പള്ളിയിൽനിന്നിറങ്ങിയ മിഷേലിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പിന്തുടർന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു; മരണത്തിന് ഒരാഴ്ച്ച മുമ്പ് യുവാവ് വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞു; പ്രണയാഭ്യർഥനയുമായി യുവാവ് ശല്യം ചെയ്തതു സഹിക്കവയ്യാതെ ആത്മഹത്യയെന്ന പൊലീസ് വാദത്തിൽ പൊരുത്തക്കേടുകളേറെ: കൊച്ചിയിൽ സിഎ വിദ്യാർത്ഥിനി കൊല്ലപ്പെട്ടതെന്ന സംശയം ശക്തമാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചി കായലിൽ ദൂരുഹ സാഹചര്യത്തിൽ പിറവം സ്വദേശിനിയായ സിഎ വിദ്യാർത്ഥിനി മരിച്ച സംഭവം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച മിഷേൽ ഷാജി(18)യുടെ ബന്ധുക്കൾ രംഗത്തുവന്നു. മിഷേൽ മരിച്ച ദിവസം ബൈക്കിൽ രണ്ടു പേർ പെൺകുട്ടിയെ പിന്തുടർന്നതായി സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൂടി ലഭിച്ചതോടയാണ് കൊലപാതകമാണോ എന്ന സംശയം ബലപ്പെടുന്നത്. എന്നാൽ, പ്രത്യക്ഷത്തിൽ അതിനുള്ള സൂചനയൊന്നു പൊലീസിനു ലഭിച്ചിട്ടുമില്ല.
മരണത്തിന് ഒരാഴ്ച മുൻപു വഴിയിൽ യുവാവ് പെൺകുട്ടിയെ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞതായും വിവരമുണ്ട്. ആത്മഹത്യയെന്നാണു പൊലീസിന്റെ നിലപാടെങ്കിലും ദുരൂഹതയുണ്ടെന്നാണു സൂചനയുണ്ട്. ഇലഞ്ഞി പെരിയപ്പുറം സ്വദേശിനിയും പാലാരിവട്ടത്തെ സ്ഥാപനത്തിൽ സിഎ വിദ്യാർത്ഥിനിയുമായ മിഷേൽ കഴിഞ്ഞ അഞ്ചിനാണു കാണാതായത്. പിറ്റേന്നു വൈകിട്ടു കൊച്ചിക്കായലിൽ മൃതദേഹം കാണപ്പെട്ടത്.
കച്ചേരിപ്പടിയിലെ ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെനിന്നു കലൂർ പള്ളിയിൽ പോകുന്നെന്നു പറഞ്ഞാണ് അഞ്ചിനു വൈകിട്ടു പുറത്തിറങ്ങിയത്. അന്ന് ഉച്ചകഴിഞ്ഞു മൂന്നോടെ അമ്മയെ ഫോണിൽ വിളിച്ചിരുന്നു. അവധി ദിവസങ്ങളിൽ സാധാരണ പെൺകുട്ടി വീട്ടിലേക്കു പോകുകയോ വീട്ടുകാർ ഹോസ്റ്റലിലേക്കു വരുകയോ ആണു പതിവ്. പരീക്ഷയായതിനാൽ ഇത്തവണ വരേണ്ടെന്നു വീട്ടുകാർ പറഞ്ഞു. കാണാതായ രാത്രി ബന്ധുക്കൾ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അതേസമയം ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. ഒരു യുവാവ് പ്രണയാഭ്യാർത്ഥനയുമായി പെൺകുട്ടിയുടെ പിന്നാലെ നടന്നിരുന്നു. ഈ ശല്യം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വാദം. എന്നാൽ, യുവാവ് ശല്യം ചെയ്തതിനെ തുടർന്ന് ഒരു പെൺകുട്ടി എന്തിന് ആത്മഹത്യ ചെയ്യണം എന്ന ചോദ്യം അവിടെയും അവശേഷിക്കുന്നു. ഒടുവിൽ പെൺകുട്ടിയുടെ ഫോണിലേക്കു വന്ന കോൾ ഈ യുവാവിന്റേതായിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്.
മൃതദേഹത്തിൽ പരുക്കേറ്റതിന്റെയോ, ആക്രമിക്കപ്പെട്ടതിന്റെയോ തെളിവുകളില്ല. എന്നാൽ ഈ വാദങ്ങൾ തള്ളുന്ന സൂചനകളാണു ബന്ധുക്കൾക്കു ലഭിച്ചത്. യുവാവ് പിന്നാലെ നടന്നു ശല്യം ചെയ്യുന്നതായി പെൺകുട്ടി സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഇയാളോടു പ്രണയമുള്ളതായി സൂചന നൽകിയില്ല. സംഭവത്തിന് ഒരാഴ്ച മുൻപു കലൂർ പള്ളിക്കു സമീപം മറ്റൊരു യുവാവ് വഴിയിൽ തടഞ്ഞുനിർത്തി മോശമായി സംസാരിച്ചു. ഇതു സഹപാഠികളാണു മരണശേഷം വെളിപ്പെടുത്തിയത്.
കാണാതായ ദിവസം പെൺകുട്ടി പള്ളിയിൽ പോയിരുന്നു. വൈകിട്ട് 5.37നു പള്ളിയിൽ കയറുന്നതിന്റെയും 6.12നു തിരിച്ചിറങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളുണ്ട്. തിരിച്ചിറങ്ങിയപ്പോൾ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ നിരീക്ഷിക്കുന്നതും പിന്തുടരാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റോഡ് കുറുകെ കടക്കാൻ ശ്രമിച്ച പെൺകുട്ടി ആരെയോ കണ്ടു ഭയന്നെന്നപോലെ പിന്മാറുന്നതും കാണാം. മൃതദേഹം കണ്ടെടുത്തതിനു ദൃക്സാക്ഷികളായ മൽസ്യത്തൊഴിലാളികൾ പറയുന്നതു വിശ്വസിക്കാമെങ്കിൽ ഒരു പകലിൽ കൂടുതൽ പഴക്കം മൃതദേഹത്തിനില്ല. മീൻ കൊത്തിയ അടയാളം പോലുമില്ല.
അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയില്ലെങ്കിലും ആത്മഹത്യ തന്നെയെന്ന നിഗമനത്തിലാണു പൊലീസ്. കേസുമായി ബന്ധപ്പെട്ടു പലർക്കു നേരെയും സംശയങ്ങളുണ്ട്. പക്ഷേ, ഇതുവരെ ആരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. മകളുടെ മരണം ആത്മഹത്യയാണെന്ന പൊലീസ് നിഗമനം വിശ്വാസയോഗ്യമല്ലാത്തതിനാൽ വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പിറവം പെരിയപ്പുറം സ്വദേശി ഷാജി വർഗീസ് മുഖ്യമന്ത്രിക്കു നിവേദനം നൽകി.
മിഷേലിന്റെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടു നാളെ സർവകക്ഷി യോഗം വിളിക്കാൻ പിറവം നഗരസഭ തീരുമാനിച്ചു. കലൂർ പള്ളിയിലേക്കെന്നു പറഞ്ഞു കഴിഞ്ഞ അഞ്ചിനു വൈകിട്ട് എറണാകുളം കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽനിന്നു പുറപ്പെട്ട മിഷേലിനെ പിറ്റേന്നു വൈകിട്ടു കൊച്ചിക്കായലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കായലിൽ കണ്ടെത്തിയ മൃതദേഹം ഒരു പകലിൽ കൂടുതൽ വെള്ളത്തിൽ കിടന്നതിന്റെ ലക്ഷണമില്ലെന്നും മൃതദേഹം കരയ്ക്കെടുക്കുമ്പോൾ വയറ്റിൽ വെള്ളം ഇല്ലായിരുന്നുവെന്നുമുള്ള സൂചനകളാണു ദുരൂഹത വർധിപ്പിക്കുന്നത്. പ്രണയാഭ്യർഥനയുമായി പിന്നാലെ നടന്നതായി പറയുന്ന പിറവം സ്വദേശിയായ യുവാവിനോടു പൊലീസ് ഫോണിൽ മാത്രമാണു വിവരങ്ങൾ തിരക്കിയത്.
ഇപ്പോൾ സംസ്ഥാനത്തിനു പുറത്തുള്ള യുവാവിനോടു നാളെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സെൻട്രൽ സിഐ എ. അനന്തലാൽ പറഞ്ഞു. പെൺകുട്ടിയുടെ ഫോണിലെ കോൾ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും സിസിടിവി ദൃശ്യങ്ങളിലുള്ള യുവാക്കളെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് അനൂപ് ജേക്കബ് എംഎൽഎയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതായി അനൂപ് അറിയിച്ചു.
മിഷേലിന്റെ മരണം സംബന്ധിച്ചു തൃപ്തികരമായ പൊലീസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭം ആരംഭിക്കുമെന്നും ഇതിനു മുന്നോടിയായാണു നാളെ രാവിലെ 11നു സർവകക്ഷിയോഗം വിളിച്ചിരിക്കുന്നതെന്നും പിറവം നഗരസഭാധ്യക്ഷൻ സാബു ജേക്കബ് പറഞ്ഞു. മരണശേഷവും മിഷേലിന്റെ ഫോൺ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും ഈ സാധ്യത പൊലീസ് ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്നു പിറവത്ത് ഒപ്പുശേഖരണം നടത്താൻ ഡിവൈഎഫ്ഐ തീരുമാനിച്ചു. ഒപ്പുശേഖരണത്തിനുശേഷം ഭീമഹർജി മുഖ്യമന്ത്രിക്കു സമർപ്പിക്കും.
Stories you may Like
- നോർത്തേൺ അയർലൻഡിൽ ചരിത്രം കുറിച്ച് ആദ്യമായി കത്തോലിക്കാ ഫസ്റ്റ് മിനിസ്റ്റർ
- 'ഒരു നടന്റെ മകന് മിഷേലിന്റെ മരണത്തിൽ പങ്കുണ്ട്' സിബിഐ അന്വേഷണം വേണം
- ബിയ്യം കായൽ ജലോത്സവം; ജൂനിയർ കായൽ കുതിരയും പറക്കും കുതിരയും ചാമ്പ്യന്മാർ
- അമേഠിയിൽ സ്ഥാനാർത്ഥിത്വം മോഹിക്കുന്ന 'മിസ്റ്റർ മരുമകൻ' വാദ്രയുടെ കഥ
- ജയിലിൽ എങ്ങനെ ഒരാൾക്ക് മാത്രം ഭക്ഷ്യവിഷബാധയേൽക്കും?
- TODAY
- LAST WEEK
- LAST MONTH
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍