നിന്നെ തന്നെയാടീ തെറി വിളിക്കുന്നത്..മൈൻഡ് ചെയ്യാതെ എങ്ങോട്ടാണ് പോകുന്നത്: വലിയമ്മയുടെ സാരി വലിച്ചഴിച്ച് വഴിയിൽ ഇട്ടു ആക്രമിച്ചു; തടയാൻ ചെന്ന പത്തുവയസുകാരിയുടെ മുടി കുത്തിപ്പിടിച്ച് വലിച്ചിഴച്ച് മർദ്ദിച്ചു; കുട്ടിയും വല്യമ്മയും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ; ആക്രമണത്തിൽ കേസ് എടുക്കാൻ മടിച്ച് അയിരൂർ പൊലീസ്; സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന് ഒരുകുടുബത്തോടുള്ള പക ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ പത്തുവയസുകാരിയായ ബാലികയെയും അമ്മയെയും വലിയമ്മയെയും വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചു. ദളിത് കുടുംബത്തിൽപ്പെട്ട വലിയമ്മയുടെ സാരി വലിച്ചഴിച്ച് ആക്രമിച്ചപ്പോൾ പകച്ചു പോയ ബാലികയെ മുടിയിൽ കുത്തിപ്പിടിച്ച് മർദ്ദിക്കുകയായിരുന്നു. വർക്കല ഇടവയിലാണ് നാടിനെ നടുക്കിയ ഈ ആക്രമണം ഇന്നലെ നടന്നത്. സംഭവത്തിൽ പരുക്കേൽക്കുകയും മാനസിക ആഘാതത്തിൽ കുടുങ്ങുകയും ചെയ്ത ബാലികയും പരുക്കേറ്റ വല്യമ്മയും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടവയിലെ തന്നെ ബാലൻ എന്നയാൾക്കെതിരെയാണ് ഈ കുടുംബം അയിരൂർ പൊലീസിൽ പരാതി നൽകിയത്. കുട്ടിക്ക് നേരെ നടന്ന ആക്രമണം അടക്കമുള്ള കാര്യങ്ങളിൽ വിവിധ പരാതികൾ കുടുംബം നൽകിയപ്പോൾ വലിയമ്മയുടെ പരാതിയിൽ മാത്രമാണ് പൊലീസ് കേസ് ചാർജ് ചെയ്തത്. കുട്ടിക്ക് നേരെ നടന്ന ആക്രമണത്തിൽ കേസ് രജിസ്റ്റർ ചെയ്തില്ലെന്നു അയിരൂർ പൊലീസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
വലിയമ്മയുടെ സാരി വലിച്ചഴിച്ച് നടത്തിയ ആക്രമണത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ബാലികയെ ആക്രമിച്ച സംഭവത്തിൽ കേസ് എടുക്കാൻ മടിച്ചു നിൽക്കുന്നു. പ്രതിയെ രക്ഷിക്കാനുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമായാണ് കുട്ടിക്ക് നേരെ നടന്ന ആക്രമണത്തിൽ കേസ് എടുക്കാൻ പൊലീസ് മടിച്ചു നിൽക്കുന്നത് എന്നാണ് സൂചന. കുട്ടിക്ക് നേരെ നടന്ന ആക്രമണത്തെ തുടർന്ന് കുട്ടിയുടെ അച്ഛൻ നൽകിയപരാതിയിൽ കേസ് എടുത്താൽ പ്രതിക്ക് പുലിവാലാകുമെന്ന് മനസിലാക്കിയാണ് കേസ് എടുക്കാനുള്ള നീക്കത്തിൽ നിന്ന് പൊലീസ് ഒഴിഞ്ഞുമാറുന്നത്. ഞങ്ങൾ അവിടെ പോയി അന്വേഷിച്ചു. കുട്ടിക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് സൂചനകൾ ലഭിച്ചില്ല. അയിരൂർ എസ്ഐ ബാബുക്കുറുപ്പ് മറുനാടനോട് പ്രതികരിച്ചു. അതേസമയം മർദ്ദിച്ച ബാലനും ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്. എതിർ കേസിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇയാളും ആശുപത്രിയിൽ അഡ്മിറ്റ് ആയത് എന്നാണ് ഈ കുടുംബം ആരോപിക്കുന്നത്,
കുട്ടിയുടെ വലിയമ്മ അടക്കമുള്ളവർ മുൻപ് സിപിഎം ആയിരുന്നു. ഇപ്പോൾ ബിജെപിയാണ്. ഇടവ പഞ്ചായത്ത് വാർഡ് മെമ്പർ സിപിഎമ്മാണ്. ഈ വാർഡ് മെമ്പർക്കെതിരെ സ്ഥാനാർത്ഥിയായ ആളാണ് കുട്ടിയുടെ ഒരു വലിയമ്മ. അതിനാൽ തന്നെ ഈ കുടുംബത്തോട് വാർഡ് മെമ്പർക്ക് എതിർപ്പുണ്ട്. ഈ എതിർപ്പ് പല രീതിയിൽ ഈ മെമ്പർ പ്രകടിപ്പിക്കാറുണ്ട് എന്നും ഈ പ്രശ്നത്തിന് മുൻപ് തന്നെ വാർഡ് മെമ്പർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ കാരണം തങ്ങൾ ആത്മഹത്യാ മുനമ്പിലാണ് എന്നാണ് ഇതേ വാർഡിൽ സ്ഥാനാർത്ഥിയായ കുട്ടിയുടെ വലിയമ്മ മറുനാടനോട് പറഞ്ഞത്.
കുട്ടിയുടെ വലിയമ്മ പറയുന്നത് പ്രകാരം സംഭവങ്ങൾ നടന്നത് ഇപ്രകാരം:
ഇന്നലെ പത്തുവയസുകാരിയായ കുട്ടിക്ക് പനിയായിരുന്നു. കുട്ടിയുടെ അമ്മയും കുട്ടിയും വല്യമ്മയും ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കുട്ടിക്ക് പനിയുണ്ടായിരുന്നു. വഴിയിലൂടെ ഇവർ കടന്നുപോകുമ്പോൾ ബാലൻ ചരുവിളവീട് വഴിയിൽ നിന്ന് ഇവരെ തെറിവിളിച്ചു. 'നിന്നെ തന്നെയാടി തെറി വിളിക്കുന്നത്. തെറി വിളികേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ബാലൻ ഇവരോട് പറഞ്ഞു. നിന്നെ തന്നെയാടി വിളിക്കുന്നത്. നീ മൈൻഡ് ചെയ്യാതെ എങ്ങോട്ടാണ് പോകുന്നത് എന്ന് വീണ്ടും ചോദിച്ചു. അറയ്ക്കുന്ന രീതിയിലായിരുന്നു തെറിവിളി. അപ്പോൾ തന്നെ ബാലൻ എന്ന ആക്രമി ഇവരുടെ കയ്യിലുണ്ടായിരുന്ന കുട പിടിച്ച് ഒടിച്ച് ഇവരെ അടിച്ചു. കുട്ടിയുടെ വലിയമ്മ തിരിഞ്ഞപ്പോൾ സാരി പിടിച്ചു വലിച്ചു. നെഞ്ചിൽ പിടിച്ച് തള്ളി.
വലിയമ്മ രണ്ടു സർജറി കഴിഞ്ഞ സ്ത്രീ കൂടിയാണ്. കുട്ടിയുടെ 'അമ്മ വലത് കൈക്ക് വാതം വന്നു ചികിത്സയിലാണ്. ഇവരെയാണ് പിന്നെ ബാലൻ മർദ്ദിച്ചത്. ഇതു കണ്ടു ഓടി വന്ന ബാലികയുടെ നേർക്കായി പിന്നീടുള്ള മർദ്ദനം. കുട്ടിയുടെ മുടി പിടിച്ച് വലിച്ച് മുഖത്ത് അടിച്ചു. വൃത്തികെട്ട രീതിയിൽ തെറി പറഞ്ഞു. കുട്ടിയെ പിടിച്ചു തള്ളി. ഈ മർദ്ദനം കണ്ടുനിന്നവർ ഇവരുടെ ബന്ധുവിനെ ഫോൺ വിളിച്ചു വരുത്തി. ബന്ധു വന്നപ്പോൾ കുട്ടിക്ക് മർദ്ദനമേറ്റിട്ടുണ്ട്. പ്രശ്നങ്ങൾക്ക് നിൽക്കാതെ മൂന്നു പേരെയും ആശുപത്രിയിൽ കൊണ്ടുപോകാനാണ് വിളിച്ചു പറഞ്ഞയാൾ പറഞ്ഞത്. അതുപ്രകാരമാണ് ബന്ധു ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. രാവിലെ ഒമ്പതരയ്ക്ക് നടന്ന പ്രശ്നങ്ങളിൽ പരാതി നൽകിയപ്പോൾ പൊലീസ് എത്തിയത് വൈകീട്ടാണ്. വൈകീട്ട് വീട്ടിൽ വന്ന പൊലീസ് അസഭ്യം പറയുന്ന രീതിയിൽ ആണ് സംസാരിച്ചത്. കുട്ടിയുടെ വല്യമ്മയെ ഇറക്കി വിട് എന്നാണ് പൊലീസ് പറഞ്ഞത്. അവർ ആശുപത്രിയിൽ അഡ്മിറ്റ് ആണെന്ന് പറഞ്ഞപ്പോൾ ഒരൽപം അടങ്ങി. എങ്ങിനെയാണ് സംഭവം എന്ന് ചോദിച്ചപ്പോൾ ആശുപത്രിയിൽ ഉള്ളവരോട് തന്നെ ചോദിക്കണം. അതോടെ പൊലീസ് മടങ്ങി. ചൈൽഡ് ലൈനിൽ നിന്നും ഇന്നലെ ആരും വന്നില്ല. ഇന്ന് തുടർച്ചയായി വിളിച്ചപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകർ വന്നു മൊഴിയെടുത്തു.
ഇത് രാഷ്ട്രീയ വൈരാഗ്യമാണ്. വാർഡിൽ മത്സരത്തിൽ രണ്ടാമത് വന്ന ആളാണ് ഞാൻ-കുട്ടിയുടെ വലിയമ്മ പറയുന്നു. സിപിഎമ്മിൽ നിന്ന് മാറിയതിന്റെ വൈരാഗ്യം വേറെയുമുണ്ട് വാർഡ് മെമ്പർ ആയ സിപിഎമ്മുകാരന്. മുൻപ് വസ്തു വാങ്ങിയ പ്രശ്നത്തിൽ ചേച്ചിയെ വീടുകയറി ആക്രമിച്ചിരുന്നു. ഒരു രാഷ്ട്രീയകാരനും സഹായിക്കാൻ വന്നില്ല. അപ്പോൾ സഹായത്തിനു വന്നത് ബിജെപി മാത്രമാണ്. അതിനാലാണ് വാർഡിൽ മത്സരിക്കണം എന്ന് ബിജെപി പറഞ്ഞപ്പോൾ ഞാൻ സമ്മതം മൂളിയത്. ചേച്ചിയുടെ വീടുമായി ബന്ധപ്പെട്ടു ഒരതിർത്തി തർക്കവുമുണ്ട്. അതിനു പെർമിറ്റിന് അപേക്ഷ നൽകിയിരുന്നു. വാർഡിലെ ആശാ വർക്കർ ജോലിക്ക് ഒപ്പം ഞാൻ ആളുകൾക്ക് പരാതി എഴുതി നൽകുന്ന ജോലി കൂടി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ പഞ്ചായത്ത് പറയുന്ന പ്രകാരം പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അതുപോലെ തന്നെ അപേക്ഷ അവർ തിരികെ നൽകുകയും ചെയ്തു. മൂന്നു വീടിലേക്ക് പോകുന്ന ഒരു കൊച്ചു നടവഴിയാണ്. ഇതിലാണ് പ്രശ്നം വന്നത്. ഇത് താർ ചെയ്തതിന് പിന്നാലെ ഞങ്ങൾ മതില് കെട്ടാൻ പോയപ്പോഴാണ് തർക്കം തുടങ്ങിയത്. ഈ തർക്കം പഞ്ചായത്തുമായി നിലനിൽക്കുമ്പോഴാണ് ബാലൻ ഞങ്ങളുടെ കുടുംബത്തിലെ കൊച്ചു ബാലികയെ അടക്കം മർദ്ദിച്ചത്, ഞങ്ങൾ കരുതുന്നത് ഇത് വാർഡ് മെമ്പറുടെ ഒത്താശ പ്രകാരം നടന്ന മർദ്ദനം ആണെന്നാണ്-കുട്ടിയുടെ വലിയമ്മ പറയുന്നു. എന്തായാലും സംഭവത്തിൽ വലിയ പ്രതിഷേധം ഇടവയിൽ ഉയർന്നിട്ടുണ്ട്.
Stories you may Like
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- മഹാരാഷ്ട്രയിലെ മുൻ സിപിഎം സംസ്ഥാന സെക്രട്ടറി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നോ?
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം
- ബിജെപിയിൽ ചേർന്നത് സാധാരണക്കാരനായി പ്രവർത്തിക്കാൻ; പ്രതികരിച്ച് സി രഘുനാഥ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്