സ്വത്ത് തട്ടിയെടുക്കാൻ അഡ്വ ഷൈലജ നടത്തിയ നാടകം കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിനെ അനുസ്മരിപ്പിക്കുന്നത്; കോടികൾ സ്വന്തമാക്കാൻ സഹോദരിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തെന്ന വ്യാജ രേഖയുണ്ടാക്കി; നിയമത്തിലുള്ള അറിവും രാഷ്ട്രീയ സ്വാധീനവും തട്ടിപ്പിന് തുണയായി; കർമസമിതിയുടെയും നാട്ടുകാരുടെയും ഇടപെടലിൽ അഭിഭാഷകയും ഭർത്താവും പിടിയിലായത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: താൻ ജീവിച്ചിരിക്കെ മരിച്ചുവെന്ന് കാണിച്ച് ഗൾഫിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മറ്റൊരാളെ കൊലപ്പെടുത്തി രേഖയുണ്ടാക്കി കേരളത്തെ ഞെട്ടിച്ച് കുപ്രസിദ്ധനായ ആളാണ് സുകുമാരക്കുറുപ്പ്. 35 വർഷം മുൻപായിരുന്നു ആ സംഭവം. അന്ന് കൃത്രിമ രേഖയുണ്ടാക്കാൻ സുകുമാരക്കുറുപ്പു കാട്ടിയ അതേ തന്ത്രമാണ് കോടികൾ വില വരുന്ന സ്വത്ത് തട്ടിയെടുക്കാൻ അഭിഭാഷകയായ ഷൈലജയും ഭർത്താവും പയറ്റിയതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൊലപാതകമെന്നതിനു തെളിവില്ലെങ്കിലും ഒരു മരണത്തിലെ ദുരൂഹത ഈ സംഭവത്തിലും മണക്കുന്നുണ്ട്.
സഹോദരിയെ വിവാഹംകഴിച്ചെന്ന കൃത്രിമ വിവാഹരേഖയുണ്ടാക്കി തളിപ്പറമ്പിലെ സഹകരണ ഡെപ്യൂട്ടി രജിസ്റ്റ്രാർ ബാലകൃഷ്ണൻ നായരുടെ കോടികൾ വരുന്ന സ്വത്ത് കൈക്കലാക്കാൻ ശ്രമിച്ച കേസിൽ തളിപ്പറമ്പിലെ അഭിഭാഷക കോറോം സ്വദേശി കെ.വി.ഷൈലജയും ഭർത്താവ് കൃഷ്ണകുമാറും വെള്ളിയാഴ്ച രാവിലെയാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ആരോപണങ്ങൾ മുഴുവൻ നിഷേധിച്ചെങ്കിലും തെളിവുകളെല്ലാം അവർക്കെതിരാണ്.
സുകുമാരക്കുറുപ്പിന്റെ തട്ടിപ്പ് മണിക്കൂറുകൾക്കകം വെളിപ്പെട്ടെങ്കിലും ഇവരുടെ തട്ടിപ്പ് പാതിവിജയത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് പരാജയപ്പെടുന്നത്. അഭിഭാഷക തന്റെ നിയമപരമായ അറിവും തന്ത്രവും തട്ടിപ്പിനായി ഉപയോഗിച്ചതോടെ കോടികൾവരുന്ന സ്വത്തിൽ വലിയഭാഗം അവരുടെ കൈവശം വന്നുചേരുകയായിരുന്നു. ബാലകൃഷ്ണൻ നായർ തന്റെ സഹോദരിയെ വിവാഹം കഴിച്ചെന്ന കൃത്രിമരേഖ ഉൾപ്പെടെ എല്ലാം തന്ത്രപൂർവം സൃഷ്ടിച്ച അഭിഭാഷകയുടെ കള്ളിപൊളിച്ചത് കർമസമിതിയുടെയും നാട്ടുകാരുടെയും ഇടപെടലാണ്.
അതിനിടെ ബാലകൃഷ്ണൻ നായരുടെ തിരുവനന്തപുരത്തെ വീട് സഹോദരിയിലൂടെ സ്വന്തമാക്കിയെടുത്ത് വിൽപ്പന നടത്തിയിരുന്നു. ഒരേസമയം പരേതനായ ബാലകൃഷ്ണൻ നായരെയും അവരുടെ ബന്ധുക്കളെയും സർക്കാർ ഓഫീസിനെയും ക്ഷേത്രഭാരവാഹികളെയും, എന്തിനധികം, സ്വന്തം സഹോദരിയെയുംവരെ വിദഗ്ധമായി പ്രതികൾ തട്ടിപ്പിനിരയാക്കിയതായാണ് സംശയം. ഈ തട്ടിപ്പിൽ ചിലർ ഇവരെ സഹായിക്കുകയും ചെയ്തു. അവരുടെ സഹായം അന്വേഷണത്തിൽ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
തളിപ്പറമ്പിലും പരിസരങ്ങളിലും കണ്ണായ സ്ഥലങ്ങളിൽ കോടികൾ വിലവരുന്ന സ്വത്തിനുടമയായിരുന്നു തളിപ്പറമ്പിലെ പരേതനായ കുഞ്ഞമ്പു ഡോക്ടർ. അദ്ദേഹത്തിന്റെ മക്കളിൽ ഒരാളൊഴികെ ജീവിച്ചിരിക്കുന്ന മറ്റുള്ളവരാരും നാട്ടിലില്ല. ഇന്നത്തെ മതിപ്പു വിലയനുസരിച്ച് 250 കോടിയിലധികം വരുന്ന സ്വത്തിനുടമായിരുന്നു മരിക്കുമ്പോൾ കുഞ്ഞമ്പു ഡോക്ടർ. വിവിധ സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്റെ സ്വത്ത് ആറു മക്കൾക്കുമായി ഭാഗിക്കണമെന്ന് 2010-ൽ അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള മകൾ വിജയലക്ഷ്മി അഭിഭാഷകൻ ബാലകൃഷ്ണൻ നമ്പ്യാർ മുഖേന ആവശ്യപ്പെട്ടിരുന്നു.
ഭാഗം വച്ചെങ്കിലും നാട്ടിലുള്ള മകൻ രമേശന്റെ എതിർപ്പിനെത്തുടർന്ന് ഇത് നടന്നില്ലെന്നു പറയുന്നു. അതേസമയം കുഞ്ഞമ്പു നായരുടെ സ്വത്തിന്റെ വ്യാപ്തിയും അനാഥാവസ്ഥയും മനസിലാക്കിയ ഷൈലജ തന്ത്രപൂർവം അത് കൈക്കലാക്കാൻ ശ്രമിച്ചെന്നാണ് പരാതി. അതിനിടെ, തൃച്ചംബരം ക്ഷേത്രത്തിന് സമീപമുള്ള കുഞ്ഞമ്പു ഡോക്ടറുടെ പേരിലുള്ള പുരയിടത്തിൽനിന്ന് മരംമുറിച്ചുകടത്താൻ ഇവർ എത്തിയപ്പോൾ നാട്ടുകാർ ചോദ്യംചെയ്തു. അപ്പോഴാണ് തന്റെ സഹോദരിയുടെ ഭർത്താവാണ് ബാലകൃഷ്ണൻ എന്നും മരം മുറിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞ് അവർ രേഖകൾ കാണിക്കുന്നത്. സംശയം തോന്നിയ നാട്ടുകാർ കർമസമിതി രൂപവത്കരിച്ച് അന്വേഷണം തുടങ്ങുകയായിരുന്നു.
ഈ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് താമസിക്കുന്ന ബാലകൃഷ്ണൻ നായർ ആശുപത്രിയിൽ മരിച്ചതായും മൃതദേഹം ഷൈലജയും ഭർത്താവും ചേർന്ന് ഷൊർണൂരിൽ സംസ്കരിച്ചതായും അറിയുന്നത്. രോഗിയായ ബാലകൃഷ്ണനെ നാട്ടിൽ കൊണ്ടുവരായി വാഹനത്തിൽ വരുമ്പോൾ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ കാണിച്ചു. അവിടെവെച്ച് അദ്ദേഹം മരിച്ചു. അടുത്ത ബന്ധുക്കൾ എന്നുപറഞ്ഞ് മൃതദേഹം ഏറ്റുവാങ്ങി നാട്ടിൽ കൊണ്ടുവരാതെ ഷൊർണൂരിൽ സംസ്കരിക്കുകയായിരുന്നു.
തന്റെ സഹോദരി ജാനകിയെ വിവാഹം കഴിച്ചെന്നു കൃത്രിമരേഖയുണ്ടാക്കി സ്വത്തുക്കൾ അവരുടെ പേരിലാക്കി പിന്നീട് ദാനാധാരം വഴി തന്റെ പേരിലാക്കുകയാണ് ഷൈലജ ചെയ്തതെന്ന് ആരോപണമുയർന്നു. ജാനകി അറസ്റ്റിലാവുകയും ഷൈലജയും ഭർത്താവും ഒളിവിൽപ്പോവുകയും ചെയ്തു. താൻ ബാലകൃഷ്ണൻനായരെ വിവാഹംചെയ്തില്ലെന്നും ഷൈലജ പറഞ്ഞതുപോലെ പ്രവർത്തിക്കുകയായിരുന്നുവെന്നും പിന്നീട് ജാനകി പൊലീസിന് മൊഴികൊടുത്തു. വിവാഹ സർട്ടിഫിക്കറ്റും മറ്റും കൃത്രിമമായി ചമച്ചതാണെന്നാണ് പൊലീസ് പറയുന്നത്.
കഥ വിജയിക്കുകയാണെങ്കിൽ ബാലകൃഷ്ണൻ നായരുടെ സ്വത്തുക്കളും അദ്ദേഹത്തിന്റെ പേരിൽ ലഭിക്കാനുള്ള സ്വത്തുക്കളും ഷൈലജയുടെ ഉടമസ്ഥതയിലാകുമായിരുന്നു. ബാലകൃഷ്ണൻ നായരുടെ കുടുംബ പെൻഷനും ജാനകിവഴി അഭിഭാഷക തന്റേതാക്കി മാറ്റിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Stories you may Like
- പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാൻ
- കത്ത് തിരുത്തിയത് ആര്? ഫെനി ബാലകൃഷ്ണന് പറയാനുള്ളത്
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- ഗഗൻയാൻ യാത്രികൻ ക്യാപ്റ്റൻ പ്രശാന്തുമായുള്ള വിവാഹം വെളിപ്പെടുത്തി നടി ലെന
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍