അമ്മ മരങ്ങൾ വെട്ടിക്കൊള്ളാൻ മുമ്പ് പറഞ്ഞിട്ടുണ്ടെന്ന് ബാബു; രേഖകളുമായി വന്നിട്ടു വെട്ടിക്കൊള്ളാൻ ചേട്ടന്റെ മറുപടി; പ്രകോപിതനായ ബാബു കാട്ടിക്കൂട്ടിയത് മൂക്കന്നൂർ ഗ്രാമം ഓർത്തെടുക്കുന്നത് ഞെട്ടലോടെ; ശിവരാത്രി ആഘോഷത്തിന് തറവാട്ടിലെത്തിയത് സ്മിതയുടേയും ജീവനെടുത്തു; ലക്ഷ്യമിട്ടത് സഹോദര ഭാര്യമാരെ എല്ലാം വകവരുത്താൻ
മറുനാടൻ മലയാളി ബ്യൂറോ
അങ്കമാലി: സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ മൂന്നു പേർ പട്ടാപ്പകൽ വെട്ടേറ്റു മരിച്ച സംഭവം ഇനിയും ഉൾക്കൊള്ളാൻ മൂക്കന്നൂർ ഗ്രാമത്തിനായിട്ടില്ല. സ്വത്ത് പ്രശ്നത്തിൽ സഹോദരന്മാർ തമ്മിൽ വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ജനപ്രതിനിധികളുടെ മധ്യസ്ഥതയിൽ തർക്കം പരിഹരിക്കാൻ നാട്ടുകാർ ഇടപെടലും സജീവമാക്കി. ഇതിനിടെയാണ് കൊല നടക്കുന്നത്.
സഹോദരരെയും കുടുംബങ്ങളെയും ഇല്ലാതാക്കുമെന്നു വർഷങ്ങളായി ബാബു ഭീഷണി മുഴക്കിയിരുന്നു. രണ്ടു വർഷം മുൻപ് മരിച്ചുപോയ അമ്മ തറവാട്ട് പറമ്പിലെ മരങ്ങൾ മുറിക്കാൻ തനിക്ക് അനുവാദം തന്നിട്ടുണ്ടെന്നു ബാബു പറയുന്നു. ഇതിന് മറ്റ് സോഹരങ്ങൾ അനുവദിച്ചതുമില്ല. ഇതാണ് തർക്കങ്ങൾക്ക് കാരണം. മരം വിൽക്കാമെന്ന് പറഞ്ഞു കച്ചവടക്കാരനെയും കൂട്ടി ഇന്നലെ വൈകുന്നേരം ബാബു വന്നപ്പോൾ ശിവനും കുടുംബാംഗങ്ങളും ചേർന്നു തടഞ്ഞു. ഇതിൽ പ്രകോപിതനായ ബാബു അക്രമകാരിയായി. പിന്നെ ആർക്കും തടയാനായില്ല. സ്വന്തം ജ്യേഷ്ഠനെയും ഭാര്യയെയും അവരുടെ മകളെയും നിഷ്കരുണം സഹോദരൻ വട്ടിക്കൊന്നു.
അങ്കമാലി മൂക്കന്നൂർ എരപ്പ് കപ്പേളയ്ക്കു സമീപം താമസിക്കുന്ന അറക്കൽ ശിവൻ (62), ഭാര്യ വത്സ (58), ഇവരുടെ മൂത്ത മകളും എടലക്കാട് കുന്നപ്പിള്ളി സുരേഷിന്റെ ഭാര്യയുമായ സ്മിത (30) എന്നിവരുടെ കൊലപാതകം നാടിനെ ഞെട്ടിച്ചു. ബാബുവിന്റെ പരാക്രമത്തിൽ സ്മിതയുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ അശ്വിനു (10) വെട്ടേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല. സ്മിതയുടെ മക്കളായ അതുൽ (12), അപർണ (10) എന്നിവരും സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. രണ്ടു വർഷം മുൻപ് ഇവരുടെ അമ്മ തങ്കമ്മ മരിച്ച ദിവസം ബാബു സഹോദരനായ ഷിബുവിനെ മർദ്ദിച്ചിരുന്നു.
മരിച്ച ശിവന്റെ മറ്റു മൂന്നു സഹോദരന്മാരും തൊട്ടടുത്തുതന്നെയാണു താമസം. സഹോദരന്മാരുമായുള്ള തർക്കത്തെത്തുടർന്നു തറവാടു വീട്ടിൽ താമസിക്കാതെ മൂന്നു കിലോമീറ്റർ അകലെയായി കാളാർകുഴിയിലാണ് ഇളയവനായ ബാബു വാടകയ്ക്കു താമസിക്കുന്നത്. ശിവരാത്രിക്ക് അമ്മയ്ക്കൊപ്പം പോകുന്നതിനായി സ്മിത ഇന്നലെ വൈകുന്നേരമാണു വീട്ടിലെത്തിയത്. സ്മിതയുടെ ഭർത്താവ് സുരേഷ് വിദേശത്താണ്. സരിത, സബിത എന്നിവരാണ് ശിവന്റെയും വത്സയുടെയും മറ്റു മക്കൾ. കുട്ടൻ, പരേതനായ ഷാജി, ഷിബു എന്നിവരാണു ശിവന്റെ മറ്റു സഹോദരങ്ങൾ.
ശിവന്റെ മൃതദേഹം സഹോദരനായ ഷാജിയുടെ വീടിന്റെ മുറ്റത്തും വത്സ, സ്മിത എന്നിവരുടെ മൃതദേഹങ്ങൾ ശിവന്റെ വീടിന്റെ രണ്ടു വശങ്ങളിലുമായാണു കിടന്നത്. സർവേയറുടെ സഹായിയായ ശിവനും കൂലിപ്പണി കഴിഞ്ഞു വത്സയും വീട്ടിലെത്തിയിട്ട് കുറച്ചുനേരമേ ആയിരുന്നുള്ളൂ. ഈ സമയത്താണ് ബാബു എത്തുന്നത്. മരിച്ചുപോയ അമ്മ മരങ്ങൾ വെട്ടിക്കൊള്ളാൻ മുമ്പ് പറഞ്ഞിട്ടുണ്ടെന്നു ബാബു അറിയിച്ചപ്പോൾ രേഖകളുമായി വന്നിട്ടു വെട്ടിക്കൊള്ളാൻ ശിവൻ പറഞ്ഞതോടെ വാക്കുതർക്കമായി. പ്രകോപിതനായ ബാബു തറവാട്ടുവീട്ടിൽനിന്നുതന്നെ വാക്കത്തിയെടുത്ത് ആദ്യം വത്സയെ വെട്ടി.
ഇതുകണ്ടു തടുക്കാനായി വന്ന സ്മിതയെയും ശിവനെയും വെട്ടുകയായിരുന്നു. അടുത്തുനിന്ന അശ്വിനെയും വെട്ടി. കത്തി എടുത്തപ്പോൾ തന്നെ ബാബുവിന്റെ കൂടെയുണ്ടായിരുന്ന മരക്കച്ചവടക്കാരൻ ബാബുവിനെ തടഞ്ഞിരുന്നു. എന്നാൽ ഇയാളുടെ കഴുത്തിൽ വാക്കത്തി വച്ചു ഭീഷണി മുഴക്കി യശേഷം വത്സയെ വെട്ടുകയായിരുന്നു. വെട്ടേറ്റ ജ്യേഷ്ഠൻ ശിവൻ പ്രധാന റോഡിലേക്ക് ഓടിയപ്പോൾ ബാബു പിന്നാലെ ഓടിയെത്തി വീണ്ടും വെട്ടിവീഴ്ത്തി. ഇതിനുശേഷം തിരിച്ചെത്തി സ്മിതയെയും വീണ്ടും വെട്ടി മരണം ഉറപ്പാക്കി. അവിടെയുണ്ടായിരുന്ന ആർക്കും തടയാനായില്ല.
മൂന്നു കൊല നടത്തിയ ശേഷം ബാബു മറ്റു രണ്ടുപേരെക്കൂടി കൊലപ്പെടുത്താൻ ശ്രമിച്ചു. മറ്റൊരു ജ്യേഷ്ഠൻ പരേതനായ ഷാജിയുടെ ഭാര്യ ഉഷയെയാണ് ഇയാൾ പിന്നീട് ആക്രമിക്കാനൊരുങ്ങിയത്. ഉഷയെ വെട്ടുന്നതിനായി ബാബു ഓടിയടുത്തെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു. പിന്നീട് പ്രദേശത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അയൽപക്കക്കാരെ വെല്ലുവിളിക്കുകയും ശിവന്റെ വീടിന് സഹായം ചെയ്യുന്നതിനാൽ എതിർവശത്തു താമസിക്കുന്ന ഗൃഹനാഥനെ അടുത്തതവണ വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
മൂക്കന്നൂരിൽ അക്ഷയകേന്ദ്രത്തിൽ ജോലിയുള്ള മറ്റൊരു സഹോദരൻ ഷിബുവിന്റെ ഭാര്യ സേതുലക്ഷ്മിയെ കൊലപ്പെടുത്താനായി അങ്ങോട്ടു പോയെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. ഷിബുവിന്റെ വീടിന്റെ ജനലുകൾ വാക്കത്തിക്ക് വെട്ടിപ്പൊളിക്കുകയും ചെയ്ത പ്രതി ചോരയൊലിക്കുന്ന വസ്ത്രങ്ങളുമായി ബൈക്കിൽ കയറി മൂക്കന്നൂർ ഭാഗത്തക്കു പോകുകയായിരുന്നു. അവിടെ കുളത്തിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചു.
പൊലീസ് പിടികൂടിയ ശിവന്റെ ഇളയ സഹോദരൻ ബാബുവിനെ (45) ഇന്നു മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കിയേക്കും. ഇന്നലെ വൈകുന്നേരം 5.45 നായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
Stories you may Like
- ജെയ്ക്കിന്റെ കൈവശമുള്ളത് പാരമ്പര്യമായി പിതാവിൽ നിന്നും കിട്ടിയ കുടുംബ സ്വത്ത്
- ബൈക്കിലെ അഭ്യാസം; യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും
- ജസ്റ്റിസ് കുര്യൻ ജോസഫിന് വിലക്കേർപ്പെടുത്തി ധ്യാനകേന്ദ്രം
- ഞങ്ങളുടെ സ്വത്ത് വിവരം മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ടതില്ല; ഇടുക്കി ജില്ലാ സെക്രട്ടറി
- കെ.ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍