മസിലുകാട്ടി വളയ്ക്കുന്ന മുൻ മിസ്റ്റർ കേരളയ്ക്ക് ആദ്യ ഭാര്യയിൽ രണ്ട് കുട്ടികൾ; വിവാഹിതനെന്ന് പറയാതെയുള്ള രണ്ടാം കെട്ടിലും കുട്ടിയൊന്ന്; മണപ്പുറം ഫിനാൻസിലെ ജോലിക്കാരിയെ വലയിൽ വീഴ്ത്തിയത് ഭർത്താവുമായുള്ള പിണക്കം തിരിച്ചറിഞ്ഞ്; കൊച്ചിയിൽ പിടിയിലായ മുൻ മിസ്റ്റർ ഇന്ത്യ റണ്ണറപ്പായ ആന്റണി റെയ്സ്ണിന്റെ വീരകഥകൾ ഇങ്ങനെ
കൊച്ചി: ആദ്യ ഭാര്യയിൽ രണ്ടു കുട്ടികൾ, ജിമ്മിന്റെ അടുത്തുള്ള ഷോപ്പിൽ ജോലി ചെയ്ത പെൺകുട്ടിയെ വിവാഹം കഴിച്ചു ഒരു കുട്ടി, പിന്നീട് മണപ്പുറം ഫിനാൻസിലെ കാമുകിയുടെ കൂടെ നാട് വിടുന്നത് മൂന്നു മാസം പ്രായമായ സ്വന്തം കുട്ടിയേയും കൊണ്ടാണ്. ഒടുവിൽ കള്ളികളെല്ലാം ഭാര്യമാർ തിരിച്ചറിഞ്ഞു. അങ്ങനെ മുൻ മിസ്റ്റർ ഇന്ത്യ റണ്ണറപ്പിനെ പൊലീസ് അറസ്റ്റു ചെയ്തത് ബലാൽസംഗ കുറ്റം ചുമത്തിയാണ്. മസിൽ പെരുപ്പിച്ചു മിസ്റ്റർ ഇന്ത്യ റണ്ണറപ്പും,
മിസ്റ്റർ കേരളയുമായി വാർത്തകളിൽ നിറഞ്ഞ തൃപ്പുണിത്തറ മസിൽ പവർ ജിം ആശാൻ ആന്റണി റൈസൺ മസിൽ പെരുപ്പിച്ചു യുവതികളേയും ചതിക്കുഴിയിൽ വീഴ്ത്തി. മുബൈയിൽ നിന്നും യുവതിക്കും കൈകുഞ്ഞിനു മൊപ്പം പൊലീസ് പിടികൂടിയതോടെയാണ് മസിൽ മാന്റെ കള്ളക്കളികൾ പുറത്തറിയുന്നത്.. മുൻ മിസ്റ്റർ ഇന്ത്യ റണ്ണറപ്പും (2007) എട്ട് പ്രാവശ്യം മിസ്റ്റർ കേരളയുമായി തെരഞ്ഞെടുക്കപ്പെട്ട ശരീര സൗന്ദര്യ വിദഗ്ധനാണ് റെയ്സൺ. തൃപ്പുണിത്തറ പേട്ടയിൽ മസിൽ പവർ ജിം നടത്തുന്ന ആന്റണി റെയ്സണ്‍ മസിലുകാട്ടി യുവതികളെ വലയിൽ വീഴ്ത്തുന്നതും ഹരമായിരുന്നു.
തൃപ്പുണിത്തറ മണപ്പുറം ഫൈനസിൽ ജോലി ചെയുന്ന യുവതിയെ മൂന്നുമാസം പ്രായമായ കുഞ്ഞിനോടൊപ്പം കാണാതായി എന്ന യുവതിയുടെ പിതാവിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം തൃപ്പുണിത്തറ പൊലീസ് മുബൈയിൽ നിന്ന് ആന്റണിയെ അറസ്റ്റ് ചെയ്യുതു ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലെ തന്നെ പ്രമുഖ ഫിറ്റ്നസ് ട്രെയ്നറായ ആന്റണിയുടെ പ്രണയ ലീലകൾ പൊലീസ് തന്നെ അറിയുന്നത്. ഒന്നിൽ കൂടുതൽ വിവാഹം കഴിച്ച അന്റാണി റെയ്സനെതിരെ (34) പൊലീസ് ബലാത്സംഗ കുറ്റത്തിനാണിപ്പോൾ കേസ് എടുത്തിരിക്കുന്നത്.
കേരളത്തിലെ പ്രശസ്തനായ ഫിറ്റ്നസ് ട്രെയിനറാണ് എറണാകുളം മാറ്റപള്ളി ആന്റണി റെയ്സൺ (34). ഇയാൾക്ക് ആദ്യ ഭാര്യയിൽ രണ്ടു കുട്ടികൾ ഉണ്ട്. ഇതിനിടയിൽ ആന്റണിയുടെ ജിമ്മിന്റെ സമീപത്തുള്ള സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന യുവതിയെ പ്രണയത്തിൽ വലയിലാക്കി. ആന്റണി കല്യാണം കഴിഞ്ഞയാളാണ് എന്ന സത്യം മറച്ചു വച്ചുകൊണ്ടാണ് യുവതിയെ വളച്ചെടുത്തത്. പിന്നീട് ചേർത്തലയിലുള്ള വീട്ടിൽ ചെന്ന് കല്യാണം ആലോചിച്ചുക്കുമ്പോൾ മീനമ്മ എന്ന ഒരു ബന്ധുവും സുഹൃത്തുക്കളും ആന്റണിക്കൊപ്പം ഉണ്ടായിരുന്നു.
ചോറ്റാനിക്കര ക്ഷേത്രത്തിൽ 2004 ൽ ഇവരുടെ കല്യാണം നടന്നു. തുടർന്ന് യുവതിയുമൊത്ത് തൃപ്പുണിത്തറ പൊലീസ് സ്റ്റേഷന്റെ അടുത്തുള്ള സ്റ്റാർ ഹോംസ് ഫ്ലാറ്റിൽ താമസം തുടങ്ങി. ഈ ബന്ധത്തിൽ ആന്റണിക്ക് ഒരു ആൺകുട്ടിയുണ്ട്. ആന്റണിക്ക് വേറെ ഭാര്യയും മക്കളും ഉണ്ടെന്നു യുവതിക്ക് അറിയില്ലായിരുന്നു എന്നായിരുന്നു പൊലീസിന് ഇതുമായി ബന്ധപെട്ടു യുവതി കൊടുത്ത മൊഴി. ഇതിനിടെ മണപ്പുറം ഫിനാൻസിലെ ജോലിക്കാരിയായ സ്ത്രീയുമായി പ്രണയം തുടങ്ങി. ഭർത്താവുമായി വഴക്കിട്ടു അഞ്ചു വയസുള്ള ഒരു കുട്ടിയുമായി കഴിയുന്ന യുവതിയായിരുന്നു അത്. ഇവരുമായി മുങ്ങി നാട്ടിൽ നിന്ന് പോകുമ്പോൾ ഇവർക്ക് മൂന്നു മാസം പ്രായമായ ഒരു കുട്ടിയുണ്ടായിരുന്നു. അത് ആന്റണിയുടെ കുട്ടിയാണ് എന്നാണ് ഇവർ കഴിഞ്ഞ ദിവസം പിടിയിയിൽ ആയപ്പോൾ പറഞ്ഞത്.
പ്രണയം തലയ്ക്കു പിടിച്ച യുവതിയും ആന്റണിയും മാസങ്ങൾക്കു മുൻപ് മുങ്ങി. ഹൈദരാബാദിൽ ജോലി അന്വേഷിച്ചു പോകുകയാണ് എന്ന് പറഞ്ഞു രണ്ടാം ഭാര്യയെ ആലപ്പുഴയിലുള്ള വീട്ടിലേക്കു പറഞ്ഞു വിട്ട് ആന്റണി മൂന്നാമത്തെ കാമുകിയെയും മൂന്നു മാസം പ്രായമായ കുഞ്ഞിനേയും കൂടി ഒരു റെന്റ് എ കാർ വാടകയ്ക്കു എടുത്ത് നാട്ടിൽ നിന്ന് പോയത്. ഇടയ്ക്കു കാർ ഹരിപ്പാട് വച്ച് അപകടം പറ്റി. എന്നാൽ അപായം സംഭവിച്ചില്ല. ഭർത്താവുമായി പിരിഞ്ഞു വീട്ടിൽ കഴിയുകയായിരുന്ന യുവതിയെയും കൈകുഞ്ഞിനേയും കാണാതായപ്പോൾ യുവതിയെ കുട്ടിയുമായി കണ്ണാന്നില്ല എന്ന യുവതിയുടെ പിതാവ് പരാതി നൽകി.
ഇവരെ അന്വേഷിച്ചു കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചു യുവതിയെ പിതാവിനൊപ്പം വിട്ടു. വീട്ടിൽ എത്തിയ യുവതിയെ ആദ്യ ഭർത്താവ് പ്രശനങ്ങൾ എല്ലാം തീർത്തു യുവതിയെ വിളിച്ചു കൊണ്ട് പോയി. ഹിൽ പാലസിന്റെ അടുത്ത് വാടകക്ക് താമസിച്ചു വരികയായിരുന്നു. ഈ സമയത്തു ഇവർ തമ്മിൽ വീണ്ടും ഭർത്താവ് ജോലിക്കു പോകുന്ന സമയത്തു രഹസ്യ സിം വഴി ഫോണിൽ ബന്ധം തുടർന്ന് ജൂലായ് 29 ന് ആന്റണിക്കൊപ്പം യുവതിയെയും, കൈകുഞ്ഞിനെയും വീണ്ടും കാണാതായി. വീണ്ടും യുവതിയെ കാണാനില്ല എന്ന പരാതി പൊലീസിന് കിട്ടി ഒപ്പം യുവതിയുടെ പിതാവ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു.
തുടർന്ന് അന്വേഷണത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നും ഇൻഡിഗോ ഫ്ളൈറ്റിൽ യുവതിയും, ആന്റണിയും കുഞ്ഞുമായി ഡൽഹിക്കു പോയി അവിടെ നിന്നും പഞ്ചാബിൽ എത്തി എന്ന വിവരം പൊലീസിന് ലഭിച്ചു. പഞ്ചാബിൽ ജലന്ധറിൽ പൊലീസ് എത്തുന്നു എന്നറിഞ്ഞു ഇവർ അവിടെ നിന്ന് മുങ്ങി. അതിനാൽ പൊലീസ് എത്തിയപ്പോൾ ഇവരെ കണ്ടെത്താൻ ആയില്ല. പിന്നീട് ഇവർ മുബൈയിൽ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു. അവിടെ എത്തിയ തൃപ്പുണിത്തറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ അജിത് കുമാറും, പൊലീസുക്കാരായ ബിനിൽ, ഹരികുമാർ എന്നിവരുടെ സംഘം ഇവിടെ എത്തി ഇവരെ പിടികൂടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇവരെ കേരളത്തിൽ എത്തിച്ചു
ആന്റണി വിവാഹിതന്നാണെന്നുള്ള കാര്യം മറച്ചുവച്ചുകൊണ്ടു രണ്ടാമത് വിവാഹം കഴിച്ച ആലപ്പുഴ ചേർത്തല സ്വദേശിയായ യുവതി തന്നെ വ്യാജമായി കല്യാണം കഴിച്ചു പിഡിപ്പിച്ചു എന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി 376 ബലാത്സകുറ്റം ആരോപിച്ചു കേസ് എടുത്തതായി ഇവരെ പിടികൂടിയ തൃപ്പുണിത്തറ അഡീഷണൽ എസ്ഐ അജിത് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ ഒരു കേസ് മാത്രമേ ആന്റണിക്ക് എതിരായി ഒള്ളു എന്നാണ് അറിവ്. ആലപ്പുഴ സ്വാദേശിയായ ഭാര്യയുടെ കാര്യം ആന്റണിക്കൊപ്പം ഒളിച്ചോടിയ യുവതി അറിയുന്നത് ഇവർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുമ്പോഴാണ്.
യുവതിയുടെ മൂന്നു മാസം പ്രായമായ കുട്ടി തന്റെ കുട്ടിയാണ് എന്നും തന്റെ കൂടെ വന്നില്ലെങ്കിൽ കുട്ടിയെ കൊണ്ടുപ്പോകും എന്ന് പറഞ്ഞാണ് ആന്റണി യുവതിയുമായി നാട് വിട്ടതെന്നുമാണ് യുവതി പൊലീസിന് കൊടുത്ത മൊഴി. മൊഴി കൊടുത്ത ത്തിന് ശേഷം യുവതിയേയും കുഞ്ഞിനേയും വീട്ടുകാർക്കൊപ്പം വിട്ടു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍