ക്യാഷ് ഡെപ്പോസിറ്റ് മെഷിൻ വഴി സ്വന്തം അക്കൗണ്ടിൽ പണം നിക്ഷേപിക്കും; മറ്റൊരു എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനിടെ വൈദ്യുതി വിച്ഛേദിക്കും; പുറത്തുവന്ന നോട്ടുകളുമായി മുങ്ങിയ ശേഷം പണം നഷ്ടപ്പെട്ടതായി ഓൺലൈൻ പരാതി നൽകും; ഹൈടെക് തട്ടിപ്പിന് ട്രെയിനിങ് നൽകുന്നത് എൻജിനീയറിങ് വിദ്യാർത്ഥിയും; ഹരിയാനയിലെ പിൻഗാവ് എന്ന എടിഎം തിരുട്ടുഗ്രാമത്തിന്റെ കഥ
രഞ്ജിത് ബാബു
കണ്ണൂർ: രാജ്യത്തെ എ.ടി.എം. തട്ടിപ്പുകാരുടെ ഗ്രാമമാണ് ഹരിയാനയിലെ നൂഹ് ജില്ലയിലെ മേവാഡിനടുത്ത പിൻഗാവ്. നോക്കെത്താ ദൂരത്ത് പടർന്ന കിടക്കുന്ന കടുക് പാടങ്ങൾ ഒരു ഭാഗത്ത്. മറുഭാഗത്ത് കാടും. ഇഷ്ടിക കൊണ്ട് നിർമ്മിച്ച കൊച്ചു വീടുകളാണ് ഇവിടെ ഏറേയും. ഇതിൽ തൊണ്ണൂറു ശതമാനവും ക്രിമിനലുകൾ അധിവസിക്കുന്നു. അതുകൊണ്ടു തന്നെ ഉത്തരേന്ത്യയിലെ തിരുട്ടു ഗ്രാമം എന്ന കുപ്രസിദ്ധി കൂടി പിൻഗാവിനുണ്ട്. എ.ടി.എം. ഉൾപ്പെടെയുള്ള ഹൈടെക് തട്ടിപ്പിലൂടേയാണ് ഇവർ ഇന്ന് രാജ്യത്ത് അറിയപ്പെടുന്നത്.
ആകെയുള്ളത് ഒരു എസ്.ബി.ഐ. ശാഖമാത്രം. അവിടെ വൈകീട്ട് അഞ്ചു മണിവരേയും തിരക്കോട് തിരക്കാണ്. അഞ്ച് കഴിഞ്ഞാൽ ബാങ്കും എ.ടി.എമ്മും ഭദ്രമായി അടച്ചുപൂട്ടി അധികാരികൾ സ്ഥലം വിടും. ഇതാണ് അവിടത്തെ രീതി. ഗ്രാമത്തിലെ നിയമങ്ങളെല്ലാം ജനങ്ങൾ തന്നെ തീരുമാനിക്കുന്നു. ആയുധങ്ങളുമായാണ് അവരുടെ സഞ്ചാരം. അപരിചിതർക്ക് ഇവിടെ പ്രവേശനമില്ല. അങ്ങിനെയുള്ള ഗ്രാമത്തിൽ നിന്നാണ് കണ്ണൂർ ടൗൺപൊലീസ് എസ്.ഐ. സി. ഷൈജുവും സംഘവും കണ്ണൂരിലെ എ.ടി.എം. തട്ടിപ്പുകാരെ പിടികൂടി ഇവിടെ എത്തിച്ചത്.
എ.ടി.എം. തട്ടിപ്പിന്റെ സ്പെഷലിസ്റ്റുകളായി 30 പേരാണ് പിൻഗാവ് ഗ്രാമത്തിലുള്ളത്. അതിന് പുറമേ സ്വർണ്ണകട്ടിയുണ്ടെന്ന് പറഞ്ഞും വാഹനം വിൽക്കാനുണ്ടെന്ന് ധരിപ്പിച്ചും മറ്റ് തട്ടിപ്പുകാരും ഇവിടെ വിലസുന്നു. ചുരുക്കത്തിൽ വിവിധ തരത്തിലുള്ള കവർച്ചക്കാരാണ് ഈ ഗ്രാമത്തിലധിവസിക്കുന്നത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനു മുന്നിലെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിൽ നിന്നും ഹരിയാന സ്വദേശിയായ ഷക്കീൽ അഹമ്മദ് പണം പിൻവലിക്കാൻ ശ്രമിച്ചു. അയാളുടെ അക്കൗണ്ടിൽ നിന്നും പണം കുറവ് വന്നെങ്കിലും ഇയാൾക്ക് പണം ലഭിച്ചില്ല. തന്റെ പണം അക്കൗണ്ടിലേക്ക് തിരികേ വേണമെന്ന് ആവശ്യപ്പെട്ട് ഷക്കീൽ അഹമ്മദ് ടോൾ ഫ്രീ നമ്പറിൽ പരാതി നൽകി. ഇതിന്റെ ഉറവിടം അന്വേഷിച്ച ടൗൺ പൊലീസിന്റെ ശ്രമം തട്ടിപ്പുകാർ ഹരിയാനക്കാരാണെന്ന തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു.
ഓൺ ലൈൻ പരാതിയിൽ അക്കൗണ്ട് ഉടമയെക്കുറിച്ച് അന്വേഷണം നടത്താൻ എസ്.ബി.ഐ. ശാഖാ മാനേജർ നടത്തിയ ശ്രമമാണ് ഇപ്പോൾ കവർച്ചക്കാരിലെത്തിയത്. ഇതിലെ തട്ടിപ്പ് ഇങ്ങിനെ. ക്യാഷ് ഡ്പ്പോസിറ്റ് മെഷിൻ വഴി സ്വന്തം അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കുന്നു. പിന്നീട് മറ്റൊരു എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നു. ഇടപാട് നടത്തി കറൻസി നോട്ടുകൾ പുറത്തേക്ക് വരാൻ തുടങ്ങുന്ന സമയത്ത് എ.ടി.എം. മെഷീനിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നു.
സാങ്കേതിക തകരാർ മെഷിനിൽ തെളിയുന്നതോടെ പാതി പുറത്ത് വന്ന നോട്ടുകൾ വലിച്ചെടുത്ത് സംഘം സ്ഥലം വിടുന്നു. ഇങ്ങിനെയാണ് ഷക്കീൽ അഹമ്മദ് ആറുമാസത്തിനിടെ 12 തവണ പണം പിൻവലിച്ചത്. എന്നാൽ ഇയാൾ കണ്ണൂരിൽ വന്നിട്ടില്ല. വിദേശത്ത് ഏതോ സർവ്വകലാശാലയിൽ പഠനം തുടരുന്നുണ്ടെന്നാണ് അറിവ്. ഇയാളെക്കുറിച്ചും കണ്ണൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സംഘത്തിന്റെ നേതാവ് ഷക്കീൽ അഹമ്മദ് ആണെന്നാണ് ലഭ്യമാവുന്ന വിവരം. രാജസ്ഥാനിലെ ആർവാർ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ് ഇയാളെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഹരിയാനയിലെ തിരുട്ടു ഗ്രാമത്തിൽ നടത്തിയ ഓപ്പറേഷനെക്കുറിച്ച് എസ്.ഐ. പറയുന്നത് ഇങ്ങനെ: കണ്ണൂരിൽ നിന്നും ഹരിയാനയിലെത്തിയ പൊലീസ് സംഘം നേരത്തെ ഈ ഗ്രാമത്തിലേക്ക് എത്തിച്ചേരാൻ ഒരു സഹായിയെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അയാൾ മുങ്ങി. അതോടെ അവിടെ എത്തുക സാഹസമാണെന്ന് നിനച്ചിരിക്കേ വഴിയോരത്തെ ഒരു ഡാബയിൽ കയറി ഭക്ഷണം കഴിച്ചു. ഹോട്ടലുടമയോട് പിൻഗാവിലേക്ക് എന്ന് പറഞ്ഞപ്പോൾ അയാൾ നിരുത്സാഹപ്പെടുത്തുകയും അവിടെ പോയി മുറിവേൽക്കാതെ ആരും തിരിച്ചു വന്നിട്ടില്ലെന്ന മുന്നറിയിപ്പും നൽകി. പിൻഗാവ് പൊലീസ് സ്റ്റേഷനാണ് അടുത്ത ലക്ഷ്യം. അവിടെ പൊലീസുമായി സംസ്സാരിച്ചു. എന്നാൽ അതിനു മുമ്പു തന്നെ ഞങ്ങൾ എത്തിയ വിവരം ചോരുകയും ചെയ്തു. ഗ്രാമവാസികൾ ആയുധ ധാരികളായി നിൽക്കുന്നുണ്ടെന്നാണ് പിന്നീട് ലഭിച്ച വിവരം.
കണ്ണൂരിലെ ഡി.വെ.എസ്പി.യോട് വിവരങ്ങൾ ധരിപ്പിച്ചു. അതനുസരിച്ച് ഹരിയാനയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷം എ.കെ. 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി പിൻഗാവിലേക്ക് ഓപ്പറേഷനായി തിരിച്ചു. മൂന്ന് വണ്ടി പൊലീസ് ഞങ്ങൾക്കൊപ്പം അനുഗമിച്ചു. സർപ്പഞ്ച് എന്നറിയപ്പെടുന്ന ഗ്രാമമുഖ്യനെ ഞങ്ങൾ ഒപ്പം കൂട്ടി. പ്രതികൾ താമസിക്കുന്ന വീട് ദൂരെ നിന്നും കാട്ടിത്തന്ന് അയാൾ മറഞ്ഞു. അപ്പോൾ രാത്രി 11.30 കഴിഞ്ഞിരുന്നു.
പെട്ടെന്ന് തന്നെ പ്രതികൾ വലിയലായില്ലെങ്കിൽ അവിടെ ഒരു ഏറ്റുമുട്ടൽ വേണ്ടി വരും. അതിനിടവരുത്താതെ ഇഷ്ടിക കൊണ്ട് പണിത ഒറ്റ മുറിയിൽ ഇരച്ചു കയറി. അഞ്ച് മിനുട്ട് പൂർത്തിയാകും മുമ്പ് പ്രതികളായ ജുനൈദിനേയും കൂട്ടാളിയായ 16 കാരനേയും ഞങ്ങൾ പൊക്കിയെടുത്തു. ഉടൻ ദേശീയ പാത വഴി മഥുരയിലേക്ക് നീങ്ങി. ഈ സമയം റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി പിൻഗാവിലെ ഒരു സംഘം ഗ്രാമീണർ ഞങ്ങളെ തേടി നീങ്ങിയിരുന്നു. പക്ഷേ റോഡു മാർഗ്ഗം ഞങ്ങൾ കുതിച്ചു. ഡൽഹിയിലെത്തുകയും നാട്ടിലേക്ക് പ്രതികളെ കൊണ്ടു വരികയുമായിരുന്നു. ഓപ്പറേഷനിൽ സിവിൽ പൊലീസ് ഓഫീസർമാരായ വി. സജിത്ത്, എ.ജി. റൗഫ്, കെ. എൻ സഞ്ജയ് എന്നിവരും പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍