അമ്മയെ കൊന്ന ക്വട്ടേഷന്‍ കൊടുക്കാമെന്ന് ഏറ്റത് രണ്ടര ലക്ഷം രൂപ; പണം ചോദിച്ച് ബുദ്ധിമുട്ട് തുടങ്ങിയപ്പോൾ തോട്ടക്കാരനെ കൊല്ലാൻ തീരുമാനമെടുത്ത വേട്ടക്കാരൻ; മദ്യം വിളമ്പുന്നതിനൊപ്പം ബസുമതി അരിയിലെ ഉപ്പുമാവും ഉരുളക്കിഴങ്ങും കൊടുത്തത് ഉത്തരേന്ത്യാക്കാരൻ എന്ന പൊതു ധാരണ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉണ്ടാക്കാൻ; വേട്ട മൃഗത്തെ കൊന്ന് ശരീര ഭാഗം അറുക്കാനും പഠിപ്പിച്ചത് നായാട്ടുകാരനായ അച്ഛൻ; ബിർജുവിലെ 'സൈക്കോ കില്ലർ' കാട്ടിയത് സമാനതകളില്ലാത്ത ക്രൂരത
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മണാശ്ശേരിയിലെ ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായ ബിർജു ചെയ്തത് സമാനതകളില്ലാത്ത ക്രൂരതയാണ്. 2017 ജൂൺ 28നാണ് ചാലിയത്തുനിന്ന് ഇടതുകൈയും ജൂലൈ ഒന്നിന് വലതുകൈയും ലഭിച്ചത്. ജൂലൈ ആറിന് മുക്കത്തുനിന്ന് കൈയും കാലും വേർപെട്ടഉടൽ ചാക്കിൽ കെട്ടിയ നിലയിലും ഓഗസ്റ്റ് 13ന് ചാലിയത്തുനിന്ന് തിരിച്ചറിയാനാവാത്ത തലയും കിട്ടി. ബേപ്പൂർ, മുക്കം പൊലീസ് രജിസ്റ്റർചെയ്ത നാല് കേസ് 2017 ഒക്ടോബറിൽ ക്രൈംബ്രാഞ്ച് ഏറ്റടുത്തു. തുടർന്ന് രേഖാചിത്രം തയ്യാറാക്കി. ഫിംഗർ പ്രിന്റ് വിഭാഗവും പൊലീസിനെ സഹായിച്ചു. ഇതാണ് അതി നിർണ്ണായകമായത്. ഇതോടെ കൊല്ലപ്പെട്ടത് ഇസ്മായിൽ ആണെന്ന് മനസ്സിലായി. ഇതാണ് നിർണ്ണായകമായത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതോടെ കൊലയാളിയെക്കുറിച്ചായി അന്വേഷണം. ഇസ്മയിൽ മുക്കം ഭാഗത്ത് തോട്ടക്കാരനായിനിന്നിരുന്നു എന്ന വിവരം ലഭിച്ചു. ഇതിനെ പിന്തുടർന്നപ്പോഴാണ് ജയവല്ലിയുടെ കൊലപാതകത്തിലെ പങ്ക് വെളിപ്പെട്ടത്.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ബിർജു അമ്മയെയും വാടകക്കൊലയാളി ഇസ്മായിലിനെയും കൊലപ്പെടുത്തിയത്. ജയവല്ലിയെ കൊലപ്പെടുത്തിയ അന്ന് പകൽ പലതവണ ഇരുവരും വീട്ടിൽ എത്തിയെങ്കിലും കൊലപാതകം നടത്താൻ സാധിച്ചില്ല. തുടർന്ന് രാത്രി ഏഴ് വരെ കാത്തിരുന്നാണ് കൃത്യം നിർവഹിച്ചത്. പറഞ്ഞുറപ്പിച്ച രണ്ടുലക്ഷം രൂപ ചോദിച്ച് എത്തിയതോടെയാണ് ഇസ്മായിലിനെയും കൊലപ്പെടുത്താൻ ബിർജു തീരുമാനിച്ചത്. വീട്ടിൽ വിളിച്ചുവരുത്തി ഇയാൾക്ക് ബിർജു മദ്യത്തിനൊപ്പം മാമ്പഴച്ചാറും നൽകി. ഭക്ഷണമായി ബസുമതി അരി ഉപയോഗിച്ചുണ്ടാക്കിയ ഉപ്പുമാവും ഉരുളക്കിഴങ്ങ് ഉൾപ്പെടെയുള്ള കറികളും നൽകി.
കൊല്ലപ്പെട്ടയാളുടെ പോസ്റ്റ്മോർട്ടം നടത്തുമ്പോൾ ബസുമതി അരിയുടെ ചോറ് കഴിച്ചുവെന്ന് കണ്ടാൽ ഉത്തരേന്ത്യൻ സ്വദേശിയെന്ന ധാരണയുണ്ടാകും എന്ന് മുൻകൂട്ടിക്കണ്ടായിരുന്നു ഇത്. ഇസ്മായിലിന്റെ പല്ലിലെ ബീഡിക്കറകൾകൂടി കണ്ടതോടെ ഉത്തരേന്ത്യൻ സ്വദേശിയെന്ന സംശയം ബലപ്പെട്ടു. കൊല്ലപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളിയെന്ന നിലയിൽ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കും എന്ന് ബിർജു കരുതി. എന്നാൽ പ്രതീക്ഷകൾ പാളിയത് ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥരുടെ കണ്ടെത്തലാണ്. മുമ്പ് പല കേസുകളിൽ ഉൾപ്പെട്ടയാളാണ് കൊല്ലപ്പെട്ട ഇസ്മായിൽ. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കരുവാരക്കുണ്ട് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നാല് കേസുണ്ട്. ഇയാളുടെ കൈരേഖകൾ നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു.
പല ഭാഗങ്ങളിൽ നിന്നായി കണ്ടെടുത്ത ശരീര ഭാഗങ്ങൾ ഒരാളുടേതാണെന്ന് ഉറപ്പിച്ചശേഷം സംസ്ഥാനത്ത് തങ്ങൾ ശേഖരിച്ച മുഴുവൻ കൈരേഖകളും പൊലീസ് പരിശോധിച്ചു. ആദ്യഘട്ടത്തിൽ ഇസ്മായിലിന്റെ കൈരേഖകൾ ഇതുമായി പൊരുത്തപ്പെട്ടിരുന്നില്ല. ഹൈ ഡെഫനിഷൻ പ്രിന്റർ സഹായത്തോടെ വീണ്ടും പരിശോധിച്ചപ്പോഴാണ് കൊല്ലപ്പെട്ടത് ഇസ്മായിലാണെന്ന് തിരിച്ചറിഞ്ഞത്. ഉറപ്പാക്കാൻ ഇയാളുടെ ഉമ്മയുടെയും ഡിഎൻഎ പരിശോധിക്കാനായി ശ്രമം. ആദ്യം ഇതിന് അവർ സമ്മതിച്ചില്ല. കിടപ്പുരോഗിയായ ഇവരെ ചികിത്സക്ക് എന്ന ഭാവേനയാണ് മെഡിക്കൽ കോളേജിൽ എത്തിച്ച് രക്തസാമ്പിൾ ശേഖരിച്ചത്. ഇതോടെ കൊല്ലപ്പെട്ടത് ഇസ്മായിൽ തന്നെയെന്ന് ഉറപ്പായി. അങ്ങനെ ബിർജു കുടുങ്ങി.
കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതോടെ കൊലയാളിയെക്കുറിച്ചായി അന്വേഷണം. ഇസ്മയിൽ മുക്കം ഭാഗത്ത് തോട്ടക്കാരനായിനിന്നിരുന്നു എന്ന വിവരം ലഭിച്ചു. ഇതിനെ പിന്തുടർന്നപ്പോഴാണ് ജയവല്ലിയുടെ കൊലപാതകത്തിലെ പങ്ക് വെളിപ്പെട്ടത്. ബിർജുവിലേക്ക് എത്താനുള്ള സൂചന പലതും ലഭിച്ചെങ്കിലും കൃത്യമായ തെളിവ് കിട്ടിയശേഷമാണ് ഇയാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചത്. അമ്മയുടെ മരണശേഷം സ്ഥലംവിറ്റ് നാടുവിട്ടതുമാത്രമാണ് അയൽവാസികൾക്ക് അറിയാമായിരുന്നത്. ഫേസ്ബുക്കിൽ ബിർജുവിന് അക്കൗണ്ടില്ല എന്ന് ഉറപ്പാക്കിയ പൊലീസ് ഇയാളുടെ ചിത്രം ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു. ഇത് വയനാട്ടിലും നീലഗിരിയിലുമുള്ളവർ തിരിച്ചറിഞ്ഞതോടെയാണ് ഇയാൾ പിടിയിലായത്.
വലിയ ഭൂസ്വത്തിന് ഉടമയായിരുന്ന പിതാവിനൊപ്പം ബിർജുവും ചെറുപ്പത്തിൽ നായാട്ടിന് പോയിരുന്നു. മൃഗങ്ങളെ വേട്ടയാടാനും ശരീരഭാഗങ്ങൾ അറുക്കാനും പഠിച്ചു. ഇസ്മായിലിനെ കൊന്നശേഷം ശരീരഭാഗങ്ങൾ അറുത്ത് മാറ്റിയത് ഇതേ ലാഘവത്തോടെയായിരുന്നു. മുറിവേറ്റല്ല ഇസ്മായിലിന്റെ കൊലപാതകമെന്നും കഴുത്തിലേറ്റ ക്ഷതമാണ് മരണകാരണമെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൂർച്ചയേറിയ ബ്ലേഡുപയോഗിച്ചാണ് ശരീരഭാഗങ്ങൾ അറുത്തതെന്നും വ്യക്തമായി. പിടിയിലായതോടെയാണ് ബിർജു കുറ്റസമ്മതം നടത്തി. എല്ലാം വിവരിച്ചു.
എൻഐടി പരിസരത്തുനിന്ന് വാങ്ങിയ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് തലയും കൈകാലുകളും മുറിച്ചുമാറ്റിയത്. കൈയും കഴുത്തും നിസ്സാരമായി മുറിച്ചുമാറ്റി. കാൽ മുറിച്ചുമാറ്റാൻ പ്രയാസം നേരിട്ടു. ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് ഇയാൾ പറയുന്നതെങ്കിലും പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. കൊലപാതകം നടത്തിയതിന്റെ പിറ്റേന്ന് രാവിലെ ബ്ലേഡും വേസ്റ്റ് കവറും നാല് പ്ലാസ്റ്റിക് ചാക്കും വാങ്ങി. പോളിത്തീൻ കവറിൽ പൊതിഞ്ഞ ശരീരഭാഗങ്ങൾ മൂന്ന് ചാക്കുകളിലായി മോട്ടോർ സൈക്കിളിന്റെ പിറകിൽ കെട്ടി അഗസ്ത്യന്മുഴി പാലത്തിലെത്തി പുഴയിലേക്ക് വലിച്ചെറിഞ്ഞു.
ഉടൽ ഭാഗം നിറച്ച ചാക്ക് പുഴയിലേക്ക് എറിയുന്നതിനായി അഗസ്ത്യന്മുഴി പാലത്തിൽ എത്തിയപ്പോൾ നാട്ടുകാരെ കണ്ടു. തൊണ്ടിമ്മൽ റോഡരികിൽ ആളുകൾ മാലിന്യമിടുന്ന സ്ഥലത്ത് ചാക്കുകെട്ട് വലിച്ചെറിഞ്ഞു. ഇവിടെ കോഴിമാലിന്യശല്യം ഏറിയതിനാൽ നാട്ടുകാർ തിരയുന്നതിനിടെയാണ് ഉടൽഭാഗം കണ്ടെടുത്തത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍