യെദ്യൂരപ്പ സ്വന്തം കൈപ്പടയിൽ എഴുതിയത് 2009ലെ കർണാടക നിയമസഭ ഡയറിയിൽ; ആദ്യം പറയുന്നത് കർണാടകയിൽ സർക്കാർ വീഴാതിരിക്കാൻ സ്വതന്ത്രന്മാരെ ചാക്കിട്ടുപിടിക്കാനായി 10 കോടിയും 20 കോടിയും നൽകിയ 'രഹസ്യം'; ബിജെപി കേന്ദ്ര കമ്മിറ്റിക്ക് കൊടുത്ത 1800 കോടി നൽകിയ 26 വ്യക്തികളുടെ പേരും പട്ടികയിൽ; ഒഴിവാക്കിയിരിക്കുന്നത് ജഡ്ജിമാരുടെയും അഭിഭാഷകരുടെയും പേരുകൾ: തങ്ങൾ പുറത്തുവിട്ട രേഖകൾ തികച്ചും ആധികാരികമെന്ന് കാരവൻ മാഗസിൻ; എല്ലാം വ്യാജമെന്ന് ബിജെപി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളുടെ പേരിൽ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയെന്ന് ബിജെപി തിരിച്ചടിക്കുമ്പോൾ, രേഖകൾ തികച്ചും ആധികാരികമെന്ന് കാരവൻ അവകാശപ്പെട്ടു. ആദായനികുതി വകുപ്പിന്റെ ആധികാരികമായ രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. ധനമന്ത്രാലയത്തിൽ ഈ രേഖകൾ നേരത്തെ എത്തിയിട്ടും എന്തുകൊണ്ട് അന്വേഷിച്ചില്ല എന്ന ചോദ്യത്തിന് സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടതാണെന്നും കാരവൻ എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് ജോസ് പറഞ്ഞു.
'ആദായനികുതി വകുപ്പിന്റെ പക്കൽ നിന്നുള്ള കടലാസുകളാണ് കാരവന്റെ കൈവശമുള്ളത്. ഒന്നു രണ്ടു കുറിപ്പുകൾ, യെദ്യൂരപ്പയുടെ കൈപ്പടിയിലുള്ള ഡയറിക്കുറിപ്പുകൾ എന്നിവയുമുണ്ട്. 2009 ലെ കർണാടക നിയമസഭയുടെ ഡയറിയിലാണ് കുറിപ്പുകൾ എഴുതിയിരിക്കുന്നത്. അതിൽ തുടക്കത്തിൽ 2008 ൽ കർണാടകയിൽ ന്യൂനപക്ഷ സർക്കാർ രൂപീകരിച്ച കാര്യമാണ് സൂചിപ്പിക്കുന്നത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടി കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമുള്ള സ്വതന്ത്രന്മാരെ കൊണ്ടുവന്നാണ് ആ സർക്കാർ നിലനിർത്തിയത്. അങ്ങനെയുള്ള ചിലരുടെ 10 കോടി 20 കോടി എന്നിങ്ങനെ കാണിച്ചിരിക്കുന്നു. ജനാർദ്ദന റെഡ്ഡി കാരണമാണ് ഞാൻ മുഖ്യമന്ത്രിയായത് എന്ന കുറിപ്പോടെയാണ്് ഡയറി തുടങ്ങുന്നത്. പിന്നീടുള്ള പേജുകളിൽ കാണുന്നത് ബിജെപി കേന്ദ്ര കമ്മിറ്റിക്ക് ആയിരം കോടി കൊടുത്തുവെന്നാണ്. ബിജെപിയുടെ കർണാടക പ്രഭാരിയായിട്ടുള്ള അരുൺ ജെയ്റ്റ്ലിക്ക് 150 കോടി കൊടുത്തു. ഗഡ്കരിക്ക് 150 കോടി, രാജ്നാഥ് സിംഗിന് 100 കോടി, അദ്വാനിക്ക് 50 കോടി, മുരളീ മനോഹർ ജോഷിക്ക 50 കോടി, നിതിൻ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി, ജഡ്ജിമാർക്ക് 250 കോടി, അഭിഭാഷകർക്ക് 50 കോടി. അഭിഭാഷകരുടെയും ജഡ്ജിമാരുടെയും പേരുകൾ കുറിച്ചിട്ടില്ല.
ഇത് കൂടാതെ എങ്ങനെ എവിടെ നിന്ന് ആരൊക്കെ യെദ്യൂരപ്പയ്ക്ക് പണം കൊടുത്തുവെന്നതിന്റെ 26 പേരുടെ പട്ടികയുമുണ്ട്. അതിൽ 5 കോടി മുതൽ 500 കോടി വരെ കൊടുത്തവരുടെ പട്ടിക കാണുന്നുണ്ട്. 2017 ഓഗസ്റ്റ് മുതൽ ആദായനികുതി വകുപ്പിന്റെ കൈവശമുള്ള രേഖകളാണ് ഇത്. ധനമന്ത്രിയുടെ പക്കൽ ഈ രേഖകൾ എത്തിയെന്നും അത് അന്വേഷിക്കാൻ ഉത്തരവിട്ടുവെന്നും കാരവന് വിവരം ലഭിച്ചിട്ടുണ്ട്', വിനോദ് ജോസ് പറഞ്ഞു.
യെദ്യൂരപ്പയുടെ വിവാദ ഫോൺ സംഭാഷണം
വിവാദഫോൺകോളുകളുടെ പേരിൽ കോൺഗ്രസ് നേരത്തെ യെദ്യൂരപ്പയെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. ഈ വിഷയം പാർലമെന്റിലും ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ബിഎസ് യെദ്യൂരപ്പയും കേന്ദ്ര മന്ത്രി അനന്ത്കുമാറും തമ്മിൽ നടന്ന വിവാദ സംഭാഷണങ്ങൾ പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അഴിമതി വിരുദ്ധ ബ്യൂറോ ഇരുവർക്കുമെതിരെ കേസെടുക്കുകയും ചെയ്തു. കർണാടക പൊലീസിന്റെ സൈബർ ക്രൈം വിഭാഗമാണ് സിഡി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. സിഡിയിലെ ശബ്ദവും സാമ്പിളുകളും തമ്മിൽ സമാനതകളുണ്ടെന്ന് റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നു. അതുകൊണ്ട് തന്നെ വിവാദത്തിൽ കഴമ്പില്ലെന്ന മറുപടികൾ വിലപ്പോവില്ല. കോൺഗ്രസ് നേതാവ് ഉഗ്രപ്പയാണ് ഇവരുടെ സംഭാഷണം അടങ്ങിയ വീഡിയോ സി.ഡി. പുറത്തുവിട്ടത് .പാർട്ടി ഓഫീസിൽ വച്ച് ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തിനിടെ മൈക്ക് ഓഫ് ചെയ്യാൻ മറന്നതാണ് വിനയായത്. ഇതിന് പിന്നാലെ നേതാക്കൾക്ക് പണം നൽകിയ വിവരങ്ങൾ അടങ്ങിയ ഡയറി ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഇതിലെ വിവരങ്ങൾ പുറത്തുവിടാൻ വകുപ്പ് തയ്യാറായിരുന്നില്ല. ഈ ഡയറിയിലെ വിവരങ്ങളാണ് ഇപ്പോൾ കാരവൻ പുറത്തുവിട്ടത്. വിവാദമായ സംഭാഷണം:
അനന്തകുമാർ: അധികാരത്തിലിരുന്നപ്പോൾ താങ്കളും ഞാനും പണം കൊടുത്തിട്ടുണ്ട്. പണം കൊടുത്തിട്ടില്ലെന്ന് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്നാൽ, 1000 കോടി നൽകിയിട്ടില്ല. എത്രയാണെന്ന് പറഞ്ഞാലല്ലേ അറിയൂ.
യെദ്യൂരപ്പ: എല്ലാവരും കൊടുത്തിട്ടുണ്ടാകും. ആരാണ് ഇതെല്ലാം എഴുതിവെക്കുന്നത്?
അനന്തകുമാർ: ഒരു തീപ്പൊരിയുണ്ടായാൽ അതു കാട്ടുതീപോലെ പടരും. 1000 കോടി കൊടുത്തിട്ടില്ലെന്ന് ആരും വിശ്വസിക്കില്ല. കൊടുത്തുവെന്ന് എല്ലാവരും പറയും.
യെദ്യൂരപ്പ: ഡയറി പുറത്തുവരട്ടെ.
അനന്തകുമാർ: അതെ, തിരഞ്ഞെടുപ്പുവരെ അവർ അതിനുത്തരം പറയേണ്ടിവരും. പറയട്ടെ.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽവി ഭയന്നാണ് കോൺഗ്രസ് യെദ്യൂരപ്പ ഡയറിയുമായി രംഗത്തത്തെതിയതെന്ന ബിജെപി. നുണകളുടെ ഒരുശൃംഖലയാണ് കോൺഗ്രസ് നെയ്തെടുക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. മലപോലെ വന്നത് എലിപോലെ പോയ അവസ്ഥയാണ്. കേസിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമം. പുറത്തുവന്ന കടലാസുകൾ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ നൽകിയതാണ്. രേഖയിലുള്ളത് യെഡിയൂരപ്പയുടെ കൈയക്ഷരം അല്ലെന്ന് തെളിഞ്ഞതാണ്. തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ കോൺഗ്രസിന് സമനില തെറ്റിയെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.
ഡയറിയിലെ വെളിപ്പെടുത്തലുകൾക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ബി.എസ്. യെഡിയൂരപ്പ. ആശയപാപ്പരത്തം കൊണ്ടാണ് കോൺഗ്രസ് ആരോപണമുന്നയിക്കുന്നത്. രേഖകൾ വ്യാജമാണെന്ന് ആദായനികുതി വകുപ്പ് തെളിയിച്ചതാണെന്നും യെഡിയൂരപ്പ പറഞ്ഞു.
Stories you may Like
- രഹസ്യങ്ങൾ ചുവപ്പ് ഡയറി പുറത്തുകൊണ്ടുവരുമെന്ന് മോദി; മറുപടിയുമായി ഗെലോട്ട്
- ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സദാനന്ദ ഗൗഡയോട് നേതൃത്വം
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സംസ്ഥാന ബജറ്റ് നാളെ; ധനമന്ത്രിയിൽനിന്നും മാജിക് പ്രതീക്ഷിച്ച് കേരളം
- ജയവും പരാജയവും ബിജെപിക്ക് പുതിയകാര്യമല്ലെന്ന് യെദ്യൂരപ്പ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍