ഭൂതത്താൻ കെട്ടിലെ വെള്ളാനകളെ കുടുക്കാൻ വിജിലൻസ് ഡയറക്ടർ നേരിട്ടിറങ്ങി; ചെക്ക് ഡാം നിർമ്മിച്ച് വൻകിട ഭൂവുടമകളുടെ സ്ഥലങ്ങളിലേക്കു റോഡ് സൗകര്യമുണ്ടാക്കാനുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിക്ക് പിടിവീഴും; വിശദ പരിശോധനക്ക് ഒരുങ്ങു ജേക്കബ് തോമസ്
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: ഭൂതത്താൻ കെട്ടിലെ വെള്ളാനകളെ കുടുക്കാൻ വിജിലൻസ് ഡയറക്ടർ 'പണി 'തുടങ്ങി. ഇവിടെ ജലസേചനവകുപ്പ് നടത്തിയ നിർമ്മാണങ്ങളെക്കുറിച്ച് ഉയർന്നിട്ടുള്ള അഴിമതിയാരോപണങ്ങളും ക്രമക്കേടുകളും സംബന്ധിച്ച് വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരിട്ടിറങ്ങിയിരിക്കുകയാണ്. ഭൂതത്താൻകെട്ടിലെ നിർമ്മാണപ്രവർത്തനങ്ങളിലെ അഴിമതിയെപ്പറ്റി കഴിഞ്ഞ ഓഗസ്റ്റിൽ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.
അന്വേഷണങ്ങളുടെ ആദ്യപടിയായിട്ടാണ് യു ഡി എഫ് ഭരണകാലത്ത് ആസൂത്രണം ചെയ്ത് ഇവിടെ നടപ്പാക്കിയ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് തെളിവെടുപ്പിനു നിർദ്ദേശം നൽകിയിട്ടുള്ളതെന്നാണ് സൂചന. പദ്ധതികൾക്കുവേണ്ടി ബാഹ്യഇടപെടലുകൾ ശക്തമായിരുന്നെന്നും ഇതുവഴി ജനപ്രതിനിധികളുൾപ്പെടെ രാഷ്ട്രീയ നേതാക്കൾ കോടികൾ സമ്പാദിച്ചെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം. വിനോദസഞ്ചാര കേന്ദ്രമായ ഇവിടം മോടി പിടിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം ജലസേചനവകുപ്പ് നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ജേക്കബ്് തോമസിന്റെ നിർദ്ദേശപ്രകാരം ഇന്നലെ വിജിലൻസ് സംഘം ഭൂതത്താൻകെട്ടിലെത്തി തെളിവെടുത്തു.
നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതിയും ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രവർത്തനങ്ങളും വഴി സംസ്ഥാന ഖജനാവിന് കോടികൾ നഷ്ടമാക്കിയെന്ന വാർത്തകളുടെയും തുടർന്നുണ്ടായ പരാതികളുടെയും അടിസ്ഥാനത്തിലാണ് ജേക്കബ്ബ് തോമസ് ഇക്കാര്യത്തിൽ തെളിവെടുപ്പിനിറങ്ങിയിരിക്കുന്നത്. വിജിലൻസ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ ഉച്ചയോടെ പരിശോധനക്കെത്തിയത്. പ്രാഥമിക പരിശോധകളാണ് ഇന്നലെ നടന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനയുണ്ടാകുമെന്നാണ് അധികൃതരിൽനിന്നും ലഭിക്കുന്ന സൂചന.
പ്രദേശത്തു നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ വിജിലൻസ് സംഘം വിശദമായി വിലയിരുത്തി. ഇതിനു ചെലവായ തുകയുടെ കണക്കുവിവരങ്ങൾ ഹാജരാക്കാൻ അന്വേഷകസംഘം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. നാലു കോടി രൂപ മുടക്കിൽ നടത്തിവരുന്ന ചെക്ക്ഡാം നിർമ്മാണത്തിലും സമീപത്തായി പൂർത്തിയാക്കിയിട്ടുള്ള വാച്ച് ടവർ നിർമ്മാണത്തിലും വൻ അഴിമതിയും പുറമേ നിന്നുള്ള സാമ്പത്തീക ഇടപെടലുമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.
നിലവിലെ സാഹചര്യത്തിൽ നിർദ്ദിഷ്ട ചെക്കുഡാമിന്റെ ആവശ്യമില്ലെന്ന് വസ്തുതകളിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ യു ഡി എഫ് ഗവൺെമെന്റിന്റെ കാലത്ത് കനത്ത രാഷ്ട്രീയ സമ്മർദ്ദവും ബാഹ്യഇടപെടലുകളും മൂലമാണ് സർക്കാർ ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കുന്ന ചെക്ക് ഡാം നിർമ്മാണത്തിന്റെ കരാർജോലികൾ ആരംഭിച്ചത്. പെരിയാർ തീരത്ത് സ്ഥലം വാങ്ങിക്കൂട്ടിയിട്ടുള്ള ജൂവലറി ഉടമയുൾപ്പെടെയുള്ള വമ്പൻ ഭൂവുടമകളുടെ സ്ഥലത്തേക്ക് റോഡ് സൗകര്യമൊരുക്കാൻ ഗവൺമെന്റിനെ തെറ്റിദ്ധരിപ്പിച്ച് ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമടങ്ങുന്ന ലോബി ചെക്കുഡാം സ്ഥാപിക്കാൻ കർമ്മപദ്ധതി തയ്യാറാക്കുകയായിരുന്നെന്നും ഇതിനുപിന്നിൽ വൻ സാമ്പത്തീക ഇടപെടൽ നടന്നിട്ടുണ്ടെന്നുമാണ് പക്കെ ഉയർന്നിട്ടുള്ള ആരോപണം.
ഭൂതത്താൻകെട്ട് അണക്കെട്ടിന് സമീപമുള്ള ബോട്ടിങ് കേന്ദ്രത്തിന്റെ മറുകരയിൽ പലരുടേതായി അൻപത് ഏക്കറിൽപ്പരം കൃഷിഭൂമിയുണ്ട്. വനംവകുപ്പ് വകസ്ഥലത്തുകൂടി മാത്രമേ നിലവിൽ ഇവിടെയെത്താൻ മാർഗമുള്ളു. ഇതുമൂലം ഇവിടെ വസ്തുവ്യാപാരം കാര്യമായി നടക്കുന്നുണ്ടായിരുന്നില്ല. ചെക്കുഡാം നിർമ്മാണത്തിന് അനുബന്ധമായി നിർമ്മിക്കപ്പെടുന്ന കോൺക്രീറ്റ് പാലത്തിന്റെ ഒരു ഭാഗം അവസാനിക്കുന്നത് ജൂവലറി ഉടമയുടെ കൃഷിഭൂമിയുടെ തൊട്ടടുത്താണെന്നാണ് ലഭ്യമായ വിവരം.
പാലം ഗതാഗത്തിനായി തുറക്കുന്നതോടെ ഇവിടുത്തെ ഭൂമി വില ഇപ്പോഴത്തേതിന്റെ പതിന്മടങ്ങ് വർദ്ധിക്കും. ഈ സാമ്പത്തിക നേട്ടം മുന്നിൽക്കണ്ടാണ് ജൂവലറിയുടമയുൾപ്പെടെയുള്ള ഇവിടത്തെ സ്ഥലം ഉടമകൾ ഉദ്യോഗസ്ഥ -രാഷ്ട്രീയ കേന്ദ്രങ്ങളിൽ സമ്മർദ്ദം ചെലുത്തി ചെക്കുഡാം നിർമ്മാണത്തിന് ചരടുവലികൾ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. ജൂവലറി ഉടമയുടെ സ്ഥലത്തിന്റെ അതിർത്തി തിരിച്ചുള്ള കരങ്കൽ കെട്ടിനെയും പെരിയാർവാലി ക്വർട്ടേഴ്സുകൾ സ്ഥതിചെയ്യുന്ന കരപ്രദേശവും ബന്ധപ്പെടുത്തിയാണ് ചെക്ക് ഡാം വിഭാവനം ചെയ്തിട്ടുള്ളത്. മുൻ എം എൽ എ ടി യു കുരുവിള പ്രത്യേക താൽപര്യമെടുത്താണ് ചെക്ക്ഡാം നിർമ്മാണത്തിനും അനുബന്ധ ജോലികൾക്കുമായി ഫണ്ട് തരപ്പെടുത്തിയത്.
ചെക്ക് ഡാം നിർമ്മാണം പൂർത്തിയാവുന്നതോടെ രണ്ടു കിലോമീറ്ററോളം വരുന്ന വൃഷ്ടിപ്രദേശത്ത് സദാസമയവും വെള്ളം നിലനിർത്താൻ കഴിയുമെന്നും ഇതുവഴി ബോട്ടിങ് മുടക്കം കൂടാതെ സുഗമമായി നടത്താൻ കഴിയുമെന്നുമാണ് അധികൃതരുടെ വെളിപ്പെടുത്തൽ. അറ്റകുറ്റപ്പണികൾക്കായി വർഷകാലത്ത് മൂന്നുമാസത്തോളം ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിടുന്ന പതിവുണ്ട്. ഈ സമയത്ത് ബോട്ടിങ് കേന്ദ്രമുൾപ്പെടെയുള്ള പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് ജലവിതാനം ക്രമാതീതമായി താഴും. ഇതേത്തുടർന്ന് ബോട്ടിങ് നിലയ്ക്കും.
നിലവിൽ പത്ത് പെഡൽ ബോട്ടുകൾക്ക് സർവ്വീസ് നടത്താൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ടൂറിസ്റ്റുകളുടെ അഭാവത്തെത്തുടർന്ന് ഇവയിൽ പലതും സീസൺ സമയത്തുപോലും കരയിൽ വിശ്രമിക്കുകയാണെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. മഴ കനക്കുമ്പോഴാണ് സാധാരണയായി ഡാം തുറക്കുന്നത് . ഈയവസരത്തിൽ നാമമാത്രമായി മാത്രമേ ഇവിടേക്ക് ടൂറിസ്റ്റുകൾ എത്താറുള്ളു. ഈ സ്ഥിതിയിൽ വല്ലപ്പോഴുമെത്തുന്ന വിരലിലെണ്ണാവുന്ന ആവശ്യക്കാർക്കുവേണ്ടി കാത്തുനിന്ന് ബോട്ടിറക്കുന്നതിൽ കരാറുകാരും കാര്യമായി ശ്രദ്ധിക്കാറില്ല. ഇതുകണക്കിലെടുക്കുമ്പോൾ ബോട്ടിങ് മുടങ്ങുന്നു എന്ന അധികൃതരുടെ വാദം നിലനിൽക്കുന്നതല്ലന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ബോട്ടിങ് സുഗമമാക്കാനെന്ന പേരിൽ പ്രോജക്ട് റിപ്പോർട്ടുണ്ടാക്കി ഭൂവുടമകൾക്ക് സർക്കാർ ചെലവിൽ ഗതാഗത സൗകര്യമൊരുക്കാൻ അധികൃതർ കള്ളക്കളി നടത്തിയെന്നും ഇതിനു ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥ-രാഷ്ട്രീയ കൂട്ടുകെട്ടിനെ വെളിച്ചത്തുകൊണ്ടുവരാൻ വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവർ തയ്യാറാവണമെന്നുമാണ് ഇവിടത്തുകാരുടെ ആവശ്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍