തണ്ടർ ബോൾട്ട് വെടിവച്ചത് ആയുധംപോലും കൈവശം ഇല്ലാതിരുന്ന മാവോയിസ്റ്റുകളുടെ നേരെയോ? ഉപവൻ റിസോർട്ട് വളപ്പിൽ തന്നെ സി പി ജലീലിനെ വെടിയുണ്ടയിൽ ഇല്ലാതാക്കിയത് ചോദ്യം ചെയ്യപ്പെടുന്നു; പ്രകോപനത്തിന്റെ യാതൊരു സാധ്യതയും ഇല്ലായിരുന്നുന്നെന്നും തീർത്തും മാന്യമായായിരുന്നു മാവോയിസ്റ്റുകളുടെ പെരുമാറ്റമെന്നും ദൃക്സാക്ഷികൾ; ആളുകളെ ബന്ദിയാക്കിയെന്ന തരത്തിലുള്ള പൊലീസ് ഭാഷ്യവും വ്യാജം; കൊല്ലപ്പെട്ട ജലീലിൽ നിന്ന് ഒരു ആയുധവും കിട്ടാത്തത് എന്തുകൊണ്ട്?
കെ വി നിരഞ്ജൻ
കൽപ്പറ്റ: വയനാട് ലക്കിടിയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവെന്ന് പൊലീസ് പറയുന്ന സി പി ജലീൽ വെടിയേറ്റ് മരിച്ചതിൽ സംശയങ്ങൾ ബലപ്പെടുന്നു. വൈത്തിരി ഉപവൻ റിസോർട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് പ്രവർത്തകൻ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ഇതിൽ സംശയം പ്രകടിപ്പിച്ച് ജലീലിന്റെ സഹോദരൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിൽ സംഭവ സ്ഥലത്തുണ്ടായിരുന്ന ചിലരുടെ പ്രതികരണങ്ങളും വ്യാജഏറ്റുമുട്ടൽ സാധ്യതയിലേക്ക് വിരൾചൂണ്ടുന്നു.
ബുധനാഴ്ച രാത്രി 9.30 ന് തുടങ്ങിയ ഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. റിസോർട്ടിലെ റസ്റ്റോറന്റിൽ പണവും ഭക്ഷണവും ആവശ്യപ്പെട്ട് രണ്ട് മാവോയിസ്റ്റുകൾ വരുന്നു. ഒരു മണിക്കൂറിന് ശേഷം പൊലീസ് എത്തുമ്പോൾ ഭക്ഷണപ്പൊതികളുമായി മടങ്ങിപ്പോകാനൊരുങ്ങുകയായിരുന്നു ഇരുവരും. ഇവർ നാടൻ തോക്കും ഗ്രനേഡും ജീവനക്കാരെ കാണിച്ചിരുന്നത് സി സി ടി വി ദൃശ്യങ്ങളിലുണ്ട്. ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ പതിനായിരം രൂപ റിസോർട്ടിലെ ജീവനക്കാർ കൊടുത്തു. ബാക്കി തുക എ ടി എമ്മിൽ നിന്ന് എടുക്കാനായി ഒരു ജീവനക്കാരൻ പുറത്ത് പോയി മടങ്ങിവരുന്നത് കാത്ത് നിൽക്കുന്നതിനിടയാണ് വൈത്തിരി പൊലീസ് സ്റ്റേഷനിൽ നിന്ന് തണ്ടർ ബോൾട്ട് എത്തിയത്.
അപ്രതീക്ഷിതമായി പൊലീസിനെ കണ്ട മാവോയിസ്റ്റുകൾ പൊലീസ് വാഹനത്തിന് നേരെ വെടിയുതിർത്തു. പൊലീസ് തിരിച്ച് വെടിവെയ്പ്പ് നടത്തിയപ്പോൾ മാവോയിസ്റ്റുകൾ മുകൾ ഭാഗത്തെ വനത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. അപ്പോഴാണ് ജലീലിന് പിന്നിൽ നിന്ന് വെടികൊണ്ടത്. ഒരു വെടിയുണ്ട തലയുടെ പിൻഭാഗത്തും മറ്റൊന്ന് തോളിലും കൊണ്ടു. ഇയാൾ ഇവിടെ കിടന്നു മരിച്ചു. വെടിവെയ്പ്പിൽ രണ്ടാമത്തെയാൾക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഇയാൾ വനത്തിലേക്ക് ഓടിക്കയറി. വനത്തിൽ നിന്ന് വെടിയൊച്ച കേട്ടതിനെത്തുടർന്ന് തിരച്ചിൽ വേണ്ടെന്ന് വ്യക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
റിസോർട്ടിൽ എത്തിയവർ പത്തുപേർക്കുള്ള ഭക്ഷണം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് സംഘത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായും ഇവർ പരിക്കേറ്റയാളെ രക്ഷപ്പെടുത്തിയിട്ടുണ്ടാവുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. മാവോയിസ്റ്റുകൾ ഗസ്റ്റുകളെ ബന്ദിയാക്കിയെന്ന തരത്തിലുള്ള ചില വാർത്തകൾ ആദ്യം പ്രചരിച്ചിരുന്നു. എന്നാൽ സംഭവ സ്ഥലത്തുണ്ടായിരുന്ന ചിലരിൽ നിന്ന് അൽപ്പം വ്യത്യസ്തമായ മറുപടിയാണ് ലഭിച്ചത്.
രാത്രി 7.30 ഓടെ മാവോയിസ്റ്റുകൾ റിസോർട്ടിലെത്തിയെന്ന് ഇവർ പറയുന്നു. അവർ ഗസ്റ്റുകളെ ആരെയും ബന്ദിയാക്കിയില്ല. ഗസ്റ്റുകൾ മാവോയിസ്റ്റുകൾ വന്നത് അറിഞ്ഞിട്ടപോലുമില്ലായിരുന്നു. പണം ചോദിച്ചപ്പോൾ ജീവനക്കാർ കുറച്ചു രൂപ നൽകി. അമ്പതിനായിരം രൂപയെങ്കിലും വേണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും തരാൻ നിവൃത്തിയില്ലെന്ന് മറുപടി നൽകി. പിന്നീട് ജീവനക്കാർ പിരിവിട്ട് പതിനായിരം രൂപ നൽകിയപ്പോൾ അവർ സമ്മതിച്ചു. തുടർന്ന് ഭക്ഷണം ആവശ്യപ്പെട്ടു. പുട്ടും മത്തിക്കറിയും നൽകാമെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. ഇവർ ഭക്ഷണവും കാത്ത് ഇരിക്കുന്നതിനിടെയാണ് തണ്ടർ ബോൾട്ട് സംഘമെത്തി ഇവർക്ക് നേരെ നിറയൊഴിച്ചത്. ഈ സമയം ഗസ്റ്റുകൾ ഭക്ഷണം കഴിക്കുകയായിരുന്നു.
എല്ലാവരോടും നിലവിലുള്ള സ്ഥലത്ത് തന്നെ ഇരിക്കാൻ പൊലീസ് നിർദ്ദേശം നൽകുകയായിരുന്നു. പൊലീസ് വെടിവെപ്പിൽ ഒരാൾ അവിടെ തന്നെ മരിച്ചുവീണു. പരിക്കേറ്റ മറ്റൊരാൾ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടുവെന്നും ഇവർ പറയുന്നു. പ്രകോപനത്തിന്റെ യാതൊരു സാധ്യതയും ഇല്ലായിരുന്നുവെന്നും തീർത്തും മാന്യമായിട്ടായിരുന്നു മാവോയിസ്റ്റുകളുടെ പെരുമാറ്റമെന്നും ഇവർ വ്യക്തമാക്കുന്നു. ആരാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് അറിയില്ലെന്നും വിവരം പറഞ്ഞ ആൾ വ്യക്തമാക്കി.
അതേസമയം മാവോയിസ്റ്റ് സി.പി ജലീൽ കൊല്ലപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് സഹോദരനും മനഷ്യവകാശ പ്രവർത്തകനുമായ സി പി റഷീദ് എന്ന പോരാട്ടം റഷീദ് പറഞ്ഞു. മരിച്ചത് ജലീൽ തന്നെയാണെന്നും എന്നാൽ ഏറ്റുമുട്ടൽ നടന്നെന്ന പൊലീസ് വാദം വിശ്വാസയോഗ്യമല്ലെന്നുമാണ് റഷീദ് പറഞ്ഞത്.'റിസോർട്ടിന്റെ അകത്താണ് മരിച്ചു കിടക്കുന്നത്. തലയ്ക്ക് ഭീകരമായ പരുക്ക് കാണുന്നുണ്ട്. മുഖത്ത് മുറിവുണ്ട്. ഇയാളുടെ പക്കലിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായി ഇവർ പറയുന്നില്ല. പിന്നെ എന്ത് ഏറ്റുമുട്ടലാണുണ്ടായത്.' സി.പി. റഷീദ് ചോദിച്ചു. സി.പി. ജലീലിനെ എവിടെ നിന്നോ പിടിച്ച് ഈ റിസോർട്ടിലെത്തിച്ച് വെടിവെച്ചുകൊന്നു എന്ന് സംശയിക്കാനാവുന്ന സാഹചര്യമാണ്. ഇന്നലെ രാത്രി തുടങ്ങി രാവിലെ വരെ വെടിവെച്ചു എന്ന പൊലീസ് വാദം ഒരിക്കലും വിശ്വാസയോഗ്യമായ കാര്യമല്ല. ഇത്രയും സമയം തുടർച്ചയായി വെടിവെപ്പു നടത്താൻ മാത്രമുള്ള ഉണ്ട തണ്ടർബോൾട്ടിന്റെ പക്കൽ പോലുമുണ്ടാവില്ല. പിന്നെ മാവോയിസ്റ്റുകളുടെ പക്കൽ എങ്ങനെയുണ്ടാവാനാണെന്നും അദ്ദേഹം ചോദിച്ചു.
ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മറ്റൊരു ഹോദരനായ ജിഷാദ് പറഞ്ഞു. സാധാരണ ഒരാൾക്ക് പരുക്കുപറ്റിയാൽ ആശുപത്രിയിൽ കൊണ്ടുപോകുകയാണ് പതിവ്. എന്നാൽ ജലീലിന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും ജിഷാദ് പറഞ്ഞു.
നേരത്തെ നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകളായ കുപ്പുസാമി ദേവരാജനെയും കാവേരി എന്ന അജിത പരമേശ്വരനെയും പൊലീസ് ഏകപക്ഷീയമായ് വെടിവെച്ചു കൊന്നതാണെന്ന വിമർശനവും ശക്തമായിരുന്നു. കാട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച് കിടക്കുന്ന മാവോയിസ്റ്റ് നേതാക്കളുടെ ചിത്രവും പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും സർക്കാറിന്റെ കള്ളക്കളിക്ക് ഏറ്റവും വലിയ തെളിവാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. തണ്ടർ ബോൾട്ടിന്റെ കാട് പരശോധനയ്ക്കിടയിൽ മാവോയിസ്റ്റുകൾ ആക്രമിച്ചപ്പോൾ തിരിച്ച് വെടിവച്ചാണ് രണ്ടുപേർ കൊല്ലപ്പെട്ടതെന്നായിരുന്നു പൊലീസ് വിശദീകരണം.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുപ്പുദേവരാജിന്റെ ശരീരത്തിൽ 11 വെടിയുണ്ടയേറ്റതിന്റെ മുറിവുകൾ കണ്ടെത്തിയതായി പറഞ്ഞിരുന്നു. നാല് വെടിയുണ്ട കണ്ടെടുക്കുകയും ചെയ്തു. മൂന്നെണ്ണം ശരീരം തുളച്ച് പുറത്തുപോയി. കാവേരിയുടെ ശരീരത്തിൽ വെടിയേറ്റ 19 മുറിവുകളാണുണ്ടായിരുന്നത്. അഞ്ച് വെടിയുണ്ട കണ്ടെടുത്തു.
ഒന്ന് കണ്ടെടുക്കാനാകാതെ ശരീരത്തിലുണ്ടെന്ന് സി ടി സ്കാനിൽ തെളിഞ്ഞു. 13 ഉണ്ടകൾ ശരീരം തുളച്ച് പുറത്തുപോയി. വെടിയേറ്റ് നെഞ്ചും ആന്തരികാവയവങ്ങളും തകർന്നു. അജിതയുടെ നട്ടെല്ലും ശ്വാസകോശവും അന്തരീകാവയവങ്ങളും പൂർണമായി തർകന്നു. കുപ്പുദേവരാജിന്റെ വൃഷണം തകർന്നു. തുടർച്ചയായ വെടിവെപ്പാണ് നടന്നതെന്ന് ഇത് കാണിക്കുന്നതായി വിമർശകർ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
കാട്ടിൽ ഇരുവരും വെടിയേറ്റ് മരിച്ച് കിടക്കുന്ന ദൃശ്യങ്ങൾ രണ്ടാം ദിവസം തന്നെ പുറത്തു വന്നിരുന്നു. മാവോയിസ്റ്റുകൾ ധരിക്കുന്ന പച്ച യൂണിഫോം അണിഞ്ഞ് തല അല്പം ചരിച്ച് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കുപ്പുദേവരാജ്. മലർന്ന് കിടന്ന നിലയിലാണ് അജിതയുടെ ചിത്രം. ഇത്രയേറെ വെടിയുണ്ടയേറ്റിട്ടും രണ്ടുപേരുടേയും ശരീരത്തിലോ വേഷങ്ങളിലോ ചോരപ്പാടുകളൊന്നും ചിത്രത്തിൽ തെളിയുന്നില്ല.
വെടിയുണ്ട തുളച്ചുകയറിയ സൂചന പോലും ചിത്രങ്ങളിലുണ്ടായിരുന്നില്ല. മൃതദേഹം കിടന്ന സ്ഥലത്തിന് സമീപത്ത് ചോരപ്പാടുകളുമുണ്ടായിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പിന്റെ ഭീകരത പുറത്തറിയാതിരിക്കാൻ യഥാർഥ സ്ഥലത്തു നിന്ന് മൃതദേഹം മാറ്റിയിട്ടതാവാനുള്ള സാധ്യതയാണ് കൂടുതലെന്നായിരുന്നു അന്ന് പലരും വ്യക്തമാക്കിയത്. ഏതാണ്ട് സമാനമായ അവസ്ഥയാണ് വൈത്തിരിയിലും ഉണ്ടായിരുക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്