ആദ്യമായി കൺസൾട്ടിങ്ങിന് വരുന്നവർ നിർബന്ധമായി ഇസിജി എടുക്കണം; ഇസിജിയിൽ വേരിയേഷൻ...അറ്റാക്ക് ആയിട്ടില്ല..ഉടൻ വരും..മരുന്നുകഴിക്കണം; എക്കോ, ലബോറട്ടറി , സ്കാനിങ്, ടിഎംടി, പറയുന്ന മെഡിക്കൽ സ്റ്റോറിൽ നിന്നും വില കൂടിയ ഹൃദ് രോഗ മരുന്ന്; പരിശോധിക്കുന്ന എല്ലാവർക്കും ഹൃദ്രോഗം; മറ്റുഡോക്ടർമാരെ കാണിച്ചാൽ ഹൃദയം നല്ല ജിൽ ജിൽ; കാർഡിയോളജിസ്റ്റ് എന്ന വ്യാജേന കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രി ഡോക്ടർ തട്ടിപ്പ് നടത്തുന്നുവെന്ന് പരാതി; ആരോപണം നിഷേധിച്ച് ഡോ.ബിജു സത്യൻ
ആർ പീയൂഷ്
കരുനാഗപ്പള്ളി: നെഞ്ച് രോഗാശുപത്രിയിലെ ഡോക്ടർ ഹൃദ് രോഗത്തിന് ചികിത്സ നടത്തി രോഗികളെ കബളിപ്പിക്കുന്നതായി ആരോപണം. കരുനാഗപ്പള്ളി നെഞ്ചു രോഗാശുപത്രിയിലെ ഡോക്ടർ ബിജു സത്യനാണ് കാർഡിയോളജിസ്റ്റ് എന്ന വ്യാജേന ചികിത്സ നടത്തുന്നത്. ക്ലിനിക്കൽ കാർഡിയോളജിസ്റ്റായ ഇയാൾക്ക് ഹൃദ് രോഗമുള്ള രോഗികളെ ചികിത്സിക്കാനുള്ള അനുമതി ഇല്ല. എന്നാൽ കാർഡിയോളജിസ്റ്റ് എന്ന ബോർഡ് വച്ചാണ് ചികിത്സിക്കുന്നത് എന്നാണ് ആരോപണം. കൂടാതെ ഇവിടെ ചികിത്സ തേടിയെത്തുന്നവർക്ക് ഹൃദ്രോഗമില്ലെങ്കിൽ കൂടി രോഗത്തിനുള്ള മരുന്ന് നൽകുന്നതായും പറയുന്നു. ചികിത്സയ്ക്കായി എത്തുമ്പോൾ തന്നെ ഇസിജി എടുത്തതിന് ശേഷം വ്യത്യാസമുണ്ടെന്നും ഹൃദ്രോഗത്തിന്റെ ആരംഭമാണെന്നും പറയും. പിന്നീട് ടി.എം ടി ഉൾപ്പെടയുള്ള ചിലവേറിയ ടെസ്റ്റുകൾ നടത്തിക്കും.
നിലവിൽ കരുനാഗപ്പള്ളിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറാണ്. ഗവൺമെന്റ് സർവ്വീസിലിരിക്കുമ്പോഴാണ് ഇദ്ദേഹം വീട്ടിൽ പ്രാക്ടീസ് നടത്തുന്നത്. ഇവിടെ തന്നെയാണ് രോഗ നിർണ്ണയത്തിനുള്ള ഉപകരണങ്ങളും ഉള്ളത്. നിർദ്ധനരായ രോഗികളെ രോഗമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇത്തരത്തിൽ ചികിത്സ നടത്തി വരുന്നത്. സംശയം തോന്നിയ ചിലർ ഡോക്ടറുടെ അടുത്ത് നിന്നും ലഭിച്ച റിപ്പോർട്ട് മറ്റ് ഹൃദ്രോഗ വിദഗ്ദ്ധരായ ഡോക്ടർമാരെ കാണിച്ചപ്പോഴാണ് തങ്ങൾക്ക് രോഗമില്ലെന്ന് മനസ്സിലായത്. രോഗമില്ലാത്തവരെ പോലും രോഗികളാക്കി ചികിത്സ നടത്തുന്നതായി കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ വൈ സൂധീറാണ് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വിവരം പുറത്തറിയിച്ചത്. ഇത് വലിയ രീതിൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിപേർ ഡോക്ടർക്ക് എതിരെ ആരോപണമായി രംഗത്ത് വരികയായിരുന്നു. തുടർന്ന് സുധീർ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഡോക്ടർക്കെതിരെ പരാതി നൽകി.
കാർഡിയോളജിയിൽ എം.ഡി എടുക്കാത്തവർക്ക് ബോർഡ് വച്ച് ചികിത്സിക്കാൻ അനുമതി ഇല്ല. അത് കൂടാതെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരവും ബോർഡിൽ രജിസ്ട്രേഷൻ നമ്പരും പ്രദർശിപ്പിക്കണം. അല്ലാത്ത പക്ഷം ചികിത്സ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കൗൺസിൽ സർക്കുലറും ഇറക്കിയിട്ടുണ്ട്. ഇതെല്ലാം മറികടന്നു കൊണ്ടാണ് ഇവിടെ ചികിത്സ തുടരുന്നത്. നിരവധിപേർ രോഗമില്ലാതെ ഒരു വർഷത്തോളമായി ഇയാൾ നൽകിയ മരുന്ന് കഴിച്ചു കൊണ്ടിരുന്നിട്ടുണ്ട്. ഇത് മൂലം മറ്റ് പല രോഗങ്ങൾക്കും ഇരയായവരും ഉണ്ട്. സോഷ്യൽമീഡിയയിൽ സംഭവം വൈറലായതോടെ ഡോക്ടർക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തെ പറ്റി അഡ്വ. വൈ സുധീർ ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നതിങ്ങനെ;
വ്യാജകാർഡിയോളജിസ്റ്റിൽ നിന്നും നമ്മുടെഹൃദയത്തെരക്ഷിക്കൂ
ഉണരൂ...ഈ തീവെട്ടിക്കൊള്ളക്കെതിരെ
നാം അദ്ധ്വാനിച്ചുണ്ടാക്കുന്ന ചില്ലി കാശുതട്ടാൻ നമ്മെ ഹൃദ്രോഗിയാക്കുന്നു,,,
ആദ്യം ഇസിജി, പിന്നെ എക്കോ, പിന്നെ ലബോറട്ടറി, പിന്നെ സ്കാനിങ് പിന്നെ മെഡിക്കൽ സ്റ്റോറിൽ നിന്നും വില കൂടിയ ഹൃദ് രോഗ മരുന്ന്, ഇതെല്ലാം പറയുന്ന ഷോപ്പിൽ നിന്നും, അവസാനം ഹൃദ് രോഗമില്ലാത്ത ഒരു ഹൃദ്രോഗി ജനിക്കുന്നു,,,
കഥ നടക്കുന്നത് വെള്ളരിക്കാ പട്ടണത്തിലല്ല...കരുനാഗപ്പള്ളി പള്ളിമുക്കിൽ...പുതിയകാവ് നെഞ്ച് രോഗാശുപത്രിയിലെ ഡോക്ടർ ബിജു സത്യൻ കച്ചവടം പൊടിപൊടിക്കുന്നു...
കരുനാഗപ്പള്ളി പള്ളിമുക്കിലെത്തിയാൽ നാഷണൽ ഹൈവേയുടെ ഇടതു സൈഡിൽ ഒരു നീല ബോർഡ് കാണാം,,,ഡോക്ടർ ബിജു സത്യൻ, എം.ബി.ബി.എസ് (DIP)Cardiology
കാർഡിയോളജിസ്റ്റ്ഗവൺമെന്റ്ആശുപത്രി കരുനാഗപ്പള്ളി. പൊതുജനങ്ങളെതെറ്റിദ്ധരിപ്പിക്കുന്ന ബോർഡ് കണ്ടാണ് എന്റെ സുഹൃത്ത് ജഗദീശനുമായി ഞാൻ കാർഡിയോളജിസ്റ്റിനെ കാണാൻ എത്തിയത്,,,, എന്നാൽ ചില കടമ്പകൾ കടന്നാലെ കാർഡിയോളജിസ്റ്റിനെ കാണാൻ പറ്റൂ.
കാർഡിയോളജിസ്റ്റിന്റെ കൺസൾട്ടിങ് റൂമിന് തൊട്ടടുത്ത മുറിയിൽ ഒരു സ്ത്രീ ഇസിജി മെഷീനുമായി ഇരിപ്പാണ്,,,,,ആദ്യമായി ചെല്ലുന്നവർ ഇ സി ജി എടുത്തിരിക്കണം 70 രൂപയാണ് വില,,,,ഹൃദയമല്ലേ 70 രൂപ കൊടുത്ത് ഇസിജി എടുത്ത് ഇസിജിയുമായി ഡോക്ടറെ കാണാൻ കയറി,,,ഉടൻ തന്നെ കാർഡിയോളജിസ്റ്റ് ഇ സി ജിയിൽ വേരിയേഷൻ കണ്ടെത്തി,,,ഇസിജിയിൽ വേരിയേഷൻ.. അറ്റാക്ക് ആയിട്ടില്ല ഉടൻ വരും,,,മരുന്നു കഴിക്കണം. ഒരാഴ്ചകഴിഞ്ഞ് വരണം നെഞ്ചുവേദനയുടെ ടെസ്റ്റ് ചെയ്യണം. ടെസ്റ്റിന്റെ പേര് എക്കോ,,,, 1200 രൂപയുമായി വരണം ബന്ധുക്കൾ കൂടെ വരണം വരുമ്പോൾ നെഞ്ചിലെ രോമം കട്ട് ചെയ്ത് വരണം.
ഗവൺമെന്റ് ആശുപത്രിക്ക് എതിർവരമുള്ള നന്മ മെഡിക്കൽ സ്റ്റോറിൽ നിന്നും തന്നെ മരുന്നു വാങ്ങണം,,, 200 രൂപ കൺസൾട്ടിങ് ഫീസും വാങ്ങി,,,,ആകെ ഭയന്നു,,,നേരത്തേ ഇവിടെ ചികിത്സ തേടിയ ചില സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു.,,,ഈ കാർഡിയോളജിസ്റ്റ് പരിശോധിച്ചപ്പോൾഎല്ലാവർക്കും ഹൃദ് രോഗമായിരുന്നു,,ചിലർ കുറെക്കാലം മരുന്നു കഴിച്ചു.,,,വേറെ വിദഗ്ധ ഡോക്ടറന്മാരെ മാറ്റി കാട്ടിയപ്പോൾ ഹൃദയത്തിന് യാതൊരു കുഴപ്പവുമില്ല എന്ന് മനസ്സിലായി എന്നു പറഞ്ഞു,,തുടർന്ന് ഞങ്ങൾ കരുനാഗ പള്ളിയിലെ അറിയപ്പെടുന്ന ഒരു ഫിസിഷനെ കാണിച്ചു,,,,
ഇസിജിയിൽ യാതൊരു കുഴപ്പവുമില്ല,.
തുടർന്ന് ഞങ്ങൾ അന്വഷിച്ചപ്പോഴാണ് ഈ ഡോക്ടർ താലൂക്കാശുപത്രിയിലെ വെറും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറാണ് ഇദ്ദേഹമെന്നും കബളിപ്പിക്കപെട്ടതാണന്നും മനസ്സിലായത്,,,,തുടർന്ന് താലൂക്ക് ആശുപത്രിയിൽ ആധുനിക ഡെന്റർ ഐ.സി.യു ഉൽഘാടനത്തിന് എത്തിയ ഷൈലജ ടീച്ചർക്ക് ഞങ്ങൾ വേദിയിൽ വച്ച് ഈ കൊള്ളക്കെതിരെ പരാതി നൽകി.തീർച്ചയായും നടപടി എടുക്കുമെന്നും ഇതൊന്നും ഗവൺമെന്റ് അനുവദിക്കില്ലന്നും തുടർന്ന് നടന്ന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.,,
സംഗതിയിലെ പന്തികേട് മനസ്സിലാക്കിയ സ്വയം പ്രഖ്യാപിത കാർഡിയോളജിസ്റ്റ് കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലേക്ക് ചേക്കേറി.,,,
ഇത്തരം നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതിനെ തടയുന്നതിനുള്ള ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറുടെ 12-2-2019ലെ ഒരു ഉത്തരവ് ഞങ്ങൾക്ക് അയച്ചു കിട്ടി.
എന്നാൽ ഇപ്പോഴും ആ സ്വയം പ്രഖ്യാപിത കാർഡിയോളജിസ്റ്റ് ബോർഡ് വച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് എന്ന പേരിൽ തീവെട്ടിക്കൊള്ള നടത്തുന്നു.കരുനാഗപ്പള്ളി പള്ളിമുക്കിലെ ആ വെള്ളരിക്കാ പട്ടണത്തിൽ,ആരുണ്ട്, ചോദിക്കാൻ ആർക്കാണ് ഛേദം, വല്ലവന്റെ ഹൃദയം,, വല്ലവന്റെ പൈസ...കാട്ടിലെ തടി തേവരുടെ ആന വലിയടാ,,,, വലി എന്ന പോലെ,,,,
എന്നാൽ ഡോക്ടർ നിങ്ങൾ ആരായും ഞങ്ങൾക്ക് പ്രശ്നമില്ല,,,ഈ അനീതിക്കെതിരെ പ്രതികരിച്ചു കൊണ്ട് ഞങ്ങൾ നിങ്ങളുടെ പിറകെ തന്നെയുണ്ട്,,, നിങ്ങൾ ഈ കൊള്ള നിർത്തുന്നത് വരെ..ഒരു അഭ്യർത്ഥന..ഞങ്ങളുടെ ചില്ലി കാശിനു വേണ്ടി ഞങ്ങളെ ഹൃദ് രോഗിയാക്കല്ലേ,,,
അഡ്വക്കേറ്റ്,
വൈ. സുധീർ
കരുനാഗപ്പള്ളി
അതേ സമയം തനിക്ക് ചികിത്സിക്കാൻ അനുമതിയുണ്ടെന്നും മറ്റ് ഡോക്ടർമാരെയും മെഡിക്കൽ സ്റ്റോറുകാരെയും സംരക്ഷിക്കാൻ തനിക്കെതിരെ അഡ്വ. സുധീർ വ്യാജ പ്രചരണം നടത്തുകയാണ് എന്നുമാണ് ഡോ.ബിജു സത്യൻ പറയുന്നത്. തനിക്ക് മാനഹാനിയുണ്ടാക്കിയതിന് അഡ്വക്കേറ്റിനെതിരെ രണ്ടു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായും പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- ആലത്തൂരിലെ പാർട്ടി അനുഭാവികളുടെ വോട്ടുകൾ ബിജെപി. തൃശൂർ മണ്ഡലത്തിലേക്ക് ഇറക്കുമതി ചെയ്തെന്ന് ആരോപണം; തൃശൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ട് കൂടിയതിന് കാരണം കണ്ടെത്തി സിപിഐ! പൂങ്കുന്നത്തുണ്ടായത് വൻ സംഘർഷം; തൃശൂരിലെ പോരാട്ട ചൂടിന് തെളിവായി വിവാദം
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- യഥാർത്ഥ ശിവനാണെങ്കിൽ പാപി കത്തിയെരിഞ്ഞ് പോകും; ഇത് ഡ്യൂപ്ലിക്കേറ്റ് ശിവൻ; ജയരാജൻ ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ; പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു; 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും; ജയരാജനെ ആളിക്കത്തിച്ച് സതീശനും
- 'ജാവദേക്കർക്കു ചായ കുടിക്കാൻ ഇ.പിയുടെ മകന്റെ ഫ്ളാറ്റ് ചായപ്പീടികയോ? രാമകഥയാണോ സംസാരിച്ചത്? കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? ഇപിയുടെ കൂടിക്കാഴ്ചയിൽ പുതിയ തലം തേടി കോൺഗ്രസ്; ആഞ്ഞടിച്ച് കെ സുധാകരൻ വീണ്ടും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്