മാണിക്കെതിരായ കുരുക്ക് മുറുക്കുന്നു; ഭാര്യ കുട്ടിയമ്മയേയും ജോസ് കെ മാണിയേയും ചോദ്യം ചെയ്യും; ധനമന്ത്രിയുടെ മൊഴികളിൽ പൊരുത്തക്കേടെന്നും അന്വേഷണ സംഘം; മുഖ്യമന്ത്രിയുടെ പിസി ജോർജ്ജിന്റേയും മൊഴിയെടുക്കുന്നതും പരിഗണനയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർ കോഴക്കേസിലെ കെ എം മാണിയുടെ ഭാര്യ കുട്ടിയമ്മയേയും മകൻ ജോസ് കെ മാണി എംപിയേയും വിജിലൻസ് ചോദ്യം ചെയ്തേക്കുമെന്ന് സൂചന. കേസിൽ മാണിയെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്. മാണിക്ക് പണം നൽകിയെന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചെന്ന ബിജു രമേശിന്റെ വെളിപെടുത്തലുമായി ബന്ധപെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൊഴിയെടുക്കാനും വിജിലൻസ് ആലോചിക്കുന്നുണ്ട്. ഈ മൊഴിയെടുക്കലുകൾക്ക് ശേഷം മാത്രമേ ബാർ കോഴയിൽ മാണിക്കെതിരായ ആരോപണത്തിൽ വിജിലൻസ് കുറ്റപത്രം നൽകൂ.
ഇന്നലെ കോവളം ഗസ്റ്റ് ഹൗസിൽ വച്ച് വിജിലൻസ് മാണിയ ചോദ്യം ചെയ്തിരുന്നു. കോവളം ഗസ്റ്റ്ഹൗസിൽവച്ച് വിജിലൻസ് എസ്പി ആർ സുകേശനാണ് ചോദ്യംചെയ്തത്. ബാറുടമ ബിജു രമേശിന്റെ കാർ ഡ്രൈവർ അമ്പിളിയുടെ മൊഴി പ്രകാരം പാലായിലെ മാണിയുടെ വീട്ടിൽ പോയി മാണിക്ക് പണം കൈമാറിയെന്ന് പറഞ്ഞിരുന്നു. ഈ പണം മാണി ഭാര്യ കുട്ടിയമ്മയുടെ പക്കൽ ഏൽപ്പിചെന്നാണ് അമ്പിളി മൊഴി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുട്ടിയമ്മയുടേയും ആ സമയം വീട്ടിലുണ്ടായിരുന്ന മകൻ ജോസ് കെ മാണിയേയും വിജിലൻസ് ചോദ്യം ചെയ്യാൻ ആലോചിക്കുന്നത്. എന്നാൽ ഭാര്യയെ വിജിലൻസ് ചോദ്യം ചെയ്യുന്നത് ഒഴിവാക്കാൻ മാണി കരുനീക്കങ്ങൾ തുടങ്ങിയതായി സൂചനയുണ്ട്. അങ്ങനെ വന്നാൽ കേരളാ കോൺഗ്രസ് ശക്തമായ നിലപാടിലേക്ക് പോകും. അതിനിടെ വിജിലൻസിനെ സമ്മർദ്ദത്തിലാക്കാൻ ആരും വരേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കെപിസിസി യോഗത്തിൽ ആരുടേയും പേര് പറയാതെയായിരുന്നു പരാമർശം. പക്ഷേ അത് ചെന്ന് കൊള്ളുന്നത് കേരളാ കോൺഗ്രസിനും കെഎം മാണിക്കുമാണ്.
മാണിയുടെ മൊഴിയിൽ ചില പൊരുത്തക്കേടുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിനാലാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ് ആലോചിക്കുന്നത്. ബാർ ഉടമകൾ കോഴ നൽകിയത് സംബന്ധിച്ച വിവരങ്ങൾ തന്റെ പക്കലുണ്ടെന്ന് കാണിച്ച് മുൻ ചീഫ് വിപ്പ് പി.സി ജോർജ്ജ് വിജിലൻസിന് കത്തെഴുതിയിരുന്നു. പി.സി ജോർജ്ജിനിൽ നിന്നും മൊഴിയെടുക്കാനും വിജിലൻസ് തയ്യാറെടുക്കുകയാണ്. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന കാര്യത്തിൽ വിജിലൻസ് ഇതുവരെ കൃത്യമായി തീരുമാനത്തിലെത്തിയിട്ടില്ല. എന്നാൽ ചോദ്യം ചെയ്തത് സ്വാഭാവിക നടപടി മാത്രമാണെന്ന് മന്ത്രി മാണി കോട്ടയത്ത് പ്രതികരിച്ചു. വിജിലൻസ് അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രതികരിച്ചു.
ബാർ കോഴയിൽ അന്വേഷണം വേഗത്തിലാക്കണമെന്ന മാണിയുടെ നിർദ്ദേശം പരിഗണിച്ചാണ് തീരുമാനങ്ങളെന്നാണ് ആഭ്യന്തര വകുപ്പ് നൽകുന്ന സൂചന. എന്നാൽ തന്നെ കുടുക്കി മന്ത്രിസഭയെ അട്ടമറിക്കാനുള്ള കോൺഗ്രസിലെ ഐ വിഭാഗത്തിന്റെ നീക്കമായി തന്നെയാണ് ഇതിനെ മാണി കാണുന്നത്. അതുകൊണ്ട് കൂടി ഭാര്യയെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ കടുത്ത നടപടികളിലേക്ക് കടക്കും. ഇതൊഴിവാക്കാനാണ് തന്നെ ചോദ്യം ചെയ്തതിൽ വിജിലൻസിനെ കടന്നാക്രമിക്കാത്ത നിലപാട് മാണി എടുക്കാത്തത്. സ്വാഭാവിക നടപടിയെന്നാണ് ഇന്നലെത്തെ സംഭവത്തെ മാണി വിശേഷിപ്പിച്ചത്.
കോവളത്ത് ധനമന്ത്രിമാരുടെ എംപവേർഡ് കമ്മിറ്റി യോഗത്തിനുശേഷം വെള്ളിയാഴ്ച വൈകിട്ട് ഏഴിന് തുടങ്ങിയ ചോദ്യംചെയ്യൽ ഒരുമണിക്കൂറോളം നീണ്ടിരുന്നു. ഇത് രണ്ടാംതവണയാണ് വിജിലൻസ് മാണിയെ ചോദ്യംചെയ്യുന്നത്. ആരോപണം ഉയർന്നഘട്ടത്തിൽ ക്വിക് വെരിഫിക്കേഷന്റെ ഭാഗമായിട്ടാണ് ആദ്യം ചോദ്യംചെയ്തത്. അധികാരത്തിലിരിക്കുന്ന മന്ത്രിയെ അഴിമതിക്കേസിൽ പൊലീസ് ചോദ്യംചെയ്യുന്നത് കേരള രാഷ്ട്രീയചരിത്രത്തിൽതന്നെ അപൂർവമാണ്. എന്നാൽ ചോദ്യം ചെയ്യലിൽ അപൂർണ്ണതയുണ്ടെന്നാണ് വിജിലൻസിന്റെ നിഗമനം. മറുപടികൾ പൂർണ്ണമല്ല. ഇനിയും വ്യക്തത വരുത്തണം. ഈ സാഹചര്യത്തിലാണ് ഭാര്യയേയും മകനേയും ചോദ്യം ചെയ്യേണ്ടി വരുന്നതെന്നാണ് വിജിലൻസിന്റെ നിലപാട്.
പൂട്ടിയ ബാറുകൾ തുറക്കാൻ ബാർ ഉടമകളിൽനിന്ന് മാണി കോടികൾ കൈപ്പറ്റിയ കേസിൽ അന്വേഷണം മെയ് മുപ്പതിനകം പൂർത്തിയാക്കുമെന്ന് കഴിഞ്ഞദിവസം വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. അന്തിമറിപ്പോർട്ട് തയ്യാറാക്കുന്നതിനായാണ് മാണിയെ ചോദ്യംചെയ്തത്. ബാർ ഉടമകളിൽനിന്ന് ഒരുകോടി കോഴവാങ്ങിയെന്ന പരാതിയിലാണ് മാണിയെ ഒന്നാംപ്രതിയാക്കി വിജിലൻസ് കേസെടുത്തത്. അടച്ചുപൂട്ടിയ 418 ബാർ തുറക്കാൻ സഹായിക്കാമെന്ന് വാഗ്ദാനംചെയ്ത് കെ എം മാണി കൈക്കൂലി വാങ്ങിയെന്ന ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയതിനെതുടർന്നാണ് തിരുവനന്തപുരത്തെ വിജിലൻസ് പ്രത്യേക കോടതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ക്വിക് വെരിഫിക്കേഷൻ നടത്തിയത്. തുടർന്ന് ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി അഴിമതിനിരോധന നിയമം ഏഴും പതിമൂന്നും (എ) വകുപ്പുകൾപ്രകാരം കേസെടുത്തു. അധികാരദുർവിനിയോഗം, കൈക്കൂലി വാങ്ങൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. മാണിക്കെതിരെ വ്യക്തമായ ചില തെളിവുകൾ വിജിലൻസിന് ലഭിച്ചിരുന്നു. ബിജു രമേശിന്റെ മൊഴിക്കുപുറമെ ഡ്രൈവർ അമ്പിളി എന്ന വിജയകുമാർ, അക്കൗണ്ടന്റ്, ബാർ ഉടമകൾ എന്നിവരുടെ മൊഴികളും കേസിൽ നിർണായകമാണ്.
മൊബൈൽഫോൺ രേഖകൾ, ബാർ ഉടമകൾ ബാങ്കിൽനിന്ന് പണം പിൻവലിച്ചതിന്റെ രേഖകൾ എന്നിവയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. മാണി കൈക്കൂലി വാങ്ങിയെന്ന് ബിജു രമേശും ഡ്രൈവർ അമ്പിളിയും പറഞ്ഞ സമയത്ത്, അവർ പറഞ്ഞ സ്ഥലത്ത് മാണി ഉണ്ടായിരുന്നുവെന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മാണിക്ക് വ്യക്തമായ ഉത്തരം നൽകാനിയില്ലെന്ന് വിജിലൻസ് പറയുന്നു.
Stories you may Like
- ഡൽഹി മദ്യനയകേസിൽ കേന്ദ്ര ഏജൻസികൾക്ക് അടിതെറ്റുന്നോ?
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- പാർട്ടി വിടില്ല: കെ.എം മാണിയുടെ വീട്ടിൽ പോയത് കുട്ടിയമ്മയെ കാണാൻ: പി.സി. തോമസ്
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍