ആദ്യം കണ്ടത് വനിതാ പൊലീസ്; എഫ്ബി പോസ്റ്റിലെ ചിത്രവുമായി സാമ്യം തോന്നിയത് തുണയായി; മൊബൈൽ ഉപയോഗിക്കാത്തതും അന്വേഷണത്തെ ബാധിച്ചു; ആട് ആന്റണിയെ പൊലീസ് വലയിലാക്കിയത് ഒരു മാസത്തെ നിരീക്ഷണത്തിന് ശേഷം
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: മറ്റൊരു സുകുമാരക്കുറുപ്പാകാൻ ആട് ആന്റണിയെ കേരളാ പൊലീസ് അനുവദിച്ചില്ല. ഡിജിപി സെൻകുമാറിന്റെ കൃത്യമായ ഇടപടലും പൊലീസിന്റെ നിരീക്ഷണ പാടവവും തുണയായി. ഇതിനായി സഹായിച്ചത് വ്യാപക പ്രചരണമായിരുന്നു. ഗോപാലപുരത്ത് എത്തിയ വനിതാ പൊലീസുകാരിയാണ് ആട് ആന്റണിയെ ആദ്യം കണ്ടത്. സംശയം തോന്നാൻ കാരണം ട്രയിനിലും ഡിജിയുടേയും ഫെയ്സ ബുക്ക് പോസ്റ്റിൽ വന്ന ചിത്രങ്ങളാണ് സംശയത്തിന് വഴിവച്ചത്. തുടർന്ന് സ്പെഷ്യൽ ബ്രാഞ്ചിനെ കാര്യമറിയിച്ചു. അപ്പോൾ തന്നെ ഡിജിപിക്കും വിവരമെത്തി. കാത്തിരുന്ന് എല്ലാ പഴതുമടച്ച് കണ്ടെത്തിയത് ആട് ആന്റണിയാണെന്ന് ഉറപ്പാക്കാനായിരുന്നു നിർദ്ദേശം. ആ അന്വേഷണങ്ങൾക്കൊടുവിലാണ് കുപ്രസിദ്ധ കുറ്റവാളിയെ പൊലീസ് വലവിരിച്ചു പിടിക്കുന്നത്.
ചിറ്റൂരിലെ വനിതാ പൊലീസുകാരിയാണ് നിർണ്ണായകമായ തിരിച്ചറിയിൽ നടത്തിയത്. അതിന് ശേഷം ആട് എത്തുന്ന വീട് തിരിച്ചറിഞ്ഞു. വേഷം മാറിയെത്തിയ പൊലീസ് വീട്ടുകാരോട് സ്നേഹത്തിൽ ചോദിച്ച് കാര്യങ്ങൾ അറിഞ്ഞു. പിന്നീട് മകനെ കാണാനെത്തുന്ന ആന്റണിക്കായുള്ള കാത്തിരിപ്പ്. വലപൊട്ടിച്ച് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ഗോപാലപുരത്താകെ പൊലീസ് നിറഞ്ഞു. അങ്ങനെ ആ വലയിലേക്ക് ആട് ആന്റണി എത്തി. ചെറുത്തു നിൽപ്പ് കൂടാതെ പിടിയിലാവുകയും ചെയ്തു. തമിഴ്നാട്ടിലെ ചെറു ഗ്രാമത്തിലായിരുന്നു ഒളിവ് ജീവിതം. അവിടെ നിന്നാണ് ഗോപലപുരത്ത് മകനെ കാണാനെത്തിയത്. എല്ലാ മാസവും കൃത്യമായി വരുമെന്നും പൊലീസിന് ലഭിച്ചിരുന്നു. അതെല്ലാം മനസ്സിലാക്കിയാണ് പൊലീസ് കരുക്കൾ നീക്കയത്. വീട്ടിലേക്കു കയറുമ്പോഴായിരുന്നു അറസ്റ്റ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എൽ.സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഈ നീക്കമെല്ലാം നടന്നത്.
2012 ജൂണിൽ പൊലീസുകാരൻ മണിയൻ പിള്ളയെ കൊലപ്പെടുത്തിയ ശേഷം കേരളം വിട്ട ആന്റണി ഭാര്യ സൂസനൊപ്പം മാസങ്ങളോളം ട്രെയിനുകളിൽ രാജ്യം ചുറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സൂസൻ പിടിയിലായപ്പോൾ സഞ്ചരിച്ച സ്ഥലങ്ങളും തിരിച്ചറിഞ്ഞു. സഞ്ചാരത്തിന് ഇയാൾ ട്രെയിനുകളെ ആശ്രയിക്കുന്നതായായിരുന്നു വിവരം. ഇതേത്തുടർന്നാണ് ട്രെയിനുകളിലെ പാൻട്രി കാറുകളിലും ശുചിമുറികളിലുമാണു സ്റ്റിക്കറുകൾ പതിച്ചത്. ഇതോടെ ആന്റണി മാളത്തിലേക്ക് ഒളിച്ചു. ട്രയിൻ യാത്ര വേണ്ടെന്ന വച്ചു. ഇതോടെ ആടിനെ കണ്ടത്താനുള്ള പൊലീസിന്റെ നീക്കവും പാളി. ഇതിനിടെയാണ് നിർണ്ണായക വിവരം വനിതാ പൊലീസുകാരിയിൽ നിന്ന് ലഭിക്കുന്നത്. പാലക്കാട്ടെ സ്ത്രീയിൽ ഇയാൾക്ക് മകനുണ്ടെന്നും മനസ്സിലാക്കി. മകനെ കാണാൻ ആട് വരാറുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കാത്തിരിപ്പായി. പാലക്കാട്ട് രണ്ട് ഭാര്യമാരുണ്ടെന്നും ഇതിനിടെയിൽ സൂചന കിട്ടി. ഇതോടെ രണ്ട് വീടുകളും കേന്ദ്രീകരിച്ച് പൊലീസ് ചുറ്റിക്കറങ്ങി.
ഇതിന്റെ അടിസ്ഥാനത്തിൽ വലവിരിച്ച പൊലീസ് ദിവസങ്ങളോളം നിരീക്ഷിച്ചശേഷം ഒരു സ്ത്രീയുടെ വീട്ടിൽനിന്നാണ് ആന്റണിയെ പിടികൂടിയത്. കൊലപാതകം, മോഷണം, സ്ത്രീപീഡനം എന്നിവയടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ആട് ആന്റണിയെന്ന് സംശയിക്കുന്നതായി വിവരം ലഭിച്ച മുപ്പത്തഞ്ചോളം പേരെപ്പറ്റി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽപോയി പ്രത്യേക സംഘം അന്വേഷണം നടത്തിയിരുന്നു. എന്നാൽ കൃത്യമായ വിവരം ലഭിച്ചില്ല. ആട് ആന്റണിയെ പിടികൂടുന്നതിനുവേണ്ടി കൊല്ലം സിറ്റി പൊലീസ് ആസ്ഥാനത്ത് പ്രത്യേക സംഘം പ്രവർത്തിച്ചിരുന്നു. പ്രത്യേക സംഘം ചെന്നൈ, കോയമ്പത്തൂർ, സേലം, ഈറോഡ്, കുടക്, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പോസ്റ്റർ പതിച്ചിരുന്നു. ഓരോ സ്ഥലത്തെയും പൊലീസിനും ഓട്ടോ ഡ്രൈവർമാർക്കും പ്രത്യേക നിർദ്ദേശങ്ങളും നൽകിയിരുന്നു. ഇത്തരത്തിലുള്ള ആസൂത്രിത നീക്കങ്ങളാണ് ഒടുവിൽ ആന്റണിയെ കുടുക്കിയത്.
കേരള പൊലീസിനെ വട്ടംചുറ്റിച്ച് ഒളിവിൽ കഴിയുന്ന കുറ്റവാളി ആട് ആന്റണിയെപ്പറ്റി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാറും തന്റെ ഔദ്യോഗിക ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയതടക്കം 150 ക്രിമിനൽ കേസുകളിൽ പ്രതിയായ ആടിനെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടി ഔദ്യോഗിക ഫെയ്സ് ബുക്ക് പേജായ ഇട്ട പോസ്റ്റ് വൈറലുമായി. ഡിജിപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ ശ്രദ്ധിക്കുന്ന എല്ലാ പൊലീസുകാരും ഈ മുഖം മനസ്സിൽ ഇട്ടു. ഇത് തന്നെയാണ് ആട് ആന്റണിയെ കുടുക്കാൻ സഹായകമായത്. ട്രെയിനുകളിലും ആട് ആന്റണിയുടെ ചിത്രം പതിച്ചു. പൊലീസുകാരനെ കൊന്ന കേസിലെ പ്രതിയെ പിടികൂടാൻ അത്ര കരുതലോടെയായിരുന്നു നീക്കം. അട് ആന്റണിയും ബുദ്ധിമാനായിരുന്നു. അതുകൊണ്ട് തന്നെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഫെയ്സ് ബുക്കിലും ട്രെയിനുകളിലുമെല്ലാം ചിത്രം പതിച്ച് കൊലയാളിക്കായി പൊലീസ് വലവിരിച്ചതും.
കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ ഇനിയും കണ്ടുകിട്ടാനുള്ള പ്രധാനപ്പെട്ട പ്രതികളാണു സുകുമാരക്കുറുപ്പ്, പുട്ടുകുഞ്ഞുമോൻ, ആട് ആന്റണി എന്നിവരെന്ന മുഖവുരയോടെയാണു ഡിജിപി ടി.പി. സെൻകുമാർ തന്റെ ഫെയ്സ് ബുക് പോസ്റ്റിൽ വിവരണം തുടങ്ങുന്നത്. എന്നാൽ തുടർന്നുള്ള വിശദീകരണം ആന്റണിയെക്കുറിച്ചു മാത്രമായിരുന്നു. ആന്റണിയുടെ ഒൻപതു വ്യത്യസ്ത മുഖഭാവങ്ങളിലുള്ള ഫോട്ടോകൾ ഉൾപ്പെട്ട തിരച്ചിൽ നോട്ടിസും ഡിജിപി ഫേസ്ബുക്കിൽ നൽകി. എന്തെങ്കിലും വിവരം ലഭിക്കുന്നവർക്കു ബന്ധപ്പെടാൻ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ, ചാത്തന്നൂർ എസിപി, എസ്ഐ എന്നിവരുടെ മൊബൈൽ ഫോൺ നമ്പരുകളും ചേർത്തു. ഇതെല്ലാം ഫലം കണ്ടു.
പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന ആട് ആന്റണിയെ പിടികൂടാൻ ട്രെയിനുകളിലും കേരള പൊലീസ് സ്റ്റിക്കറുകൾ പതിച്ചിരുന്നു. റയിൽവേയുടെ പ്രത്യേക അനുമതി വാങ്ങിയാണു കഴിഞ്ഞ മാസം ഇത്തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചത്. ഇത്തരം പരസ്യപ്രചാരണങ്ങൾക്കു റയിൽവേ അനുമതി നൽകാറില്ലെങ്കിലും പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയപ്പോൾ സമ്മതിക്കുകയായിരുന്നു. പാൻട്രി കാറിനകത്ത് ഒട്ടിക്കാൻ സമ്മതിച്ചെങ്കിലും മറ്റു കോച്ചുകളിൽ ശുചിമുറിക്കകത്തു പതിക്കാനാണ് അനുമതി കിട്ടിയത്. കേരളത്തിനു പുറമെ വെസ്റ്റേൺ, ഈസ്റ്റേൺ റയിൽവേ ഡിവിഷനുകളിലും ട്രെയിനുകളിൽ സ്റ്റിക്കറുകൾ പതിച്ചു. ഇയാളെ കണ്ടെത്തിയാൽ അറിയിക്കേണ്ട ഫോൺ നമ്പരുകളും സ്റ്റിക്കറിലുണ്ടായിരുന്നു.
ഇയാളുടെ വിവിധ വേഷങ്ങളിലുള്ള ചിത്രങ്ങളോടു കൂടിയ ബഹുഭാഷാ സ്റ്റിക്കറുകളാണു പതിച്ചത്. ആന്റണിക്കായി തിരച്ചിൽ നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തലവൻ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശിന്റെ നിർദ്ദേശ പ്രകാരമാണ് സ്റ്റിക്കറുകൾ പതിച്ചത്. തിരുവനന്തപുരത്തു നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു പുറപ്പെടുന്ന എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള ട്രെയിനുകളിലാണ് ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലുള്ള സ്റ്റിക്കറുകൾ ആദ്യം പതിച്ചത്. ഇതുമൂലമാണ് സുരക്ഷിത ഒളിത്തവളമായ ട്രെയിനിനെ ആട് ആന്റണിക്ക് ഉപേക്ഷിക്കേണ്ടിവന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്