മന്ത്രിയുടെ ഓഫീസിൽ ചെന്ന് പണം നൽകിയത് ഞാൻ; പരാതി ഒഴിവാക്കാൻ മന്ത്രി എന്നെ സ്വാധീനിച്ചു; ഈ ആഴ്ച്ച ബാബുവിനെതിരെ കേസ് ഫയൽ ചെയ്യും; അന്വേഷണം വേണ്ടെന്ന് വിൻസൻ എം പോൾ പറഞ്ഞു: ബാർകോഴയിൽ ഇനി വീഴുന്നത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെന്ന സൂചന നൽകി ബിജു രമേശ്
തിരുവനന്തപുരം: ബാർകോഴ കേസിൽ ധനമന്ത്രി സ്ഥാനം കെ എം മാണി രാജിവച്ചതിന് പിന്നാലെ എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ മുൻ ആരോപണം ആവർത്തിച്ച് ബാറുടമാ നേതാവ് ബിജു രമേശ് രംഗത്തെത്തി. ബാർ അസോസിയേഷൻ പിരിച്ചെടുത്ത പണത്തിൽ ഒരു പങ്ക് ബാബുവിന് നൽകിയെന്ന് ആവർത്തിച്ചാണ് ബിജു രമേശ് രംഗത്തെത്തിയത്. പരാതി ഒഴിവാക്കാൻ മന്ത്രി എന്നെ സ്വാധീനിക്കുന്നുവെന്നും ഈ ആഴ്ച്ച ബാബുവിനെതിരെ കേസ് ഫയൽ ചെയ്യമെന്നു ബിജുരമേശ് പറഞ്ഞു. മന്ത്രി കെ ബാബുവിനു താൻ നേരിട്ടു പോയി അമ്പതു ലക്ഷം രൂപ കോഴ നൽകിയെന്നാണ് ബിജു രമേശിന്റെ ആരോഫണം. പൂട്ടിയ ബാറുകൾ തുറക്കുന്ന കാര്യത്തിൽ മന്ത്രിസഭാ തീരുമാനം ലഭിക്കാൻ വേണ്ടിയായിരുന്നു കോഴ നൽകിയത്. ഇക്കാര്യം വിജിലൻസിനെ അറിയിച്ചെങ്കിലും ബാബുവിനെതിരേ നടപടിയോ അന്വേഷണമുണ്ടായില്ലെന്നും ബിജു രമേശ് പറഞ്ഞു.
തന്റെ ജനറൽ മാനേജർ രാധാകൃഷ്ണനോടൊപ്പമാണ് ബാബുവിനെ കാണാൻ എത്തിയത്. സെക്രട്ടേറിയറ്റിലെ ബാബുവിന്റെ ചേംബറിൽ എത്തി മന്ത്രിയെ കണ്ടു. പണം കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞു. പഴ്സണൽ സ്റ്റാഫിലെ സുരേഷ് പൈ എന്നയാളെ ഏൽപിക്കാനായി പറഞ്ഞു. സുരേഷിനെ പണം ഏൽപിച്ചു. ഇതു പിന്നീട് സുരേഷാണ് ബാബുവിനു കൈമാറിയത്. പണം വാങ്ങിയെന്നു സമ്മതിക്കാത്ത സാഹചര്യത്തിൽ കെ ബാബുവിനെയും തന്നെയും ജനറൽ മാനേജർ രാധാകൃഷ്ണനെയും നുണപരിശോധനയ്ക്കു വിധേയമാക്കണം. മാണി മാത്രമല്ല, ബാബുവും രാജിവയ്ക്കണം. പണക്കൈമാറ്റത്തിന് രാധാകൃഷ്ണൻ സാക്ഷിയാക്കണം. താൻ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും മാണി പറഞ്ഞു.
കഴിഞ്ഞ വർഷവും ഈ വർഷവുമായി ഒരു കോടി രൂപയാണ് ബാബുവിന് നൽകിയത്. തെളിവ് വേണമെങ്കിൽ കാമറാ ദൃശ്യങ്ങൾ പരിശോധിച്ചാൽ മതിയാവും. ബാബുവിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്നത് കൃഷ്ണദാസ് പോളക്കുളത്തിന്റെ നേതൃത്വത്തിലുള്ള പോളക്കുളം ഗ്രൂപ്പാണ്. ബാബുവിന്റെ സ്പോൺസറും പോളക്കുളം ഗ്രൂപ്പാണ്. ബാബുവിനെതിരേ താൻ നൽകിയ മൊഴി വിജിലൻസ് രേഖപ്പെടുത്തിയില്ല. ആരോപണങ്ങൾ പുറത്ത് വരാതിരിക്കാൻ ബാബു തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ബിജു രമേശ് പറഞ്ഞു. ബാറുടമകൾക്ക് നൽകാൻ പിരിച്ച 25 കോടി രൂപയിൽ 23.5 കോടി രൂപ എവിടെ പോയെന്നും ബിജു ചോദിച്ചു.
തനിക്കെതിരേ ബാബു നൽകിയ മാനനഷ്ടകേസ് ഒത്തുതീർക്കാൻ ശ്രമിച്ചിട്ടില്ല. അതിനായി താൻ ദൂതനെ അയച്ചു എന്ന ബാബുവിന്റെ ആരോപണം തെറ്റാണെന്നും ബിജു പറഞ്ഞു. ബാബുവിനെതിരേ ഈ ആഴ്ച തന്നെ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പൂട്ടിയ ബാറുകൾ തുറക്കാൻ ബാർ ഹോട്ടൽ ഉടമകളിൽ നിന്ന് ആകെ പിരിച്ച ഇരുപത്തഞ്ചു കോടി രൂപ മാണിയെ കൂടാതെ ഇത്തരത്തിൽ അധികാരസ്ഥാനങ്ങളിലുള്ള പലർക്കായി നൽകിയെന്ന സൂചന ശക്തമാകുന്ന വെളിപ്പെടുത്തലാണ് ബിജു രമേശ് നടത്തിയിരിക്കുന്നത്. ഇരുപത്തഞ്ചിൽ ഒരു പങ്കു മാത്രമാണ് കെ എം മാണിക്കു ലഭിച്ചതെന്നു വ്യക്തമായിരുന്നു. ബാക്കി ആർക്കൊക്കെയാണ് ലഭിച്ചതെന്നാണ് ഇനി വ്യക്തമാകേണ്ടത്. അതിലൊരാൾ കെ ബാബുവാണെന്നു വെളിപ്പെട്ടതോടെ ബാക്കിയുള്ളവരുടെ പേരുകൾ കൂടി പുറത്തുവരേണ്ടതുണ്ട്.
ബാർ കോഴ കേസിൽ വിജിലൻസ് ക്വിക്ക് വെരിഫിക്കേഷൻ നടത്തുമ്പോൾ താൻ പൂർണ വിവരങ്ങൾ പറയാൻ തയ്യാറായിരുന്നു. എന്നാൽ ബാബുവിനെതിരായ വെളിപ്പെടുത്തലുകൾ ഒന്നും രേഖപ്പെടുത്തേണ്ടെന്ന് വിജിലൻസ് തീരുമാനിക്കുകയായിരുന്നു. ബാബുവിനെതിരായ മൊഴിയെടുക്കൽ വിജിലൻസ് ഡയറകടറായിരുന്ന വിൻസൻ എം പോൾ ഇടപ്പെട്ട് മുടക്കുകയായിരുന്നു. മാണിക്കെതിരെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞാൽ മതിയെന്നായിരുന്നു നിർദ്ദേശമെന്നും ബിജു രമേശ് പറഞ്ഞു.
ബാബുവുമായി പ്രശ്നമുണ്ടാക്കേണ്ടെന്നും, ഇതിൽ ബാബുവിനെ വിട്ടേക്കൂ എന്നും ഒരു മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ വിളിച്ചു സംസാരിച്ചതായി ബിജു രമേശ് പറഞ്ഞു. കെ.എം. മാണി ബാബുവിനെ പിടിക്കുമോയെന്നു ഭയന്നിട്ടാണ് രാവിലെ കെ.എം. മാണിയെ ചെന്നു കണ്ടത്. കെ.എം. മാണിക്കെതിരായ ആരോപണങ്ങൾ ബാബുവിനെതിരേയും നിൽക്കുന്നുണ്ട്. ഉള്ളുകൊണ്ട് ബാബു ഭയപ്പെടുന്നുണ്ട്. 25 കോടി പിരിച്ചതിൽ ഏറ്റുവം കൂടുതൽ പണം വാങ്ങിയത് ബാബുവാണ്. 23.5 കോടി രൂപ ബാബു വാങ്ങിയതും ബാബുവിന്റെ നിർദ്ദേശമനുസരിച്ചുള്ള ഓപ്പറേഷനുംവേണ്ടിയാണ്. ഇതു സമഗ്രമായി അന്വേഷിക്കണം. ബാബുവിനെ തുടക്കംമുതൽ സംരക്ഷിക്കുന്ന രീതിയിലായിരുന്നു സർക്കാറിന്റെ പ്രവർത്തനം.
രണ്ടു തവണയായി 50 ലക്ഷം രൂപ വീതം താൻ ബാബുവിനു കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. ബാക്കി പണം പോളക്കുളം ഗ്രൂപ്പിലെ കൃഷ്ണദാസാണ്. പോളക്കുളം ഗ്രൂപ്പാണ് ബാബുവിന്റെ സ്പോൺസറായി നിൽക്കുന്നത്. ബാറുകളുടെ ലൈസൻസ് നൽകുന്നതിനുള്ള കാര്യങ്ങൾ ചെയ്തത് അങ്കമാലിയിലെ ബിനോയ് ആണ്. ലൈസൻസ് കൊടത്ത എല്ലാ ബാറിൽനിന്നും 20 ലക്ഷം വീതം വാങ്ങിയിട്ടുണ്ട്. ഭയംമൂലമാണ് ആരും ഇതൊന്നും പറയാത്തത്. 25 കോടി രൂപ പിരിച്ചെടുത്തുവെന്ന സംഭവത്തിൽ പണം നൽകിയവരെല്ലാം അതു നൽകിയെന്നു പറയുന്നവരാണ്. ഈ പണം എന്തുചെയ്തുവെന്ന് അസോസിയേഷന്റെ നേതൃത്വത്തിലിരിക്കുന്നവർ പറഞ്ഞേ മതിയാകൂ. കെ. ബാബു തന്റെ ആസ്തി വെളിപ്പെടുത്തണം. രാഷ്ട്രീയ രംഗത്ത് വന്നശേഷം കോടികളുടെ ആസ്തിയാണ് ബാബുവിനുണ്ടായത്. ബാബുവിന്റെ ആസ്തി വിജിലൻസ് പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്നും ബിജു രമേശ് ചോദിച്ചു.
നേരത്തെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെ ഭയമില്ലെന്നും മാനനഷ്ടക്കേസിൽ നിയമ പോരാട്ടം തുടരുമെന്നും എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞിരുന്നു. ധനമന്ത്രിസ്ഥാനം രാജിവച്ച കെ.എം മാണിയെ സന്ദർശിച്ച് മടങ്ങവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭയപ്പെടേണ്ട ഒരുകാര്യവും തനിക്കില്ല. മാനനഷ്ടക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ദൂതന്മാർ സമീപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജു രമേശ് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി കെ ബാബു
കേസ് പിൻവലിച്ചില്ലെങ്കിൽ വായ തുറക്കുമെന്ന് ബിജു രമേശ് തന്നെ ഭീഷണിപ്പെടുത്തിയതായി മന്ത്രി കെ. ബാബു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജു രമേശ് തന്നെ സമീപിച്ചുവെന്നും കെ ബാബു ആവർത്തിച്ചു. മാദ്ധ്യമങ്ങൾക്ക് മുന്നിൽ ബിജു പലപ്പോഴായി ഉന്നയിക്കുന്ന ആരോപണങ്ങൾ പലതാണെന്നും വിജിലൻസ് തനിക്കെതിരായ മൊഴി രേഖപ്പെടുത്തിയില്ലെന്ന ബിജുവിന്റെ ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. അങ്ങനെയെങ്കിൽ അതിനെതിരെ നിയമനടപടിക്ക് പോകാതിരുന്നതെന്താണെന്നും മന്ത്രി ചോദിച്ചു.
തെളിവുണ്ടെങ്കിൽ തനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അതോ തനിക്കെതിയാ തെളിവുകൾ താൻ തന്നെ നൽകണമോ എന്നും കെ. ബാബു പരിഹസിച്ചു. സിപിഐ(എം) എംഎൽഎയും ബിജുവുമായുള്ള ഗൂഢാലോചനയാണ് നിലവിലെ ആരോപണത്തിന് പിന്നിൽ. എംഎൽഎയുടെ വീട്ടിൽ വച്ച് ഡിസംബർ 14 ന് ഇരുവരും കൂടിക്കാഴ്ച നടത്തി. ബിജു രമേശിനെതിരായ നിയമ നടപടി തുടരുമെന്നും ബാബു പറഞ്ഞു.
നന്നായി പ്രവർത്തിക്കുന്നവരെ തെറ്റായി വ്യാഖ്യാനിക്കാൻ മാദ്ധ്യമങ്ങൾ കൂട്ടുനിൽക്കരുതെന്നും കെ. ബാബു കൂട്ടിച്ചേർത്തു.
ബാബുവിനെതിരെ ആരോപണം വരട്ടെ, അപ്പോൾ നോക്കാമെന്ന് ഉമ്മൻ ചാണ്ടി
മന്ത്രി കെ ബാബുവിനെതിരായ ബിജു രമേശിന്റെ ആരോപണം വരട്ടെ അപ്പോൾ നോക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ എം മാണി കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് തൽകാലം താൻ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിസഭാ യോഗതീരുമാനങ്ങൾ അറിയിക്കുയായിരുന്നു ഉമ്മൻ ചാണ്ടി.
കെ എം മാണി സ്വമേധയാ രാജിവച്ചതാണ്. ആരും രാജി ആവശ്യപ്പെട്ടിട്ടില്ല. ബാബുവിനെതിരായ ബാർ കോഴ ഒരു വർഷമായി ചർച്ച ചെയ്യുകയാണ്. ഇതുവരെ ആരും കോടതിയിലേക്കു പോയിട്ടില്ല. ഇതുവരെ കോടതിയിലേക്കു പോകാതെ ഇപ്പോൾ പോകുന്നതിനു പിന്നിൽ മറ്റെന്തോ ദുരുദ്ദേശമുണ്ട്.
ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്. അഴിമതി ആരു നടത്തിയാലും അതിനെ സർക്കാർ അനുവദിക്കില്ല. അഴിമതി എന്നു പറഞ്ഞ് സർക്കാരിന്റെ ആത്മവീര്യം ഇല്ലാതാക്കാൻ ശ്രമിച്ചാൽ സർക്കാർ കീഴടങ്ങില്ല. തോമസ് ഉണ്ണിയാടന്റെ രാജി മാണിയുമായി ആലോചിച്ചു തീരുമാനിക്കും. ഹൈക്കോടതി വിധിയിൽ കെ എം മാണിക്കെതിരേ എന്താണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Stories you may Like
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- ബാബു ജോർജ്ജിനെ കോൺഗ്രസിൽ തിരിച്ചെടുക്കണം
- തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; ബിജു രമേശ്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്