നോട്ടീസ് കിട്ടിയപ്പോൾ ഡിവൈഎസ്പിക്ക് അറ്റാക്ക്; എല്ലാവന്റേയും പേരു പറയുമെന്ന് മറ്റൊരു പൊലീസുകാരൻ; ഭയപ്പാടിൽ കോൺഗ്രസ് നേതാവും; കാർ കള്ളക്കടത്തുകാരൻ അലക്സ് സി. ജോസഫിന് ഒത്താശ ചെയ്ത കേസിൽ സിബിഐ അന്വേഷണം തുടങ്ങി
കൊച്ചി: 500 കോടി രൂപ നികുതി വെട്ടിച്ച് ആഡംബരക്കാർ ഇറക്കുമതി ചെയ്ത കേസിലെ പ്രധാന പ്രതി അലക്സ് സി. ജോസഫിന്റെ വ്യാജപാസ്പോർട്ട് നശിപ്പിച്ച് അയാളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങി. സിബിഐയുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് കിട്ടിയപ്പോൾ ആരോപണ വിധേയനായ ഡിവൈ.എസ്പിക്ക് ഹാർട്ട് അറ്റാക്ക്. താൻ കുടുങ്ങിയാൽ ഇതിനു പിന്നിലുള്ള കോൺഗ്രസിലെ കേന്ദ്രനേതാവിനെയും കൊണ്ടേ പോകൂവെന്ന് മറ്റൊരു ഉദ്യോഗസ്ഥന്റെ ആത്മഗതം. കേരളാ പൊലീസ് അന്വേഷിച്ച് കുളമാക്കുകയും മധ്യതിരുവിതാംകൂറുകാരനായ കോൺഗ്രസ് നേതാവിനു വേണ്ടി അലക്സ് സി. ജോസഫ് എന്ന വമ്പൻ തട്ടിപ്പുകാരന് വിടുപണി ചെയ്യുകയും ചെയ്ത പൊലീസുകാർ പണി പോകുമെന്ന ഭയപ്പാടിലാണ്.
കോൺഗ്രസിലെ കേന്ദ്രനേതാവിന്റെ ബിനാമി എന്ന അറിയപ്പെടുന്ന തിരുവല്ല ചെക്കാട്ട് അലക്സ് സി. ജോസഫിനെ രക്ഷപ്പെടുത്താനായി ഇയാളിൽനിന്ന് പിടികൂടിയ വ്യാജപാസ്പോർട്ട് തിരുവല്ല പൊലീസ് അയാൾക്കു തന്നെ തിരിച്ചു നൽകുകയും നശിപ്പിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈ.എസ്പിയും എസ്.ഐയും സസ്പെൻഷനിലായപ്പോൾ തെളിവിന്റെ അഭാവത്തിൽ അലക്സിനെ കോടതി വെറുതേ വിട്ടു.
സംസ്ഥാന-കേന്ദ്രഭരണത്തിലെ കോൺഗ്രസ് നേതാക്കളുടെയും മലയാള സിനിമാതാരങ്ങളുടേയും അടുത്ത സുഹൃത്തായിരുന്ന അലക്സ് സി. ജോസഫിനെ നികുതി വെട്ടിച്ച് കാർ കടത്തിയ കേസിൽ 2011 നവംബർ ആറിന് ഹൈദരാബാദ് വിമാനത്താവളത്തിൽനിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്ത് ഷംസാബാദ് പൊലീസിന് കൈമാറുകയായിരുന്നു. എബി ജോൺ എന്ന പേരിലുള്ള പാസ്പോർട്ടിൽ വിദേശത്തുനിന്നു വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടിയിലായത്. ഡി.ആർ.ഐ ഉദ്യോഗസ്ഥർക്ക് ഇയാളെ അറസ്റ്റ് ചെയ്യാൻ വകുപ്പില്ലാത്തതിനാൽ തടഞ്ഞുവയ്ക്കുക മാത്രമാണ് ചെയ്തത്.
അറസ്റ്റില്ലാതെ തന്നെ ജയിലിൽ ഇടാമെന്നിരിക്കേ ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിക്കാൻ കേരളാ പൊലീസിന്റെ സഹായം തേടി. പത്തനംതിട്ട എസ്പിയുടെ മേൽനോട്ടത്തിൽ അന്നത്തെ തിരുവല്ല ഡിവൈ.എസ്പി കെ.എൻ. രാജീവിന്റെ നിർദ്ദേശപ്രകാരം എസ്.ഐ വിനോദ് കൃഷ്ണനും സംഘവുമാണ് അലക്സിനെ കൊണ്ടുവരാൻ ഹൈദരാബാദിലേക്ക് പോയത്. ഷംസാബാദ് സ്റ്റേഷനിൽ നിന്ന് ഏറ്റുവാങ്ങിയ അലക്സിനെ യാതൊരു ആവശ്യവുമില്ലാതിരുന്നിട്ടും അവിടുത്തെ കോടതിയിൽ ഹാജരാക്കുകയാണ് കേരളാ പൊലീസ് ചെയ്തത്. കോടതി ഇയാളെ കൊണ്ടുപൊയ്ക്കൊള്ളാൻ പൊലീസിന് നിർദ്ദേശം നൽകി. പിന്നെയാണ് മുൻകൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ച് കാര്യങ്ങൾ അരങ്ങേറിയത്. ഇതിന് വേണ്ട നീക്കങ്ങൾ നടത്തിയത് കോൺഗ്രസിന്റെ കേന്ദ്രനേതാവിന്റെ അടുത്ത അനുയായി ആയിരുന്നു.
നാഗർകോവിൽ വഴി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അലക്സുമായി പോയ പൊലീസ് സംഘത്തെ ഡിവൈ.എസ്പി രാജീവ് തിരിച്ചുവിളിച്ച് തിരുവല്ല വഴി വരാൻ ആവശ്യപ്പെട്ടു. തിരുവല്ല സ്റ്റേഷനിൽ എത്തിയപ്പോൾ എബി ജോൺ എന്ന പേരിലുള്ള അലക്സിന്റെ വ്യാജപാസ്പോർട്ട് അയാളുടെ സഹോദരന് കൈമാറി. ഡിവൈ.എസ്പിയുടെ നിർദ്ദേശപ്രകാരം എസ്.ഐ ആണ് പാസ്പോർട്ട് വിട്ടു കൊടുത്തത്. എബി ജോൺ എന്ന പേരിലുള്ള തന്റെ പാസ്പോർട്ട് കൈപ്പറ്റിയതായി പൊലീസ് അലക്സിൽനിന്ന് എഴുതി വാങ്ങുകയും ചെയ്തു. ഹൈക്കോടതിയിൽ ഹാജരാക്കിയപ്പോൾ അലക്സിന്റെ വ്യാജപാസ്പോർട്ട് എവിടെയെന്ന് കോടതി ഡി.ആർ.ഐ ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോഴാണ് അതു കേരളാ പൊലീസ് മുക്കിയെന്ന വിവരം പുറത്തുവന്നത്.
കുറ്റം മുഴുവൻ എസ്.ഐയുടെ തലയിൽ വച്ച് രക്ഷപ്പെടാൻ ഡിവൈ.എസ്പി ശ്രമിക്കുകയും അലക്സ് നൽകിയ കൈപ്പറ്റ് രസീത് മാദ്ധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തു. ഇതോടെ പാസ്പോർട്ട് മുക്കിയത് പൊലീസ് ആണെന്നതിന് ശക്തമായ തെളിവുണ്ടാവുകയും ചെയ്തു. സംഭവം വിവാദമായതോടെ എസ്.ഐയെയും ഡിവൈ.എസ്പിയെയും സർക്കാർ സസ്പെൻഡ് ചെയ്തു തലയൂരി. തെളിവില്ലാത്തതിനാൽ ഹൈക്കോടതി അലക്സിനെ ജാമ്യത്തിൽ വിടുകയും ചെയ്തു. ഇതിനോടകം വ്യാജപാസ്പോർട്ട് കത്തിച്ചു കളഞ്ഞിരുന്നു.
ഇത്രയും വലിയ ഒരു അട്ടിമറി നടന്നിട്ടും അതേപ്പറ്റി തുടരന്വേഷണം ഉണ്ടായില്ല. കൂടുതൽ അന്വേഷിച്ചാൽ കോൺഗ്രസിന്റെ പല നേതാക്കളും അഴിക്കുള്ളിൽ പോകേണ്ടി വരുമായിരുന്നു. മലയാളത്തിലെ സൂപ്പർതാരത്തിനടക്കം നികുതിവെട്ടിച്ച് അലക്സ് കാർ ഇറക്കിക്കൊടുത്തിരുന്നു. ഇതിനായി ഇയാൾ ഏഴോളം വ്യാജപാസ്പോർട്ട് സംഘടിപ്പിച്ചിരുന്നു. ഡി.ആർ.ഐ ഇയാൾക്കെതിരെ സകലവിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചിരുന്നപ്പോഴാണ് ഉന്നത നേതാവിന്റെ തണലിൽ ഇയാൾ സുഗമമായി വിദേശയാത്ര നടത്തിയിരുന്നത്. കേസ് എൻ.ഐ.എ അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കൂടുതൽ തെളിവുകൾ ഹാജരാക്കാനാവാതെ ഡി.ആർ.ഐ ഉദ്യോഗസ്ഥരും കുഴങ്ങുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ പൊലീസ് നിയമനങ്ങൾ തീരുമാനിച്ചിരുന്ന നേതാവിന്റെ നിർദ്ദേശത്തിന് വഴങ്ങിയതാണ് ഉദ്യോഗസ്ഥർ കെണിയിലാകാൻ കാരണമായത്. ഇവർക്കെതിരെയും കൂടുതൽ അന്വേഷണം ഉണ്ടായില്ല. കേന്ദ്രസഹായത്തോടെയാണ് കേസ് അട്ടിമറിച്ചത്. അലക്സ് സി. ജോസഫ് ഒന്നും സംഭവിക്കാത്തതു പോലെ പുറത്തിറങ്ങുകയും ചെയ്തു.
നാലുവർഷത്തിന് ശേഷം ഡി.ആർ.ഐയുടെ പരാതി പ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് കിട്ടിയതിന് പിന്നാലെ ആരോപണ വിധേയനായ ഡിവൈ.എസ്പി കെ.എൻ. രാജീവിന് ഹൃദയാഘാതം ഉണ്ടായി. നിലവിൽ പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്പിയായിരുന്ന രാജീവ് അടുത്തമാസം സർവീസിൽനിന്ന് വിരമിക്കുകയാണ്. രോഗബാധിതനായതിനെ തുടർന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യലിൽനിന്ന് തൽക്കാലത്തേക്ക് ഒഴിവാക്കിയിരിക്കുകയാണ്. പാസ്പോർട്ട് തിരികെ നൽകിയ എസ്.ഐ. വിനോദ്കൃഷ്ണൻ, ഹൈദരാബാദിൽനിന്ന് അലക്സിനെ കൊണ്ടു വരാൻ പോയ സംഘത്തിലുണ്ടായിരുന്ന പൊലീസുകാർ എന്നിവരെ സിബിഐ ഒരു വട്ടം ചോദ്യം ചെയ്തു കഴിഞ്ഞു.
ഒരു മയവുമില്ലാതെയാണ് സിബിഐ നടപടി എന്നാണ് ചോദ്യം ചെയ്യലിന് വിധേയനായ ഒരു പൊലീസുകാരൻ പറഞ്ഞത്. അന്ന് സസ്പെൻഷനിലായ എസ്.ഐ. വിനോദ് കൃഷ്ണനെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന വണ്ണം വീണ്ടും തിരുവല്ലയിൽ തന്നെ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചു വന്ന ഡിവൈ.എസ്പി രാജീവിനായി ചങ്ങനാശേരിയിൽ ഒരു സബ് ഡിവിഷൻ തന്നെയുണ്ടായി അവിടെ പോസ്റ്റ് ചെയ്തു. പെരുന്നയിലെ ആത്മീയാചാര്യനും കോൺഗ്രസിലെ കേന്ദ്രനേതാവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചങ്ങനാശേരിയിൽ രാജീവിനെ നിയമിച്ചത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്താണ് അവിടെ നിന്ന് പത്തനംതിട്ട സ്പെഷൽ ബ്രാഞ്ചിലേക്ക് മാറ്റിയത്. പ്രമാദമായ പെണ്ണുകേസിൽ ആരോപണ വിധേയനായ കേന്ദ്രത്തിലെ കോൺഗ്രസ് നേതാവിന്റെ വാലായി നടക്കുന്ന ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് ഇടപെട്ടാണ് തിരുവല്ല പൊലീസ് സ്റ്റേഷനിൽ വച്ച് അലക്സിന്റെ വ്യാജ പാസ്പോർട്ട് അയാൾക്ക് തന്നെ തിരികെ നൽകിയത്. സിബിഐ അന്വേഷണം മുറുകിയാൽ താൻ എല്ലാ അവന്റെയും പേര് വിളിച്ചു പറഞ്ഞ് മാപ്പുസാക്ഷിയാകുമെന്നാണ് ഇതിൽ ഉൾപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഷ്യം. പറയാൻ പോകുന്ന ആദ്യ രണ്ടു പേരുകൾ കോൺഗ്രസ് ഉന്നതന്റെയും അയാളുടെ വാലായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും ആയിരിക്കുമെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്