ആരും തിരിഞ്ഞു നോക്കാനില്ലാതെ മുടിനീട്ടി വളർത്തി വിഷണ്ണനായി കെ ബാബു ഒറ്റയ്ക്ക് കഴിയുന്നത് വെറുതേയല്ല; ബാർകോഴ മുതൽ വിഴിഞ്ഞം പദ്ധതി വരെ മന്ത്രിയുടെ ഓഫീസ് നടത്തിയത് അനേകം അഴിമതികൾ; വിഴിഞ്ഞം പദ്ധതിക്ക് സമീപം റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്താൻ ഒരു കോടി വെട്ടിച്ചെന്ന പരാതിയിൽ കേസെടുത്ത് ബാബുവിന്റെ വിശ്വസ്തനായിരുന്ന പിഎ ഉൾപ്പെട്ട സംഘത്തിനെതിരെ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ:ബാർ കോഴ വിവാദത്തെ അതിജീവിച്ച കെ എം മാണി ഇപ്പോൾ യുഡിഎഫിൽ സുരക്ഷിതനായി നിൽക്കുന്നുണ്ട്. എന്നാൽ, സമാന ആരോപണം ഉയർന്ന മുൻ മന്ത്രി കെ ബാബുവാകട്ടെ രാഷ്ട്രീയ വനവാസത്തിലാണ്. ആകെ തകർന്ന് അവസ്ഥയിൽ തൃപ്പൂണിത്തുറയിലെ വീട്ടിൽ ഒതുങ്ങിക്കൂടുന്ന ബാബുവിനെ സന്ദർശിക്കാൻ പോലും ഇപ്പോൾ നേതാക്കൾ വരാറില്ല. സദാ അണികളുടെ തിരക്കുണ്ടായിരുന്ന വീടിന്റെ ഗേറ്റ് ഇപ്പോൾ മുഴുവൻ സമയവും അടഞ്ഞു കിടക്കുന്നു. ഇങ്ങനെ എല്ലാം കൊണ്ടും തകർന്ന അവസ്ഥയിലാണ് ബാബു. ഇങ്ങനെ അദ്ദേഹം ഒറ്റയ്ക്ക് കഴിയുന്നത് വെറുതേയല്ലെന്നാണ് ആക്ഷേപം.
പുറത്തിറങ്ങിയാൽ ബാബുവിനെ കാത്തിരിക്കുന്നത് വലിയ അഴിമതികളുടെ കഥകളാണെന്നും ആക്ഷേപമുണ്ട്. വിഴിഞ്ഞം മുതൽ ബാർകേസ് വരെ ഇതിൽപെടും. മുൻ മന്ത്രി കെ.ബാബുവിന്റെ പഴ്സനൽ അസിസ്റ്റന്റായിരുന്ന തിരുവനന്തപുരം നേമം സ്വദേശി കിരൺ ആർ.ടി.നായർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ വഞ്ചനാകുറ്റത്തിനു കേസെടുത്തതാണ് ഒടുവിലെ സംഭവം. ഒരു കോടി രൂപ തട്ടിപ്പുനടത്തിയതായി ഒടയംചാൽ പടിമരുത് സ്വദേശി പച്ചപ്പതിക്കൽ വിനീഷ് ജോർജ് രാജപുരം പൊലീസിൽ നൽകിയ പരാതിയിലാണു കേസ് രജിസ്റ്റർ ചെയ്തത്.
വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിനു സമീപം റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 2016 ജനുവരി 28 മുതൽ ഒക്ടോബർ ഏഴു വരെ പല തവണയായി ഒരു കോടി രൂപ തട്ടിയെടുത്തതായി വിനീഷ് ജോർജ് പരാതിയിൽ പറയുന്നു. ഈ പരാതിയിലും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കേണ്ട അവസ്ഥയിലാണ്. മന്ത്രിപദമൊഴിഞ്ഞ് എറണാകുളത്ത് പോയ ശേഷം ബാബു തിരുവനന്തപുരത്തേക്ക് വന്നിട്ടു പോലുമില്ല. തൃപ്പുണ്ണിത്തറയിലെ അപ്രതീക്ഷിത തോൽവി കൂടിയായപ്പോൾ അദ്ദേഹം ആകെ തളർന്നു. ഇതോടെ വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും പോകാതെയായി. എല്ലാവരിൽ നിന്നും അകന്നു നിൽക്കാനാണ് മുൻ എക്സൈസ് മന്ത്രി ആഗ്രഹിക്കുന്നത്.
ആൾക്കൂട്ടങ്ങളിൽ നിന്ന് ഓടിയെളിച്ച് ബാബു
ജനങ്ങൾക്കിടയിൽ നിന്നും ഓടിയൊളിക്കുകയാണ് ബാബു ഇപ്പോൾ. സ്വന്തം പാർട്ടി നേതാക്കൾക്കും വേണ്ടാതായി. എത്ര വലിയ പദവിയുണ്ടായിരുന്നാലും അവസാനം ഒന്നുമല്ലാതാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെ.ബാബു എന്ന രാഷ്ട്രീയക്കാരന്റെത്. പി. എ മാരാണ് ജനങ്ങൾക്കിടയിൽ നിന്നും അവരുടെ പ്രിയ നേതാവിനെ അടർത്തി മാറ്റിയത് എന്നാണ് നാട്ടുകാർ പറയുന്നത്. രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് നിലവിലെ കാര്യങ്ങൾ വച്ച് വിലയിരുത്താൻ കഴിയുന്നത്.
ബാബു തീർത്തും ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. ബാർ കോഴയിൽ താൻ തെറ്റുകാരനല്ലെന്ന് ബാബു വിശ്വസിക്കുന്നു. എന്നിട്ടും എല്ലാവരും ഒറ്റപ്പെടുത്തി. കെ പി സി സി പ്രസിഡണ്ട് പോലും കള്ളൻ എന്ന വിളിച്ച ആഘാതത്തിൽ തന്നെയാണ് അദ്ദേഹം. ഇപ്പോൾ കണ്ടാൽ ആളെ തിരിച്ചറിയുക പോലുമില്ല. വല്ലാതെ മെലിഞ്ഞു. ചില രോഗങ്ങൾ അലട്ടുന്നുണ്ട്. കേസ് അവസാനിച്ച് നിരപരാധി എന്ന് തെളിയും വരെ പൊതു വേദിയിൽ വരേണ്ട എന്ന കടുത്ത തീരുമാനത്തിൽ ആണ്. ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ല. പാർട്ടിയും നേതാക്കളും ഒറ്റപ്പെടുത്തി എന്നും നിർണായക ഘട്ടത്തിൽ എല്ലാവരും തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. അത് മാനസികമായി അദ്ദേഹത്തെ തളർത്തി. ആശ്വാസവാക്കുമായി ഒരാളും അത് വഴി ചെന്നില്ല. ഒരു തെറ്റും ചെയ്യാതെ തൻ ക്രൂശിക്കപ്പെട്ടു എന്ന ഉറച്ച വിശ്വാസത്തിൽ ആണ് അദ്ദേഹം.
മാണിയെ വിശുദ്ധനാക്കാൻ ഓരോരുത്തർ പരക്കം പായുമ്പോൾ അദ്ദേഹത്തിന്റെ വേദനയും ധാർമികരോഷവും സ്വയം കടിച്ചമർത്തുന്നു. കോൺഗ്രസ് നേതാക്കൾ ത്രിപൂണിത്തുറ വഴി പോയാലും മൈൻഡ് ചെയ്യാറില്ല. പ്രാദേശിക നേതൃത്വം പൂർണമായും കയ്യൊഴിഞ്ഞു. ജില്ലാ നേതാക്കൾ ആരും ബാബുവിനെ വിളിക്കാറുപോലും ഇല്ല. മരണവീട്ടിലും വിവാഹങ്ങൾക്കും നൂലുകെട്ടിനും അടക്കം എല്ലാ വീട്ടിലും കയറിയിറങ്ങിയിരുന്ന ബാബുവിന്റെ അവസ്ഥ ഒരു പൊതുപ്രവർത്തകനും സംഭവിക്കാൻ പാടില്ലാത്തതാണ്. എന്നാൽ പെട്ടപ്പോൾ ഒറ്റയ്ക്കായി ശരിക്കും ബാബു വീട്ടിൽ ഒറ്റയ്ക്കായിപ്പോയി. എറണാകുളത്തു ബാബു ഒരു പ്രസംഗം നടത്തിയിട്ടു വർഷം രണ്ടാവുകയാണ്. ഇനി ബാബുവിന് കോൺഗ്രസ്സ് എന്തെങ്കിലും അവസരം നൽകുമെന്ന് ബാബുവിന്റെ ബന്ധുക്കളും വിശ്വസിക്കുന്നില്ല. ബാബു കേസിൽപ്പെട്ടു ജീവിതം ദുരിതമയമാവും എന്ന ഭയവും അവർക്കുണ്ട്-ബാബുവിന്റെ വിശ്വസ്തൻ പ്രതികരിച്ചത് ഇങ്ങനെയാണ്.
പാത്രം വലിച്ചെറിഞ്ഞും ദേഷ്യ പ്രകടനം
കെപിസിസി നിർവ്വാഹക സമിതി അംഗമായിരുന്നു ബാബു. ആ പദവി ഇപ്പോഴുമുണ്ട്. ബാർ കോഴയിലെ കേസ് നീണ്ടു പോകുമെന്ന് തന്നെയാണ് ബാബു ഇപ്പോും കരുതുന്നത്. താൻ ഒരിക്കലും തറ്റ് ചെയ്തിട്ടില്ലെന്ന് ബാബു പറയുന്നു. ഗാന്ധിയൻ ജീവിതമായിരുന്നു ബാബു നയിച്ചിരുന്നത്. എ ഗ്രൂപ്പിന്റെ പ്രധാന സാമ്പത്തിക സ്ത്രോതസ്സായി മാറിയപ്പോഴും ലഹരി വിരുദ്ധത പ്രകടിപ്പിച്ച നേതാവ്. മദ്യം ഉപയോഗിക്കാറേ ഇല്ലായിരുന്നു. ബിയറിനെ പോലും ജീവിതത്തിൽ നിന്ന് അകറ്റിയ നേതാവിന് എക്സൈസ് നൽകിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താൽപ്പര്യമായിരുന്നു.
ജീവിതത്തിൽ മദ്യത്തെ അകറ്റി നിർത്തിയ നേതാവിനെ ഒടുവിൽ എക്സൈസ് വകുപ്പ് തന്നെ വീഴ്ത്തി. ബാർ കോഴയിൽ ആരോപണ വിധേയനായതോടെ അദ്ദേഹം തീർത്തും നിരാശനായി. മന്ത്രിപദം കൈവിടാതെ തൃപ്പുണ്ണിത്തുറയിൽ ജയിക്കാമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫ് സർക്കാർ സരിതയുടെ ആരോപണങ്ങൾ നേരിട്ടവർ പോലും ജയിച്ചു. എന്നാൽ തൃപ്പുണ്ണിത്തുറയിൽ സ്വരാജിന് മുമ്പിൽ ബാബു തോറ്റു. ഇതിന് കാരണം കോൺഗ്രസുകാരുടെ പാലം വലിയായിരുന്നു. തോറ്റതോടെ വീട്ടിലേക്ക് ഒതുങ്ങി കൂടി. എന്തിനും ഏതിനും ദേഷ്യം. വീട്ടുകാരോടും ഇത് പ്രകടിപ്പിച്ചു. പാത്രങ്ങൾ എടുത്തെറിയുന്ന തരത്തിലേക്ക് ദേഷ്യം മാറി. ദിനചര്യകൾ തെറ്റി. ഇതോടെ അസുഖവും കൂടെ കൂടി.
നടത്തുവും എല്ലാം വിട്ട് വീട്ടിലേക്ക് ചിരിച്ച മുഖവുമായി കാൽ നൂറ്റാണ്ട് തൃപ്പുണ്ണിത്തറുയുടെ ജനപ്രതിനിധിയായിരുന്ന ബാബു മാറി. ഇതോടെ പാർട്ടിക്കാരും പൊതു സമൂഹവും അകന്നു. എന്നും വലിയ ആൾത്തിരക്കായിരുന്നു ബാബുവിന്റെ തൃപ്പുണ്ണിത്തുറയിലെ വീട്ടിൽ. ജനനായകൻ ഉൾവലിഞ്ഞതോടെ ഈ ആൾക്കൂട്ടവും മാറി. കൊച്ചിയിലെ പാർട്ടി പരിപാടികൾക്ക് പോലും ബാബു എത്താതെയായി.
മന്ത്രിയായിരിക്കെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വിശ്വസ്തന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാൻ ബാബു എത്തിയിരുന്നു. അതിവിശ്വസ്തനുമായി കുടുംബപരമായ ബന്ധവും ഉണ്ടായിരുന്നു. ബാബുവിന്റെ വീട്ടിന് തൊട്ടടുത്തായിരുന്നു ഈ കല്ല്യാണം. അതിന് പോലും ആൾക്കൂട്ടത്തെ ഒഴിവാക്കാൻ അവസാന നിമിഷമാണ് ബാബു എത്തിയത്. എന്നും എല്ലാ കല്യാണത്തിനും ഓടി നടന്ന നേതാവിന്റെ മാനസിക അവസ്ഥ കൂടെയുള്ളവർ പോലും മനസ്സിലാക്കിയത് ഈ വിവാഹത്തോടെയാണ്. വീട്ടിൽ ആരെത്തിയാലും അവരെയൊന്നും ബാബു കൂടുതലായി സൽകരിക്കാറുമില്ല. അതിഥികളെ എത്രയും വേഗം ഒഴിവാക്കും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്