Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എടക്കരയിൽ എത്തിയത് സർക്കാർ ജീവനക്കാരനായ ഭർത്താവിനൊപ്പം; സൗന്ദര്യം കൈമുതലാക്കി പ്രണയക്കളി തുടങ്ങിയപ്പോൾ ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് മകനൊപ്പം മടങ്ങിയ ആദ്യ ഭർത്താവ്; കോടീശ്വരനെ കെട്ടി പിച്ചക്കാരനാക്കിയ ധൂർത്തിലും കുട്ടി പിറന്നു; മൂന്ന് വയസ്സുകാരനെ നോക്കനെത്തിയ ആയയെ മറയാക്കിയ അനാശാസ്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത് നാട്ടുകാരെ ഭയപ്പെടുത്തി അകറ്റി നിർത്തിയും; അഴിക്കുള്ളിലായത് കഞ്ചാവും മയക്കുമരുന്നുമായി എടക്കരയെ ഭീതിയിലാക്കിയ സുന്ദരി; ബിൻസ തമ്പുരാൻകുന്നിലെ 'സെക്‌സ് റാണി' ആയ കഥ

എടക്കരയിൽ എത്തിയത് സർക്കാർ ജീവനക്കാരനായ ഭർത്താവിനൊപ്പം; സൗന്ദര്യം കൈമുതലാക്കി പ്രണയക്കളി തുടങ്ങിയപ്പോൾ ഭാര്യയെ ഡിവോഴ്‌സ് ചെയ്ത് മകനൊപ്പം മടങ്ങിയ ആദ്യ ഭർത്താവ്; കോടീശ്വരനെ കെട്ടി പിച്ചക്കാരനാക്കിയ ധൂർത്തിലും കുട്ടി പിറന്നു; മൂന്ന് വയസ്സുകാരനെ നോക്കനെത്തിയ ആയയെ മറയാക്കിയ അനാശാസ്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത് നാട്ടുകാരെ ഭയപ്പെടുത്തി അകറ്റി നിർത്തിയും; അഴിക്കുള്ളിലായത് കഞ്ചാവും മയക്കുമരുന്നുമായി എടക്കരയെ ഭീതിയിലാക്കിയ സുന്ദരി; ബിൻസ തമ്പുരാൻകുന്നിലെ 'സെക്‌സ് റാണി' ആയ കഥ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: എടക്കരയിൽ വീട്ടുജോലിക്കാരിയെ പീഡനത്തിനിരയാക്കി മറ്റുള്ളവർക്ക് കൈമാറിയ കേസിലെ മുഖ്യപ്രതി ബിൻസയുടേത് ആരെയും അമ്പരപ്പിക്കുന്ന ആഡംബര ജീവിതം. വർഷങ്ങൾക്ക് മുമ്പ് ആദ്യ ഭർത്താവിനൊപ്പം എടക്കരയിൽ താമസമാക്കിയ ബിൻസയുടെ ജീവിതം ആഡംബരം നിറഞ്ഞതും സംശയം ജനിപ്പിക്കുന്നതുമായിരുന്നു.

ഗവ. ഉദ്യോഗസ്ഥനായ ആദ്യ ഭർത്താവിനൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയായ ബിൻസ ആദ്യം എടക്കരയിലെത്തുന്നത്. പിന്നീട് ഈ ബന്ധം തകർന്നു. യുവതിയുടെ രഹസ്യബന്ധങ്ങളും ആഡംബരജീവിതവും കാരണം കുട്ടിയേയും കൊണ്ട് ഭർത്താവ് പോയി. ഇതോടെ പ്രണയം തുടങ്ങി. എടക്കര സ്വദേശിയായ മറ്റൊരു യുവാവുമായി ബിൻസ അടുപ്പത്തിലായി. സാമ്പത്തികമായി ഉയർന്നനിലയിലായിരുന്ന ഇയാളുമായി കൂടിയതോടെ ധൂർത്ത് പുതിയ തലത്തിലെത്തി. ലക്ഷക്കണക്കിന് രൂപയാണ് ബിൻസ ധൂർത്തടിച്ച് കളഞ്ഞത്. ഈ ബന്ധത്തിലും കുട്ടി പിറന്നു. കോടീശ്വരൻ പിച്ചക്കരാനായതോടെ ഇയാളെ കൈവിട്ടു. പിന്നെയായിരുന്നു പണമുണ്ടാക്കാൻ അനാശാസ്യം.

തമ്പുരാൻകുന്നിലെ വീട് കേന്ദ്രീകരിച്ചായിരുന്നു അനാശാസ്യം. സംശയം പ്രകടിപ്പിക്കുന്ന നാട്ടുകാർക്കെതിരേ കള്ളപ്പരാതി നൽകി. ഒറ്റയ്ക്ക് താമസിക്കുന്ന തന്നെ ഇവർ ശല്യം ചെയ്യുന്നുവെന്നായിരുന്നു പരാതി. ഇതിനായി വീടിന് മുന്നിൽ സിസിടിവിയും സ്ഥാപിച്ചു. സിസിടിവിയിൽ പെട്ടാൽ കേസിൽപെടുമെന്ന് ഭയന്ന് ആരും അങ്ങോട്ട് പോയില്ല. ആഡംബര ജീവിതത്തിനൊപ്പം ബിൻസ മദ്യവും കഞ്ചാവും അടക്കമുള്ള ലഹരികളും ഉപയോഗിച്ചിരുന്നു. ഹോട്ടലുകളിൽനിന്നായിരുന്നു ഭക്ഷണം. അങ്ങനെയിരിക്കാണ് പീഡനത്തിനിരയായ യുവതി ബിൻസയുടെ വീട്ടിൽ ജോലിക്കെത്തുന്നത്.

മൂന്നുവയസുള്ള കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞാണ് യുവതിയെ വീട്ടിൽ താമസിപ്പിച്ചത്. എന്നാൽ ജനുവരി 20 ന് ബിൻസയുടെ വീട്ടിൽ ജോലിക്കെത്തിയ ദിവസം മുതൽ ക്രൂരമായ പീഡനമാണ് യുവതി നേരിട്ടത്. ഇടപാടുകാരായെത്തുന്നവർക്ക് ചൂഷണം ചെയ്യാൻ ബിൻസ യുവതിയെ വിട്ടു നൽകി. വീട്ടിൽനിന്ന് പുറത്തിറങ്ങാനോ ബന്ധുക്കളുമായി ബന്ധപ്പെടാനോ യുവതിയെ അനുവദിച്ചിരുന്നില്ല. ഇതിനിടെ യുവതിയെ എറണാകുളത്തേക്ക് കൊണ്ടുപോയും പീഡനത്തിനിരയാക്കി. ഇപ്പോൾ അറസ്റ്റിലായ ഷെമീറും മുഹമ്മദ് ഷാനും ഇവിടെവെച്ചും യുവതിയെ പീഡിപ്പിച്ചു.

കുഞ്ഞിന്റെ ചികിത്സയ്ക്കായി എറണാകുളത്തേക്കും കോട്ടക്കലിലേക്കും എല്ലാം പോകേണ്ട ആവശ്യമുണ്ടെന്നും അതിനാൽ യുവതിയെയും കൂടെ കൊണ്ടുപോകുന്നുവെന്നുമായിരുന്നു ബിൻസ പീഡനത്തിനിരയായ യുവതിയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നത്. പിന്നെ തന്ത്രപരമായി ജോലിക്കാരി രക്ഷപ്പെട്ടു. സഹോദരന്റെ മകന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിവരാമെന്ന് തന്ത്രപൂർവം ബിൻസയോട് പറഞ്ഞു. അന്നുതന്നെ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ യുവതിയെ ബിൻസ പോകാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ വീട്ടിലെത്തിയ യുവതി പീഡനത്തിനിരയായ വിവരം ബന്ധുക്കളോട് പറഞ്ഞു. ഫെബ്രുവരി 17ന് ഇവർ പൊലീസിൽ പരാതി നൽകി. ഇതോടെ അനാശാസ്യത്തിന് വിരാമമായി.

ബിൻസയ്ക്ക് പുറമേ കാക്കപ്പരത എരഞ്ഞിക്കൽ ഷെമീർ(21), ചുള്ളിയോട് പറമ്പിൽ മുഹമ്മദ് ഷാൻ(24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതി റിമാൻഡ് ചെയ്ത പ്രതികളെ ജയിലിലേക്ക് മാറ്റി. കുഞ്ഞ് കൂടെയുള്ളതിനാൽ ബിൻസയെ കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കേസിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരേയും നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാൻ കഴിഞ്ഞ ജനുവരി 20നാണ് യുവതി എത്തിയത്. പ്രതിമാസം 8000 രൂപ ശമ്പളം നൽകാമെന്ന വ്യവസ്ഥയിലായിരുന്നു ജോലി. എന്നാൽ, ബിൻസ വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ വാതിൽ പുറമെ നിന്ന് പൂട്ടുകയായിരുന്നു പതിവ്. ഇതിനകം തന്നെ വീട്ടിലെത്തുന്ന പലർക്കും യുവതിയെ കാഴ്ചവെച്ചു. എറണാകുളത്തെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയും പലർക്കും യുവതിയെ കാഴ്ചവെച്ചുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP