അവൻ നിങ്ങളുടെ കൂടി മാംസവും രക്തവുമാണ്; ഞാൻ നിങ്ങളുടെ ഭാര്യയും; കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവും പൊതുമുഖവുമായ കോടിയേരി ബാലകൃഷ്ണന്റെ ചെറുമകനായ ഈ കുഞ്ഞിനെ വളർത്താനാവശ്യമായ പണം ലഭിക്കുമെന്നാണു വിശ്വാസം; ഇല്ലെങ്കിൽ നിയമ നടപടി; കത്തിലുള്ളത് വക്കീൽ നോട്ടീസിന്റെ സ്വഭാവം; ബിനോയിക്ക് നിർണ്ണായകമാകുക കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ്; ബീഹാറുകാരിക്കെതിരെ ഉടൻ കേസെടുക്കാനാകില്ലെന്ന് പൊലീസ്; നിർണ്ണായകമാവുക പിണറായിയുടെ നിലപാട്
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: തനിക്കെതിരെ ലൈംഗികാരോപണ പരാതി നൽകിയ യുവതിക്കെതിരെ ബിനോയ് കോടിയേരി നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിലപാട്. മഹാരാഷ്ട്രയിലെ കേസിന്റെ പുരോഗതിയാകും നിർണ്ണായകം. പരാതിക്കാരിയുടെ കുട്ടിയുടെ ഡിഎൻഎ പരിശോധന അതീവ നിർണ്ണായകമാണ്. കുട്ടിയുടെ ഡിഎൻഎ പരിശോധനയിലൂടെ ബിനോയ് അല്ല അച്ഛനെന്ന് തെളിയിച്ചാൽ മാത്രമേ യുവതിക്കെതിരെ കേസെടുക്കാൻ കഴിയൂവെന്നാണ് പൊലീസ് നൽകുന്ന സൂചന. അതിനിടെ കേസെടുക്കാൻ സമ്മർദ്ദവും പൊലീസിൽ ശക്തമാണ്. മഹാരാഷ്ട്രയിലെ കേസ് തണുപ്പിക്കാനും ഒത്തുതീർപ്പിലേക്ക് യുവതിയെ എത്തിക്കാനുമാണ് നീക്കം.
ആരോപണം ഉന്നയിച്ച യുവതിയെ കല്യാണം കഴിച്ചിട്ടില്ലെന്നും അവരിൽ തനിക്കു മകനില്ലെന്നും ഏപ്രിൽ 12ന് കണ്ണൂർ ഐജിക്കു നൽകിയ പരാതിയിൽ ബിനോയ് കോടിയേരി ചൂണ്ടിക്കാട്ടി. 34 കാരിയായ യുവതി, മുംബൈയിലെ ഡി.ചതോപാധ്യായ, പേരറിയാത്ത മറ്റുള്ളവർ എന്നിവർക്കെതിരെയാണു പരാതി. ഈ വ്യക്തികൾ ചേർന്ന് 2018 ഡിസംബർ 31ന് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് തനിക്കു കത്തയച്ചെന്നു ബിനോയ് പരാതിയിൽ പറയുന്നു. എന്നാൽ കത്തിലെ വിവരങ്ങൾ ഏതൊരു വിവാഹിതയും ചതിക്കപ്പെട്ടാൽ ചെയ്യുന്ന തരത്തിലുള്ളതാണ്. ബ്ലാക് മെയിലിംഗിന് അപ്പുറം അപേക്ഷയാണ് അതിൽ നിറയുന്നത്. യുവതിയുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയ ഡി.ചതോപാധ്യായ ആണ് കത്തെഴുതിയത്. കുറ്റകൃത്യത്തിൽ ഇയാൾക്കും തുല്യ പങ്കുണ്ട്. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2009 ഒക്ടോബർ 18ന് യുവതിയെ താൻ വിവാഹം ചെയ്തെന്നാണു കത്തിലെ ആരോപണം. 2010 ജൂലൈ 22ന് ജനിച്ച ആൺകുട്ടിയുടെ അച്ഛനാണെന്നും പറയുന്നു. വിവാഹം സംബന്ധിച്ച സത്യവാങ്മൂലം 2015 ജനുവരി 28ന് മുംബൈയിലെ ഒരു പബ്ലിക് നോട്ടറി മുമ്പാകെ താൻ ഒപ്പിട്ടെന്നും ആരോപിക്കുന്നു. കത്തിൽ ആരോപിക്കുന്ന ദിവസം ഞാൻ ദുബായിലായിരുന്നു. പാസ്പോർട്ട് ഇതിനു തെളിവാണെന്നും ബിനോയ് വിശദീകരിക്കുന്നു-ഇത് മാത്രമാണ് ഏക തെളിവ്.
എന്നാൽ കുട്ടിയുടെ അച്ഛനെ കണ്ടെത്താനുള്ള ഡിഎൻഎ പരിശോധനയാകും പ്രധാനമായും കേസിനെ സ്വാധീനിക്കുക. അച്ഛൻ ബിനോയി ആണെന്ന് തെളിഞ്ഞാൽ പിന്നെ യുവതിയുടെ പരാതിയിലെ തീയതിയും സത്യവാങ്മൂലവും പോലും അപ്രസക്തമാകും. ഡിഎൻഎ പരിശോധനയ്ക്ക് യുവതിയും തയ്യാറാണ്. ഈ സാഹചര്യത്തിൽ യുവതിക്കെതിരെ ഉടൻ കേസെടുക്കുന്നത് പുലിവാലാകുമെന്നാണ് പൊലീസിന് ലഭിക്കുന്ന ഉപദേശം. കോടിയേരി ബാലകൃഷ്ണന്റെ രാഷ്ട്രീയ ബന്ധങ്ങളുടെ പ്രതിഫലനമായി ഇതിനെ വിലയിരുത്തപ്പെടും. അതുകൊണ്ട് തന്നെ കാത്തിരിക്കണമെന്നാണ് കണ്ണൂർ പൊലീസിലെ ഉന്നതരുടെ നിലപാട്. സംഭവം നടക്കുന്നത് ദുബായിലും മുംബൈയിലുമാണ്. ബിനോയ് താമസിക്കുന്നത് തിരുവനന്തപുരത്തും. അതുകൊണ്ട് തന്നെ കണ്ണൂർ പൊലീസിന്റെ അധികാര പരിധിയിലും അല്ല ഈ കേസ്.
എന്നാൽ അഞ്ചു കോടി രൂപ നൽകിയില്ലെങ്കിൽ സിവിലും ക്രിമിനലുമായ നടപടികൾ സ്വീകരിക്കുമെന്നാണു ഭീഷണിയെന്നാണ് ബിനോയ് പറയുന്നത്. യുവതിയെ വിവാഹം കഴിച്ചെന്നതും അവരിൽ തനിക്കൊരു മകനുണ്ടെന്നതും തെറ്റായ കാര്യമാണ്. സംയുക്ത സത്യവാങ്മൂലത്തിൽ ഞാനൊപ്പിട്ടു എന്നതും വ്യാജമാണ്. സത്യവാങ് മൂലത്തിൽ ഒപ്പിട്ടുവെന്നു പറയുന്ന ജനുവരി 27ന് കൊച്ചി വിമാനത്താവളത്തിൽനിന്നു ദുബായിലേക്കു ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു താനെന്നും ബിനോയ് വ്യക്തമാക്കുന്നു. സത്യവാങ്മൂലം തയാറാക്കിയതായി യുവതി പറയുന്ന പബ്ലിക് നോട്ടറി, താൻ അതിൽ ഒപ്പിട്ടിട്ടില്ലെന്നു വ്യക്തമാക്കി സർട്ടിഫിക്കറ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നോട്ടറി രജിസ്റ്ററിൽ സംയുക്ത സത്യവാങ്മൂലം ചേർക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കുറ്റാരോപിതരായ വ്യക്തികൾ തട്ടിപ്പിനായി എന്റെ ഒപ്പ് വ്യാജമായി നിർമ്മിക്കുകയായിരുന്നു. സംയുക്ത സത്യവാങ്മൂലവും വ്യാജമാണ്. കുട്ടിയുടെ അച്ഛൻ താനാണെന്നു കാണിക്കാനായി തെറ്റായ പ്രസ്താവനയാണു യുവതി അധികൃതർക്കു മുമ്പാകെ സമർപ്പിച്ചത്.-ബിനോയ് പറയുന്നു. പാസ്പോർട്ട് അധികൃതരോടും വ്യാജ അവകാശവാദമാണു യുവതി നടത്തിയത്. എന്റെ ഭാര്യയാണെന്നു സ്ഥാപിക്കാൻ മഹാരാഷ്ട്ര സർക്കാരിന്റെ ഗസറ്റ് വിജ്ഞാപനത്തിനായി വ്യാജ പ്രസ്താവന നൽകി. ഇങ്ങനെ തെറ്റായ വിവരങ്ങളും രേഖകളും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണു യുവതി തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും'- പരാതിയിൽ ബിനോയ് വിശദീകരിച്ചു.
കണ്ണൂർ റേഞ്ച് ഐജിക്കാണ് പരാതി ബിനോയ് നൽകിയത്. എന്നാൽ ബിനോയ് നൽകിയ കത്തിലുള്ളത് വക്കീൽ നോട്ടീസിന്റെ രൂപത്തിലുള്ള കത്താണ്. അതുകൊണ്ട് തന്നെ എങ്ങനെ ഇതിനെ ബ്ലാക് മെയിലായി വ്യാഖ്യാനിക്കുമെന്ന് പൊലീസിന് സംശയമുണ്ട്. കത്തിൽ തന്നെ ക്രിമിനൽ സിവിൽ നടപടി എടുക്കുമെന്ന് യുവതി പറയുന്നു. അത് അനുസരിച്ച് അവർ മഹാരാഷ്ട്രാ പൊലീസിന് പരാതി കൊടുക്കുകയാണ് ചെയ്തത്. ഇവിടേയും യുവതിക്കൊപ്പമാണ് കാര്യങ്ങൾ. ഈ സാഹചര്യത്തിൽ കേസെടുക്കാനാകില്ലെന്നതാണ് വസ്തുത. എന്നാൽ സമ്മർദ്ദം അതിശക്തമാണ്. കണ്ണൂരിൽ കോടിയേരിക്കൊപ്പമുള്ള നേതാക്കളാണ് നീക്കത്തിന് പിന്നിൽ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും ഇനി നിർണ്ണായകം.
ബിനോയ് കോടിയേരിക്കെതിരേ ബലാത്സംഗ ആരോപണവുമായി 33 കാരിയായ മുംബൈ യുവതി എത്തിയത് സിപിഎ രാഷ്ട്രീയത്തേയും പിടിച്ചുലയ്ക്കുന്നുണ്ട്. ദുബായിൽ മുൻ ബാർ ഡാൻസറായിരുന്ന മുംബൈയിലെ മിരാ റോഡ് സ്വദേശിനി വിവാഹ വാഗ്ദാനം നൽകി 2009 നും 2018 നും ഇടയിൽ ബിനോയ് തന്നെ പല തവണ ബലാത്സംഗം ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം മാത്രമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും കേരളത്തിൽ രണ്ട് കുട്ടികളുണ്ടെന്നും മനസ്സിലാക്കിയതെന്നും നിലവിൽ എട്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയായ പരാതിക്കാരി പറഞ്ഞു. ഒഷിവാര പൊലീസ് സ്റ്റേഷനിൽ ജൂൺ 13 ന് രജിസ്റ്റർ ചെയ്ത കേസിൽ ബിനോയ് കോടിയേരിക്കെതിരേ വഞ്ചന അടക്കം വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഒൻപത് വർഷത്തോളം പലയിടങ്ങളിലായി പല തവണ താൻ പീഡിപ്പിക്കപ്പെട്ടെന്നും വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നതായും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുവതിയുടേതായി ബിനോയ് ഹാജരാക്കിയ കത്തിൽനിന്ന്:
എന്റെ പ്രിയപ്പെട്ട ഭർത്താവ് ബിനോയ്,
2009 ഒക്ടോബർ 18ന് നിങ്ങൾ വിവാഹം ചെയ്ത എന്നെക്കുറിച്ചും 2010 ജൂലൈ 22ന് ജനിച്ച നമ്മുടെ കുഞ്ഞിനോടുള്ള കടമയെക്കുറിച്ചും ഓർമിപ്പിക്കാനാണ് ഈ കത്ത്. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം 2009 ഒക്ടോബർ 18 മുതൽ ദമ്പതികളെപ്പോലെ ലിവിങ് ടുഗതർ ആണെന്നു സ്ഥാപിച്ച് 2015 ജനുവരി 27ന് തയാറാക്കിയ സംയുക്ത സത്യവാങ്മൂലത്തിന്റെ പകർപ്പ് ഓർമ പുതുക്കാനായി ഈ കത്തിനോടൊപ്പം ചേർക്കുന്നു. നമ്മുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റും ഒപ്പമുണ്ട്.
വിവാഹത്തിനുശേഷം മുംബൈയിലെ വാടക ഫ്ളാറ്റിൽ നമ്മൾ ഒരുമിച്ചു താമസം തുടങ്ങി. നമുക്കൊരു മകനും ജനിച്ചു. എനിക്കു മുമ്പ് മറ്റൊരാളെ നിങ്ങൾ വിവാഹം ചെയ്തിരുന്നതായി 2015ൽ ഞെട്ടലോടെയാണ് അറിഞ്ഞത്. സാമ്പത്തിക തട്ടിപ്പുൾപ്പെടെയുള്ള നിങ്ങളുടെ കുറ്റകൃത്യങ്ങളെപ്പറ്റിയും അറിയാനിടയായി. നിങ്ങൾ ഇങ്ങനെയെല്ലാം ചെയ്യുമെന്ന് എന്റെ വന്യമായ സ്വപ്നങ്ങളിൽപ്പോലും ഇല്ലായിരുന്നു. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ നിങ്ങൾ എന്നെയും മകനെയും ഉപേക്ഷിച്ചു പോയി. വിവാഹബന്ധത്തിലെ പ്രാഥമിക അവകാശങ്ങൾ ലഭിക്കാതെ മുംബൈയിൽ ഞങ്ങൾ ഒറ്റപ്പെട്ടു.
എന്റെ ഫോൺകോളുകളും മെസേജുകളും നിങ്ങൾ കണ്ടില്ലെന്നു നടിച്ചു. ഇടയ്ക്കെപ്പോഴോ മറുപടി പറയാൻ തയാറായപ്പോൾ പണം നൽകി സഹായിക്കാമെന്നു നിങ്ങൾ വാഗ്ദാനം ചെയ്തു. മുംബൈയിലെ ജീവിതച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങൾ പറഞ്ഞ തുക അപര്യാപ്തമാണ്. നിരപരാധിയായ കുഞ്ഞിന്റെ വളർച്ചയ്ക്കും പഠനത്തിനും മറ്റുമായി വലിയ ചെലവുണ്ട്. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവും പൊതുമുഖവുമായ കോടിയേരി ബാലകൃഷ്ണന്റെ ചെറുമകനായ ഈ കുഞ്ഞിനെ വളർത്താനാവശ്യമായ പണം ലഭിക്കുമെന്നാണു വിശ്വസിക്കുന്നത്.
ഇതിനൊക്കെ അപ്പുറം ബിനോയിയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്ത മകൻ നേട്ടങ്ങളുണ്ടാക്കുമ്പോൾ നിങ്ങൾക്ക് അഭിമാനമുണ്ടാകും. ഇങ്ങനെയെല്ലാം നല്ലതു പ്രതീക്ഷിച്ചിരിക്കെ, കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്നും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുകയാണു നിങ്ങൾ ചെയ്തത്. ഒരച്ഛനും ഇതുപോലെ ചെയ്യാനാകില്ല. എന്തൊക്കെപ്പറഞ്ഞാലും അവൻ നിങ്ങളുടെ കൂടി മാംസവും രക്തവുമാണ്, ഞാൻ നിങ്ങളുടെ ഭാര്യയും.
മകന്റെ വിദ്യാഭ്യാസത്തിനും മറ്റുമായും എന്റെ ചെലവുകൾക്കുമായും അഞ്ചു കോടി രൂപ തരണം. നിങ്ങളുമായുള്ള പ്രേമബന്ധവും സ്നേഹ നിമിഷങ്ങളും ഓർത്ത് തീവ്രവേദനയോടെയാണ് ഈ പണം ആവശ്യപ്പെടുന്നത്. ഈ കത്ത് ലഭിച്ച് 15 ദിവസത്തിനകം അഞ്ചു കോടി രൂപ തരണം. ഇല്ലെങ്കിൽ അഭിഭാഷകൻ വഴി സിവിലും ക്രിമിനലുമായ നടപടികൾ ആരംഭിക്കാൻ നിർബന്ധിതയാവും'
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- പരസ്യ പ്രതികരണത്തിൽ ബിനോയ് വിശ്വത്തിന് അതൃപ്തി; സിപിഐയിൽ പ്രശ്നം തുടങ്ങി
- സിപിഐയ്ക്ക് കൗൺസിൽ യോഗം നിർണ്ണായകം
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്