മധുവിധു മുറികൾ ഒളിഞ്ഞു നോക്കി നടന്ന 'വില്ലനെ' ഒറ്റികൊടുത്തത് ഭാര്യ; പ്രതിയുമായി ഷെരീഫ ഫോണിൽ സംസാരിച്ചത് കണ്ടെത്തിയത് നിർണ്ണാകയമായി; പരിയാരത്തെ ഖാദറിന്റെ കൊലയിൽ ക്വട്ടേഷൻ സംഘത്തിനു പങ്കുള്ളതായും സംശയം
രഞ്ജിത് ബാബു
കണ്ണൂർ: തളിപ്പറമ്പ് ബക്കളം സ്വദേശിയായ അബ്ദുൾ ഖാദറിനെ മർദ്ദിച്ചു കൊലപ്പെടുത്തിയവർക്ക് വിവരം നൽകിയത് ഭാര്യ ഷെരീഫയാണെന്നു പൊലീസിനു വിവരം ലഭിച്ചു. കഴിഞ്ഞ മൂന്നാഴ്ചയോളം കേസിലെ ഒന്നാം പ്രതിയായ നൗഷാദുമായി ഇവർ ഫോൺവഴി നിരന്തരം ബന്ധം സ്ഥാപിച്ചിരുന്നതായി പൊലീസിന് അറിവായിട്ടുണ്ട്.
ഷെരീഫയും കേസിലെ പ്രതി നൗഷാദും തമ്മിൽ നടത്തിയ ആശയവിനിമയത്തിന്റെ വിശദവിവരം എന്താണെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഖാദർ വീട്ടിലെത്തുന്ന സമയം അയാളുടെ ദിനചര്യകൾ തുടങ്ങിയ വിവരം ഒന്നാം പ്രതിയായ നൗഷാദുമായി ഷെരീഫ പങ്കിട്ടുണ്ടെന്ന് നൗഷാദ് പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ നാളെ കോടതിയിൽ അപേക്ഷ നൽകും. പൊലീസ് ചോദ്യം ചെയ്യലിൽ അബ്ദുൾ ഖാദറിനെ വധിക്കാൻ ക്വട്ടേഷൻ സംഘം ഉൾപ്പെടെയുള്ളവരുടെ പങ്ക് വെളിവാകുമെന്നാണ് സൂചന.
ഖാദറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പത്തിലേറെ പേരുണ്ടെന്നാണ് ഖാദറിന്റെ മാതാവ് ആയിഷ പറയുന്നത്. ഇതു സംബന്ധിച്ച് ആയിഷ തന്നെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടിൽ നിന്നും ഖാദറിനെ പിടിച്ചിറക്കി കൊണ്ടുപോവുമ്പോൾ പത്തിലേറെ പേരെ താൻ നേരിൽ കണ്ടതായി ആയിഷയുടെ പരാതിയിൽ പറയുന്നു. ബഹളം കേട്ട് വീടിനടുത്തെത്തിയ നാട്ടുകാരെ തങ്ങൾ പൊലീസാണെന്നു പറഞ്ഞ് ഈ സംഘം പിൻതിരിപ്പിക്കുകയായിരുന്നുവെന്നും ആയിഷ പറഞ്ഞു.
ഖാദറിനെ തട്ടിക്കൊണ്ടുപോയ കാറിനു പുറമേ മറ്റു വാഹനങ്ങളുണ്ടായതായും അവർ പറഞ്ഞു. ഖാദർ ശല്യക്കാരനാണെന്ന് സമ്മതിക്കുന്നു. എന്നാൽ ഇങ്ങനെ പിടിച്ചു കൊണ്ടു പോയി തല്ലിക്കൊല്ലാൻ മാത്രമുള്ള കുറ്റമൊന്നും അവൻ ചെയ്തിട്ടില്ല. അവന് ചില്ലറ മനോരോഗമുണ്ടെന്നതും ശരിയാണ്. അവനെ ചികിത്സിക്കാൻ ആരും ഇതുവരെ തയ്യാറായിട്ടില്ല. ഇങ്ങനെ കൊല്ലാൻ തുടങ്ങിയാൽ ആരെയൊക്കെ കൊല്ലേണ്ടി വരുമെന്ന് ആ ഉമ്മ ചോദിക്കുന്നു.
മധുവിധു ആഘോഷിക്കുന്ന നവദമ്പതിമാരുടെ വീടുകളിൽ ഒളിഞ്ഞുനോട്ടം പതിവാക്കിയ കൗമാരക്കാലത്തു തന്നെ ഖാദർ നാട്ടുകാരുടെ മർദ്ദനമുറകൾ ഏറ്റു വാങ്ങിയിരുന്നു. മദ്യപാനശീലം പതിവായപ്പോൾ അതിനു വേണ്ടി ധർമ്മശാല പെട്രോൾ പമ്പിൽ നിർത്തിയിടുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ പണം കവർന്നായിരുന്നു തുടക്കം. അന്യസംസ്ഥാന ലോറി ഡ്രൈവർമാരെയാണ് ഖാദർ മോഷണത്തിന് ഇരയാക്കിയിരുന്നത്. പെട്രോൾ പമ്പിലെ സിസി. ടിവി ക്യാമറയിൽ നിന്നും ഖാദറിന്റെ ദൃശ്യം പതിഞ്ഞതോടെയാണ് ഈ കേസിൽ പിടികൂടപ്പെട്ടത്. അതോടെ ഖാദർ സ്ഥലത്തെ വില്ലനായി. ഉപദേശിക്കാൻ ചെന്നവരെയൊക്കെ ഖാദർ ശത്രുക്കളായി കണ്ടു.
വഴിവിട്ട ജീവിതത്തെ എതിർത്ത ഭാര്യേയും ഭാര്യവീട്ടുകാരേയും ശത്രുപക്ഷത്ത് നിർത്തി. ആ നാടിനോടുള്ള അടങ്ങാത്ത പകയിൽ ഇല്ലാത്ത കഥയുണ്ടാക്കി ഫയർ ഫോഴ്സിനേയും ആംബുലൻസുകളേയും വിളിച്ചു വരുത്തി കബളിപ്പിച്ചു. ഇല്ലാത്ത തീപ്പിടുത്തം, അപകടം, രോഗം എന്നിവ പറഞ്ഞായിരുന്നു ഇത്. ഭാര്യവീട് ഉൾക്കൊള്ളുന്ന പ്രദേശമായ വായാട് നിർത്തിയിടുന്ന ബസ്സുകളും മറ്റ് വാഹനങ്ങളും അടിച്ചു പൊളിച്ചും സീറ്റുകൾ കീറിയും ഭാര്യോടുള്ള ശത്രുത തീർക്കുന്നു. മക്കളെ പഠിപ്പിക്കുന്ന ഉസ്താദുമാരെപ്പോലും വധിക്കുമെന്ന് ഭീഷണി ഉയർത്തി. ഇങ്ങനെ അസാധാരണമായ മനോനിലയിലായിരുന്നു അരോഗദൃഢഗാത്രനായ ഖാദർ ഒറ്റയാനായി വിലസിയത്. നൂറിലേറെ വാഹനങ്ങളാണ് ഖാദർ കേടു വരുത്തിയത്.
ബക്കളത്തെ വീട്ടിൽനിന്നും പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ച ശേഷം റോഡരികിൽ ഉപേക്ഷിച്ച അബ്ദുൾ ഖാദറിന് മൂന്നുമണിക്കൂറോളം ജീവനുണ്ടായിരുന്നു. എന്നാൽ സഹായിക്കാൻ ആരും തയ്യാറാകാത്തതിനാൽ വായാട് വച്ചു തന്നെ മരണമടയുകയായിരുന്നു. ഖാദറിനെ ബലമായി പിടിച്ചു കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വായാട് സ്വദേശികൾ തന്നെയായ വിവാഹ പന്തൽ ജോലിക്കാരൻ കെ.സി. നൗഷാദ് കച്ചവടക്കാരനായ ഇ. ഷിഹബുദ്ദീൻ, അലങ്കാര ജോലിക്കാരനായ എം. അബ്ദുള്ളക്കുട്ടി, ഓട്ടോ ഡ്രൈവർ സി.ടി. മുഹാസ് എന്നീ പ്രതികളെയാണ് കോടതി റിമാന്റ് ചെയ്തത്. എന്നാൽ ഇതിന് പുറമേ ഒരു ക്വട്ടേഷൻ സംഘം കൂടി ഖാദറിനെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
Stories you may Like
- വീസാവാഗ്ദാനം ചെയ്തു പണം തട്ടി: മധ്യവയസ്കനെതിരെ പൊലിസ് കേസെടുത്തു
- വയോധികയെ കത്തികാട്ടി ആക്രമിച്ചുകവർച്ച ചെയ്ത കേസിൽ പ്രതി പിടിയിൽ
- കണ്ണൂരിൽ സി പി എം പാർട്ടി ഓഫീസ് പ്രവർത്തിക്കുന്നത് നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ
- പോക്സോ കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
- അന്തർ സംസ്ഥാന മോഷണക്കേസ് പ്രതി പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍