തീ പിടിക്കും..ഉടൻ എന്തെങ്കിലും ചെയ്യണമെന്ന് ഫയർഫോഴ്സ് പറഞ്ഞപ്പോൾ പോടാ പുല്ലേയെന്ന് നഗരസഭ; തിരുവനന്തപുരത്ത് ചെല്ലം അമ്പ്രല്ല മാർട്ടിന് തീപിടിച്ച സംഭവം ഓർത്തെങ്കിലും എന്തെങ്കിലും ചെയ്യണേയെന്ന് അപേക്ഷ; രണ്ടുസെന്റുകാരനെയും അഞ്ചുസെന്റുകാരനെയും പത്രാസ് കാട്ടി നിയമം പഠിപ്പിക്കുന്ന കാസർകോഡ് നഗരസഭയ്ക്ക് കാർണിവൽ തിയേറ്റർ സമുച്ചയത്തോട് ദീനാനുകമ്പ; മെഹബൂബ് സമുച്ചയം പ്രവർത്തിക്കുന്നത് അഗ്നിസുരക്ഷാ ചട്ടങ്ങളെല്ലാം പൂട്ടിവച്ച്
ആർ പീയൂഷ്
കാസർകോട്: രണ്ട് സെന്റിൽ വീടുനിർമ്മിച്ച് അതിൽ നിയമവിരുദ്ധമായി 40 സ്ക്വയർഫീറ്റ് അധികമായെന്ന് പറഞ്ഞ് പൊളിച്ചു മാറ്റാൻ തളങ്കരയിലെ സുബൈദയോട് ആവശ്യപ്പെട്ടവരാണ് കാസർകോട് നഗരസഭ. 40 സ്ക്വയർഫീറ്റ് താമസിക്കുന്ന കൂരയ്ക്ക് അധികമായതിന്റെ പേരിൽ ഭവനനിർമ്മാണ സഹായമായ ഒന്നരലക്ഷം രൂപ നൽകാത്തവരാണ് കാസർകോട് നഗരസഭാ ഉദ്യോഗസ്ഥർ. നിയമത്തിന്റെ കാര്യത്തിൽ ഒരുവിട്ടുവിഴ്ചയും നഗരസഭ കാണിക്കില്ല അത്രയ്ക്കും സൂക്ഷ്മതയാണ് നിയമപരിപാലനത്തിൽ കാസർകോട് നഗരസഭ പാലിച്ചുപോരുന്നത്. പക്ഷേ ഈ സൂക്ഷ്മത രണ്ട് സെന്റുകാരനോടും അഞ്ച്സെന്റുകാരനോടും പത്ത് സെന്റുകാരനോടും മാത്രമാണ്, വലിയ മുതലാളിമാർ പോക്കറ്റിൽ ചുവന്ന ഗാന്ധി തലയുമായിട്ട് വരുമ്പോൾ നിയമമൊന്നും ഒരു വിഷയമല്ല.
സാധാരണക്കാരനും പണക്കാരുമെന്ന രണ്ട് പൗരസമൂഹത്തെ സൃഷ്ടിച്ച് വ്യത്യസ്ത ഭരണഘടനകൾ നടപ്പിലാക്കി വരുകയാണ് കാസർകോട് നഗരസഭ. എല്ലാം ഗാന്ധിതലയുള്ള ചുവന്ന പേപ്പറുകൾ തീരുമാനിക്കും നിയമം എങ്ങനെ വേണമെന്ന്. ഏറ്റവും പരിതാപകരമെന്ന് പറഞ്ഞാൽ ഇത്തവണ ചുവന്ന നോട്ടുകൾ വിലയിട്ടിരിക്കുന്നത് മനുഷ്യജീവനുകൾക്കാണ്. തീപിടിക്കാൻ സാധ്യതയുണ്ടെന്നും ഉടനടി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഫയർഫോഴ്സ് കേഴുമ്പോൾ പോടാ പുല്ലേ എന്ന നിലപാടാണ് കാസർകോട് നഗരസഭയ്ക്ക്.
കാസർകോട് നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മെഹബൂബ് തീയേറ്റർ സമുച്ചയം (കാർണിവൽ ) ഉൾപ്പെടെ നഗരപരിധിയിലെ നൂറിലേറെ ബഹുനിലകെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ ലൈസൻസ് ഇല്ലെന്ന് ഫയർഫോഴ്സ്. ഇതിൽ ആശുപത്രികളും ലോഡ്ജുകളും വാണിജ്യസ്ഥാപനങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ ദുരന്തഭീഷണി നിലനിൽക്കുന്നത് 5 തീയേറ്ററുകൾ പ്രവർത്തിക്കുന്ന മെഹബൂബ് തീയേറ്റർ കോംപ്ലക്സിലാണ്. കോംംപ്ലക്സിൽ കെട്ടിടനിർമ്മാണച്ചട്ടങ്ങൾ പൂർണ്ണമായും ലംഘിച്ച നിലയിലാണ്. അഗ്നിസുരക്ഷാക്രമീകരണങ്ങൾ യഥാവിധം തിയേറ്ററിലില്ല. ഇതിനെതിരെ റീജണൽ ഫയർ ഓഫീസറുടെ കാര്യലയത്തിൽ നിന്നടക്കം മുന്നറിയിപ്പ് ഉണ്ടായിട്ടും ഫലപ്രദമായ നടപടികൾ എടുക്കാൻ നഗരസഭ തയ്യറായിട്ടില്ല. നഗരസഭ നേരിട്ട് അടച്ചുപൂട്ടാൻ നാലുതവണ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും ഇത് ജനങ്ങളുടെയും നിയമത്തിന്റെയും കണ്ണിൽ പൊടിയിട്ട് തീയേറ്റർ മുതലാളിയെ സംരക്ഷിക്കാനുള്ള സൂത്രവിദ്യകൾ മാത്രമായിരുന്നുവെന്നാണ് ഇപ്പോൾ തെളിയുന്നത്.
ഭൂനിരപ്പിൽ നർത്തകിയും, ബാക്കിയുള്ള നാലുനിലകളിൽ കന്യക, മുഗൾ, മെഹബൂബ്, സമ്രാട്ട്, എന്നീ തിയേറ്ററുകളുമാണ് പ്രവർത്തിക്കുന്നത്. ഫയർഫോഴ്സ് റീജണൽ ഓഫീസിൽ നിന്ന് ജില്ലാകളക്ടർക്ക് 2019 മാർച്ച് 27ന് നൽകിയ കത്തിൽ പറയുന്നത് മെഹബൂബ് തീയേറ്റർ അഗ്നിശമന വകുപ്പിന്റെ എൻ ഒ സി ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാണ്. ഇങ്ങനെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കെട്ടിടം പൂർണ്ണതോതിൽ അഗ്നിരക്ഷാ- അഗ്നിശമന വീക്ഷണകോണിൽ സുരക്ഷിതമല്ല. ആയതിനാൽ ദുരന്തനിവാരണ നിയമപ്രകാരം തുടർ നടപടികൾ സ്വീകരിക്കണമെന്ന് കളക്ടറോട് രേഖമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തെ ആർ എഫ് ഒ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെഹബൂബിലെത്തി പരിശോധിച്ച് അന്വേഷണ റിപ്പോർട്ട് നൽകിയത്.
ഈ റിപ്പോർട്ടിനെ തുടർന്നാണ് കണ്ണൂരിലെ റീജണൽ ഫയർഓഫീസർ സുജിത്ത് കുമാർ ജില്ലാകളക്ടർക്ക് ദുരന്തമുന്നറിയിപ്പ് നൽകിയത്. 2003ലാണ് അവസാനമായി ഇതിന് ഫയർ എൻ ഒ സി ലഭിക്കുന്നത്. അത് 7 മീറ്ററിൽ ഉയരത്തിൽ പ്രവർത്തിക്കുന്ന ഒന്നും രണ്ടും നിലകൾക്ക് മാത്രമായിരുന്നു. 22-09-2016ൽ ഫയർഫോഴ്സിന്റെ (633/16 ) നോട്ടീസ് പ്രകാരം കാസർകോട് നഗരസഭ 24-09-2016ൽ (ആർ 23743/16) എന്ന നോട്ടീസിലുടെ അടച്ചുപൂട്ടാതിരിക്കാൻ കാരണമുണ്ടൊയെന്ന് അന്വേഷിച്ചു. തുടർന്ന് തീയേറ്റർ ഉടമ മറുപടി നൽകാത്തതിനെ തുടർന്ന് 26-09-2016ൽ (ആർ 23743/16) എന്ന നോട്ടീസിലൂടെ അടച്ചുപൂട്ടാൻ ഉത്തരവ് നൽകി. തുടർന്ന് 04-10-2016ൽ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന കെ ടി ജലീലിന്റെ സ്വാധീനിച്ച് നടപടികൾ റദ്ദ് ചെയ്യാനുള്ള ഉത്തരവ് സ്വന്തമാക്കി. ശേഷം 06-10-2016ന് റീജണൽ ജോയിന്റ് ഡയറക്ടർ പരിശോധന നടത്തിയെങ്കിലും തുടർ നിർദ്ദേശങ്ങളോ ഉത്തരവുകളോ ലഭിച്ചില്ല.
28-04-2017ന് അടച്ചുപൂട്ടി സീൽ ചെയ്യുന്നതാണെന്ന് അറിയിച്ച് നഗരസഭ വീണ്ടും തീയേറ്ററിന് നോട്ടീസും നൽകി. ഇതിന് മറുപടി ലഭിക്കാതായപ്പോൾ 04-05-2017ന് തിയേറ്ററിന്റെ പ്രവർത്തനാനുമതി ദീർഘിപ്പിച്ച് നൽകാനാവില്ലെന്ന് പ്രവർത്തനം ഉടനെ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നഗരസഭ തീയേറ്റർ ഉടമയ്ക്ക് നോട്ടീസ് നൽകി. ഇതിനു ശേഷം വീണ്ടും 22-05-2017ന് സമാന നോട്ടീസ് വീണ്ടും നൽകി. ഇതിനു ശേഷം കോഴിക്കോട് ഫയർ ആൻഡ് റസ്ക്യു റീ ജണൽഓഫീസിൽ നിന്നും അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിച്ചതായും ഫൈനൽ എൻ ഒ സിക്കുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്ന് അറിയിച്ച്കൊണ്ടുള്ള നോട്ടീസ് കരസ്ഥമാക്കി. പക്ഷേ നാളിതുവരെ എൻ ഒ സി ലഭിക്കുകയോ നഗരസഭയുടെ ഉത്തരവ് പ്രകാരം തീയേറ്റർ സമുച്ചയം അടച്ചിടുകയോ ചെയ്തിട്ടില്ല.
അതിനിടെ നഗരസഭാ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച തീയേറ്റർ കോംപ്ലക്സിൽ മുമ്പ് ഒന്നിലേറെ തവണ തീപിടുത്തമുണ്ടായത് ഉടമ മൂടി വെയ്ക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ഇതിലൊരു തീപിടുത്തത്തിൽ ഇലക്്ട്രിക്ക് ഉപകരണങ്ങൾ കത്തിനശിച്ചിരുന്നു.പ്രേക്ഷകരുടെ ജീവന് പുല്ലുവില കൽപ്പിച്ചാണ് തീയേറ്ററിലെ നടപടിക്രമങ്ങളെന്നും പരാതിയുണ്ട്. റിലീസ് പടങ്ങൾ ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഹൈട്ടെക്ക് തീയേറ്റർ സമുച്ചയങ്ങൾ നല്ലനിലയിൽ ഉയരുന്നതിനിടയിലാണ് പ്രദർശനയോഗ്യമല്ലാത്ത തീയേറ്റർ കാസർകോട്ട് നഗരസഭാധികൃതരുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും വഴിവിട്ട ഒത്താശകളിലൂടെ പ്രവർത്തിക്കുന്നത്.
അതേസമയം തീയേറ്ററിന് അനധികൃതമായി നഗരസഭ ലൈസൻസ് നൽകിയതിനെതിരെ കെ ബി അബ്ദുൾ നസീറെന്ന യുവാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലുണ്ടായ ഉത്തരവിനെ തുടർന്ന് തീയേറ്റർ കുറച്ച് ദിവസം അടച്ചുപൂട്ടിയെങ്കിലും തിയേറ്റർ ഉടമ ഹൈക്കോടതിയിലെത്തി തീയേറ്റർ പ്രവർത്തിക്കുന്നത് നഗരസഭ നൽകിയ കൃത്യമായ ലൈസൻസിന്റെ അടിസ്ഥാനത്തിലാണെന്നും മറ്റ് ആരോപണങ്ങൾക്ക് കഴമ്പില്ലെന്നും വാദിക്കുകയായിരുന്നു. തീയേറ്ററുടമയുടെ വാദംകേട്ട കോടതി ഫയർ സുരക്ഷയടക്കമുള്ള ക്രമീകരണങ്ങളും എൻ ഒ സിയും ലൈസൻസും കൃത്യമാണെങ്കിൽ തീയേറ്റർ പ്രവർത്തിക്കാമെന്നും ഉത്തരവ് നൽകി.ഈ ഉത്തരവിന്റെ മറവിൽ വീണ്ടും തീയേറ്റർ പ്രവർത്തിക്കുകയായിരുന്നു. ഇത് നഗരസഭയും തീയേറ്റർ ഉടമയും ചേർന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിരവധി തവണ നോട്ടീസ് നൽകിയിട്ടും ഒരിക്കൽപോലും നഗരസഭ തീയേറ്റർ അടച്ചുപൂട്ടാത്തത് വാങ്ങീയ പണത്തോടുള്ള കൂറ് തന്നെയാണ്.
കഴിഞ്ഞദിവസം തിരുവനന്തപുരത്തുണ്ടായ വൻ അഗ്നിബാധ ഇത് പോലെ എല്ലാനിയമങ്ങളും തെറ്റിച്ച് പ്രവർത്തിച്ച കെട്ടിടത്തിലായിരുന്നു. ഇതുപോലെ കാസർകോട് തീയേറ്ററിലും സംഭവിച്ചാൽ നിരവധി ജീവനുകൾ അഗ്നിയിൽ ഇല്ലാതെയാവും. തീ പിടിച്ചാൽ അടിയന്തിരമായി പ്രവർത്തിക്കേണ്ട ഓട്ടോമാറ്റിക് സ്പ്രിങ്ലെർ സിസ്റ്റം പോലും സ്ഥാപിച്ചിരിക്കുന്നത് കോറിഡോറിലാണ്. ഇതുപോലെ ആറോളം ഗുരുതരമായ അപാകതകളാണ് ഫയർഫോഴ്സ് കണ്ടെത്തിയത്. മുഖ്യമന്ത്രി പിണറായിയുടെ കീഴിലാണ് അഗ്നിസുരക്ഷാ വകുപ്പ്. നേരത്തെ ഈ വകുപ്പിൽ തീയേറ്റർ ഉടമ പണമെറിഞ്ഞ് സമ്പാധിച്ച ഉത്തരവുകൾ കണ്ണൂർ റീജണൽ ഫയർ ഓഫീസിന് മുന്നിൽ വിലപോയില്ല. എറണാകുളം എം ജി റോഡിൽ സെന്റർ മാളിൽ പ്രവർത്തന സജ്ജമായ പതിനൊന്ന് സ്ക്രീനുള്ള സിനി പൊലീസിന് 30 മീറ്റർ ഉയരത്തിൽ പ്രവർത്തിക്കുന്നുവെന്ന ഒറ്റകാരണത്താൽ അന്നത്തെ എറണാകുളം ജില്ലാകളക്ടറുടെ നിർദ്ദേശ പ്രകാരം കോർപ്പറേഷൻ തീയേറ്റർ സമുച്ചയം അടച്ചുപൂട്ടിയിരുന്നു. ഈ അവസരത്തിലാണ് അഗ്നിസുരക്ഷാവകുപ്പിന്റെയും കളക്ടറുടെയും നിർദ്ദേശം കാറ്റിൽപ്പറത്തിയ നഗരസഭ ഉദ്യോഗസ്ഥർ അഴിമതിയുടെ സംശയദൃശ്ഠിയിലാകുന്നത്.
ഇരുകക്ഷിയിലും പെട്ട നേതാക്കളെയും വേണ്ടരീതിയിൽ കണ്ടതുകൊണ്ട് ഇനി തീപിടിച്ച് ജീവനുകൾ ഇല്ലാതായാലും ഇത്തരക്കാരെ രക്ഷിക്കാൻ ഇവർ മുൻപന്തിയിൽ തന്നെയുണ്ടാകും. തീയേറ്റർ എത്രയും പെട്ടന്ന് നവീകരണത്തിനായി അടച്ചുപൂട്ടണമെന്നും സുരക്ഷിതത്വം ഉറപ്പാക്കി പ്രവർത്തിച്ചാൽ സന്തോഷമുള്ള കാര്യമെന്നാണ് പരാതിക്കാരാനായ നിസാർ വ്യക്തമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്