രാജ്യത്ത് ഏറ്റവും കൂടുതൽ വായ്പാ തട്ടിപ്പ് അരങ്ങേറിയത് കനറാ ബാങ്കിൽ; ഗോവയിലും കർണാടകത്തിലും കരിമ്പട്ടികയിൽ പെട്ടവർക്ക് വായ്പ നൽകി എഴുതി തള്ളിയത് വൻതുകകൾ; രണ്ടുമാസം പോലും പ്രവർത്തിക്കാത്ത കമ്പനിക്ക് 15 കോടി നൽകിയത് കയ്യോടെ പിടികൂടിയപ്പോൾ എന്നെ പുകച്ചു പുറത്തുചാടിച്ചു; തട്ടിപ്പുകാർ ഇപ്പോഴും മേലധികാരികളായി വിലസുവെന്ന് മറുനാടനോട് തുറന്നുപറഞ്ഞ് ലീഗൽ ഓഫീസർ ആയിരുന്ന പ്രിയംവദ
രഞ്ജിത് ബാബു
കണ്ണൂർ: വസ്തുതകൾ സത്യസന്ധമായി അന്വേഷിച്ചാൽ പഞ്ചാബ് നാഷണൽ ബാങ്കിനേക്കാളും തട്ടിപ്പുകൾ അറങ്ങേറിയത് കാനറാ ബാങ്കിലായിരിക്കുമെന്ന് മുൻ ലീഗൽ ഓഫീസർ എം.സി. പ്രിയംവദ. കണ്ണൂർ കിഴുത്തള്ളിയിൽ മറുനാടൻ മലയാളിയോട് സംസാരിക്കുകയായിരുന്നു അവർ. ഗോവയിലും കർണ്ണാടകത്തിലും ഉൾപ്പെടെ കരിംപട്ടികയിൽ പെട്ടവർക്ക് കോടിക്കണക്കിന് രൂപ യഥേഷ്ടം വായ്പ നൽകുകയും പിന്നീട് എഴുതി തള്ളുകയും ചെയ്തിട്ടുണ്ട്.
2007-2008 ൽ ഏറ്റവും തട്ടിപ്പ് അരങ്ങേറിയത് കാനറ ബാങ്കിലാണെന്നും അന്ന് തട്ടിപ്പിന് കൂട്ടു നിന്ന ബാങ്കിന്റെ ഉന്നത അധികാരികൾ ഇപ്പോഴും അവിടെ കഴിയുന്നുണ്ടെന്നും പ്രിയംവദ പറഞ്ഞു. കനറാ ബാങ്കിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ പോരാടിയതിന് പുറത്ത് പോകേണ്ടി വന്ന അനുഭവമാണ് തനിക്ക് ഉണ്ടായതെന്നും എന്നാൽ നീതി പീഠത്തിൽ നിന്നും തനിക്ക് നീതി ലഭിക്കുമെന്നും പ്രിയംവദ വിശ്വസിക്കുന്നു.
റിസർവ്വ് ബാങ്കിന്റെ നിർദ്ദേശ പ്രകാരം ഒരു ക്രമക്കേട് നടന്നാൽ 24 മണിക്കൂറിനകം മേലധികാരികളെ അറിയിച്ചിരിക്കണമെന്നാണ് നിയമം. അത്തരമൊരു സംഭവം റിസർവ്വ് ബാങ്കിനെ അറിയച്ചതിന്റെ പേരിലാണ് പ്രിയംവദ ഇന്ന് വീട്ടിലിരിക്കേണ്ടി വന്നത്. സംഭവം ഇങ്ങിനെ: അൽഫാ ഇംപെക്സ് എന്ന ഗോവൻ കമ്പനിക്ക് 7 കോടി രൂപയുടെ വായ്പ അനുവദിച്ചതാണ് പ്രശ്നകാരണം. ഈ കമ്പനി പാട്ടത്തിനെടുത്ത സ്ഥലം അവരുടെ സ്വന്തം സ്വത്തായി രേഖപ്പെടുത്തുകയായിരുന്നു. 2002ൽ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയുടെ ഡയരക്ടർമാർ യഥാർത്ഥ പേരിലെ ഇനീഷ്യലും ജാതി പേരുമൊക്കെ മാറ്റി കാനറാ ബാങ്കിന്റെ ഉന്നതരുടെ ഒത്താശയോടെ വായ്പ തട്ടിയടുക്കുകയായിരുന്നു.
ലീഗൽ ഓഫീസറായ പ്രിയംവദ ഫയലുകളെല്ലാം പരിശോധിച്ച് വിവരങ്ങൾ അന്വേഷിച്ചപ്പോൾ രണ്ടുമാസം പോലും പ്രവർത്തിക്കാത്ത കമ്പനിയാണിതെന്ന് മനസ്സിലായി. മാത്രമല്ല ഈ കമ്പനിയുടെ വായ്പ എഴുതി തള്ളാനും ബാങ്കിന്റെ ഉന്നതർ ശ്രമിച്ചതായും കണ്ടു. പലിശയടക്കം 15 കോടി രൂപയാണ് ഒരു സ്ഥാപനത്തിന് മാത്രം എഴുതി തള്ളാൻ ശ്രമിച്ചത്. ഗോവയിലെ പനാജി ബ്രാഞ്ചിൽ മാത്രം നടന്ന ഒരു സംഭവമാണിത്.
സമാന സംഭവങ്ങൾ കനറാ ബാങ്കിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും നടക്കുന്നുണ്ടെന്നും പ്രിയംവദ ആരോപിക്കുന്നു. ഈ സംഭവം ബാങ്കിന്റെ ഹെഡ് ഓഫീസ്, കേന്ദ്ര വിജിലൻസ് കമ്മീഷണർ, റിസർവ്വ് ബാങ്ക്, സിബിഐ, എന്നിവയുടെ അധികാരികളെ പ്രിയംവദ അറിയിക്കുകയും ചെയ്തു. എന്നാൽ അതേത്തുടർന്ന് പ്രിയംവദക്ക് നേരിടേണ്ടി വന്നത് കടുത്ത ശിക്ഷയായിരുന്നു. ബാങ്കിന്റെ ഉന്നതാധികാരികളും അവരെ പിൻതുണക്കുന്ന സർക്കിൾ മാനേജർമാരും അടക്കമുള്ള വൻ ലോബി പ്രിയംവദയെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമം തുടങ്ങി.
അതോടെ കനറാ ബാങ്കിന്റെ കോഴിക്കോട് മേഖലയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. കണ്ണൂർ മുതൽ പാലക്കാട് വരെയുള്ള അഞ്ചു ജില്ലകളിലായിരുന്നു ചുമതല. അവിടേയും ഫയൽ പരിശോധനക്കിടെ ഭാസ്ക്കരൻ എന്നയാളുടെ പേരിൽ ഗണേശൻ എന്നയാൾ വായ്പ എടുത്തതായി കണ്ടെത്തി. തളിപ്പറമ്പിലെ ഭാസ്ക്കരന്റെ പേരിൽ ബാങ്ക് നോട്ടീസ് അയച്ചപ്പോഴാണ് ഗണേശനാണ് വായ്പ എടുത്തത് എന്ന് അറിഞ്ഞത്. ഗണേശൻ കണ്ണൂരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവാണ്. ഈ പൊലീസ് ഉദ്യോഗസ്ഥൻ നേരത്തെ കനറാ ബാങ്ക് ജീവനക്കാരനായിരുന്നു. ആ ബന്ധത്തിൽ ഇയാളുടെ വായ്പയും എഴുതി തള്ളി ക്ലോസ് ഫയലിനൊപ്പം കെട്ടി വച്ചു. ഈ സംഭവവും പ്രിയംവദ പരാതിയായി ബാങ്ക് അധികാരികൾക്ക് അയച്ചു.
അതോടെ അവർക്ക് പുറത്തേക്കുള്ള വഴി ഒരുങ്ങുകയായിരുന്നു. ഒടുവിൽ ഈ സംഭവത്തിന്റെ തെളിവെടുപ്പിനായി രാത്രി ബാങ്കിലെത്തണമെന്ന് പറഞ്ഞു. ബാങ്ക് ജീവനക്കാരിയെ വഴക്കു പറഞ്ഞുവെന്നും മറ്റൊരു സഹ പ്രവർത്തകനെ തോട്ടിയെന്നു വിളിച്ചുവെന്നുമാണ് ആരോപണം. അതോടെ സസ്പെൻഷനായി. താൻ ജോലി ചെയ്ത ക്യാമ്പിനിൽ സാധനങ്ങൾ എടുക്കാൻ പോലും അനുവദിക്കാതെ ബാങ്കിൽ നിന്ന് ഇറക്കി വിട്ടു. ഫയൽ റാക്ക് അടിച്ചു പൊളിച്ച് അഴിമതി വ്യക്തമാക്കുന്ന രേഖകൾ അവർ തിരുത്തി. ഇതിനെതിരെ നീതി തേടിയാണ് ഹൈക്കോടതിയിലെത്തിയത്. 2011 ൽ സസ്പെന്റ് ചെയ്യപ്പെട്ട പ്രിയംവദയെ 2013 ൽ ഡിസ്മിസ് ചെയ്തു.
കരിംമ്പട്ടികക്കാരേയും മാഫിയകളേയും സഹായിക്കുന്ന ബാങ്ക് അധികാരികൾ അഹമ്മദ് എന്ന മലപ്പുറം സ്വദേശിയെ ദ്രോഹിച്ച കഥയും പ്രിയംവദ പറയുന്നു. സ്വർണ്ണ പണയ പ്രകാരം 25,000 രൂപ വായ്പ എടുത്ത അഹമ്മദ് വായ്പ തിരിച്ചടച്ച ശേഷം പണ്ടം തിരിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ ബാങ്ക് പണ്ടം നൽകിയില്ല. ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകിയ ശേഷം മാത്രമാണ് സ്വർണം തിരിച്ച് നൽകിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ മാനിച്ചില്ലെന്നായിരുന്നു അഹമ്മദിനെതിരെയുള്ള പ്രതികാരത്തിന് കാരണമായത്. മംഗളൂരുവിലെ ഒരു മീൻ കച്ചവടക്കാരി 2000 രൂപ വായ്പ എടുത്തിരുന്നു. കുടിശ്ശിക വീണപ്പോൾ അവരുടെ കടയിൽ പോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും പ്രിയംവദ പറയുന്നു.
പ്രിയംവദ ബാങ്കിനെതിരെ മൂന്ന് കേസുകളാണ് നൽകിയിട്ടുള്ളത്. ഒരു ക്രിമിനൽ കേസും രണ്ട് സിവിൽ കേസുകളും. തെളിവെടുപ്പിന്റെ പേരിൽ ഓഫീസിലെ അലമാര തകർത്ത് രേഖകൾ നശിപ്പിച്ചതിനും, മറ്റൊന്ന് സർവ്വീസിൽ തിരിച്ചെടുക്കുന്നതിനു വേണ്ടിയുമാണ്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ തട്ടിപ്പ് പുറത്ത് വരുന്നതു വരെ പൊതു മേഖലാ ബാങ്കുകളിൽ അഴിമതികളൊന്നും നടക്കില്ലെന്നായിരുന്നു ഭൂരിഭാഗം ജനങ്ങളുടേയും വിശ്വാസം. എന്നാൽ ഇപ്പോൾ കഴിഞ്ഞ ഡിസംബർ വരെ 37,794 കോടി രൂപയുടെ കിട്ടാക്കടം ഉണ്ടെന്ന് വ്യക്തമാക്കപ്പെട്ടിരിക്കയാണ്. ഇതെല്ലാം ആർക്കൊക്കെ നൽകി എന്നത് വസ്തുനിഷ്ഠമായി അന്വേഷിച്ചാൽ താൻ പറഞ്ഞത് വാസ്തവമാണെന്ന് തെളിയും. പ്രിയംവദയുടെ പോരാട്ടത്തിന് അച്ഛൻ കെ.സി. പുരുഷോത്തമനും അമ്മ എ.എൻ സൗമിനിയും സർവ്വ പിൻതുണയും നൽകി ഒപ്പമുണ്ട്.
Stories you may Like
- കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനും മകൻ അഖിലും ഇഡിയുടെ അറസ്റ്റിൽ
- ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കണ്ടലയിൽ തട്ടിപ്പുകാർ ഇനി പിച്ചക്കാരാകും
- പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലേത് വമ്പൻ തട്ടിപ്പ്
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- ചൈനീസ് മാഫിയയെ കുടുക്കാൻ ഇന്റർപോളിന്റെ സഹായം തേടാൻ പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍