മാണിക്കെതിരെ സുകേശൻ ശേഖരിച്ച എട്ട് നിർണ്ണായക തെളിവുകൾ ശങ്കർ റെഡ്ഡി വെട്ടിമാറ്റി; സ്ഥാനക്കയറ്റം നിഷേധിക്കുമെന്ന മുന്നറിയിപ്പും നൽകി; നിവർത്തിയില്ലാതെ മാണിയെ നിരപരാധിയാക്കിയ ശേഷം ജേക്കബ് തോമസിന് മുമ്പിൽ കുമ്പസരിച്ചു; ബാർ കോഴ വീണ്ടും സജീവമായത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ.എം. മാണിയ്ക്കെതിരായ തുടരന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരിട്ട് മേൽനോട്ടം വഹിക്കും. പിഴവുകളില്ലാതെ അന്വേഷണം പൂർത്തിയാക്കും. പരമാവധി തെളിവ് ശേഖരണവും നടത്തും. ബാർ ഉടമകളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അങ്ങനെ മാണിയെ അഴിമതിക്കേസിൽ കുടുക്കാനാണ് തീരുമാനം. ഇതിനിടെയിൽ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയുടെ ഇടപെടലും പരിശോധിക്കും. മാണിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയത് വിജിലൻസ് ഡയറക്ടറായിരുന്ന ശങ്കർറെഡ്ഡിയുടെ സമ്മർദ്ദം കാരണമായിരുന്നുവെന്നും അന്വേഷണ വിവരങ്ങളടങ്ങിയ കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയതായും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആർ. സുകേശൻ സമർപ്പിച്ച ഹർജിയിലാണ് വിജിലൻസ് ജഡ്ജിയുടെ പുനരന്വേഷണ ഉത്തരവ്.
'സൂക്ഷ്മ പരിശോധന' എന്നപേരിൽ ശാസ്ത്രീയസാഹചര്യത്തെളിവുകൾ നിരാകരിച്ച് റെഡ്ഡി നടത്തിയ ഇടപെടലിൽ കെ.എം. മാണി പ്രതിയല്ലാതായി മാറുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ പോലും തോന്നുവെന്ന് ഈ ഘട്ടത്തിൽ സുകേശന്റെ വെളിപ്പെടുത്തലുമെത്തി. ആഭ്യന്തരവകുപ്പിന്റെ കുറ്റാരോപണ മെമോയും ശാസനയുമേറ്റതിനു പിന്നാലെ 2015ലെ ഒഴിവിൽ ലഭിക്കേണ്ട ഐ.പി.എസ് സ്ഥാനക്കയറ്റം ഇല്ലാതാക്കുമെന്ന ഭീഷണിയും കൂടിയായതോടെ സുകേശൻ നിശബ്ദനായി. മുഖ്യമന്ത്രി പിണറായി വിജയനോടും വിജിലൻസ് മേധാവി ജേക്കബ് തോമസിനോടും അട്ടിമറികളെക്കുറിച്ച് കുമ്പസരിച്ചതോടെ ശങ്കർ റെഡ്ഡിക്കെതിരേ കോടതിയിൽ ഹർജി നൽകാൻ സുകേശന് അനുമതി ലഭിക്കുകയായിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. മാണിയോട് രാഷ്ട്രീയമായി അടുക്കേണ്ടതില്ലെന്ന സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശവും ഇതിന് കൂടുതൽ സഹായകമായി. മാണിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോർട്ട് കോടതിയിലെത്തിയതിന് പിന്നാലെ ബാറുടമകളുമായി ചേർന്ന് ഗൂഢാലോചന നടത്തിയതിന് സുകേശനെതിരെ നടപടിവേണമെന്ന് ശങ്കർറെഡ്ഡി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിനും ഇക്കാര്യങ്ങൾ മൊഴിയായി നൽകിയിട്ടുണ്ടെന്നും സുകേശൻ ചൂണ്ടിക്കാട്ടിയിരുന്നു.
ബാർ കോഴക്കേസിൽ മൂടിവയ്ക്കപ്പെട്ട സത്യങ്ങളും നശിപ്പിക്കപ്പെട്ട തെളിവുകളും പുറത്ത് വരണമെന്ന് വിജിലൻസ് ജഡ്ജി എ. ബദറുദ്ദീൻ പുനരന്വേഷണ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. എങ്കിലേ പരാതിക്കാർക്ക് നീതി ലഭിക്കൂ. തുടരന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ നിരാകരിക്കാനാവില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് കേസിലെ ജേക്കബ് തോമസിന്റെ ഇടപെടലുകൾ. എത്രയും വേഗം പുനരന്വേഷണം പൂർത്തിയാക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് ശങ്കർ റെഡ്ഡിയുടെ നീക്കവും പരിശോധിക്കപ്പെടുന്ന്. കഴിഞ്ഞ 23നാണ് ശങ്കർറെഡ്ഡിയുടെ അട്ടിമറിശ്രമങ്ങൾ എണ്ണമിട്ട് നിരത്തി സുകേശൻ നേരിട്ടെത്തി കോടതിയിൽ ഹർജി സമർപ്പിച്ചത്. മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ അറുപതുശതമാനം തെളിവുണ്ടെന്നാണ് കോടതി നിർദ്ദേശപ്രകാരമുള്ള ആദ്യ തുടരന്വേഷണത്തിൽ സുകേശൻ കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ടാം വസ്തുതാവിവര റിപ്പോർട്ട് നൽകിയപ്പോഴായിരുന്നു ശങ്കർറെഡ്ഡിയുടെ അട്ടിമറി.
വിജിലൻസ് ഡയറക്ടറുടെ അധികാരം ഉപയോഗിച്ച് അന്വേഷണ വിവരങ്ങളിൽ നിർണായകമായ തിരുത്തലുകൾ നടത്താൻ ശങ്കർറെഡ്ഡി ആവശ്യപ്പെടുകയായിരുന്നു. കേസ് ഡയറിയിൽ ബാറുടമകളുടെ മൊഴികളെക്കുറിച്ചും തെളിവുകളെക്കുറിച്ചും പരാമർശിക്കുന്ന ഭാഗത്ത് മാറ്റം വരുത്തണമെന്ന് ശങ്കർറെഡ്ഡി കർശന നിർദ്ദേശം നൽകി. തെളിവായി ബിജുരമേശ് മജിസ്ട്രേട്ടിന് സമർപ്പിച്ചിരുന്ന ശബ്ദരേഖയടങ്ങിയ മൂന്നരമണിക്കൂർ സി.ഡി പൂർണമായി തള്ളിക്കളയണമെന്നും റെഡ്ഡി നിർദ്ദേശിച്ചു. ശങ്കർറെഡ്ഡിയുടെ നിർദ്ദേശപ്രകാരം സുകേശന് കേസ് ഡയറിയിൽ തിരുത്തൽ വരുത്തേണ്ടിവന്നു. പക്ഷേ ഡയറക്ടറുടെ നിർദ്ദേശമനുസരിച്ച് മാറ്റം വരുത്തിയ ഭാഗങ്ങൾ ഏതൊക്കെയാണെന്ന് കേസ് ഡയറിയുടെ അവസാനഭാഗത്ത് സുകേശൻ രേഖപ്പെടുത്തി. മാണിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന തുടരന്വേഷണ റിപ്പോർട്ടിനോടൊപ്പം കേസ്ഡയറിയും കോടതിക്ക് സമർപ്പിച്ചിരുന്നു. ശങ്കർറെഡ്ഡിയുടെ ഇടപെടലുകളെക്കുറിച്ച് പിന്നീട് എഴുതിച്ചേർത്തതാണെന്ന ആക്ഷേപം വരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. കേസ്ഡയറി കോടതി തന്നെ സൂക്ഷിക്കണമെന്നും സുകേശൻ ആവശ്യപ്പെട്ടിരുന്നു. മാണിക്കെതിരെ തെളിവില്ലെന്ന തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ താൻ നിർബന്ധിതനാവുകയായിരുന്നുവെന്നും സുകേശൻ ചൂണ്ടിക്കാട്ടുന്നു.
സുകേശന്റെ ആദ്യ റിപ്പോർട്ടിൽ ശങ്കർറെഡ്ഡിയുടെ എട്ടുവെട്ടുകളാണ് വരുത്തിയത്. മാണി പാലായിൽ15 ലക്ഷവും തിരുവനന്തപുരത്ത് 10 ലക്ഷവും വാങ്ങിയതിന് തെളിവുണ്ടെന്ന് ആദ്യ റിപ്പോർട്ടിൽ. ഒരിടത്തും പണമിടപാട് നടന്നിട്ടില്ലെന്നും മാണി കോഴ ആവശ്യപ്പെട്ടിട്ടില്ലെന്നും തിരുത്തി. ബാർലൈസൻസ് പുതുക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ രണ്ടുവട്ടം നിയമോപദേശം നൽകിയിട്ടും തീരുമാനമെടുക്കുന്നത് മാണി ബോധപൂർവം തടഞ്ഞെന്ന് ആദ്യറിപ്പോർട്ടിൽ. കോഴയ്ക്ക് സാഹചര്യം ഒരുക്കാനായിരുന്നു ഈ നീക്കമെന്നാണ് സുകേശന്റെ റിപ്പോർട്ടിൽ. മന്ത്രിസഭയുടെ റൂൾസ് ഒഫ് ബിസിനസ് പ്രകാരം എല്ലാം ശരിയായിരുന്നുവെന്നാണ് ശങ്കർറെഡ്ഡിയുടെ തിരുത്തൽ. പാലായിൽ പണം കൈമാറിയത് 2014 മാർച്ച് 30നോ 31നോ ആണെന്നായിരുന്നു ആദ്യനിഗമനം. മാർച്ച് 22നായിരുന്നു ഇടപാടെന്ന് കണ്ടെത്തിയ സുകേശൻ ബാറുടമകളെല്ലാം ഒരേ ടവറിനു കീഴിലായിരുന്നുവെന്നും കണ്ടെത്തി. ബാറുടമകൾ മാണിയുടെ വീട്ടിലെത്തിയിട്ടില്ലെന്നും പണമിടപാട് നടന്നിട്ടില്ലെന്നും ശങ്കർറെഡ്ഡിയുടെ തിരുത്തൽ.
ഔദ്യോഗിക വസതിയിൽ നൽകാനുള്ള ബിജുവിന്റെ വിഹിതമായ 10ലക്ഷം താനാണ് രാജ്കുമാർ ഉണ്ണിക്ക് കൈമാറിയതെന്ന അക്കൗണ്ടന്റ് അജേഷിന്റെ മൊഴിയും പാർക്ക് രാജധാനി ഹോട്ടലിൽ 35ലക്ഷംരൂപ എണ്ണി തിട്ടപ്പെടുത്തിയത് താൻകൂടി ചേർന്നാണെന്ന അമ്പിളിയുടെ മൊഴിയും കളവാണെന്ന് ശങ്കർറെഡ്ഡി കൂട്ടിച്ചേർത്തു. ബാർ അസോസിയേഷന്റെ കോട്ടയം ജില്ലാകമ്മിറ്റി പിരിച്ചെടുത്ത പണം സംഘടനയുടെയോ ഭാരവാഹികളുടെയോ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ലാത്തതിനാൽ കോഴ നൽകിയെന്ന ആരോപണം ശക്തിപ്പെടുത്തുന്നുവെന്ന് സുകേശന്റെ റിപ്പോർട്ടിൽ. പാലായിലെ മഹാറാണി ഹോട്ടലിൽ വച്ച് രാജ്കുമാർ ഉണ്ണിക്ക് 15ലക്ഷം കൈമാറിയത് മാണിയെ കണ്ട് മടങ്ങിയെത്തിയ ശേഷമെന്ന് റെഡ്ഡിയുടെ തിരുത്തൽ. 2014മാർച്ച് 26ന്റെ മന്ത്രിസഭാ യോഗത്തിൽ കൂടുതൽ സമയമാവശ്യപ്പെട്ട് മാണി ഫയൽമാറ്റിവച്ചതിനുശേഷം തൃശൂർ, എറണാകുളം ജില്ലകളിലെ ബാറുടമകളിൽനിന്ന് 60 ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തതായാണ് സുകേശന്റെ റിപ്പോർട്ടിൽ. ഈകാലയളവിൽ ബാറുടമകൾ പണം പിൻവലിച്ചതിനുള്ള രേഖകളും കിട്ടി. കോഴയല്ലെന്നും ലീഗൽ ഫണ്ടായാണ് പണം സമാഹരിച്ചതെന്നും തുക എത്രയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും ശങ്കർറെഡ്ഡി എഴുതി.
2014 ഏപ്രിൽ രണ്ടിന് ഔദ്യോഗിക വസതിയിൽ കോഴ കൈമാറിയതിന് ശക്തമായ സാഹചര്യത്തെളിവുകളും സാക്ഷിമൊഴിയുമുണ്ടെന്ന് സുകേശന്റെ റിപ്പോർട്ടിൽ. രാജ്കുമാർ ഉണ്ണി മാണിയെ ഔദ്യോഗിക വസതിയിലെത്തി കണ്ടെങ്കിലും കോഴയിടപാട് കെട്ടുകഥയാണെന്നാണ് ശങ്കർറെഡ്ഡി. രാജ്കുമാർ ഉണ്ണി പണമടങ്ങിയ ബാഗ് മാണിക്ക് കൈമാറിയെങ്കിൽ തന്നെ വീടിനു പുറത്തുനിന്ന അമ്പിളിക്ക് കാണാനാവുമായിരുന്നില്ലെന്ന് റെഡ്ഡിയുടെ കണ്ടെത്തൽ. ബിജു രമേശ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ മൂന്നു മണിക്കൂർ ശബ്ദരേഖകളും ബാറുടമകളുടെ ശബ്ദവുമായി താരതമ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് ആദ്യ റിപ്പോർട്ടിൽ. സി.ഡിയിൽ എഡിറ്റിങ് വരുത്തിയതിനാൽ ശബ്ദമാരുടേതെന്ന് പരിശോധിക്കേണ്ട ആവശ്യമില്ലെന്നാണ് ശങ്കർ റെഡ്ഡിയുടെ തിരുത്തൽ. ചൈനാ സുനിൽ, യമഹാ സുരേന്ദ്രൻ, ബിജു രമേശ് എന്നിവരിൽനിന്ന് 35 ലക്ഷംശേഖരിച്ചതിന് തെളിവില്ലെന്നും റെഡ്ഡി
വിജിലൻസ് മേധാവിയായി ജേക്കബ് തോമസ് എത്തിയശേഷം ബാർ കോഴക്കേസിൽ നിയമോപദേശകരുടെ സംയുക്ത ഉപദേശം തേടിയിരുന്നു. ബാറുകൾ തുറക്കുന്നതിന് സർക്കാർ വഴങ്ങുമെന്ന വിശ്വാസത്തിൽ മൊഴി മാറ്റിപ്പറയാൻ ബാർ ഉടമകൾ തീരുമാനിച്ചത് ശബ്ദരേഖയിൽ നിന്ന് വ്യക്തമാണെന്നത് ഉൾപ്പെടെ കണക്കിലെടുത്ത് അന്വേഷണം തുടരണമെന്നായിരുന്നു നിയമോപദേശം. മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് നൽകിയ ആദ്യറിപ്പോർട്ട് തള്ളിക്കളഞ്ഞ കോടതി, രണ്ടുതവണയായി കെ.എം. മാണി 25ലക്ഷം രൂപ ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. അന്നത്തെ വിജിലൻസ് മേധാവി വിൻസൺ .എം. പോളിനെയും കോടതി വിമർശിച്ചിരുന്നു. ബാറുടമകളുടെ പണപ്പിരിവിനെക്കുറിച്ചടക്കം തുടരന്വേഷണം നടത്താനാണ് കോടതി നിർദ്ദേശിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു; 72ാം വയസിലെ വിയോഗം കാൻസർബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ബിഹാറിലെ ബിജെപിയുടെ ജനകീയ മുഖം; കോട്ടയം സ്വദേശിനി ജെസി ജോർജിനെ ജീവിത സഖിയാക്കിയതു വഴി കേരളത്തിന്റെ മരുമകനായ രാഷ്ട്രീയക്കാരൻ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- മദ്രസാ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്തത് ഇമാം; പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണി; പ്രതികാരമായി കഴുത്തിൽ കയറിട്ട് ഇമാമിനെ കൊലപ്പെടുത്തി സഹപാഠികൾ; അജ്മീറിലെ മദ്രസാ കൊലപാതകം ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തിലും അവർത്തിക്കുമെന്ന് മത വിമർശകർ
- വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം! ഗോതമ്പിനും പെട്രോളിനും വൈദ്യുതിക്കും മരുന്നിനും തീവില; ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനം പാക്കിസ്ഥാനെതിരെ; തീവ്രവാദത്തിന്റെ മുൻ ആഗോള ഫാക്ടറിയിൽ ഇപ്പോൾ സമരകാലം; അധിനിവേശ കാശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമോ?
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്