മിഠായിത്തെരുവിലെ കടകൾ കത്തിയതോ കത്തിച്ചതോ? ഷോർട്ട് സർക്യൂട്ട് വാദത്തെ തള്ളി കെഎസ്ഇബി; അന്വേഷണം ഊർജ്ജിതമായി; കെട്ടിട ഉടമകൾ തീപിടുത്തം മുതലെടുക്കുന്നതായി ആരോപണം! എവിടെയും എത്താതെ മുൻകാലങ്ങളിലെ അന്വേഷണങ്ങൾ
കെ വി നിരഞ്ജൻ
കോഴിക്കോട്: നഗരത്തെ നടുക്കിയ മിഠായിത്തെരുവ് തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ തുടരുന്നു. പ്രത്യേകാന്വേഷണ സംഘം നടത്തുന്ന അന്വേഷണം ഊർജ്ജിതമായി തുടരുന്നുണ്ടെങ്കിലും ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. കത്തിയതോ അതോ കത്തിച്ചതോ എന്ന ചോദ്യമാണ് ഇപ്പോൾ വ്യാപകമായി ഉയരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന വാദത്തെ കെ എസ് ഇ ബി ആദ്യമേ തള്ളിക്കളഞ്ഞിട്ടുണ്ട്. ബ്യൂട്ടി സ്റ്റോറിന് മുന്നിലുള്ള വൈദ്യുതിത്തൂണിൽ നിന്നാണ് തീ പടർന്നതെന്നായിരുന്നു ദൃക്സാക്ഷികൾ വ്യക്തമാക്കിയത്. എന്നാൽ കത്തിനശിച്ച കടയുടെ മുന്നിലെ കേടുപാടുകൾ താരതമ്യേന കുറവാണെന്ന് കെ എസ് ഇ ബി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പുറത്തെ വൈദ്യുതി ലൈനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാവാൻ സാധ്യതയില്ലെന്നാണ് കെ എസ് ഇ ബി വ്യക്തമാക്കുന്നത്.
പൊലീസാവട്ടെ സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യതകളും തള്ളിക്കളയുന്നില്ല. അട്ടിമറി സാധ്യത ഉൾപ്പെടെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നാണ് സ്ഥലം സന്ദർശിച്ച എ ഡി ജി പി ഉൾപ്പെടെ വ്യക്തമാക്കിയത്. മിഠായിത്തെരുവിൽ കത്തിയമർന്ന കടകൾ ഭൂരിഭാഗവും ഒരേ ഉടമയുടേതാണ്. ഈ സാഹചര്യത്തിലാണ് തീപ്പിടിത്തത്തെ പറ്റി വ്യാപകമായി സംശങ്ങളും ഉയരുന്നത്. ഇതേ സമയം ബ്യൂട്ടി സ്റ്റോറിന്റെ പിൻഭാഗത്ത് നിന്നോ മധ്യഭാഗത്തു നിന്നോ ആണ് തീപ്പിടിച്ചിട്ടുള്ളത് എന്ന് വ്യക്തമായിട്ടുണ്ട്. ഇവിടം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
2007 ലും 2010 ലും അതിന് മുമ്പും മിഠായിത്തെരുവിലും പാളയത്തും രണ്ടാം ഗേറ്റിന് സമീപവുമെല്ലാം തീപ്പിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങൾക്ക് ശേഷം ഉണ്ടാകുന്ന സഹതാപ തരംഗം ഉപയോഗപ്പെടുത്തി കെട്ടിട നിർമ്മാണ വ്യവസ്ഥകളിൽ ഇളവ് സമ്പാദിച്ച് ആധുനിക രീതിയിൽ കൂടുതൽ സൗകര്യത്തിൽ നിലവിലുള്ള ഏരിയ വർദ്ധിപ്പിച്ച കെട്ടിടങ്ങൾ നിർമ്മിക്കുകയാണ് വ്യാപാരികൾ ചെയ്തിട്ടുള്ളതെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. ഇത്തരത്തിൽ വൻ സാമ്പത്തിക നേട്ടമാണ് ഇവർ കൊയ്യുന്നതെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കെ ഹസ്സൻ കോയ വിഭാഗം നേതാക്കൾ പറയുന്നത്. ടി നസിറുദ്ദീൻ സംസ്ഥാന പ്രസിഡന്റായ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്ന് പുറത്തുപോയവർ രൂപീകരിച്ചതാണ് ഈ സംഘടന.
പഴയ കെട്ടിടം കത്തിനശിച്ചുകഴിഞ്ഞാൽ ഉടമകൾ പുതിയ കെട്ടിടം നിർമ്മിക്കും. അതോടെ നിലവിലുള്ള വാടക വർദ്ധിപ്പിച്ചും കൈവശക്കാരനെ ഒഴിവാക്കിയും തീപ്പിടിത്തത്തെ തങ്ങൾക്ക് അനുകൂലമായി ഉപയോഗപ്പെടുത്തുകയാണ് കെട്ടിട ഉടമകൾ ചെയ്യുന്നതെന്നാണ് ഇവരുടെ വാദം. മിഠായിത്തെരുവ് പൈതൃക പദ്ധതിയെ എതിർക്കുന്ന ഇത്തരക്കാർ തീപ്പിടിത്തം പോലുള്ള സംഭവങ്ങളെ തങ്ങൾക്കനുകൂലമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നുണ്ട്. അന്വേഷണം പൂർത്തിയാക്കി സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതുവരെ കെട്ടിടം പുനർനിർമ്മിക്കാനുള്ള അനുമതി നൽകരുതെന്ന ആവശ്യവും സംഘടന ഉന്നയിക്കുന്നുണ്ട്. തീപ്പിടിത്തത്തിന് പിന്നിൽ കെട്ടിട ഉടമകൾക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ഗുരുതരമായ ആക്ഷേപമാണ് ഇവർ ഉന്നയിക്കുന്നതെന്നത് വളരെ പ്രാധാന്യമാണ്.
തീപ്പിടിത്തമുണ്ടായതിന് പിന്നാലെ തന്നെ മിഠായിത്തെരുവിന്റെ വികസനത്തിനായി പദ്ധതി തയ്യറാക്കിക്കോണ്ട്, നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന കാലിക്കറ്റ് ഡെവലപ്പ്മെന്റ് അഥോറിറ്റിയും രംഗത്തത്തെിയിട്ടുണ്ട്. മിഠായിത്തെരുവിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിക്കൊണ്ടുള്ള വികസന രേഖയാണ് തയ്യാറാക്കിയതെന്നാണ് സി ഡി എ ചെയർമാൻ എൻ സി അബൂബക്കർ വ്യക്തമാക്കിയിരിക്കുന്നത്. 330 കോടിയോളം ചെലവ് വരുന്ന പദ്ധതിയാണ് സി ഡി എ സർക്കാറിന് സമർപ്പിക്കുന്നത്. പൈതൃക സ്വഭാവം നിലനിർത്തി കച്ചവടക്കാരെയും ഭൂ ഉടമകളെയും പുനരധിവസിപ്പിച്ച് ലാന്റ് പൂളിങ് സങ്കേതമുപയോഗിച്ച് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനാണ് സി ഡി എ ലക്ഷ്യമിടുന്നത്.
എന്നാൽ ഇതിന് മുമ്പ് സി ഡി എ ഏറ്റെടുത്ത പദ്ധതികൾ പലതും ലക്ഷ്യത്തിലെത്താതെ പാതിവഴിയിൽ കിടക്കുകയാണ്. ഇതേ സിഡിഎ യാണ് തീപ്പിടിത്തം ഉണ്ടായി ഉടൻ തന്നെ പദ്ധതി രൂപരേഖയുമായി രംഗത്തെത്തിയിട്ടുള്ളത്. ചെറിയ സ്ഥലങ്ങൾ പൂൾ ചെയ്ത് വലിയ പ്ലോട്ടുകളാക്കി ബഹുനില വാണിജ്യ കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്നും 11 ഏക്കർ സ്ഥലത്ത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളിൽ പാർക്കിങ് പ്ലാസ, ഓഫീസ് സ്ഥലം എന്നിവ സജ്ജമാക്കുമെന്നും സി ഡി എ ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. ബിഗ് ബസാർ റോഡിലേക്കും കോർട്ട് റോഡിലേക്കും മേൽപ്പാലങ്ങൾ നിർമ്മിക്കാനും പദ്ധതിയിൽ ലക്ഷ്യമിടുന്നുണ്ട്.
സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം നടക്കണമെന്നും സത്യങ്ങൾ പൂർണ്ണമായും വെളിപ്പെടണമെന്നുമാണ് നാട്ടുകാർ ആഗ്രഹിക്കുന്നത്. ഇതിന് മുമ്പുണ്ടായ തീപ്പിടിത്തങ്ങളെക്കുറിച്ചെല്ലാം അന്വേഷണം നടന്നിരുന്നെങ്കിലും അതൊന്നും എവിടെയും എത്തിയിട്ടില്ല. 2007 ഏപ്രിൽ 5 നാണ് നാടിനെഞെട്ടിച്ച മിഠായിത്തെരുവ് സ്ഫോടനമുണ്ടായത്. മൂന്നു വിദ്യാർത്ഥികളടക്കം ഒമ്പത് പേരാണ് അതിൽ മരിച്ചത്. 50കടകൾ കത്തി നശിച്ചു. പതിനഞ്ച് കോടി യോളം രൂപയുടെ നഷ്ടമാണ് അന്ന് ഉണ്ടായത്. 2010 ഡിസംബറിൽ ഉണ്ടായ തീപ്പിടിത്തത്തിൽ എട്ടു കടകളാണ് കത്തിനശിച്ചത്.
1995 ഫെബ്രുവരി 17 ന് തീപ്പിടുത്തത്തിൽ ഇരുപത് കടകളാണ് കത്തി നശിച്ചത്. 2012 മാർച്ച് 10 ന് പാളയത്ത് ആണ് അവസാനമായി തീപ്പിടുത്തമുണ്ടായത്. 2007 ൽ ഉണ്ടായ മിഠായിത്തെരുവ് സ്ഫോടനത്തെകുറിച്ച് വിശദമായ അന്വേഷണം നടന്നെങ്കിലും എവിടെയുമെത്തിയില്ല. പടക്കങ്ങൾ അലക്ഷ്യമായി സൂക്ഷിച്ചതാണ് അപകടകാരണമെന്നായിരുന്നു വിലയിരുത്തൽ. ഇതു തന്നെയായിരുന്നു സ്ഫോടനമുണ്ടായ ഉടനെ പൊലീസും വ്യക്തമാക്കിയത്. എന്നാൽ സ്ഫോടനത്തെത്തുടർന്ന് കർണ്ണാടക എഡിജിപി അബ്ദുൾ റഹിമാൻ, ഐജി എം.കെ. നാഗരാജൻ എന്നിവർ കോഴിക്കോട്ടെത്തി പരിശോധന നടത്തിയതിനു ശേഷമാണ് പൊലീസ് സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയത്. പക്ഷെ ഈ അന്വേഷണവും എങ്ങുമെത്താതെ അവസാനിപ്പിക്കുകയായിരുന്നു. ഈ അന്വേഷണങ്ങളുടെ അവസ്ഥ തന്നെയായിരിക്കുമോ ഇത്തവണയും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
Stories you may Like
- ഞങ്ങൾക്കുമില്ലേ മക്കൾ, അവറ്റകൾ എല്ലാത്തിനെയും കൊല്ലും..
- കോഴിക്കോടിനെ ഞെട്ടിച്ച് ആരിഫ് മുഹമ്മദ് ഖാന്റെ റോഡ് ഷോ; അലുവയിൽ മധുരം നിറയുമ്പോൾ
- അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ വഴി തേടി സർക്കാർ
- ഇഞ്ചി മിഠായി മൊത്ത വ്യാപാരം എന്ന വ്യാജേന മയക്ക് മരുന്ന് വിൽപ്പന
- മനുഷ്യരെ കടിച്ചു കീറുന്ന തെരുവ് നായകളുടെ അവസാനത്തെ ഇരയായി നിഹാലും
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍