ഫോൺ വന്നപ്പോൾ റേഞ്ചില്ലാതെ പർച്ചേസിങ്ങിനിടെ മാളിന് പുറത്തിറങ്ങി; തുടർന്ന് എൻഐടി പ്രൊഫസറെ മാൾ ജീവനക്കാർ തടഞ്ഞു വെച്ച് മർദ്ദിച്ചത് മോഷണശ്രമം ആരോപിച്ച്; സോഷ്യൽ മീഡിയയിൽ പടം സഹിതം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കവർന്നത് ഒരു ലക്ഷം രൂപ; വീണ്ടും രണ്ടര ലക്ഷം തട്ടാൻ ശ്രമം; കോഴിക്കോട് ഫോക്കസ് മാളിലെ നാലു ജീവനക്കാർ അറസ്റ്റിൽ, മാനേജർ ഒളിവിൽ; മാളുകളിൽ പർച്ചേസ് ചെയ്യുന്നവർ ഒന്ന് സൂക്ഷിക്കുക; എത് നിമിഷവും കള്ളനാക്കി ഇവർ നിങ്ങളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാം
കെ വി നിരഞ്ജൻ
കോഴിക്കോട്: നിരപരാധിയായ പ്രൊഫസറെ മോഷണക്കുറ്റം ആരോപിച്ച് ബ്ലാക്ക് മെയിൽ ചെയ്തും ഭീഷണിപ്പെടുത്തിയും പണം തട്ടാൻ ശ്രമിച്ച നാല് മാൾ ജീവനക്കാർ അറസ്റ്റിൽ. കോഴിക്കോട് പുതിയ ബസ്റ്റാൻഡിനടുത്തെ പ്രശസ്തമായ ഫോക്കസ് മാളിൽ നടന്ന സംഭവം നഗരത്തെ നടുക്കിയിരിക്കയാണ്. ഖൊരഖ്പൂർ എൻഐടിയിലെ ഇക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വിഭാഗം പ്രിൻസിപ്പൽ ടെക്നിക്കൽ ഓഫീസറായ പ്രൊഫ. പ്രശാന്ത് ഗുപ്ത നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ഫോക്കസ് മാളിൽ പ്രവർത്തിക്കുന്ന ഫോക്കസ് ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരായ കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് സ്വദേശി മേലെപെരിങ്ങാട്ട് വീട്ടിൽ സി.പി.രാജേഷ്(39), നോർത്ത് ബേപ്പൂർ നടുവട്ടം സ്വദേശി ഹർഷിന മൻസിലിൽ പി.മുഹമ്മദ് അസ്ഹറുദീൻ( 34), മലപ്പുറം പാണ്ടിക്കാട് കൊളപ്പറന്പ് പെർക്കുത്ത് വീട്ടിൽ പി.ആഷിക്(26), എരഞ്ഞിക്കൽ അമ്പലപ്പടി സഫ ഫ്ളാറ്റ് -108ലെ താമസക്കാരൻ കെ.നിവേദ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവനക്കാർക്ക് ബ്ലാക്ക്മെയിൽ ചെയ്യാനും പണം തട്ടാനും നിർദ്ദേശം നൽകിയ ഫോക്കസ് ഹൈപ്പർ മാർക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ മാനേജരും വടകര സ്വദേശിയുമായ യാഹ്യ, കവർച്ചക്ക് കൂട്ടുനിന്ന ഇവന്റ് മാനേജർ കമാൽ എന്നിവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്- പ്രൊജ്കട് വർക്കിന്റെ ഭാഗമായി കോഴിക്കോട്ടെത്തി വാടകയ്ക്ക് താമസിക്കുന്ന പ്രൊഫ. പ്രശാന്ത് ഗുപ്ത സാധനങ്ങൾ വാങ്ങുവാനാണ് കഴിഞ്ഞ ദിവസം ഹൈപ്പർമാർക്കറ്റിൽ എത്തിയത്. ഷോപ്പിങിനിടെ ഫോൺകോൾ വരികയും റേഞ്ച് ഇല്ലാത്തതിനാൽ ഗുപ്ത ഫോണുമായി പുറത്തിറങ്ങുകയും ചെയ്തു. തുടർന്ന് മാളിലെ ജീവനക്കാർ ഇദ്ദേഹത്തെ തടഞ്ഞു വയ്ക്കുകയായിരുന്നു. കഷ്ടകാലത്തിന് ഗുപതയുടെ കൈയിൽ അദ്ദേഹം വാങ്ങാനായി ഉദ്ദേശിച്ച ഒന്നുരണ്ട് സാധനങ്ങളും ഉണ്ടായിരുന്നു. പുറത്തിറങ്ങിയത് ഫോണിന് റേഞ്ച് ഇല്ലാതിരുന്നതു കൊണ്ടാണെന്ന തനിക്ക് മോഷ്ടിക്കാനുള്ള യാതൊരു ഉദ്ദേശവുമില്ലെന്ന ഗുപ്തയുടെ വിശദീകരണത്തിന് ചെവി കൊടുക്കാതെ ജീവനക്കാർ ഇദ്ദേഹത്തെ മർദ്ദിക്കയായിരുന്നു.
ഇതിയാളുടെ സ്ഥിരം പരിപാടിയാണെന്നാരോപിച്ചായിരുന്ന മർദ്ദനം. മനപ്പൂർവ്വം പ്രൊഫസർ സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നെന്നും ആക്ഷേപിച്ചു. ഗുപ്തയുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ , 7500 രൂപ , എടിഎം കാർഡ്, വിലകൂടിയ വാച്ച് എന്നിവ ബലം പ്രയോഗിച്ച് ജീവനക്കാർ കൈക്കലാക്കി. തങ്ങളുടെ സിസിടിവി ക്യാമറയിൽ ഗുപത് സാധനമെടുത്ത് പുറത്തിറങ്ങുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്നു പറഞ്ഞായിരുന്നു ജീവനക്കാരുടെ ബ്ലാക്ക് മെയിലിങ്ങ്.
പക്ഷേ അവിടം കൊണ്ടും ആക്രമണം നിർത്താനായിരുന്നില്ല പദ്ധതി. എടിഎം കാർഡുപയോഗിച്ച് ഫോക്കസ് ഹൈപർ മാർക്കറ്റിലെ സ്വൈപ്പിങ്ങ് മെഷീനിലൂടെ തന്നെ ഗുപ്തയെക്കൊണ്ട് പലതവണകളായി ഒരു ലക്ഷം രൂപ പിൻവലിപ്പിച്ച് ജീവനക്കാർ തങ്ങളുടേതാക്കി. സംഭവം പുറത്തു വരാതിരിക്കാൻ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പുറത്തു പറഞ്ഞാൽ മാധ്യമങ്ങളിൽ വാർത്ത വരുമെന്നും സമൂഹ മാധ്യമങ്ങളിൽ പടം സഹിതം പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. പ്രൊഫസർ ഹൈപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൽ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ഭാര്യയെയും മറ്റും വിളിച്ചു പറയുമെന്നും ഇവർ ഭീഷണി മുഴക്കി. മാനഹാനി ഭയന്ന ഗുപ്ത സംഭവിച്ചതെന്താണെന്ന് ആരോടും ആദ്യം പറഞ്ഞില്ല.
എന്നാൽ വ്യാഴാഴ്ച പ്രൊഫസറുമായി ബന്ധപ്പെട്ട ജീവനക്കാർ സിവിൽ സ്റ്റേഷനിലെ ഫോക്കസ് മാളിന്റെ ഹെഡ് ഓഫീസിലേക്ക് രണ്ടരലക്ഷം രൂപയുമായി എത്താൻ ആവശ്യപ്പെട്ടതോടെ ഇദ്ദേഹം പൊലീസിനെ സമീപിക്കുകയായിരുന്നു. ഇപ്പോൾ പൊലീസ് തിരയുന്ന യാഹ്യയുടെ ഓഫീസിലേക്കാണ് എത്താൻ ആവശ്യപ്പെട്ടത്. പരാതി ലഭിച്ച കസബ പൊലീസ,് എസ്ഐ വി സിജിത്തിന്റെ നേതൃത്വത്തിൽ ഉടൻ സ്ഥാപനം റെയ്ഡ് ചെയ്യുകയും പ്രതികളെ പിടികൂടുകയും ചെയ്തു. പ്രൊഫസറുടെ നഷ്ടപ്പെട്ട സാധനങ്ങളും , പണം പിൻവലിപ്പിച്ച സ്വൈപ്പിങ്ങ് മെഷീനും ഹൈപർ മാർക്കറ്റിന്റെ ലോക്കറിൽ നിന്ന് ബുധനാഴ്ച രാത്രി വൈകി കസ്റ്റഡിയിലെടുത്തു. പ്രൊഫസറിൽ നിന്നും കവർന്ന ഒരു ലക്ഷം രൂപ തിരികെ നൽകാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.
പിടിയിലായവർക്കെതിരെ കൂട്ടക്കവർച്ചയ്ക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രൊഫസറുടെ ഉയർന്ന സാമ്പത്തിക സ്ഥിതി മനസ്സിലാക്കിയാണ് പണം കവരാൻ ഇവർ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. പ്രതികൾ റിമാൻഡിലാണ്. മുൻപും യാഹ്യയുടെ നിർദേശ പ്രകാരം സമാനമായ രീതയിൽ മറ്റ് ഉപഭോക്താക്കളിൽനിന്ന് പണം തട്ടിയതായി സംശയമുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉന്നതാരയ ജീവനക്കാരുടെ പങ്കാളിത്തത്തോടെ ഉപഭോക്താവിനെ കള്ളനാക്കി ബ്ലാക്ക്മെയിൽ ചെയ്യുന്ന രീതി കേട്ട് കോഴിക്കോട്ടെ വ്യാപാരി സമൂഹവും ഞെട്ടിയിരക്കയാണ്്. സത്യത്തിന്റെ നഗരം ( സിറ്റി ഓഫ് ട്രൂത്ത്്) എന്ന് അറിയപ്പെടുന്ന കോഴിക്കോടിന് കളങ്കമാണ് ഈ രീതിയെന്നും ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നുമാണ് വ്യാപരി നേതാക്കൾ പ്രതികരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍