Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോക്കിൻ മുനയിൽ ഒരുദിവസത്തോളം നീണ്ട പ്രണയനാടകം; വാട്‌സാപ്പ് വീഡിയോ കോളിലൂടെ കിടക്കയിൽ ചോരയൊലിപ്പിച്ച് കിടക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ; പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വഴങ്ങാത്ത യുവാവ്; പ്രേമം തലയ്ക്ക് പിടിച്ച യുവാവ് യുവമോഡലിനെ ഫ്‌ളാറ്റിൽ ബന്ദിയാക്കിയപ്പോൾ വെള്ളം കുടിച്ചുപോയത് ഭോപ്പാൽ പൊലീസ്

തോക്കിൻ മുനയിൽ ഒരുദിവസത്തോളം നീണ്ട പ്രണയനാടകം; വാട്‌സാപ്പ് വീഡിയോ കോളിലൂടെ കിടക്കയിൽ ചോരയൊലിപ്പിച്ച് കിടക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ; പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വഴങ്ങാത്ത യുവാവ്; പ്രേമം തലയ്ക്ക് പിടിച്ച യുവാവ് യുവമോഡലിനെ ഫ്‌ളാറ്റിൽ ബന്ദിയാക്കിയപ്പോൾ വെള്ളം കുടിച്ചുപോയത് ഭോപ്പാൽ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: ബന്ദിനാടകത്തിന് വിരാമമായി. പ്രണയം തലയ്ക്ക പിടിച്ച യുവാവ് ബന്ദിയാക്കിയ മോഡലിനെ മോചിപ്പിച്ചു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് രോഹിത് സിങ് എന്ന യുവാവ് ഭോപ്പാലിലെ യുവമോഡലിന്റെ ഫ്‌ളാറ്റിലെത്തി അവരെ ബന്ദിയാക്കിയത്. തോക്കിന്മുനയിൽ യുവതിയെ നിർത്തിയ ശേഷം വധിക്കുമെന്നായിരുന്നു ഭീഷണി. താൻ യുവതിയുമായി പ്രണയത്തിലാണെന്നും വിവാഹം ചെയ്തില്ലെന്നും ജീവനെടുക്കുമെന്നുമായിരുന്നു ഭീഷണി. പഠിച്ച പണി പതിനെട്ടും നോക്കിയാണ് യുവതിയെ മോചിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് പറഞ്ഞു.

ഉത്തർ പ്രദേശിലെ അലിഗഡ് സ്വദേശിയായ രോഹിത് സിങ്ങാണ് ബിഎസ്എൻഎൽ മുൻ ജനറൽ മാനേജരുടെ മകളും എംടെക്കുകാരിയുമായ മോഡലിനെ രാവിലെ ഏഴു മണി മുതൽ യുവതിയുടെ കിടപ്പുമുറിയിൽ ബന്ദിയാക്കിയത്. യുവാവ് വാട്‌സാപ് വിഡിയോ കോളിലൂടെ കാട്ടിയ ദൃശ്യത്തിൽ കിടക്കയിൽ കിടക്കുന്ന യുവതി പരുക്കേറ്റ നിലയിലായിരുന്നു. കത്രിക ഉപയോഗിച്ചാണ് യുവതിയെ പരുക്കേൽപ്പിച്ചതെന്ന് രക്ഷാദൗത്യത്തിൽ ഉൾപ്പെട്ട എസ്‌ഐ ജി.എസ്.രാജ്പുത് പറഞ്ഞു. യുവതിയെ വിവാഹം കഴിക്കാനായില്ലെങ്കിൽ വധിക്കുമെന്നാണ് പൊലീസിനും മാധ്യമങ്ങൾക്കും നൽകിയ വിഡിയോ കോളിൽ യുവാവ് പറഞ്ഞത്. യുവാവ് മുദ്രപത്രവും മൊബൈൽ ചാർജറും ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. സമീപവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

ഭോപ്പാൽ നഗരപ്രാന്തത്തിലെ മിസ്‌റോഡിലെ ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ഫ്‌ളാറ്റിലാണ് യുവതിയെ ബന്ദിയാക്കിയത്. നാടൻ തോക്കു കാട്ടി ഭീഷണി മുഴക്കിയ യുവാവ്, യുവതിയുടെ കുടുംബവും പൊലീസും വിവാഹത്തിന് ഉറപ്പുനൽകിയില്ലെങ്കിൽ യുവതിയെ വധിക്കുമെന്നാണ് ഭീഷണി മുഴക്കിയത്. ഫ്‌ളാറ്റിലെ ഗ്രില്ലിലൂടെ വൈകിട്ടോടെ മുദ്രപത്രവും യുവാവ് ഉയർത്തിക്കാട്ടി. ഇതിൽ വിവാഹിതരാകാനുള്ള തീരുമാനത്തിനു കീഴിൽ താനും യുവതിയും ഒപ്പിട്ടുണ്ടെന്നായിരുന്നു അവകാശവാദം.

വ്യാഴാഴ്ച രാത്രി 11.30 ന് വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ യുവതിയുടെ സഹായത്തിലാണ് താൻ ഫ്‌ളാറ്റിൽ കയറിയതെന്നാണ് യുവാവ് ടിവി ചാനലുകൾക്കു നൽകിയ വിഡിയോ ചാറ്റിൽ പറഞ്ഞത്. രാവിലെ വിവരമറിഞ്ഞ് മുറിക്കുള്ളിൽ കടന്നെത്താൻ ശ്രമിച്ച ഒരു പൊലീസുകാരനെ യുവാവ് കത്രിക കൊണ്ട് ആക്രമിക്കുകയും ചെയ്തു.

കെട്ടിടത്തിനു സമീപത്തെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരാണ് രക്ഷാദൗത്യത്തിനെത്തിയത്. എസ്‌പി രാഹുൽ കുമാർ ലോധ പൊലീസ് നടപടികൾ ഏകോപിപ്പിച്ചു. കരുതൽ നടപടിയായി ഒരു സംഘം ഡോക്ടർമാരെയും സ്ഥലത്തെത്തിച്ചിരുന്നു. ചെറിയ രീതിയിൽ മോഡലിങ് ചെയ്യുന്ന രോഹിത് മുംബൈയിലെ മോഡലിങ് വേളയിലാണ് യുവതിയെ പരിചയപ്പെട്ടതെന്നാണ് വിവരം. പുറകെനടന്നു ശല്യമേറിയപ്പോൾ ജനുവരിയിൽ കുടുംബാംഗങ്ങൾ പൊലീസിൽ പരാതിപ്പെട്ടു. ഈ പരാതിയിൽ ഏപ്രിലിൽ രോഹിത്തിനെ അറസ്റ്റു ചെയ്ത പൊലീസ് താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP