ഖത്തർ ഭരണാധികാരികൾ കനിഞ്ഞപ്പോൾ റഹിം രണ്ട് മാസത്തെ ജാമ്യത്തിൽ നാട്ടിലെത്തി; തുണയായത് ദോഹയിലെ മലയാളി സുഹൃത്തുക്കളുടെ സുമനസ്സ്; ആക്കുളം ആത്മഹത്യാക്കേസിൽ കുരക്കുകൾ ഇനി അഴിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആക്കുളം കൂട്ട ആത്മഹത്യാക്കേസിലെ കുരുക്കുകൾ അഴിക്കാൻ കിളിമാനൂർ സ്വദേശ് അബ്ദുൽ റഹീം നാട്ടിലെത്തി. ആക്കുളം കൂട്ടആത്മഹത്യയിൽ ഭാര്യയേയും ഒരു മകളേയും നഷ്ടപ്പെട്ട കിളിമാനൂർ സ്വദേശി അബ്ദുൽ റഹീമിന് ഖത്തർ സർക്കാർ ജാമ്യം അനുവദിച്ചതാണ് വഴിത്തിരിവായത്. സാമ്പത്തിക ബാധ്യതകളെ തുടർന്ന് യാത്രാവിലക്കുള്ളതിനാൽ നാട്ടിലേക്ക് പോകാൻ കഴിയാതെ രണ്ടു മാസമായി അബ്ദുൽ റഹീം ദോഹയിൽ തന്നെ തുടരുകയായിരുന്നു. രണ്ടുമാസത്തിനകം റഹിം മടങ്ങിയെത്തുമെന്ന ഷംസുദീന്റെ ഉറപ്പിന്മേലാണു യാത്രാനുമതി ലഭിച്ചത്. നാട്ടിലെത്തിയ റഹിം നിർണ്ണായക വിവരങ്ങൾ പൊലീസിന് കൈമാറും. ഇതോടെ ആക്കുളം കേസിലെ യഥാർത്ഥ ചിത്രം പുറത്താകും.
വിവിധ ചെക്ക് കേസുകളിലായി ലക്ഷങ്ങളുടെ സാംബത്തിക ബാധ്യതകൾ ഉള്ളതിനാൽ രാജ്യം വിട്ടു പോകുന്നതിനു വിലക്കേർപെടുത്തിയതാണ് കിളിമാനൂർ പുതിയകാവ് ജാസ്മിൻ മൻസിലിൽ അബ്ദുൽ റഹീമിന്റെ നാട്ടിലേക്കുള്ള യാത്ര വൈകാനിടയാക്കിയത്. ദോഹയിലെ ബിസിനസ് പ്രമുഖനായ ഷംസുദീൻ ഒളകര, സാമൂഹിക പ്രവർത്തകരായ അബു കാട്ടിൽ, ജോപ്പച്ചൻ തെക്കേകൂറ്റ് തുടങ്ങിയവർ മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. തുടർന്നു രാജ കുടുംബാംഗം ഉൾപെടെ ദോഹയിലെ പ്രമുഖ വ്യക്തികൾക്ക് നല്കാനുള്ള ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതകൾക്ക് ഷംസുദീൻ ഒളകര വ്യക്തിപരമായി ജാമ്യം നിൽക്കുകയും റഹീമിന്റെ പേരിലുള്ള കേസുകൾ താല്കാലികമായി മരവിപ്പിച്ച് നാട്ടിലേക്ക് പോകാൻ സൗകര്യം ഒരുക്കുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പൊലീസിനു നല്കുമെന്ന് റഹിം വ്യക്തമാക്കി. ചില ഒത്തുകളികൾ നടക്കുന്നുണ്ടോ എന്ന സംശയമുണ്ടെന്നും റഹിം പറഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് റഹിം പറഞ്ഞു. ബിസിനസിലുണ്ടായ നഷ്ടങ്ങളെ തുടർന്ന് ചെക്ക് കേസിൽ അറസ്റ്റിലായ റഹീം ജാമ്യത്തിലിറങ്ങി സുഹൃത്തുക്കൾക്കൊപ്പം താമസിക്കുന്നതിനിടെയാണ് നാട്ടിൽ ഭാര്യയും മകളും ഭാര്യയുടെ അനുജത്തിയും ആക്കുളത്ത് കായലിൽ ചാടി ആത്മഹത്യ ചെയ്ത ദുരന്തമുണ്ടായത്. ദോഹയിൽ എൻജിനീയറിങ്, മെയ്ന്റനൻസ് മേഖലയിലായിരുന്ന റഹിം, ബിസിനസ് നഷ്ടത്തെ തുടർന്നാണു കടക്കാരനായത്. അപകടത്തെ തുടർന്നു ബിസിനസിൽ ശ്രദ്ധിക്കാൻ കഴിയാതെ വന്നതാണു നഷ്ടത്തിലാകാൻ കാരണമെന്നു റഹിം പറയുന്നു.
നാട്ടിലെ വസ്തുക്കൾ വില്പന നടത്തി ബാധ്യതകൾ തീർക്കാൻ ശ്രമിക്കുന്നതിനിടെ ബന്ധുക്കൾ നടത്തിയ വിശ്വാസ വഞ്ചനയാണ് ഭാര്യയുടെയും മകളുടെയും ആത്മഹത്യയിൽ കലാശിച്ചത്. കിളിമാനൂർ പുതിയകാവ് ഹൈസ്കൂളിനു സമീപം ജാസ്മിൻ മൻസിലിൽ റഹിമിന്റെ ഭാര്യ ജാസ്മിൻ (30), മകൾ ഫാത്തിമ (നാലര) എന്നിവർ ഡിസംബർ ആദ്യമാണ് ആക്കുളം കായലിൽ മരിച്ചത്. മരണവിവരമറിഞ്ഞു ജാസ്മിന്റെ അനിയത്തി സജ്ന (26) പിറ്റേന്നു ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ദോഹയിലെ കടങ്ങൾ വീട്ടാൻ വേണ്ടി വസ്തുവിറ്റു പണം സംഘടിപ്പിക്കാനാണു ജാസ്മിനും മക്കളും ദോഹയിൽ നിന്ന് ഏഴുമാസം മുൻപു നാട്ടിലെത്തിയത്. കേസിൽ കൂടുതൽ തെളിവുകൾ കൈമാറുമെന്നും പ്രതികൾക്കു ശിക്ഷ ഉറപ്പാക്കണമെന്നതാണ് ആവശ്യമെന്നും റഹിം പറഞ്ഞു.
നാട്ടിൽ ബന്ധുക്കൾക്കൊപ്പമുള്ള രണ്ടു മക്കളെ ദോഹയിലേക്കു കൊണ്ടുവരണമെന്നും ബിസിനസ് പുനരാരംഭിക്കണമെന്നുമുള്ള ആഗ്രഹവും പങ്കുവച്ചു. ജാസ്മിന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ള ബന്ധു നാസർ, ജാസ്മിന്റെ മാതൃസഹോദരിമാരായ മുംതാസ്, മെഹർബാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാസറും മറ്റ് പ്രതികളും ജാമ്യത്തിലിറങ്ങി. ഇവരെ കൂടുതൽ കുടുക്കുന്ന തെളിവുകളും വിവരങ്ങളും റഹിമിന്റെ കൈയിലുണ്ട്. ജാസ്മിനുമായുള്ള ആശയ വിനിമയത്തിന്റെ വിശദാംശങ്ങളും റഹിം പൊലീസിന് കൈമാറും. ഇതോടെ ആത്മഹത്യാ പ്രേരണക്കേസിൽ കൂടുതൽ വ്യക്തത വരുത്താൻ പൊലീസിന് കഴിയും. വാട്സ് ആപ്പ് ദൃശ്യവും അപവാദ പ്രചരണവുമെല്ലാം ആക്കുളത്തെ ആത്മഹത്യാക്കേസിൽ നിർണ്ണായകമായതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. അതു കൊണ്ട് കൂടിയാണ് റഹിമിന്റെ മൊഴി നിർണ്ണായകമാകുന്നത്.
ജാസ്മിന്റേയും മകളുടേയും സഹോദരിയുടേയും ആത്മഹത്യയിൽ ദുരൂഹത ഏറെയുണ്ടെന്നാണ് ലോക്കൽ പൊലീസിന്റെ നിഗമനം. പ്രതികളായ മൂന്ന് പേർ പിടിയിലായെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മാത്രമേ തെളിവുകൾ കണ്ടെത്താൻ കഴിയൂ. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കേസിൽ അറസ്റ്റിലായ നാസറും ജാസ്മിന്റെ മാതൃസഹോദരി മുംതാസുമാണ് പ്രധാന പ്രതികളെന്നാണ് സൂചന. ഇവരുടെ ബ്ലാക് മെയിലിംഗും ആത്മഹത്യയ്ക്ക ്കാരണമായെന്നാണ് നിഗമനം. കേസിൽ ആദ്യം അറസ്റ്റിലായ മുംതാസിന്റെ കാമുകനും എൻ.എം.എസ് സ്വകാര്യ ബസ് ഉടമയുമായ തോട്ടയ്ക്കാട് ഈരാണിക്കോണം ലീലാമൻസിൽ നാസറും (45) മുംതാസും ചേർന്നാണ് ജാസ്മിനെ കുടുക്കിയത്. കടക്കെണിയിൽപ്പെട്ട് വലഞ്ഞ ജാസ്മിനെ സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടിയ നാസർ സുഹൃത്തായ അഭിഭാഷകനെയും ഭാര്യയെയും കൂട്ടുപിടിച്ച് വസ്തുവിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തുകയായിരുന്നു.
ഇതിനിടെ പലവിധ അപവാദ കഥകളും മുംതാസും കൂട്ടരും നടത്തി. ഇതോടെ എല്ലാ അർത്ഥത്തിലും നാണക്കേടുമായി ജാസ്മിൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ബിസിനസുകാരനായ ഭർത്താവ് റഹിമിന് ഗൾഫിലുണ്ടായ അപകടത്തോടെയാണ് ജാസ്മിനും കുടുംബവും കടക്കെണിയിലായത്. ഇതിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് മുംതാസും നാസറും ചേർന്ന് അട്ടിമറിച്ചത്. വസ്തുവിറ്റ് ഗൾഫിലെ ബാധ്യത തീർക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് മുമ്പ് വാങ്ങിയ വസ്തുവിലെ ചതിയെ കുറിച്ച് മനസ്സിലായത്. ആറ്റിങ്ങലിൽ അടുത്തിടെ വാങ്ങിയ ഒരു ഹോട്ടലും മറ്റൊരു വസ്തുവും ബാദ്ധ്യതകളുള്ളതായിരുന്നു. ഇതറിയാതെ വാങ്ങിയ ജാസ്മിൻ വസ്തുക്കൾ വിൽക്കാൻ കഴിയാത്തതിനെതിരെ കോടതിയെ സമീപിച്ചു. ഈ കേസിൽ വിജയിച്ചില്ല. ഇതോടെ തൊഴിൽ തർക്കത്തിൽ ഗൾഫിൽ 70 ലക്ഷത്തോളം രൂപ പെട്ടെന്ന് കോടതിയിൽ കെട്ടിവയ്ക്കാൻ നിവൃത്തിയില്ലാതെ റഹിം പാടുപെട്ടു.
ഇതോടെ നാട്ടിലുള്ള ജാസ്മിന് മേൽ സമ്മർദ്ദം ശക്തമായി. ഗൾഫിലുള്ള ബന്ധുവിന്റെ പക്കൽ നിന്ന് 30 ലക്ഷത്തോളം രൂപ തരപ്പെടുത്തി റഹിമിന് നൽകി ലേബർ കോടതിയിൽ ഒരുമാസത്തെ സാവകാശം നേടിയ ജാസ്മിൻ മുപ്പത് ദിവസത്തിനുള്ളിൽ പണത്തിനായി ഓട്ടം തുടങ്ങി. ഇതിനായി മാതൃസഹോദരിമാരായ മുംതാസിനെയും മെഹർബാനെയും സമീപിച്ചു. ജാസ്മിനും മാതാവുമായി നേരത്തെ ചെറിയ പിണക്കത്തിലായിരുന്നതിനാൽ ഇരുവരും സഹായിക്കാൻ തയ്യാറായില്ല. എന്നാൽ ജാസ്മിനോട് പണം തന്റെ പക്കലില്ലെന്നും വസ്തുവിൽക്കാനും കേസ് നടത്താനുമായി ഒരാളുടെ സഹായം തേടാമെന്നും പറഞ്ഞ് മുംതാസ് രംഗത്തു വന്നു. തന്റെ അടുപ്പക്കാരനായ നാസറിനെ വിളിച്ച് വരുത്തി ജാസ്മിന് പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തു.
അടുത്തദിവസം തന്നെ നാസറും ജാസ്മിനും മുംതാസും ചേർന്ന് കേസുകൾ പരിഹരിക്കാനായി നാസറിന്റെ സുഹൃത്തായ അഭിഭാഷകനടുത്തെത്തി. ഇതോടെയാണ് ചതിയുടെ കളികൾ തുടങ്ങുന്നത്. ഗത്യന്തരമില്ലാത്ത അവസ്ഥയിലായിരുന്ന ജാസ്മിൻ നാസറിനെ പൂർണ്ണമായും വിശ്വസിച്ചു. വസ്തുസംബന്ധമായ കേസുകളെല്ലാം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത അഭിഭാഷകൻ വിൽക്കാൻ തീരുമാനിച്ച വസ്തു വാങ്ങിക്കൊള്ളാമെന്നും വാക്കുകൊടുത്തു. അഭിഭാഷകന്റെ ഭാര്യയുടെ പേരിൽ എഗ്രിമെന്റ് തയ്യാറാക്കി. വസ്തുവിൽപ്പനയ്ക്ക് എഗ്രിമെന്റിലേർപ്പെട്ടതോടെ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ ജാസ്മിൻ ഭർത്താവിനെ കാര്യങ്ങൾ ധരിപ്പിച്ചു. നാസറിന്റെ ബസുകളിലൊന്നിന്റെ ഡ്രൈവറാണ് മുംതാസിന്റെ മകൻ. ബസ് രാത്രിയിൽ ഒതുക്കുന്നതും കളക്ഷൻ സൂക്ഷിക്കുന്നതും മുംതാസിന്റെ വീട്ടിലായിരുന്നു. ബസിന്റെ കാര്യങ്ങൾ നോക്കാനും കളക്ഷൻ വാങ്ങാനും വന്നുപോകാറുണ്ടായിരുന്ന നാസറും ഭർത്താവ് മരിച്ച മുംതാസുമായി അടുപ്പത്തിലായി. ഇത് നാട്ടിൽ പാട്ടുമാണ്. എന്നാൽ ഇരുവരും അതൊന്നും കൂസാക്കാതെ മുന്നോട്ട് പോയി. ഇതിനിടെയാണ് തട്ടിപ്പിന് ജാസ്മിനെ കിട്ടുന്നത്.
ജാസ്മിനുമായി പരിചയത്തിലായ നാസർ വസ്തുവിൽക്കാനായി ജാസ്മിനേയും കൊണ്ട് പലയിടത്തും പോയി. കാർ യാത്രകൾ നാട്ടിൽ പാട്ടായതോടെ അപവാദ പ്രചരണവും ശക്തമായി. എന്നാൽ ഭർത്താവിനെ രക്ഷിക്കാനായി ഇതൊന്നും കണ്ടില്ലെന്ന് നടിച്ചു. കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ഇടപാടുകളിൽ നാസറും അഭിഭാഷകനും ഉഴപ്പുന്നതിൽ പന്തികേട് തോന്നിയ ജാസ്മിൻ ഇതേച്ചൊല്ലി നാസറുമായി ഉടക്കി. ഇതോടെ അപവാദ പ്രചരണങ്ങൾക്ക് പുതിയ തലം വന്നു. വിഡിയോകൾ പ്രചരിപ്പിക്കുമെന്ന ഭീഷണി വന്നു. ഇതോടെ താൻ ജീവനൊടുക്കുമെന്ന് ജാസ്മിൻ ഭീഷണിപ്പെടുത്തി. ഭീഷണിയിൽ ഭയന്ന നാസർ ജാസ്മിനെകൊണ്ട് മുദ്രപത്രം വാങ്ങിച്ചശേഷം പറഞ്ഞദിവസം പണം നൽകാമെന്ന് എഴുതി നൽകി. പകരം ആത്മഹത്യയ്ക്ക് ഉത്തരവാദി ജാസ്മിൻ മാത്രമാണെന്ന് എഴുതിവാങ്ങുകയും ചെയ്തു.
ഇതിനിടെ ജാസ്മിനും നാസറുമായുള്ള ബന്ധത്തെ മുംതാസും സംശയത്തോടെ കണ്ടു. ഇരുവരും സ്ഥിരം പോകുന്നത് ശരിയല്ലെന്ന് പറഞ്ഞ് മുംതാസ് വിലക്കിയത് കാര്യങ്ങൾ വഷളാക്കി. ഇവർ തമ്മിൽ വഴക്കിനും റൂറൽ വനിതാ സെല്ലിൽ പരാതി നൽകാനും കാരണമായി. റൂറൽ വനിതാ പൊലീസ് ഇരുകൂട്ടരെയും വിളിപ്പിച്ച് കാര്യങ്ങൾ പറഞ്ഞ് തീർപ്പാക്കി വിട്ടു. ഇതിന് ശേഷവും വസ്തു ഇടപാട് നടന്നില്ല. ഇക്കാര്യങ്ങളെല്ലാം ഭർത്താവും അറിഞ്ഞു. ഇതോടെയാണ് ജാസ്മിൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. വർഷങ്ങളായി ഗൾഫിലായിരുന്ന റഹിം അവിടെ ബിസിനസുകൾ നടത്തിവരികയായിരുന്നു. ഗൾഫിൽ നിന്ന് അയക്കുന്ന പണമുപയോഗിച്ച് ജാസ്മിൻ നാട്ടിൽപല സ്ഥലങ്ങളിലും വസ്തുക്കളും കടകളും മറ്റും വാങ്ങുകയും ചെയ്തിരുന്നു. ഇതിനിടെ ഗൾഫിൽ അപകടത്തിൽ പരിക്കേറ്റ് റഹിം കിടപ്പിലായതോടെ എല്ലാം താളം തെറ്റി. ബിസിനസ്സുകൾ പൊളിഞ്ഞു. ഇതോടെ സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാൻ നാട്ടിലെ വസ്തുക്കൾ വിറ്റ് 70 ലക്ഷം രൂപ ഉടൻ അയച്ചുകൊടുക്കാൻ റഹിം നിർദ്ദേശിക്കുയായിരുന്നു.
അതിനിടെ അറസ്റ്റിലായ മുംതാസ്, മെഹർബാൻ എന്നിവരുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഇവയിലെ ഡാറ്റ നശിപ്പിച്ചനിലയിലാണ്. സിംകാർഡുകളും ഉപേക്ഷിച്ചിട്ടുണ്ട്. ചില വാട്സ് ആപ്പ് ദൃശ്യങ്ങൾ കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നിരുന്നു. അത് പ്രചരിപ്പിച്ചത് മുംതാസും മെഹർബാനുമാണെന്ന് സൂചനയുണ്ട്. ഇതിലേക്ക് അന്വേഷണം നീളുന്നതിനിടെയാണ് മൊബൈലിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടതായി പൊലീസ് തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ മൊബൈൽ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. തെളിവ് നശിപ്പിക്കാനാണ് ശ്രമം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മൂവരും ചേർന്ന് വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇവരുടെ ഫോൺ കോൾ ലിസ്റ്റും പരിശോധിക്കും. വാട്സ് ആപ്പ് ദൃശ്യങ്ങളിൽ അന്വേഷണം പൂർത്തിയായാലേ മരണങ്ങളിലെ ദുരൂഹത പൂർണ്ണമായും മാറൂ. ഈ സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന നിർദ്ദേശം അംഗീകരിച്ചത്.
സജ്നയുടെ ആത്മഹത്യാ കുറിപ്പും ചതി നടന്നതിന് തെളിവാണ്. ഞാൻ മരിക്കുന്നു, എന്റെ ചേച്ചിയും മക്കളുമില്ലാത്ത ലോകത്ത് എനിക്ക് ഇനി ജീവിക്കേണ്ട. ലോകത്ത് എനിക്കിനി ആരുമില്ല. ഉമ്മയുടെ സഹോദരിമാരാണ് ഇതിനെല്ലാം ഉത്തരവാദികൾ. അവർക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കണം' സജ്ന കുറിക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ജോലി നോക്കിയിരുന്ന സജിനി പേയിങ് ഗസ്റ്റായി താമസിച്ചുവന്ന വഞ്ചിയൂർ പറക്കുഴി ലൈനിലെ വാടകവീടിന്റെ റൂമിൽ അന്വേഷണ ഉദ്യോഗസ്ഥനായ കൺട്രോൾ റൂം സി.ഐ പ്രസാദിന്റെ നേതൃത്വത്തിൽനടത്തിയ തിരച്ചിലിലാണ് പഴ്സിൽ സൂക്ഷിച്ച ആത്മഹത്യാക്കുറിപ്പ് കണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്