വെന്റിലേറ്റർ ഒഴിവുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി അസീസിയ മെഡിക്കൽ കോളേജ്; ബൈ സ്റ്റാൻഡർ ഇല്ലെന്നറിഞ്ഞപ്പോൾ വെന്റിലേറ്റർ ഒഴിവില്ല എന്ന് പറഞ്ഞ് ട്രാവൻകൂർ മെഡിസിറ്റിയും: മരണപ്പാച്ചിലിനൊടുവിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് കൈയൊഴിഞ്ഞു: മരണാസന്നനായ രോഗിയുമായി പരക്കം പാഞ്ഞത് ഏഴ് മണിക്കൂർ: ആംബുലൻസിലെ അനുഭവം പങ്കുവച്ച് നഴ്സ് രാജേഷും ഉടമ രാഹുലും
കൊല്ലം: അപകടത്തിൽ പെട്ട രോഗിക്ക് ചികിത്സ നിഷേധിച്ചതു മൂലം മരണം സംഭവിച്ചതിന്റെ ഞെട്ടലിലാണ് കേരളം ഇപ്പോഴും. മരിച്ചു കഴിഞ്ഞും വെന്റിലേറ്ററിൽ കിടത്തി കാശ് വാങ്ങുന്ന ആശുപത്രികൾ മുഖം തിരിച്ചത് ഇതര സംസ്ഥാന കാരനായതുകൊണ്ടും പണം കിട്ടില്ല എന്ന കാരണം കൊണ്ട് മാത്രമാണ്. സർക്കാർ മെഡിക്കൽ കോളേജു പോലും വേണ്ട ശുശ്രൂഷ നൽകിയില്ല എന്ന് പറയുമ്പോൾ മനുഷ്യ ജീവന്റെ വില എത്രമാത്രമാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു.
തുടർച്ചയായി ഏഴു മണിക്കൂർ രോഗിയുമായി ആശുപത്രികൾ തോറും പരക്കം പാഞ്ഞ ട്രാക്കിന്റെ പ്രതിനിധികളായ ആംബുലൻസ് ഉടമ രാഹുലും നഴ്സ് രാജേഷും തങ്ങൾക്കുണ്ടായ ദുരനുഭവം മറുനാടൻ മലയാളിയോട് പങ്കു വയ്ക്കുന്നു. 'പത്ത് വർഷമായി അംബുലൻസിൽ നഴ്സായി ജോലി ചെയ്ത് വരികയാണ് ഞാൻ. പല ക്രിട്ടിക്കൽ സ്റ്റേജിലുള്ള പേഷ്യന്റ്സിനെയും വിവിധ ആശുപത്രികളിൽ കൊണ്ടു പോയിട്ടുണ്ട്. ആദ്യമായാണ് ഇങ്ങനെ ഒരനുഭവം ഉണ്ടാകുന്നത്. ആറിന് രാത്രിയിൽ 11.30 നാണ് കൊട്ടിയം കിംസിൽ നിന്നും അപകടത്തിൽപ്പെട്ട പേഷ്യന്റിനെ റിസീവ് ചെയ്യുന്നത്. അവിടെ നിന്നു തന്നെ മെഡി ട്രീന ഹോസ്പിറ്റലിൽ ബന്ധപ്പെട്ടു.
വെന്റിലേറ്റർ ഒഴിവുണ്ട് എന്നറിയിക്കുകയും അവിടെ എത്തിക്കുകയുമായിരുന്നു. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ എത്തി പരിശോധിച്ചപ്പോൾ തലയ്ക്ക് ഗുരുതരമായി പരിക്കുള്ളതിനാൽ എത്രയും വേഗം സർജറി നടത്തണമെന്ന് അറിയിച്ചു. ന്യൂറോ സർജൻ ഇല്ലാത്തതിനാൽ അടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ നിർദ്ധേശികുകയായിരുന്നു. ഉടൻ ട്രാവൻകൂർ മെഡിസിറ്റിയിൽ എത്തിച്ചു. ഡോക്ടർ എത്തി കാര്യങ്ങൾ തിരക്കി. കൂടെ ബൈ സ്റ്റാൻഡർ ഇല്ല എന്നറിഞ്ഞതോടെ അപകടത്തിൽ പെട്ടയാളെ പരിശോധിക്കുക പോലും ചെയ്യാതെ വെന്റിലേറ്റർ ഒഴിവില്ല എന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്'. ആംബുലൻസ് നഴ്സ് രാജേഷ് പറഞ്ഞു.
മരണപ്പാച്ചിലിനൊടുവിൽ രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ചു. വെന്റിലേറ്റർ ഒഴിവില്ല എന്ന മുടന്തൻ ന്യായം പറഞ്ഞ് രോഗിയെ മറ്റെവിടെയെങ്കിലും കൊണ്ടുപോകാൻ പറയുകയായിരുന്നു. ഇതോടെ എസ്.യു.റ്റി, റോയൽ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലും എത്തിച്ചെങ്കിലും ചികിത്സ നൽകാൻ ആരും തയ്യാറായില്ല. അങ്ങനെയാണ് കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ ഇവർ ബന്ധപ്പെടുന്നത്.
'അസീസിയയിൽ ബന്ധപ്പെട്ടപ്പോൾ വെന്റിലേറ്റർ ഒഴിവുണ്ടെന്ന് അറിയിച്ചു. ഉടൻ തന്നെ പേഷ്യന്റുമായി പുറപ്പെട്ടു. അസീസിയയിൽ എത്തിയപ്പോൾ ഡോക്ടർ പരിശോധിച്ചു. ജീവൻ അപകടത്തിലാണ് ന്യൂറോ സർജൻ ഇല്ലാത്തതിനാൽ ഇവിടെ പറ്റില്ല എന്നറിയിച്ചു. ഇതോടെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തി രോഗിയെ ആരും ചികിത്സിക്കാൻ തയ്യാറാകുന്നില്ലെന്നറിയിച്ചു. ഇതോടെ ചാത്തന്നൂർ സി.ഐ പൊലീസിനെ ഒപ്പം വിടാം എന്ന് പറഞ്ഞു. വീണ്ടും മെഡിസിറ്റിയിലേക്കുള്ള യാത്രയിൽ പേഷ്യന്റ് ഡൗൺ ആയി. ഇതോടെ ജില്ലാ ആശുപത്രിയിലേക്ക് പോകുകയാണെന്ന് സി.ഐയെ വിളിച്ചു പറഞ്ഞു. രാവിലെ ആറു മണിയോടെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രോഗി മരിച്ചു ' ആംബുലൻസ് ഉടമ രാഹുൽ പറഞ്ഞു.
മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുത്തതോടെ ചികിത്സ നിഷേധിച്ച മുഴുവൻ സ്വകാര്യ ആശുപത്രികൾക്കും തിരുവനന്തപുരം മെഡിക്കൽ കോളേജിനുമെതിരെ പൊലീസ് കേസെടുത്തു. കൂടാതെ മനുഷ്യാവകാശ കമ്മീഷനും ആരോഗ്യ വകുപ്പും സംഭവത്തിലിടപെട്ടു.
വെന്റിലേറ്റർ ഒഴിവില്ലാത്തതിനാലാണ് രോഗിയെ ചികിത്സിക്കാൻ കഴിയാതിരുന്നതെന്നും പേഷ്യന്റിന് ഒ.പി ടിക്കറ്റ് പോലും എടുത്തിരുന്നില്ല എന്നും മെഡിക്കൽ കോളേജ് ഇന്നലെ ഈക്കിയ പത്രക്കുറിപ്പിൽ പറയുന്നു. എന്നാൽ മെഡിക്കൽ കോളേജിന്റെ ഈ വാദത്തെ തള്ളുകയാണ് ആംബുലൻസ് ഉടമയും ട്രാക്കിന്റെ കഇഡ ചെയർമാനുമായ രാഹുൽ.
മെഡിക്കൽ കോളേജിൽ എത്തുന്ന വെന്റിലേറ്റർ രോഗികളെ ഏറ്റെടുക്കാൻ ഇവർ മടി കാണിക്കുന്നത് പതിവാണ്. ഇതിനായി വെന്റിലേറ്റർ ഉണ്ടായിട്ടും ഇല്ല എന്ന് കാരണം പറയും. സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടു പോകാനാണ് ഈ തന്ത്രം. തീരെ പാവപ്പെട്ട ആൾക്കാരുമായെത്തിയാൽ രണ്ട് മണിക്കൂർ വരെ കാത്തിരിക്കും അപ്പോഴേക്കും വെന്റിലേറ്റർ ഒഴിവായി എന്നറിയിക്കുകയും രോഗിയെ റിസീവ് ചെയ്യുകയും ചെയ്യുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി പറഞ്ഞു രോഗിക്ക് ഒ.പി ടിക്കറ്റ് പോലും എടുത്തില്ലാ എന്ന്. എന്നാൽ
വെന്റിലേറ്റർ പേഷ്യന്റിനെ സ്വീകരിച്ചതിന് ശേഷം മാത്രമേ ഒ.പി ടിക്കറ്റ് പോലും എഴുതാൻ മെഡിക്കൽ കോളേജ് അധികൃതർ കയ്യാറാവുകയുള്ളൂ.
സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞു വിടാനാണ് വെന്റിലേറ്റർ ഒഴിവില്ലെന്ന് പറയുന്നതെന്നും രാഹുൽ മറുനാടൻ മലയാളിയോട് പറഞ്ഞു. അതേ സമയം പൊലീസ് സംഭവത്തെ പറ്റിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയോട് കൂടി മെഡിസിറ്റിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ ഡോക്ടർ ആംബുലൻസിന്റെ പടിയിൽ ചവിട്ടി നിൽക്കുന്നതും രോഗിയെ പരിശോധിക്കാതെ ഇറങ്ങി പോകുന്നതും പൊലീസ് കണ്ടെത്തി. മറ്റാശുപത്രികളിലും പൊലീസ് പരിശോധന തുടരുകയാണ്.
ആറാം തീയതി രാത്രിയിലാണ് തിരുനെൽവേലി സ്വദേശി മരുകൻ(30) റോഡപകടത്തിൽപ്പെടുന്നത്. കൂടെ ആരുമില്ലാത്തതിനാൽ കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ചികിത്സ നിഷേധിക്കുകയായിരുന്നു. ഏഴു മണിക്കൂറോളമാണ് ആബുലൻസിൽ ചികിത്സ കിട്ടാതെ വാഹനാപകടത്തിൽ പരിക്കേറ്റ മുരുകൻ കാത്ത് കിടന്നത്.
എന്നാൽ വിവിധ സ്വകാര്യ മെഡിക്കൽ കോളേജുകളിലും സർക്കാർ മെഡിക്കൽ കോളേജിൽ പോലും ചികിത്സ നിഷേധിച്ചതോടെ മുരുകൻ മരിച്ചു. മുരുകൻ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചാണ് പരിക്കേറ്റത്. സംഭവത്തിൽ ആശുപത്രികൾക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഐജി മനോജ് എബ്രഹാം ആണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. എന്നാൽ തങ്ങൾക്ക് പിഴവ് പറ്റിയില്ലെന്ന വാദത്തിലാണ് ആശുപത്രികളുടെ അധികൃതർ.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍