സെയിൽസ് എക്സിക്യൂട്ടീവായി ജോലിക്ക് കയറിയ സ്ഥാപനത്തിൽ നിന്നും നാല് മാസത്തിനിടെ ബിജി തട്ടിച്ചത് രണ്ട് ലക്ഷം രൂപ; ജോലി ഉപേക്ഷിച്ചപ്പോൾ അതേസ്ഥാപനത്തിന്റെ ഐഡി കാർഡ് ഉപയോഗിച്ചും പണപ്പിരിവ്; പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ സമർത്ഥമായി മുങ്ങി; പിതാവ് ആത്മഹത്യ ചെയ്തതും യുവതിയുടെ തട്ടിപ്പുകൾ അറിഞ്ഞതോടെ; പത്തിയൂരിലെ ലിവിങ് ടുഗെദർ ബന്ധവും പലതിനും മറയായി; വീട്ടുവേലയ്ക്ക് നിന്ന ഫ്ളാറ്റിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച യുവതിക്കെതിരെ കൂടുതൽ പരാതികൾ
ആർ പീയൂഷ്
കൊച്ചി: വീട്ടുവേലയ്ക്ക് നിന്ന ഫ്ളാറ്റിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളുമായി കടന്നുകളഞ്ഞ പരാതിയിൽ പൊലീസ് പിടികൂടിയ കായംകുളം സ്വദേശിനി ബിജിക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരികയാണ്. തിരുവനന്തപുരം ഉള്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ കേരളാ ആഗ്രോ പ്ലാന്റേഷൻ എന്ന സ്ഥാപനത്തിന്റെ പേരിൽ വൻ തട്ടിപ്പ് നടത്തിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
2019 ലാണ് കേസിനാസ്പദമായ സംഭവം. 2019 ജൂലൈ മാസം ബിജി ഈ സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലിക്ക് കയറി. താൻ നിർദ്ധന കുടുംബത്തിലെ അംഗമാണന്നും ആഹാരം കഴിക്കൻ പോലും ബുദ്ധിമുട്ടിലാണനും പറഞ്ഞാണ് ഈ സ്ഥാപനത്തിൽ തൊഴിൽ തരപ്പെടുത്തിയത്. കൂടാതെ ആദ്യത്തെ ഒരു മാസം കൊണ്ട് തന്നെ സ്ഥാപനത്തിന്റെ വിശ്വാസ്യത ബിജി നേടി എടുക്കുകയും ചെയ്തു. അത് പ്രകാരം സ്ഥാപന ഉടമയായ ഡാനി സാമ്പത്തിക ഇടപാടുകൾ ബിജിയെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ബിജിയുടെ അമ്മയും സഹോദരനും ആണന്ന് പറഞ്ഞ് രണ്ട് വ്യക്തികൾ ഡാനിയെ ബന്ധപ്പെടുകയും ചെയ്ത് വിശ്വാസം ഉറപ്പിച്ചു.
എന്നാൽ ഈ കാലയളവിൽ സ്ഥാപനത്തിലെ കസ്റ്റമേഴ്സുമായി ബിജി അടുപ്പം ഉണ്ടാക്കുകയും വിശ്വാസം പിടിച്ച് പറ്റിയും കസ്റ്റമേഴ്സിൽ നിന്നും പ്രൊഡക്റ്റ് നൽകുന്നതിന് മുൻപായി പണം കൈ പറ്റുകയുമാണ് ഉണ്ടായത്. നാലുമാസത്തോളമായി ജോലി ചെയ്യുന്നതിനിടയിൽ സ്ഥാപനത്തിന്റെ മാനേജ്മെന്റ് അറിയാതെ ഇരുനൂറിലധികം പേരിൽ നിന്നും 2,15,000 രൂപ തട്ടിയെടുക്കുകയുണ്ടായി. കാർഷിക വിളകളുടെ തൈകൾ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മുൻകൂർ പണം വാങ്ങിയത്. തട്ടിപ്പ് മനസ്സിലാക്കിയ ഉടമ പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ബന്ധുക്കളാണ് എന്ന് പറഞ്ഞ് രണ്ടു പേർ വിളിക്കുകയും പകുതി പണം ആദ്യം നൽകാമെന്നും ബാക്കി പിന്നീട് നൽകാമെന്നും അറിയിച്ചു. അങ്ങനെ 55,000 രൂപയുടെ ചെക്ക് നൽകി. ബാക്കി പണം 1,60,000 രൂപ തരാനിരിക്കെ തന്നെ ബിജി സ്ഥാപനത്തിൽ നിന്നും കടന്നുകളഞ്ഞു.
തുടർന്ന് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഐഡി കാർഡുപയോഗിച്ച് കൊല്ലം, പത്തനംതിട്ട, മാവേലിക്കര എന്നിവിടങ്ങലിൽ നിന്നും തൈകൾ ഇറക്കി നൽകാമെന്നും പറഞ്ഞ് വീണ്ടും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതിയുയർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമകൾ പൂയപ്പള്ളിയിലുള്ള ബിജിയുടെ ഭർത്താവിന്റെ വീട്ടിൽ അന്വേഷിച്ചു ചെന്നു. അപ്പോഴാണ് പൂയപ്പള്ളി സ്റ്റേഷനിൽ തന്നെ ബിജിക്കെതിരെ നിരവദി പരാതികൾ ഉള്ളതായി വിവരം ലഭിക്കുന്നത്. പല സ്ഥലങ്ങളിൽ നിന്നും വിവാഹം കഴിച്ചിട്ടുണ്ട് എന്ന വിവരവും അറിഞ്ഞു. ബിജി വലിയ തട്ടിപ്പുകാരിയാണ് എന്ന് മനസ്സിലായതോടെയാണ് തിരുവനന്തപുരം കമ്മീഷ്ണറിന് ഡാനി പരാതി നൽകുന്നത്. പരാതി നൽകിയെങ്കിലും തട്ടിപ്പുകാരിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. തൃശൂർ സ്വദേശി അനീഷിന്റെ ഫ്ളാറ്റിൽ നിന്നും മോഷണം നടത്തി കടന്നു കളഞ്ഞു എന്ന മറുനാടൻ മലയാളി വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് ഡാനി ഇക്കാര്യം മറുനാടൻ മലയാളിയെ അറിയിച്ചത്.
വീട്ടുവേലയ്ക്ക് നിന്ന ഫ്ളാറ്റിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന് കടന്നു കളഞ്ഞ കായംകുളം സ്വദേശിനിയെ രണ്ട് ദിവസം മുൻപാണ് പൊലീസ് എറണാകുളത്ത് നിന്നും പിടികൂടിയത്. കായംകുളം, കരിയിലക്കുളങ്ങര, പത്തിയൂർ പടിഞ്ഞാറ്, പനക്കൽ പുത്തൻ വീട്ടിൽ, ബേബിയുടെ മകൾ ബിജിയാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ നിന്നും വിയ്യൂർ പൊലീസിന്റെ പിടിയിലായത്. ബിജിയുടെ ചിത്രങ്ങളടക്കം തട്ടിപ്പ് വാർത്ത മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപെട്ട ലോഡ്ജ് നടത്തിപ്പുകാർ വിയ്യൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പുലർച്ചെ ലോഡ്ജിലെത്തി ബിജിയെ കസ്റ്റഡിയിലെടുത്തു. ഇവരുടെ മുറിയിൽ പരിശോദന നടത്തിയെങ്കിലും മോഷണമുതൽ കണ്ടു കിട്ടിയില്ല. ചോദ്യം ചെയ്യലിൽ മോഷണം നടത്തിയിട്ടില്ല എന്നാണ് ബിജി പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞ 24 നാണ് സംഭവം നടന്നത്. തൃശൂർ സ്വദേശി അനീഷ് മുരളിയുടെ ഫ്ളാറ്റിൽ നിന്നാണ് മോഷണം നടത്തി ബിജി കടന്ന് കളഞ്ഞത്. ഒന്നര ലക്ഷത്തോളം രൂപയും മൂന്ന് പവനടുത്തുള്ള സ്വർണ്ണാഭരണങ്ങളുമാണ് മോഷണം പോയത്. രാവിലെ അനീഷിന്റെ ഭാര്യ കുട്ടികളെ സ്ക്കൂളിലാക്കാൻ പോയ സമയത്താണ് ബിജി മോഷണം നടത്തിയത്. കുട്ടികളെ സ്ക്കൂളിൽ ബസിൽ കുട്ടികളെ കയറ്റിയ ശേഷം തിരികെ ഫ്ളാറ്റിലെത്തിയപ്പോൾ ബിജി കാണാതായി. ഏറെ നേരം ബിജിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ നമ്പർ സ്വിച്ച് ഓഫുമായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അനീഷ് വേഗം ഫ്ളാറ്റിലെത്തുകയും സംശയം തോന്നി അലമാര പരിശോധിച്ചപ്പോഴാണ് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് വിയ്യൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഫെബ്രുവരി 5 നാണ് ബിജി ജോലിക്കായി എത്തിയത്. വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയത് കണ്ടെത്തിയതായിരുന്നു ബിജി. ആധാറും സർട്ടിഫിക്കറ്റുകളുമെല്ലാം പരിശോധിച്ചതിന് ശേഷമാണ് ഇവരെ ജോലിക്ക് പ്രവേശിപ്പിച്ചത്. ജനറൽ നഴ്സായിരുന്ന ബിജി താൻ വലിയ സാമ്പത്തികമുള്ള വീട്ടിലെ അംഗമാണെന്നും തൃശൂർ കേരള വർമ്മ കോളേജിൽ എൽ.എൽ.ബി കോഴ്സ് ചെയ്യാനായിട്ടാണ് ഇങ്ങനെയൊരു ജോലിക്ക് വന്നതെന്നും പറഞ്ഞിരുന്നു. പതിനായിരം രൂപയായിരുന്നു ശമ്പളം പറഞ്ഞിരുന്നത്. യൂറോപ്യൻ രാജ്യത്തേക്ക് പോകാനുള്ള ഐ.ഇ.എൽ.ടി.എസ് പാസായതായും ബിജിയുടെ ബയോ ഡേറ്റയിൽ കണ്ടിരുന്നു. അതിനാൽ കുട്ടികളെ പഠിപ്പിക്കാനും മറ്റും വലിയ സഹായമാകും എന്ന് കരുതിയാണ് ജോലിക്ക് പ്രവേശിപ്പിച്ചത്. ജോലിക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് മാതാപിതാക്കളോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ബിജി സഹോദരനെയും മാതാവിനെയും ഫോണിൽ വിളിച്ചു സംസാരിപ്പിക്കുകയും ചെയ്തു.
മോഷണം നടന്ന ശേഷം അനീഷ് കായംകുളത്ത് നടത്തിയ അന്വേഷണത്തിൽ ബിജിയെപറ്റി ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ബിജി കായംകുളം എബനേസർ ആശുപത്രിയിൽ നിൽക്കുമ്പോൾ മോഷണം നടത്തിയതിനെ തുടർന്ന് മാനേജ്മെന്റ് പുറത്താക്കിയിരുന്നു. പിന്നീട് ഏറെ നാളായി നാട്ടിൽ നിന്നും മാറി നിൽപ്പായിരുന്നു. ഇതിനിടയിൽ ചില തട്ടിപ്പ് കഥകളൊക്കെ നാട്ടിൽ അറിഞ്ഞു. ഇതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിതാവിന്റെ മരണ ശേഷം ഒരു യുവാവിനൊപ്പം കുറച്ചു നാൾ കായംകുളത്തെ വീട്ടിൽ താമസിച്ചിരുന്നു. പിന്നീട് യുവാവുമായി വലിയ പ്രശ്നങ്ങൾ ഉണ്ടാകുകയും നാട്ടുകാർ ഇടപെട്ട് യുവാവിനെ പറഞ്ഞു വിടുകയും ചെയ്തു. പിന്നീട് എന്താണ് ബിജി ചെയ്തിരുന്നതെന്ന് നാട്ടുകാർക്ക് അറിയില്ലായിരുന്നു. എന്നാൽ ബിജിയെ തിരക്കി നിരവധിപേർ പത്തിയൂർ എത്തുന്നുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍