ഡിഎൻഎ പരിശോധനയ്ക്ക് നിറപറ മുതലാളി സമ്മതം പ്രകടിപ്പിച്ചിട്ടും അതു മാത്രം നടന്നില്ല; സീമയുടെ വയറ്റിലെ കുട്ടിയുടെ അച്ഛനെ ശാസ്ത്രീയമായി കണ്ടെത്താതെ കള്ളക്കളികൾ നടക്കുന്നത് ഒത്തുതീർപ്പിന്റെ ഭാഗം; പ്രധാന പ്രതിയെ അറസ്റ്റിലാകുന്നതിന് മുമ്പ് സീമയ്ക്ക് ജാമ്യം കിട്ടിയതിലും അസ്വാഭാവികത; കേസിൽ നിന്ന് പിന്മാറില്ലെന്ന് പരസ്യമായി ബിജു കർണ്ണൻ വിശദീകരിക്കുമ്പോഴും അന്വേഷണത്തിൽ നിറയുന്നത് അസ്വാഭാവികതകൾ; വാദിയും പ്രതിയും വീമ്പ് പറയുമ്പോഴും ഗർഭം കാട്ടിയുള്ള പണം തട്ടിപ്പ് കേസ് അട്ടിമറിയിലേക്കോ?
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: വ്യവസായി ബിജു കർണ്ണനെ ഭീഷിണിപ്പെടുത്തി അര കോടിയോളം രുപ തട്ടിയെടുത്ത കേസ്സിൽ അറസ്റ്റിലിയ ചാലക്കുടി സ്വദേശിനി സിമയ്ക്കൊപ്പം താമസിച്ചിവന്നിരുന്ന അജീർ ഹുസൈനെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പെരുമ്പാവൂർ സി ഐ ഫൈസൽ. അതിനിടെ കേസ് ഒത്തുതീർപ്പിലെത്തുമെന്നും സൂചനയുണ്ട്. ഡിഎൻഎ പരിശോധനയിലേക്ക് കാര്യങ്ങൾ എത്താത്തത് അതുകൊണ്ടാണ്. പൊലീസും കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് ശ്രമിച്ചില്ല. യുവതിയുടെ വയറ്റിലുള്ള കുട്ടിയുടെ അച്ഛൻ ആരെന്നത് ഈ കേസിൽ നിർണ്ണായകമാണ്.
കേസിൽ 4 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ സീമയുൾപ്പെടെ 3 പേരെ പരാതി ബിജു പരാതി നൽകി ദിവസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു. സീമയെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസെത്തിയപ്പോൾ ഇയാൾ രക്ഷപെട്ടെന്നാണ് പുറത്തുവന്നിട്ടുള്ള സൂചന.എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇയാളെ കണ്ടെത്താൻ വ്യാപക അന്വേഷണം നടത്തിവരികയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പണം നഷ്ടപ്പെട്ടത് സംബന്ധിച്ചുമാത്രമാണ് പരാചതിയെന്നും ഇതുപ്രകാരം അന്വേഷണം നടത്തിയെന്നും സീമയും കൂട്ടാളികളും പണം കൈക്കലാക്കിയതായി സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകൾ ലഭ്യമായ സാഹചര്യത്തിലാണ് അറസ്റ്റെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
കേസിൽ പ്രധാന പ്രതിയായ അജീർ ഹുസൈൻ അറസ്റ്റിലായിട്ടില്ല. അതിന് മുമ്പ് തന്നെ സീമയ്ക്ക് ജാമ്യം കിട്ടി. പ്രോസിക്യൂഷൻ എതിർക്കാത്തതു കൊണ്ടാണ് ഇതെന്ന ആരോപണം സജീവമാണ്. കേസ് ഒതുക്കി തീർക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് ആരോപണം. അതിനിടെ ഗർഭിണിയെന്ന പരിഗണനയിലാണ് സീമയ്ക്ക് ജാമ്യം കിട്ടിയതെന്ന് പൊലീസും സൂചന നൽകുന്നു. ഇതായാലും നിറപറ അരി മുതലാളിയുടെ പരാതിയിൽ പൊലീസ് വലിയൊരു അന്വേഷണം ഇപ്പോൾ നടത്തുന്നില്ലെന്നതാണ് ലഭിക്കുന്ന സൂചന.
താൻ ഗർഭിണിയാണെന്നും വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതാവ് ബിജുവാണെന്നും തങ്ങൾ തമ്മിലുണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നെന്നും അതിനാലാണ് പണം നൽകിയതെന്നും മറ്റുമായിരുന്നു സീമ പൊലീസിൽ വെളിപ്പെടുത്തിയിരുന്നത്. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഡി എൻ എ ടെസ്റ്റ് നടത്തി താൻ ഇക്കാര്യം പുറം ലോകത്തെ അറിയിക്കുമെന്നും പത്രസമ്മേളനം വിളിച്ച് ഇക്കാര്യം മാധ്യമങ്ങളെ അറിക്കുമെന്നെല്ലാം സീമ പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോൾ വെല്ലുവിളിച്ചതായും മറ്റുമുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ സീമയുടെ പരാമർശങ്ങൾ പൊലീസ് തള്ളി. ഒരിക്കൽ ഹോട്ടലിൽവച്ച് കണ്ടുവെന്നുള്ളത് ശരിയാണെന്നും ഈ ദിവസവും ഇപ്പോഴത്തെ സീമയുടെ ഗർഭാവസ്ഥയും തമ്മിൽ യോജിച്ച് പോകുന്നില്ലന്നുമാണ് പൊലീസ് കണ്ടെത്തൽ.
സീമയുടെ ആരോപണങ്ങൾ ശരിയല്ലന്നും താൻ ഡി എൻ പിരശോധനയ്ക്ക് തയ്യാറാണെന്നും ബിജു കർണ്ണൻ വാക്കാൽ പൊലീസിൽ വെളിപ്പെടുത്തിയതായ വിവരവും ഇതിനകം പുറത്തുവന്നിരുന്നു. എന്നാൽ തുടർനീക്കങ്ങൾ നടന്നതായി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇതിനിടെയാണ് കേസ് ഒത്തുതീർപ്പിലായെന്ന വാർത്ത പുറത്തു വരുന്നത്. പരാതിയുമായി ബിജു കർണ്ണൻ മുന്നോട്ട് പോകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത് നിറപറ അരി മുതലാളി സമ്മതിക്കുന്നില്ല. നിയമ പോരാട്ടം തുടരുമെന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്.
തന്റെ ഗർഭത്തിന് ഉത്തരവാദി ബിജുവാണെന്ന് തെളിക്കുന്നതിനുള്ള രേഖകൾ തന്റെ പക്കലുണ്ടെന്ന് ചോദ്യം ചെയ്യലിൽ സീമ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു തെളിവ് ശേഖരണത്തിനായി പെരുമ്പാവൂർ പൊലീസ് സീമയെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഈയവസരത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് സീമ ഇത്തരത്തിൽ മൊഴി നൽകിയതെന്നാണ് അറിയുന്നത്. അന്ന് മണിക്കൂറികളോളം ചോദ്യം ചെയ്തെങ്കിലും ഇതുവരെ തന്റെ കൈവശമെത്തിയ തുക ഏതുവഴിക്ക് ചിലവഴിച്ചു എന്ന കാര്യത്തിൽ ഇവർ വ്യക്തമായ ഉത്തരം നൽകിയില്ല.15 ലക്ഷത്തോളം രൂപ സ്ഥലം വാങ്ങുന്നതിനായി ചിലവഴിച്ചു എന്നും ബാക്കി തുക ചികത്സയ്ക്കായി വിനയോഗിച്ചു എന്നും മറ്റുമാണ് സീമ പൊലീസിൽ സമ്മതിത്.
തൃശൂർ ജില്ലയിൽ രണ്ടിടത്തായി 20 സെന്റ് സ്ഥലം വാങ്ങിയതായി സീമ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.ഇതേക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചുവരുന്നതായി പൊലീസ് വ്യക്തമാക്കി. ബിജുവിനെ വലിയിൽ വീഴ്ത്താൻ സീമയും ഇപ്പോൾ ഒപ്പം താമസിച്ചുവരുന്ന ആജീർ ഹുസൈനും ചേർന്ന് പദ്ധതി ആവിഷ്കരിച്ചിരിക്കാമെന്നും ഇതിന്റെ ഭാഗമായിട്ടായിരിക്കാം ബിജുവിനെ എറണാകുളത്ത് ഹോട്ടലിൽ കണ്ടുമുട്ടിയെന്ന് ഇവർ അവകാശപ്പെടുന്ന തീയതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു എന്ന് സ്ഥാപിക്കുന്നതിന് ശ്രമം നടക്കുന്നതെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
ബിജുവും താനും ഹോട്ടലിൽ കഴിഞ്ഞതിന് പിന്നാലെയാണ് താൻ ഗർഭിണിയായതെന്നാണ് സീമ ആവർത്തിച്ച് വ്യക്തമാക്കുന്നത്.എന്നാൽ ഹോട്ടലിൽ കഴിഞ്ഞെന്ന് സീമ പറഞ്ഞ തീയതിയും ഗർഭാവസ്ഥയുടെ ദൈർഘ്യവും ഒത്തുപോകുന്നില്ലന്നില്ലന്ന വിവരമാണ് പ്രാഥമീക മെഡിക്കൽ പരിശോധനയിൽ പൊലീസിന് ലഭിച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. സീമയെ സ്വന്തം വീട്ടിലും ചാലക്കുടിയിലെ താമസസ്ഥലത്തും എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.സീമയുമായി അടുത്ത ഘട്ടത്തിൽ ഇവരുടെ ചെയ്തികളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും മോശം സാഹചര്യത്തിലാണ് ഇവരുടെ ജീവിതമെന്ന് മനസ്സിലാക്കിയതോടെ താൻ ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നെന്നും തുടർന്നാണ് ഗർഭത്തിന്റെ ഉത്തരവാദി താനാണെന്ന് പുറത്തറിയിക്കുമെന്ന് ഭീഷിണിപ്പെടുത്തി സീമ പണം കൈക്കലാക്കിയെന്നുമാണ് ബിജു പൊലീസിനെ അറിയിച്ചിട്ടുള്ളത്.
ഇത്തരമൊരുവിവരം പുറത്തറിഞ്ഞാലുണ്ടാവുന്ന മാനക്കേടോർത്താണ് താൻ ഭീഷിണയ്ക്കുവഴങ്ങി പണം നൽകിയതെന്നും വീണ്ടും പണം ആവശ്യപ്പെട്ടുള്ള ഇവരുടെ ശല്യം തുടർന്നതിനെത്തുടർന്നാണ് താൻ പരാതിനൽകാൻ നിർബന്ധിതനായതെന്നുമാണ് ബിജു പെരുമ്പാവൂർ പൊലീസിൽ വ്യക്തമാക്കിയിരുന്നു. പരാതിയിൽപ്പറയുന്ന മുഴുവൻ തുകയും സീമകൈപ്പറ്റിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.മുഴുവൻ തുകയും ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൈപ്പറ്റിയ തുകയിൽ 4 ലക്ഷം രൂപ ഒപ്പം പിടിയിലായ സഹലിനും 25000 രൂപ ഈ കേസ്സുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കുന്നന്ദംകുളം വേലൂർ ആലുങ്കൽ മൻസൂറിനും നൽകിയെന്നും ബാക്കി തുകകൊണ്ട് തൃശ്ശൂരിൽ രണ്ടിടത്തായി 20 സെന്റ് സ്ഥലം വാങ്ങിയെന്നും സീമ പിടിയിലായ ദിവസം പൊലീസിനോട് സമ്മതിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍