Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹോസ്റ്റലിന് പുറത്ത് സാനിട്ടറി നാപ്കിൻ കണ്ടതോടെ കോർഡിനേറ്ററും സൂപ്പർവൈസറും ഉറപ്പിച്ചത് പെൺകുട്ടികൾ ആർത്തവമുള്ളവരെന്ന്; പ്രിൻസിപ്പാളിന്റെ നിർദ്ദേശപ്രകാരം അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ ഒപ്പം കൂടിയത് കോളജിലെ പ്യൂണും; ആർത്തവ വിലക്കിനുള്ള സമ്മതപത്രം പെൺകുട്ടികൾ ഒപ്പിട്ട് നൽകിയിട്ടുണ്ടെന്ന വിശദീകരണവും വിലപ്പോയില്ല; ഭുജിലെ സഹജാനന്ദ് വനിതാ കോളജിലെ ആർത്തവ പരിശോധനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് നാലുപേർ

ഹോസ്റ്റലിന് പുറത്ത് സാനിട്ടറി നാപ്കിൻ കണ്ടതോടെ കോർഡിനേറ്ററും സൂപ്പർവൈസറും ഉറപ്പിച്ചത് പെൺകുട്ടികൾ ആർത്തവമുള്ളവരെന്ന്; പ്രിൻസിപ്പാളിന്റെ നിർദ്ദേശപ്രകാരം അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ ഒപ്പം കൂടിയത് കോളജിലെ പ്യൂണും; ആർത്തവ വിലക്കിനുള്ള സമ്മതപത്രം പെൺകുട്ടികൾ ഒപ്പിട്ട് നൽകിയിട്ടുണ്ടെന്ന വിശദീകരണവും വിലപ്പോയില്ല; ഭുജിലെ സഹജാനന്ദ് വനിതാ കോളജിലെ ആർത്തവ പരിശോധനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് നാലുപേർ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ആർത്തവ പരിശോധനക്ക് 68 പെൺകുട്ടികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിലായത് നൽകിയ വിശദീകരണങ്ങളൊന്നും സാമാന്യ യുക്തിക്ക് നിരക്കാത്തത് എന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടതോടെ. ഗുജറാത്തിലെ സഹജാനന്ദ് വനിതാ കോളേജ് പ്രിൻസിപ്പൽ റിത്ത റാനിംഗ, ഹോസ്റ്റൽ സൂപ്പർവൈസർ രാമിലാ ബെൻ, കോർഡിനേറ്റർ അനിതാ ചൗഹാൻ, പ്യൂൺ നൈന എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ നാല് പേരെയും ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. ദേശീയ വനിതാ കമ്മീഷന്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. കോളജിലെത്തിയ വനിതാ കമ്മീഷൻ അംഗങ്ങൾ സംഭവത്തിനിരയായ 68ൽ 44 വദ്യാർഥിനികളുമായും സംസാരിച്ചു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് തങ്ങൾക്ക് ലഭിച്ചതെന്നും കമ്മീഷൻ അംഗങ്ങൾ വ്യക്തമാക്കി. കോളജിൽ അഡ്‌മിഷൻ നൽകുന്ന സമയത്ത് വിദ്യാർത്ഥിനികളിൽ നിന്ന് ചില നിബന്ധനകൾ ഒപ്പിട്ട് വാങ്ങിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ആർത്തവ സമയത്ത് ഭക്ഷണം ഡൈനിങ് ഹാളിൽ നൽകില്ല, ആർത്തവമുള്ള കുട്ടികൾ കട്ടിലിൽ കിടക്കാൻ പാടില്ല, തറയിൽ കിടക്കണം തുടങ്ങിയ നിബന്ധനകൾ അംഗീകരിച്ചെന്ന് ഒപ്പിട്ടു വാങ്ങിയ ശേഷമേ കോളജ് ഹോസ്റ്റലിൽ അഡ്‌മിഷൻ നല്കുമായിരുന്നുള്ളുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. പെൺകുട്ടികൾക്ക് ആർത്തവുമുണ്ടോ എന്ന കാര്യം രേഖപ്പെടുത്തന്നതിന് രജിസ്റ്റർ ബുക്കും ഇവിടെ ഉണ്ടായിരുന്നുവെന്നും കമ്മീഷൻ കണ്ടെത്തി.

ആർത്തവസമയത്ത് അടുക്കളയിലും അമ്പലത്തിലും വിദ്യാർത്ഥിനികൾ കയറിയെന്ന സംശയത്തെ തുടർന്നാണ് കോളജിൽ പരിശോധന നടത്തിയത്. ഹോസ്റ്റലിനു പുറത്ത് സാനിറ്ററി നാപ്കിൻ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ, ഹോസ്റ്റൽ വാർഡൻ ഈ വിവരം കോളജ് പ്രിൻസിപ്പലിനെ അറിയിച്ചു. പെൺകുട്ടികളോട് കോളജിന്റെ കോമൺ ഏരിയയിലേക്ക് എത്താൻ നിർദ്ദേശിച്ച ശേഷമായിരുന്നു പരിശോധന.

കുട്ടികളെ ഓരോരുത്തരെയായി ശുചിമുറിയിലേക്ക് കയറ്റിയ ശേഷം വസ്ത്രമഴിച്ച് പരിശോധിക്കുകയായിരുന്നു ചെയ്തതെന്നാണ് വിവരം. വിദ്യാർത്ഥിനികൾ തന്നെയാണ് ഈ വിവരം അറിയിച്ചത്. പ്രിൻസിപ്പലടക്കം നാലു വനിതകൾ ചേർന്നാണ് കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയത്. ആർത്തവ സമയത്ത് മറ്റു പെൺകുട്ടികളുമായി ഇടപഴകുന്നതിനും ഇവിടെ വിലക്കുണ്ടെന്നാണ് കുട്ടികൾ പറഞ്ഞു.

ആർത്തവ വിലക്കിനുള്ള സമ്മതം വിദ്യാർത്ഥിനികളിൽ നിന്ന് കോളേജ് അധികൃതർ നേരത്തെ തന്നെ വാങ്ങിയിരുന്നു എന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. ആർത്തവ സമയത്ത് ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനും കിടക്കയിൽ കിടന്നുറങ്ങുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കോളേജ് പ്രവേശന സമയത്താണ് പെൺകുട്ടികളിൽ നിന്ന് ഇതിനുള്ള സമ്മതം വാങ്ങിയിരിക്കുന്നത്.

എന്നാൽ ആർത്തവ പരിശോധന നടത്തിയ രീതിക്കെതിരെ മാത്രമാണ് പെൺകുട്ടികളുടെ പരാതിയെന്ന് വനിതാ കമ്മീഷൻ വിലയിരുത്തൽ. സംഭവത്തെ ശക്തമായി അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ വനിതകൾ ആർത്തവത്തെ കുറിച്ചുള്ള തെറ്റായ ധാരണകൾ നീക്കാൻ പോരാടുമ്പോഴാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്നും ദേശീയ വനിത കമ്മീഷൻ ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP