Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാണാനില്ലെന്ന് പരാതി നൽകി വീട്ടിൽ എത്തിച്ച് മാനസിക-ശാരീരിക പീഡനം; കൈയും മുറിച്ചു; കോയമ്പത്തൂരിലെ മാനസിക രോഗ ആശുപത്രിയിൽ ചെവിയുടെ പിൻഭാഗത്ത് ആഞ്ഞടിച്ച ഡോക്ടറും; പിന്നെ കൊണ്ടു പോയത് ഇൻജക്ഷൻ മാത്രമെടുക്കുന്ന ലഹരി വിമോചന കേന്ദ്രത്തിൽ; വീട് വിട്ട് ഉപേക്ഷിച്ചത് മകളെന്ന പരിഗണന കിട്ടാത്തതിനാൽ; രണ്ട് മാസം മുമ്പ് അഞ്ജന ഹരീഷ് ഫെയ്‌സ് ബുക്കിൽ പറഞ്ഞത് ഞെട്ടിക്കുന്ന ക്രൂരതകൾ; ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയുടെ ഗോവയിലെ ആത്മഹത്യയിൽ പ്രതികൾ വീട്ടുകാരോ?

കാണാനില്ലെന്ന് പരാതി നൽകി വീട്ടിൽ എത്തിച്ച് മാനസിക-ശാരീരിക പീഡനം; കൈയും മുറിച്ചു; കോയമ്പത്തൂരിലെ മാനസിക രോഗ ആശുപത്രിയിൽ ചെവിയുടെ പിൻഭാഗത്ത് ആഞ്ഞടിച്ച ഡോക്ടറും; പിന്നെ കൊണ്ടു പോയത് ഇൻജക്ഷൻ മാത്രമെടുക്കുന്ന ലഹരി വിമോചന കേന്ദ്രത്തിൽ; വീട് വിട്ട് ഉപേക്ഷിച്ചത് മകളെന്ന പരിഗണന കിട്ടാത്തതിനാൽ; രണ്ട് മാസം മുമ്പ് അഞ്ജന ഹരീഷ് ഫെയ്‌സ് ബുക്കിൽ പറഞ്ഞത് ഞെട്ടിക്കുന്ന ക്രൂരതകൾ; ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയുടെ ഗോവയിലെ ആത്മഹത്യയിൽ പ്രതികൾ വീട്ടുകാരോ?

ആർ പീയൂഷ്

കാസർകോട്: ഗോവയിൽ ആത്മഹത്യ ചെയ്ത കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മിനിയുടെയും മകൾ അഞ്ജന കെ.ഹരീഷ്(21) വീട്ടുകാരുടെ ഭാഗത്ത് നിന്നും കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നതായി തെളിയിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്. ഇതോടെ അഞ്ജനയുടെ വീട്ടുകാർക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്.

രണ്ട് മാസം മുൻപ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ലൈവ് വീഡിയോയിലാണ് അഞ്ജന തനിക്ക് വീട്ടിൽ നിന്നും നേരിടേണ്ടി വന്ന കൊടിയ പീഡനത്തെപറ്റി പറഞ്ഞിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്യാൻ കാരണം അഞ്ജനയെ കാണാനില്ല എന്ന് കാട്ടി മാതാവ് പൊലീസിൽ പരാതി നൽകുകയും പൊലീസ് അഞ്ജനയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ നടന്ന സംഭവങ്ങൾ സുഹൃത്തുക്കളെ അറിയിക്കാനായാണ് മാർച്ച് 13 ന് അഞ്ജന ലൈവിലെത്തിയത്. ഗുരുതര ആരോപണങ്ങളാണ് പഴയ ലൈവിൽ അഞ്ജന ഉയർത്തുന്നത്. ഇതോടെ മരിക്കുന്നതിന് മുമ്പ് അഞ്ജന നടത്തിയത് ഫോൺ കോളുകൾ പൊലീസ് പരിശോധിക്കും. വീട്ടുകാർ ആരെങ്കിലും അഞ്ജനയെ വിളിച്ചോ എന്ന് പരിശോധിക്കാനാണ് ഇത്.

ഫെയ്സ് ബുക്ക് ലൈവ് വീഡിയോയിൽ അഞ്ജന പറയുന്നതിങ്ങനെയാണ്. എന്നെ കാണ്മാനില്ല എന്ന പരാതി വീട്ടുകാർ നൽകിയതിന് ശേഷം പൊലീസ് എന്നെ സ്റ്റേഷനിലെത്തിച്ച ശേഷം തിരികെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയതോടെ വീട്ടുകാർ ശാരീരികമായും മാനസികമായും എന്നെ ഉപദ്രവിച്ചു. ഉപദ്രവത്തിൽ കൈ മുറിയുകയും ചെയ്തു. പിന്നീട് ഡിസംബർ 24 ന് കോയമ്പത്തൂരിലുള്ള ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അവിടെ എത്തിയപ്പോൾ ഡോക്ടർ ഉറങ്ങാനുള്ള മരുന്ന് കുത്തിവയ്ക്കാനെത്തിയപ്പോൾ തനിക്ക് പ്രശ്നമൊന്നുമില്ല എന്നും മരുന്ന് കുത്തിവയ്ക്കരുതെന്നും പറഞ്ഞു. ഇതു വകവയ്ക്കാതെ ഡോക്ടർ ഇൻജക്ഷൻ ചെയ്യാനായി ശ്രമിച്ചു. ഞാൻ എതിർത്തതോടെ എന്റെ ചെവിയുടെ ഭാഗത്ത് ആഞ്ഞടിക്കുകയും താഴേക്ക് ഞാൻ വീഴുകയുമായിരുന്നു. വീണു കിടന്ന എന്റെ ശരീരത്തിലേക്ക് ഡോക്ടർ മരുന്ന് കുത്തി വച്ചു. പിന്നെ അവിടെ നടന്നതൊന്നും ഓർമയില്ല.

കോയമ്പത്തൂരിലെ ചികിത്സയ്ക്ക് ശേഷം പാലക്കാടുള്ള ഒരു ലഹരി വിമോചന കേന്ദ്രത്തിലേക്കാണ് കൊണ്ടു പോയത്. അവിടെ എത്തികഴിഞ്ഞതിന് ശേഷമാണ് എനിക്ക് ബോധം വന്നത്. മൂന്നാഴ്ച അവിടുത്തെ ഒരു സെല്ലിൽ അടച്ചിടുകയായിരുന്നു. ഭക്ഷണം കഴിക്കാൻ മാത്രമാണ് പുറത്തിറക്കിയിരുന്നത്. പിന്നീട് എന്നെ തിരുവനന്തപുരത്തെ മറ്റൊരു ലഹരി വിമോചന കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ വച്ച് നാൽപതോളം ഇൻജക്ഷനുകൾ എനിക്ക് നൽകി. ഇതോടെ ഞാൻ മാനസികമായും ശാരീരികമായും തളർന്നു പോയി. ഇവിടെയും ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് കൊണ്ടു പോകുകയും വീട്ടിൽ വച്ച് വീണ്ടും മാനസിക പീഡനം നടത്തുകയും ചെയ്തു.

മകളാണെന്ന ഒരു പരിഗണന പോലും തന്നില്ലാ എന്നും അതിനാൽ അവിടെ നിന്നും സുഹൃത്തുക്കളുടെ സഹായത്തോടെ ഹോസ്റ്റലിലേക്ക് പോകുകയായിരുന്നു. ഇപ്പോൾ എന്നെ കാണുന്നില്ല എന്ന് കാട്ടി അമ്മ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്. എന്റെ ശാരീരിക സ്ഥിതി മോശമായതിനാൽ ചൊവ്വായൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകും. ഇനി എന്താകും എന്ന് അറിയില്ലാത്തതിനാൽ എല്ലാവരെയും വിവരം അറിയിക്കാനാണ് ലൈവിൽ വന്നത് എന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

തലശ്ശേരി ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിനിയാണ് അഞ്ജന. നാലുമാസം മുൻപ് മകളെ കാണാനില്ലെന്നുപറഞ്ഞ് അമ്മ മിനി ഹൊസ്ദുർഗ് പൊലീസിൽ പരാതിനൽകിയിരുന്നു. ഇതോ തുടർന്ന് കോഴിക്കോട്ടുനിന്നും അഞ്ജനയെ പൊലീസ് പിടികൂടി കൊണ്ടുവന്ന് വീട്ടുകാർക്ക് കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് പാലക്കാട്ടും കോയമ്പത്തൂരിലുമൊക്കെ ലഹരിവിമോചനചികിത്സ നടത്തി. ഏറെനാളത്തെ ചികിത്സയ്ക്കുശേഷം അഞ്ജന തിരികെ വീട്ടിലെത്തുകയും ചെയ്തു.

ഇക്കഴിഞ്ഞ മാർച്ച് ആദ്യവാരത്തിൽ അഞ്ജനയെ കാണാനില്ല എന്ന പരാതിയുമായി അമ്മ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി. നീലേശ്വരം പൊലീസ് സ്റ്റേഷനിലായിരുന്നു പരാതിനൽകിയത്. കോഴിക്കോട്ട് ഒരു സന്നദ്ധസംഘടനയിൽ പ്രവർത്തിക്കുകയായിരുന്ന അഞ്ജനയെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റുചെയ്ത് ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് അമ്മയോടൊപ്പം പോകാൻ താത്പര്യമില്ലെന്നറിയിച്ചു. തുടർന്ന് കോഴിക്കോട് സ്വദേശിനിയായ ഗാർഗി എന്ന യുവതിക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. ഈ യുവതിയുടെ വീട്ടിലായിരുന്നു പിന്നീട് താമസിച്ചത്. മാർച്ച് 17-ന് സുഹൃത്തുക്കളായ ആതിര, നസീമ, ശബരി എന്നിവർക്കൊപ്പമാണ് ഗോവയിലേക്കു പോയത്. ഒരാഴ്ചത്തെ യാത്രയ്ക്കായിരുന്നു പദ്ധതി. അതിനിടെ ലോക്ഡൗണായി.

വ്യാഴാഴ്ച ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ബർത്ത് ഡേ ആഘോഷത്തിനിടെയാണ് ഇവർ താമസിച്ചിരുന്ന ലോഡ്ജിന് മുന്നിലെ മരത്തിൽ കൈലിമുണ്ട് ഉപയോഗിച്ച് കുരുക്കിട്ട് അഞ്ജന ആത്മഹത്യ ചെയ്തത്. ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആദ്യം ആരോപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ അഞ്ജന കടുത്ത മാനസിക സംഘർഷത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് ഗോവ പൊലീസ് വ്യക്തമാക്കി. എന്നാൽ പൊലീസ് മരണത്തിൽ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP