തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ മലബാർ മേഖലയിൽ ഒഴുകുന്നതു കോടികളുടെ കള്ളപ്പണം; ദിവസങ്ങൾക്കിടെ നടന്നതു കോടിക്കണക്കിനു രൂപയുടെ ഹവാലവേട്ട; മലപ്പുറം ജില്ലയിൽ മാത്രം പിടിച്ചെടുത്തത് ഏഴുകോടി രൂപ
എം പി റാഫി
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പടുത്തതോടെ മലപ്പുറം ജില്ലയിൽ വൻ ഹവാല വേട്ട. ബ്ലാക്ക് മണിയോടൊപ്പം വൻ കള്ളനോട്ടു ഒഴുക്കും നടക്കുന്നതായി കണ്ടെത്തൽ. അന്വേഷണം ഊർജിതമാക്കുമെന്ന് എൻഫോഴ്സ്മെന്റ്. കോടിക്കണക്കിനു രൂപകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മാത്രം പിടികൂടിയത്.
തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കണക്കിൽപ്പെടാത്ത കോടികൾ ഒഴുകുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. എന്നാൽ ഇതു ശരിവെയ്ക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ കുഴൽപ്പണ വേട്ട. മലബാർ ജില്ലകളിലാണ് രേഖകളില്ലാത്ത കോടികൾ പിടികൂടിയത്. ഇതിൽ ഏറ്റവും കൂടുതൽ പണം എത്തിയത് മലപ്പുറം, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം മലപ്പുറം ജില്ലയിൽ മാത്രം ഏഴ് കോടി രൂപയോളം രേഖകളില്ലാത്ത പണം പിടികൂടിയതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി മറുനാടൻ മലയാളിയോടു പറഞ്ഞു.
വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണ് കുഴൽ വഴി പണം എത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബ്ലാക്ക് മണി ഒഴുകുന്നതെന്നാണ് പൊലീസ് നിഗമനം. തെരഞ്ഞെടുപ്പോടനുബന്ധിച്ച് വാഹന പരിശോധന കർശനമാക്കാൻ പ്രത്യേക സ്ക്വോഡ് ജില്ലാ തലങ്ങളിൽ രൂപീകരിച്ചിട്ടുണ്ട്. ഈ സ്ക്വാഡിന്റെ തൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഴിഞ്ഞ ദിസങ്ങളിൽ മലപ്പുറം ജില്ലയിൽ നിന്നും വൻ കുഴൽപണ വേട്ട നടത്താൻ സാധിച്ചത്. ഇന്നലെയും ഇന്നുമായി തിരൂർ പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ രണ്ട് പണമിടപാടുകളിലായി ഒരു കോടി ആറര ലക്ഷം രൂപയും ഒരു സിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ തിരൂർ പാൻബസാറിലെഎസ്.ബി.ഐ ശാഖയിൽ നിന്നും പണയം വച്ച സ്വർണം തിരിച്ചെടുക്കുന്നതിനായി നൽകിയ പിനൊന്ന് ലക്ഷം രൂപയിൽ പതിനൊന്ന് ആയിരം രൂപയുടെ നോട്ടുകൾ കള്ളനോട്ടുകളാണെന്ന് ബാങ്കുകാർ കണ്ടെത്തി. ഇതോടെ വിവരം ബാങ്ക് അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാൾക്ക് ഗൾഫിൽ നിന്നും കുഴൽ വഴി പണം നൽകിയ ഇടനിലക്കാരന്റെ നമ്പർ പൊലീസിനു നൽകി. ഇതോടെ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും കുഴൽപ്പണ ഇടപാടുകാരനായ മണ്ണാർക്കാട് നാട്ടുകൽ സ്വദേശി ഷൗക്കത്തലി (58) യെ തിരൂർ എസ്.ഐ സുനിൽ പുളിക്കൽ, ഡിവൈഎസ്പിയുടെ പ്രത്യേക സ്വാഡും ചേർന്ന് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഷൗക്കത്തലിയുടെ അടിവസ്ത്രത്തിന്റെ വിവിധ പോക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടര ലക്ഷം രൂപ. ഇത് നൽകേണ്ട ആളുകളുടെ പേരും അഡ്രസും ഇതോടൊപ്പമുണ്ടായിരുന്നു. ഇതോടെ കുഴൽപണമിടപാട് നടത്തിയതിനും കള്ള നോട്ട് നൽകിയതിന് ബാങ്കുകാർ നൽകിയ പരാതിയിലും ഇയാൾക്കെതിരെ കേസെടുത്തു.
മണിക്കൂറുകൾ പിന്നിടും മുമ്പായിരുന്നു ഇതേ പൊലീസ് സ്ക്വാഡ് ഒരു കോടി നാലര ലക്ഷം രൂപ പിടികൂടിയത്. തിരൂർ ഡിവൈഎസ്പ് ടിസി വേണുഗോപാൽ, സിഐ ടിആർ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഇലക്ഷൻ സ്വാഡ് തലക്കടത്തൂരിനടുത്ത് നടത്തിയ വാഹന പരിശോധനയിലായിരുന്നു വൻ കുഴൽ പണ വേട്ട നടന്നത്. കെ.എൽ 53 ഇ 7788 നമ്പർ സിഫ്റ്റ് കാറിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന പണമാണ് ഇലക്ഷൻ സ്ക്വാഡ് പിടികൂടിയത്. ഇടത് മുൻസീറ്റിലെ ബിഗ് ഷോപ്പറിലും കാറിന്റെ ഡാഷ്ബോർഡിനടിയിലായി പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലുമാണ് പണം സൂക്ഷിച്ചിരുന്നത്. കാറിലുണ്ടായിരുന്ന വെട്ടത്തൂർ സ്വദേശികളായ കണ്ണന്തൊടി കാവണ്ണ മുഹമ്മദ് നഈം (39),തൂടിക്കോടൻ ഹംസഹാജിയുടെ മകൻ ഷൗക്കത്തലി (39) എന്നിവരെയും സിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എഎസ്ഐ മുളീധരൻ, സീനിയർ സിപിഒ രാജേഷ്, പൊലീസുകാരായ എസ് ജയകൃഷ്ണൻ, സഹദേവൻ, ഷിജി, സ്പെഷൽ സ്ക്വാഡ് എഎസ്ഐ പ്രമോദ്, സിപിഒ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇൻകം ടാസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളെ വിവരം അറിയിച്ചതായും കുഴൽപ്പണത്തോടൊപ്പം കള്ളനോട്ടു വിതരണം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഡിവൈഎസ്പി പറഞ്ഞു. പിടികൂടിയ പണവും പ്രതികളെയും അറസ്റ്റ് ചെയ്ത് തിരൂർ കോടതിയിൽ ഇന്ന് ഹാജരാക്കി. പിടിച്ചെടുത്ത പണം കൂടുതൽ പരിശോധനയ്ക്കു വിധേയമാക്കും. എന്നാൽ കുഴൽപ്പണ വിതരണക്കാരെയും ഇടനിലക്കാരെയും മാത്രമാണ് പിടികൂടിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയതും ഇടനിലക്കാരെ മാത്രമായിരുന്നു. അന്വേഷണം മുഖ്യബിനാമികളിലേക്ക് എത്തുന്നില്ലെന്നതാണ് വസ്തുത. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന പണമിടപാട് കേസിന്റെ തുടരന്വേഷണത്തിന് പൊലീസിന് ഏറെ പരിമിതികളുമുണ്ട്. എൻഫോഴ്സ്മെന്റ് വിഭാഗത്തിനാണ് ഇത്തരം കേസുകളുടെ തുടരന്വേഷണ ചുമതല. എന്നാൽ പലപ്പോഴും മുഖ്യ സ്രോതസ്സുകൾ കണ്ടെത്താൻ ഇവർക്ക് സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കുള്ള പണമൊഴുക്കും കാര്യക്ഷമമായി അന്വേഷിക്കുന്നില്ല. കഴിഞ്ഞ ആഴ്ചയിൽ മലപ്പുറം ജില്ലയുടെ ഭാഗമായ കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നും രേഖകളില്ലാത്ത 2.5 കോടി രൂപ പിടിച്ചെടുത്ത സംഭവവും അന്വേഷണം എങ്ങുമെത്താതെ കിടക്കുകയാണ്.
തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പ്രധാന ശ്രോതസ്സ് ഗൾഫു രാജ്യങ്ങളാണ്. ഗൾഫിൽ നിന്നെത്തുന്ന അനധികൃത പണമിടപാടും ഓരോ പാർട്ടികളും തെരഞ്ഞെടുപ്പിൽ ഒഴുക്കുന്ന കോടികളും നികുതി ഇല്ലാത്തതോ കണക്കിൽപ്പെടാത്തതോ ആണ്. എന്നാൽ ഇത് അന്വേഷണ പരിധിയിൽ വരുന്നില്ലെന്നതാണ് വസ്തുത. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇടത് വലത് സ്ഥാനാർത്ഥികൾ വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തിയതും തെരഞ്ഞെടുപ്പ് ഫണ്ട് ഭദ്രമാക്കാനാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കൺവെൺഷനുകളിൽ പങ്കെടുക്കാനെന്നു പറഞ്ഞാണ് മിക്ക സ്ഥാനാർത്ഥികളും യു.എ.ഇയിലും സൗദ്യേഅറേബ്യയിലും പര്യടനം നടത്തുന്നത്. എന്നാൽ ഓരോ യാത്രയിലും കോടികൾ പ്രവാസികളിൽ നിന്നും ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും നാട്ടിലേക്ക് ഒഴുക്കുന്നതായാണ് വിവരം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍