എസ് ബി ഐയിൽ അക്കൗണ്ട് ഉള്ളവർ വേഗം ഒന്നു പരിശോധിക്കുന്നത് നല്ലതാണ്! റൊമേനിയക്കാർ അടിച്ചുമാറ്റിയത് എടിഎമ്മിലെ കുറച്ചു പണം മാത്രമല്ല; നിരവധി ഇടപാടുകാരുടെ ബാങ്കിങ് വിവരങ്ങൾ റൊമേനിയൻ കൊള്ളസംഘത്തിന് കൈമാറി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എടിഎമ്മിൽ സ്കിമ്മർ സ്ഥാപിച്ച് തിരുവനന്തപുരം ആൽത്തറയിലെ എടിഎം ശാഖയിൽനിന്ന് ഇടപാടുകാരുടെ കാർഡ് വിവരങ്ങൾ മാത്രമല്ല സെർവർ രഹസ്യങ്ങൾവരെ റൊമേനിയൻ സംഘം ചോർത്തിയതായി റിപ്പോർട്ടുകൾ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെർവറിൽനിന്നു ലക്ഷക്കണക്കിന് ഇടപാടുകാരുടെ കാർഡ് നമ്പർ, അക്കൗണ്ട് നമ്പർ, പാസ്വേഡ് തുടങ്ങിയ വിവരങ്ങൾക്കുപുറമെ ഓരോ ഇടപാടുകാരുമായും ബന്ധപ്പെട്ട വിവരങ്ങളെല്ലാം ചോർത്തിയതായാണ് വിവരം ലഭിച്ചിട്ടുള്ളത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പിടിയിലായ ഗബ്രിയേൽ മരിയനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊള്ളയുടെ ആഴവും പരപ്പും വലുതാണെന്ന് വെളിവാകുത്. ഇയാൾ നിരവധി വിവരങ്ങൾ മറച്ചുവയ്ക്കുന്നതായാണ് സൂചനകൾ. ആദ്യം നാലുപേരടങ്ങുന്ന സംഘമാണ് എടിഎമ്മിൽ നിന്ന ഡാറ്റ ചോർത്തിയതെന്ന് പറഞ്ഞതെങ്കിലും ഇപ്പോൾ അഞ്ചുപേരാണ് കവർച്ചയ്ക്കു പിന്നിലെന്ന വെളിപ്പെടുത്തലാണ് ഗബ്രിയേൽ നടത്തുന്നത്.
എന്നാൽ ഇയാൾ അറസ്റ്റിലായതിനു പിന്നാലെ മുംബയിൽനിന്ന് വീണ്ടും എടിഎമ്മിൽ നിന്ന് പണം കവർന്നതോടെ സംഘത്തലവൻ മുംബൈയിലുണ്ടെന്നും മറ്റുള്ളവർ വിദേശത്തേക്ക് കടന്നുവെന്നുമായി മൊഴി. മുംബൈയിലുള്ള സംഘത്തലവനാണ് തിരുവനന്തപുരത്തുനിന്ന് ശേഖരിച്ച ഡാറ്റ കൈമാറിയതെന്നാണ് ഗബ്രിയേൽ പറയുന്നതെങ്കിലും ഇത് പൂർണമായും വിശ്വസിക്കാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇയാളെ നന്ദാവനം എആർ ക്യാമ്പിലെത്തിച്ച് വിശദമായി ചോദ്യംചെയ്തു വരികയാണ്.
ജർമ്മനി കേന്ദ്രീകരിച്ചാണ് റൊമേനിയൻ സംഘം ഇന്ത്യയിൽ നിന്ന് ബാങ്കിങ് രഹസ്യങ്ങൾ ചോർത്താൻ പദ്ധതിയിട്ടതെന്നാണ് ഗബ്രിയേൽ പറയുന്നത്. ഈ രാജ്യാന്തര തട്ടിപ്പു സംഘത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെർവർ രഹസ്യങ്ങളുൾപ്പെടെ ഓൺലൈൻ വഴി കൈമാറിയെന്ന ഇയാളുടെ വെളിപ്പെടുത്തൽ അന്വേഷകരെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ബംഗഌദേശിൽ അടുത്തിടെ റിസർവ് ബാങ്കിൽ നിന്ന് കോടികൾ ഇരുട്ടിവെളുക്കുംമുമ്പ് അടിച്ചുമാറ്റിയതിനു പിന്നാലെ ഇന്ത്യയിലും അത്തരത്തിൽ ഒരു ഓൺലൈൻ സാമ്പത്തിക ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
അതേസമയം, സംഘത്തലവനെക്കുറിച്ചു വിവരം ലഭിച്ചതായി ഉന്നത പൊലീസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. താൻ റൊമേനിയൻ രാജ്യാന്തര തട്ടിപ്പുസംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നാണ് ഗബ്രിയേൽ പറയുന്നത്. പിൻവലിച്ച തുക വഴിച്ചെലവിനു മാത്രമെടുത്തതാണെന്നും പ്രതി പൊലീസിനോടു പറഞ്ഞു. പക്ഷേ, ഇപ്പോഴത്തെ പണമെടുക്കൽ വലിയൊരു കൊള്ളയ്ക്കുമുന്നോടിയായുള്ള പൈലറ്റ് പരീക്ഷണം മാത്രമാണോയെന്നാണ് സംശയമുയരുന്നത്. ബാങ്കുകളുടെ സെർവറിൽ നുഴഞ്ഞുകയറാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ വൻ കൊള്ളയ്ക്ക് സാധ്യതയേറെയാണെന്ന് സൈബർ വിദഗ്ധരും കഴിഞ്ഞദിവസം ചാനൽ ചർച്ചകളിൽ വ്യക്തമാക്കിയിരുന്നു.
രാജ്യാന്തരബന്ധം സംബന്ധിച്ച നിർണായകവിവരം ലഭിച്ചതോടെ സ്റ്റേറ്റ് ബാങ്ക് സെർവറിൽ നിന്ന് ഏതൊക്കെ വിവരങ്ങൾ ചോർന്നെന്നു വിശദമായി പരിശോധിച്ച് അടിയന്തരമായി മറുപടി നൽകാൻ പൊലീസ് എസ്.ബി.ഐ. അധികൃതരോടു നിർദ്ദേശിച്ചിരിക്കുകയാണ്. 10 ചോദ്യങ്ങളടങ്ങിയ കുറിപ്പാണ് ഇതു സംബന്ധിച്ചു പൊലീസ് കൈമാറിയത്. സെർവർ രഹസ്യങ്ങൾ ഇപ്രകാരം ചോർത്താൻ കഴിഞ്ഞെന്നറിഞ്ഞ് ബാങ്കുകാരും അമ്പരന്നിരിക്കുകയാണ്.
തിരുവനന്തപുരം ആൽത്തറ ജങ്ഷനിലെ എ.ടി.എം. കൗണ്ടറിൽ ഗബ്രിയേലും കൂട്ടുകാരും ഘടിപ്പിച്ച സ്കിമ്മറിൽനിന്ന് ഒരു കേബിൾ എസ്.ബി.ഐ. സെർവർ നെറ്റ്വർക്കിലേക്ക് കണക്ട് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുവഴി സെർവറിലെ വിവരങ്ങൾ ചോർന്നോ എന്നും എന്തൊക്കെ വിവരങ്ങളാണ് നുഴഞ്ഞുകയറ്റക്കാർ ശേഖരിച്ചതെന്നും കണ്ടെത്താനുള്ള പരിശോധനകൾ തുടങ്ങിയതായാണ് വിവരം. നിരവധി പ്രതിരോധ ഫയർവാളുകൾ തകർത്തേ രഹസ്യങ്ങൾ ചോർത്താനാകൂ എന്നതിനാൽ അത് സംഭവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്നും ബാങ്ക് അധികൃതർ കരുതുന്നു. ചോദ്യംചെയ്യലിൽ ഗബ്രിയേലിൽനിന്നു പൊലീസ് പ്രധാനമായി അറിയാൻ ശ്രമിച്ചതും ഇക്കാര്യമാണ്. പക്ഷേ, ഇയാൾ പലതും മറയ്ക്കുന്നതായാണ് പൊലീസ് കരുതുന്നത്.
എസ്.ബി.ഐ. സെർവറിലേക്കു ഘടിപ്പിച്ച കോഡിലൂടെയാണ് ഇടപാടുകാരുടെ വിവരങ്ങൾ വിദേശകവർച്ചാസംഘം പകർത്തിയത്. ഇവ ജർമൻ തട്ടിപ്പുസംഘത്തിനു കൈമാറി. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെപ്പോലും ചോദ്യംചെയ്യുന്ന ഗുരുതരസംഭവമാണിതെന്നു പൊലീസ് വിലയിരുത്തി. ഗബ്രിയേലും സംഘവും അമ്പതോളം ഇടപാടുകാരുടെ മൂന്നരലക്ഷത്തോളം രൂപയാണു വ്യാജ എ.ടി.എം. കാർഡുകൾ ഉപയോഗിച്ചു മുംബൈയിൽനിന്നു കൈക്കലാക്കിയതെന്ന് പറയുമ്പോഴും കൂടുതൽ പേർക്ക് പണം നഷ്ടപ്പെട്ടേക്കാമെന്ന ആശങ്ക നിലനിൽക്കുന്നു. ഒരു മുൻ ബാങ്ക് ഉദ്യോഗസ്ഥനും പേട്ട സ്വദേശിനിക്കും ഗബ്രിയേൽ അറസ്റ്റിലായതിനു ശേഷവും പണം നഷ്ടപ്പെട്ടിരുന്നു. ഒരു ലക്ഷം രൂപയോളമാണ് രണ്ട് അക്കൗണ്ടുകളിൽ് നിന്നുമായി കവർന്നത്.
സ്കിമ്മർ ഘടിപ്പിച്ചിരുന്ന ആൽത്തറ എടിഎമ്മിൽ നിന്ന് പണം എടുക്കാതിരുന്ന ഒരാളുടെ അക്കൗണ്ടിൽ നിന്ന് നൂറുരൂപ നഷ്ടമായതായി പരാതി ഉയർന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുകയാണ്. കൂടുതൽ എടിഎമ്മുകളിൽ സ്കിമ്മർ സ്ഥാപിച്ച് കാർഡ് വിവരങ്ങൾ ചോർത്തിയോ എന്ന സംശയവും ഉയരുന്നതോടെ എടിഎമ്മിൽ നിന്ന് പണമെടുക്കാൻ പലരും മടിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്.
ഒരു ബാങ്കിലെ ഇടപാടുകാരുടെ പണം തട്ടാൻ മാത്രം റൊമേനിയയിൽനിന്നു പ്രതികൾ കേരളത്തിലെത്തിയെന്നു വിശ്വസിക്കാൻ ആദ്യഘട്ടത്തിൽ പൊലീസ് തയാറായിരുന്നില്ല. ഇത്രയും ചെറിയൊരു കവർച്ചയ്ക്ക് ഇത്രയും വലിയ സന്നാഹം ചെയ്യുമോ എന്ന സംശയം ഇപ്പോഴും നിലനിൽക്കുന്നു. അതുകൊണ്ടാണ് ബാങ്ക് സെർവറിൽ നുഴഞ്ഞുകയറി പണം മൊത്തം കവരുന്ന സൈബർ അറ്റാക്കിനുള്ള മുന്നൊരുക്കമായിരുന്നോ ഇപ്പോഴത്തെ എടിഎം കവർച്ചയെന്ന സംശയം ഉയരുന്നത്.
ഇതിന്റെ അന്വേഷണം നടക്കുന്നതിന്റെ മറവിൽ യഥാർത്ഥ കവർച്ചാസംഘം വൻ തട്ടിപ്പിന് കളമൊരുക്കുകയാണോ എന്നതാണ് ഇപ്പോൾ അന്വേഷിക്കുന്നത്. മുംബൈകേരളാ പൊലീസ് സൈബർ വിഭാഗവും ഐടി തട്ടിപ്പുകൾ, ഇന്റർനെറ്റ് ഹാക്കിങ് എന്നിവ കണ്ടുപിടിക്കാൻ തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സൈബർഡോമും സംയുക്തമായാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
മുംബൈയിൽനിന്നു തിരുവനന്തപുരത്തെത്തിച്ച ഗബ്രിയേൽ മരിയനെ ദക്ഷിണമേഖലാ ഐ.ജി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ രാത്രി മുഴുവൻ ചോദ്യംചെയ്തു. ഇന്നു പുലർച്ചെ അഞ്ചരയോടെയാണു ചോദ്യംചെയ്യൽ അവസാനിച്ചത്. അതീവസാങ്കേതികപരിജ്ഞാനമുള്ള ക്രിസ്റ്റിയാനോ എന്നയാളുടെ സഹായത്തോടെയാണു തട്ടിപ്പിനു കളമൊരുക്കിയതെന്നു പ്രതി സമ്മതിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടു നാലരയോടെയാണു പ്രത്യേക പൊലീസ് സംഘം മരിയനെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കി വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍