ഇന്റർവ്യൂ ചോദിച്ചാൽ സദാപ്രാർത്ഥനയിലെന്ന് പറയും; സംസാരിച്ചാൽ എല്ലാം നുണയെന്ന് കണ്ണിൽ നോക്കി നിഷേധിക്കും; ഇമേജ് തകർക്കാൻ ഇറങ്ങിയവർ ഒഴിച്ച് പഞ്ചാബ് മുഴുവൻ കരുതുന്നത് താൻ നിരപരാധിയെന്ന്; ജലന്ധർ ബിഷപ്പ് പദവിയിൽ നിന്ന് ഒഴിഞ്ഞെങ്കിലും ഇപ്പോഴും താമസം ബിഷപ്പ് ഹൗസിലെ നാലുനില കെട്ടിടത്തിൽ തന്നെ; ഇല വന്നുമുള്ളേൽ വീണാലും മുള്ള് വന്ന് ഇലേൽ വീണാലും ദോഷം ഫ്രാങ്കോയ്ക്ക് തന്നെയെന്ന് വിശ്വാസികൾ; പീഡനക്കേസിലെ പ്രതിയെങ്കിലും ഫ്രാങ്കോ ഇപ്പോഴും ജലന്ധർ അതിരൂപതയിലെ കിരീടമില്ലാത്ത രാജാവ്
മറുനാടൻ മലയാളി ബ്യൂറോ
ജലന്ധർ: ഫ്രാങ്കോ മുളയ്ക്കൽ ഇപ്പോൾ എന്തുചെയ്യുകയാണ് ? അദ്ദേഹം പ്രാർത്ഥിക്കുകയാണ് എന്ന മറുപടിയാവും തേടിച്ചെന്നാൽ കിട്ടുക. പഴയ പോലെ ജലന്ധർ അതിരൂപതയിൽ സ്വാധീനമുണ്ടോ? കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെ അതിന് ഇളക്കം തട്ടിയോ? തരിമ്പുമില്ല. 'ദി കാരവൻ' നടത്തിയ അന്വേഷണത്തിലാണ് ഫ്രാങ്കോ ഇപ്പോഴും ജലന്ധർ അതിരൂപതയിലെ രാജാവാണെന്ന് വ്യക്തമായത്. പ്രാർത്ഥനയിലാണെന്ന ആദ്യം പറഞ്ഞൊഴിഞ്ഞെങ്കിലും പിന്നീട് കേസിനെ കുറിച്ച് ഒന്നും പറയില്ലെന്ന ഉപാധിയിൽ ലേഖികയോട് സംസാരിക്കാൻ ഫ്രാങ്കോ തയ്യാറായി.
ഫ്രാങ്കോയ്ക്കെതിരെ ജലന്ധറിൽ സംസാരിച്ച വൈദികരെല്ലാം പേരുപറയരുതെന്ന് ചട്ടം കെട്ടിയെന്നും അവരെല്ലാം അദ്ദേഹത്തെ ഭയക്കുന്നെന്നും ലേഖിക പറയുമ്പോൾ പ്രതികരണം ഇങ്ങനെയാണ്: 'അത് അവർ പറയുന്നത് കള്ളമായതുകൊണ്ടാണ്. പ്രതികാരം ചെയ്യുന്ന പതിവ് എനിക്കില്ല. ഇപ്പോഴും അവരുടെ അഭിപ്രായങ്ങളെ ഞാൻ മാനിക്കുന്നു. എന്റെ പ്രതിച്ഛായ തകർക്കാൻ കച്ചകെട്ടിയിറങ്ങിയവർ ഒഴിച്ച് പഞ്ചാബ് മുഴുവൻ ഞാൻ നിരപരാധിയാണെന്ന് കരുതുന്നു. ആരെയും ശത്രുക്കളായി കാണുന്നില്ല. എല്ലാവരും എന്റെ കൂട്ടുകാരാണ്', ഫ്രാങ്കോ പറയുന്നു.
ജലസന്ധർ അതിരൂപത ബിഷപ്പ് പദവിയിൽ നിന്ന് ഒഴിഞ്ഞെങ്കിലും, ബിഷപ്പ് ഹൗസിലെ നാലുനില കെട്ടിടത്തിൽ തന്നെയാണ് താമസം. ബിഷപ്പ്സിംഫോറിയൻ കീപ്രത് 1972 ൽ സ്ഥാപിച്ച അതിരൂപതയിലെ മൂന്നാമത്തെ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ.
എന്താണ് മറ്റു ബിഷപ്പുകളിൽ നിന്ന് ഫ്രാങ്കോയെ വേറിട്ടുനിർത്തുന്നത്?
മറ്റു ബിഷപ്പുകളിൽ നിന്ന് ഫ്രാങ്കോയ്ക്കുള്ള വ്യത്യാസം അദ്ദേഹത്തിന്റെ ഉന്നത രാഷ്ട്രീയ സ്വാധീനമാണ്. നേരത്തെ അതിരൂപതാ പിആർഒ എന്ന നിലയിൽ രാഷ്ട്രീയഭേദമെന്യേ നേതാക്കന്മാരുമായി ഇടപെടാൻ അവസരം കിട്ടി. ഗുർദാസ്പൂരിലും അമൃത്സറിലും ക്രിസ്ത്യൻ വോട്ടർമാർ ധാരാളം. അതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഫ്രാങ്കോയെ വേണമായിരുന്നു. 2001 മുതൽ ഫ്രാങ്കോയെ നേരിട്ടറിയാവുന്ന ഡൽഹി അതിരൂപതയിലെ വൈദികൻ സ്റ്റാൻലി കോഴിച്ചിറ പറയുന്നു: ജയിക്കാൻ അറിയാവുന്നവരുടെ കൂടെ മാത്രമേ ഞാൻ കളിക്കാറുള്ളു, ഫ്രാങ്കോയുടെ ഫിലോസഫി ഇതാണ്. ഒരു 25 വർഷത്തേക്കുള്ള പദ്ധതികൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. 2009 ൽ ഡൽഹി അതിരൂപതാ സുവർണ ജൂബിലി ആഘോഷത്തിന് മുഖ്യാതിഥി എൽ.കെ.അദ്വാനിയായിരുന്നു. അമരീന്ദർ സിങ്ങിന്റെയും പ്രകാശ് സിങ് ബാദലിന്റെയും പ്രിയപ്പെട്ടവൻ. അൽഫോൻസ് കണ്ണന്താനത്തിന്റെ എൻഡിഎ പ്രവേശനത്തിനും മന്ത്രിപദവിയിലും മുളയ്ക്കലിന് കാര്യമായ പങ്കുണ്ടായിരുന്നുവെന്ന ഊഹപോഹങ്ങൾ കോഴിച്ചിറ തള്ളുന്നു. എന്നാൽ, കണ്ണന്താനം പലതവണ രൂപത സന്ദർശിച്ചിട്ടുണ്ട്. ഫ്രാങ്കോ അതിരൂപതാ ബിഷപ്പായി സ്ഥാനാരോഹണം ചെയ്തപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഏതായാലും കണ്ണന്താനത്തെ ബിജെപിയിൽ ചേരുന്നതിന് ഫ്രാങ്കോ പ്രേരിപ്പിച്ചിരുന്നുവെന്ന് കോഴിച്ചിറ പറയുന്നു.
എല്ലാം കെട്ടുകഥകളെന്ന് മലയാളി വിശ്വാസികൾ
ബിഷപ്പ് ഹൗസിനോട് ചേർന്ന് തന്നെയാണ് സേക്രഡ് ഹാർട്ട് കാത്തലിക് പള്ളി. ഞായറാഴ്ച കുർബാനയ്ക്കെത്തിയ സ്ത്രീകളുമായി കാരവൻ ലേഖിക സംസാരിച്ചപ്പോൾ പലരും ബിഷപ്പിന്റെ പീഡനം വിശ്വസിക്കുന്നവരല്ല. ഇത്തരം കേസുകളിൽ പുരുഷനെ മാത്രം സംശയിക്കുന്നത് ശരിയല്ല, ഒരു സ്ത്രീ പറഞ്ഞു. കേരള ഹൈക്കോടതിക്ക മുമ്പാകെ പ്രതിഷേധിച്ച ക്രൈസ്തവർക്ക് കാര്യങ്ങൾ അറിയില്ല. അവർ ഇവിടെ അല്ലല്ലോ ജീവിക്കുന്നത്. ഇല വന്ന് മുള്ളേൽ വീണാലും മുള്ളുവന്ന് ഇലേൽ വീണാലും ഇലയ്ക്കാണ് കേട്. ഇവിടെ കേട് വന്നത് മുളയ്ക്കലിന്റെ അന്തസിനും പേരിനുമാണെന്ന് മാത്രം.
കേസിൽ പെട്ടതിന് ശേഷം തിരിച്ചെത്തിയ ഫ്രാങ്കോയ്്ക്ക് നൽകിയ ഉജ്ജ്വസ സ്വീകരണത്തെ കുറിച്ച് ഫ്രാൻസിസ്കൻ മിഷണറീസ് ഡയറക്ടറും മുളയ്ക്കലിന്റെ അടുത്തയാളുമായ ആന്റണി മാടശേരി പറയുന്നു: അദ്ദേഹം ജനങ്ങൽക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്. അതുകൊണ്ടാണ് അദ്ദേഹം ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്നത്. എന്നാൽ, മറ്റൊരു മുതിർന്ന വൈദികൻ ഇങ്ങനെ ചോദിച്ചു: അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് ഫ്രാങ്കോയ്ക്ക് കേരളത്തിൽ ആവശ്യത്തിന് പിന്തുണ നേടാൻ കഴയാതിരുന്നത്? കന്യാസ്ത്രീകൾക്ക് വേണ്ടി ഉണ്ടായത് ജനകീയപ്രസ്ഥാനമാണ്. ഫ്രാങ്കോയ്ക്ക് ഉജ്ജ്വല സ്വീകരണം കിട്ടി എന്നത് അയാൾ നിരപരാധിയാണ് എന്നതിന് അർഥമില്ല. അത് അയാൾക്ക് അധികാര കാട്ടാൻ വേണ്ടി മാത്രം.
സമ്പന്നരോട് മാത്രം സുവിശേഷം സംസാരിച്ചു; ഇഷ്ടമില്ലാത്തവരെ അടിച്ചൊടുക്കി
ഇഷ്ടമില്ലാത്തവരെ അടിച്ചൊതുക്കും. ഇതിനുള്ള എല്ലാ സാമ്പത്തിക പിന്തുണയും എക്കാലത്തും ഫ്രാങ്കോയ്ക്കുണ്ടായിരുന്നു. ജലന്ധർ രൂപതയുടെ പാരമ്പര്യം ഉൾക്കൊണ്ട സന്ന്യാസി സമൂഹത്തെ അപ്പാടെ മാറ്റി മറിച്ച് തന്റെ ഇഷ്ടാനുസരണം കാര്യങ്ങൾ നടപ്പാക്കുകയായിരുന്നു ഫ്രാങ്കോ. തന്റെ കൊള്ളരുതായ്മകൾക്ക് കൂട്ടുനിൽക്കുന്ന വൈദികരെ സൃഷ്ടിച്ച ഫ്രാങ്കോ മുളയ്ക്കൽ തന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കാനായി കന്യാസ്ത്രീകളേയും സൃഷ്ടിച്ചു. ഫ്രാങ്കോയുടെ ക്രൂരതകളെ അറിയാതെ ഇവിടെ ചേർന്ന കന്യാസ്ത്രീകളാണ് തിരുവസ്ത്രം ഊരി പുറത്തേക്ക് പോയത്. ഈ ക്രൂരതകൾ അതിരുവിട്ടപ്പോഴാണ് പീഡന പരാതി പൊലീസിന് മുന്നിലുമെത്തിയത്.
വിശ്വാസികളടെ ബഹുമാനവും ആദരവും പിടിച്ചുപറ്റിയ വൈദികനായിരുന്നു ഫാ.ബേസിൽ മൂക്കൻതോട്ടത്തിൽ. പഞ്ചാബിലെ വട്ടായിലച്ചൻ എന്ന് വിശേഷിപ്പിക്കാവുന്ന വൃക്തി. ജലന്ധർ രൂപത ആദ്യ മെത്രാനായ സിംഫോറിയൻ തോമസ് കീപ്രത്തിന്റെ കാലം മുതൽ അവിടെ ധ്യാനകേന്ദ്രം നടത്തിവന്ന വൈദികനായിരുന്നു ഫാ. ബേസിൽ. എന്നാൽ ജലന്ധറിൽ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കൽ എത്തിയതോടെ കഥമാറി. ഫാ ബേസിലിനെ മെത്രാൻ നോട്ടമിട്ടു. അധികാരങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്തു വീട്ടു തടങ്കലിലുമാക്കി. ഫ്രാങ്കോ മുളയ്ക്കൽ സ്ഥാപിച്ച സഭയിൽ അംഗത്വം സ്വീകരിക്കാത്തതിനെ തുടർന്നാണ് ഫാ.ബേസിലിനെ ബലമായി പിടിച്ചുക്കൊണ്ടു പോയി രൂപത ആസ്ഥാനത്തെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചത്. നിലവിൽ ജലന്ധർ രൂപതയിലെ എല്ലാ കൂദാശകളും ഇദ്ദേഹത്തിന് വിലക്കിയിരിക്കുകയാണ്.
മെത്രാൻ തോമസ് കീപ്രത്തിന് ശേഷം മൂന്നാമതായെത്തിയ ഫ്രാങ്കോ ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് ജീസസ് (എഫ്എംജെ) എന്ന പേരിൽ സ്വന്തമായി സന്ന്യാസ സഭ ആരംഭിച്ചു. മറ്റ് രൂപതകളിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് ഇതിൽ കൂടുതൽ പേരും. പെണ്ണുകേസിൽ കുടുങ്ങിയവരും സാമ്പത്തിക തട്ടിപ്പിന് ഇരയായവരും അടങ്ങുന്ന സന്യാസ സഭ. ഇതിൽ ചേരണമെന്നതായിരുന്നു ഫാ ബേസിലിന് മുമ്പിൽ മെത്രാൻ വച്ച നിർദ്ദേശം. എന്നാൽ ചെരുപ്പു പോലുമില്ലാതെ സുവിശേഷത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഫാ ബേസിൽ മെത്രാന്റെ നിർദ്ദേശം അംഗീകരിച്ചില്ല. കള്ളവും ചതിവുമുള്ള സന്യാസ സഭയിലേക്ക് ഇല്ലെന്ന് നിലപാട് എടുത്തു. ഇതോടെ പീഡനം തുടങ്ങി. ഫാ ബേസിൽ തുടങ്ങിയ പ്രാർത്ഥനാ ഭവൻ എന്ന സുവിശേഷ ചാനൽ പിടിച്ചെടുത്തു. പിന്നെ മുറിയിൽ അടച്ചിട്ട് ക്രൂര മർദ്ദനവും. അനുസരണക്കേട് കാട്ടിയെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുക്കാനെത്തിയ സഹോദരൻ ജോമോൻ തോമസ് പറഞ്ഞു.
ജലന്ധർ രൂപതയിൽ എല്ലാ കൂദാശകളും വിലക്കപ്പെട്ടയാളാണ് പാലാ ഇടപ്പാടി സ്വദേശിയായ ഫാ. ബേസിൽ. ഇദ്ദേഹത്തെ പുറത്താക്കിയുള്ള ഫ്രാങ്കോയുടെ ഉത്തരവിൽ 'അനുസരണക്കേട്' എന്ന ഒറ്റക്കാരണമാണ് പറയുന്നത്. 20,000 പേർക്ക് ഒരുമിച്ച് ധ്യാനിക്കാവുന്ന കേന്ദ്രമാണ് ഫാ ബേസിൽ നടത്തിയിരുന്നത്. വലിയ ജനപിന്തുണയും ഉണ്ടായിരുന്നു. ഇതോടെ ഈ വൈദികനെ സ്വന്തം സഭയിലെത്തിച്ച് തന്റെ വരുതിയിലാക്കാൻ ഫ്രാങ്കോ ശ്രമം നടത്തി. ഈ സഭയിൽ ചേരാൻ ഫാ. ബേസിലിനെയും നിർബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തന്റെ ദൈവവിളി ജലന്ധർ രൂപതയ്ക്ക് വേണ്ടിയാണെന്നായിരുന്നു ഫാ. ബേസിലിന്റെ നിലപാട്. തുടർന്ന് ധ്യാനകേന്ദ്രത്തിൽനിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി രൂപതാ ആസ്ഥാനത്തെ മുറിയിൽ അടച്ചിട്ടതായി ജോമോൻ തോമസ് ആരോപിച്ചു. വീട്ടുകാർ എത്തി ബലമായാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
തുടർന്ന് രൂപതയിൽനിന്ന് ഫാ. ബേസിലിനെ വിലക്കിയെങ്കിലും വിടുതൽ നൽകിയില്ല. സിറോ മലബാർ സഭയിലെ പാലാ രൂപതക്കാരനാണ് ഫാ. ബേസിൽ. അതിനാൽ പാലാ രൂപതയിലും വിലക്കി. തുടർന്ന് ജോമോൻ തോമസ് പഞ്ചാബിലെ സിറാവാലിയിൽ അഞ്ചേക്കർ സ്ഥലംവാങ്ങി ഫാ. ബേസിലിന് വേണ്ടി ധ്യാനകേന്ദ്രം സ്ഥാപിച്ചു. ലളിതജീവിതം നയിക്കുന്നയാളാണ് ഫാ. ബേസിൽ. ചെരുപ്പിടാറില്ല. നിലത്താണ് ഉറക്കം. ഇപ്പോഴും ഈ മേഖലയിൽ ധ്യാന ഗുരുവായി നിറയുന്നു. ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് ജീസസിലെ അത്യാഡംബരങ്ങൾ ഫാ ബേസിലിന് ഒരിക്കലും അംഗീകരിക്കാൻ ആകുമായിരുന്നില്ല. അതുകൊണ്ടാണ് സഭയിൽ ചേരാൻ വിസമ്മതിച്ചത്. ഇതാണ് മർദ്ദനത്തിനും മറ്റും കാരണം.
സെമിനാരി പഠനത്തിനിടെ സ്വഭാവദൂഷ്യത്തിനും മറ്റു പല കാരണങ്ങളാലും പുറത്താക്കപ്പെടുന്നവരെയൊക്കെ ബിഷപ്പ് ഫ്രാങ്കോ കേരളത്തിൽ നിന്ന് കണ്ടെത്തിയാണ് സഭ രൂപീകരിച്ചത്. വലിയ ഓഫറുകൾ നൽകിയാണ് ഫ്രാങ്കോ ഇവരെ കൊണ്ടുവന്നു. ബിഷപ്പ് ഫ്രാങ്കോയുടെ എഫ്.എം.ജെ സന്യാസ സഭ സമ്പന്നതയുടെയും ധൂർത്തിന്റെയും ആഡംബരത്തിന്റെയും മധ്യേ അടിച്ചു പൊളിച്ചു. എല്ലാ രൂപതയ്ക്ക് കീഴിലും വൈദികരെ സൃഷ്ടിക്കാൻ ഇത്തരം സെമിനാരികൾ ഉണ്ടാവുക പതിവാണ്. എന്നാൽ കന്യാസ്ത്രീകൾ മറ്റൊരു സമൂഹമാണ്. അവർക്ക് ഏകീകൃത സ്വഭാവമുണ്ട്. കന്യാസ്ത്രീ മഠങ്ങൾ രൂപതകൾ സൃഷ്ടിക്കാറില്ല. ഇവിടെ ഫ്രാങ്കോ മുളയ്ക്കൽ അതും ലംഘിച്ചു. ജലന്ധർ രൂപയ്ക്ക് കീഴിൽ കന്യാസ്ത്രീകൾക്കും പരിശീലനം നൽകി.
ജലന്ധർ രൂപതയിൽ ബിഷപ്പ് അവസാന വാക്കായ ബിഷപ്പ് സ്വത്ത് വകകളും വാങ്ങി കൂട്ടി. നാലേക്കറുള്ള ബംഗളൂരുവിലെ സ്പൈസ് ഗാർഡൻ തന്നെയാണ് ഇതിന് ഉദാഹരണം. പുന്തോട്ടത്തിന് നടുവിൽ ആഡംബരപൂർണ്ണമായ കൊട്ടാരവും. ഇതിന് പുറമേ പ്രധാന വിമാനത്താവളങ്ങൾക്ക് അടുത്തെല്ലാം ഫ്രാങ്കോയുടെ സന്യാസ സമൂഹത്തിന് ഭൂമിയും കൊട്ടാര സമാനമായ കെട്ടിടങ്ങളുമുണ്ട്. എന്തും ഏതും നടക്കുന്ന സ്ഥലങ്ങളാണ് ഇവിടെ. സാമ്പത്തിക ക്രമക്കേടിന് സഭ പുറത്താക്കിയ വൈദികനെ ഈ സന്യാസ സമൂഹത്തിന്റെ പ്രധാന ചുമതലക്കാരനുമാക്കി. ഫാ അഗിന്റെ(അഗസ്റ്റിൻ) നേതൃത്വത്തിൽ കൂടുതൽ ഫ്രാങ്കോമാരെ സൃഷ്ടിക്കുന്ന സെമിനാരിയും ജലന്ധർ രൂപതയ്ക്ക് കീഴിൽ സജീവമാക്കി. ഇതോടെ സത്യസന്ധരായ വൈദികരുടെ ശബ്ദം ജലന്ധർ രൂപതയിൽ ഒറ്റപ്പെട്ടു.
എല്ലാം നിഷേധിച്ച് ഫ്രാങ്കോ
മൂക്കൻതോട്ടത്തിലിനെയോ, ദുരൂഹസാഹചര്യത്തിൽ മരിച്ച കുര്യാക്കോസ് കാട്ടുതറയെയോ താൻ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നാണ് ഫ്രാങ്കോ കാരവനോട് പ്രതികരിച്ചത്. മൂക്കൻതോട്ടത്തിലിനെരെ ഗുരുതര ആരോപണങ്ങൾ ഉണ്ടെന്ന് ഫ്രാങ്കോ പറയുന്നുണ്ടെങ്കിലും അവ എന്തെന്ന് വ്യക്തമാക്കാൻ തയ്യാറായില്ല. സ്ഥലം മാറ്റ ഉത്തരവ് അനുസരിക്കാത്തതുകൊണ്ടാണ് മൂക്കൻതോട്ടത്തിലിനെ സസ്പെൻഡ് ചെയ്തതെന്നാണ് വിശദീകരണം. ഇക്കാര്യത്തിൽ വ്യക്തിപരമായി ഒന്നുമില്ലെന്നും പറഞ്ഞു.
സർവ പിന്തുണയുമായി ഫാ. മാടശേരി ഇപ്പോഴും
110 ശതമാനവും ഫ്രാങ്കോ നിരപരാധിയാണ്, മാടശേരി പറയുന്നു. അടിക്കടി കുറവിലങ്ങാട് മഠം സന്ദർശിച്ചതിലെ ദുരൂഹത ചില ബിഷപ്പുമാർ ചൂണ്ടിക്കാട്ടിയതായി ചോദിച്ചപ്പോൾ, അത് അതിരൂപതയുടെ കീഴിലുള്ള മിഷൻ ഹൗസാണ് എന്നായിരുന്നു. എറണാകുളം, കോട്ടയം ജില്ലകളിൽ എത്തുമ്പോൾ അവിടെയാണ് അദ്ദേഹം തങ്ങേണ്ടത്. ബിഷപ്പ് സിംഫോറിയനും അവിടം സന്ദർശിച്ചിരുന്നു. ബിഷപ്പിന് വേണ്ടി ഒരു മുറി മാറ്റിവച്ചതും അദ്ദേഹം തന്നെ. മറ്റുകാരണങ്ങൾ കൊണ്ടാണ് ഫ്രാങ്കോ അവിടെ പോയത് എന്നുകരുതേണ്ടതില്ല ,മാടശേരി പറഞ്ഞു.
വിശ്വസിക്കാനാവാതെ വൈദികനായ ഫാ.കോഴിച്ചിറ
ഫ്രാങ്കോ ഇങ്ങനെ ഒരു കുരുക്കിൽ പെടുമെന്ന വിശ്വസിക്കുന്നില്ല ഫാ. കോഴിച്ചിറ. എന്തെങ്കിലും അരുതാത്തത് സംഭവിച്ചോയെന്ന് ഫ്രാങ്കോയോട് ചോദിച്ചപ്പോൾ, താൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു പ്രതികരണമെന്ന് കോഴിച്ചിറ പറഞ്ഞു. എന്നാൽ, സ്ഥാപനങ്ങളേക്കാൾ വലുതാണ് വ്യക്തികളെന്ന് അദ്ദേഹം കരുതുന്നില്ല. ഫ്രാങ്കോയുടെ രാജി ആദ്യം ആവശ്യപ്പെട്ടവരിൽ ഒരാൾ ഫാ.കോഴിച്ചിറയാണ്.
ഒന്നും വിട്ടുപറയാതെ ഫ്രാങ്കോ
കന്യാസ്ത്രീയുടെ പരാതിയെ കുറിച്ച് ഒന്നും പ്രതികരിക്കാൻ ഫ്രാങ്കോ തയ്യാറായില്ല. എന്നാൽ. അതിനെ കുറിച്ച് സംസാരിച്ചിരുന്നെങ്കിലും എല്ലാം നുണയെന്നായാരിക്കും പ്രതികരണം. അതേസമയം മുളയ്ക്കലിനെതിരെ മാത്രമല്ല എതിർപ്പ് എന്ന കാര്യവും പ്രകടമാണ്. അതിരൂപത ഒന്നാകെ വേണ്ട രീതിയിൽ പഞ്ചാബികളോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നില്ലെന്ന പരാതി വ്യാപകമാണ്. പള്ളി തന്നെ അതിരൂപതയ്ക്ക് ബിസിനസാണ്. സമ്പന്നമായ അതിരൂപതയും പാവപ്പെട്ട ക്രൈസ്തവ വിശ്വാസി സമൂഹവും തമ്മിൽ സാമ്പത്തിക അന്തരം ഏറെ വലുതാണ്. ഏതായാലും കന്യാസ്ത്രീയുടെ പരാതിയെ തുടർന്നുള്ള അറസ്റ്റിന് ശേഷവും ജലന്ധർ അതിരൂപതയും മിഷണറീസ് ഓഫ് ജീസസും കലവറയില്ലാത്ത പിന്തുണയാണ് ഫ്രാങ്കോയ്ക്ക് നൽകുന്നത്. ഇതിന്റെ തെളിവാണ് എല്ലാം അതിരൂപതയ്ക്കെതിരായ ഗൂഢാലോചനയായി ചിത്രീകരിക്കാനുള്ള തുടർച്ചയായ ശ്രമം. കന്യാസ്ത്രീകളെ സ്ഥലംമാറ്റിയപ്പോൾ രൂപതാ അഡ്മിനിസ്ട്രേറ്റർ ആഞ്ജലോ ഗ്രേഷ്യസ് ആ ഉത്തരവ് മരവിപ്പിച്ചതും, പിആർഒ അത് തള്ളിപ്പറഞ്ഞതും മാത്രം മതി ഫ്രാങ്കോയുടെ സ്വാധീനത്തിന്റെ ആഴം അളക്കാൻ.
Stories you may Like
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- കേസിൽ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച പോലെ തോന്നി
- ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
- ഇത് ഒരു വർഷത്തിനിടെ പടിയിറങ്ങിയ ബിഷപ്പുമാരുടെ കഥ
- വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; റബ്ബർ നയതന്ത്രം മറന്ന് കടന്നാക്രമണം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്