മാറ്റുകുറഞ്ഞ സ്വർണം 916 ഗോൾഡാക്കുന്ന എടയാറിലെ ശുദ്ധീകരണ ശാല ചെമ്മണ്ണൂരിന്റെ പേരിലുള്ളത്; കൊണ്ടു വന്നത് ഭീമയുടേയും ജോസ്കോയുടേയും അടക്കമുള്ള വമ്പന്മാരുടെ 25 കിലോ സ്വർണം; എല്ലാം ഇൻഷ്വർ ചെയ്തതായതിനാൽ മുതലാളിമാർക്ക് മുതൽ പോയാലും നഷ്ടപരിഹാരം കിട്ടും; ബൈക്കിലെത്തി കവർച്ച നടത്തിയത് മലയാളികളെന്നും സ്ഥിരീകരണം; സിനിമാ സ്റ്റൈൽ കവർച്ചയ്ക്ക് പിന്നിൽ നാടകമോ എന്ന സംശയം ശക്തം; സിജിആർ മെറ്റൽസിലെ കവർച്ചയിൽ തുമ്പൊന്നും കിട്ടാതെ അന്വേഷണം; മുതലാളിമാരേയും ചോദ്യം ചെയ്യും
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: ആലുവയിൽ ആറു കോടി വില വരുന്ന 25 കിലോ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടതിൽ സർവ്വത്ര ദുരൂഹതയെന്ന് പൊലീസ്. സ്വകാര്യ സ്ഥാപനത്തിൽ നിന്നും എടയാറിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോയ സ്വർണമാണ് കവർന്നത്. നാല് ബൈക്കുകളിലായി എത്തിയ കവർച്ചാ സംഘം കാറിന്റെ ചില്ലുകൾ തകർത്ത്, കാറിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം സ്വർണ്ണവുമായി കടന്നു കളയുകയായിരുന്നു. അർദ്ധരാത്രിയോടെയാണ് സംഭവം. എടയാർ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കന്ന സിജിആർ മെറ്റലേഴ്സിലേക്ക് കൊണ്ടുവന്നതായിരുന്നു സ്വർണം. ചെമ്മണ്ണൂർ ഗ്രൂപ്പിന്റേതാണ് ശുദ്ധീകരണ ശാല. എന്നാൽ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പുമായി ഇതിന് ബന്ധവുമില്ല. ഭീമയിലേയും ജോസ്കോയിലേയും സ്വർണ്ണമാണ് ശുദ്ധീകരിക്കാൻ കൊണ്ടു വന്നത്. ഇൻഷുർ ചെയ്തതായിരുന്നു മുഴുവൻ സ്വർണ്ണവും. അതുകൊണ്ട് തന്നെ കവർച്ചയുടെ നഷ്ടം മുതലാളിമാർക്കുണ്ടാവില്ല.
ചെമ്മണ്ണൂർ ഗോഡ് റിഫൈനറി എന്നാണ് ശുദ്ധീകരണശാലയുടെ പേര്. ജെയിംസ് ജോസഫ് എന്ന ആളുടെ പേരിലാണ് എടയാറിലെ പാർക്കിൽ സ്ഥലം അനുവദിച്ചിരിക്കുന്നത്. 1996 മുതൽ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്. പഴയ സ്വർണവും മാറ്റുകുറഞ്ഞ സ്വർണവും 916 ഗോൾഡാക്കുന്ന സ്ഥാപനമാണ് സിജിആർ മെറ്റൽസ്. ചെമ്മണൂർ എന്ന പേരിലാണ് ആദ്യം പ്രവർത്തിച്ചിരുന്നത്. ഇവരുടെതന്നെ എറണാകുളം ജോസ് ജങ്ഷനു സമീപമുള്ള സദനം എന്ന സ്ഥാപനത്തിൽനിന്നാണ് കെഎൽ 7 സിഎം 938 നമ്പർ മഹീന്ദ്ര എക്സ്യുവി കാറിൽ സിജിആർ മെറ്റൽസിലേക്ക് സ്വർണമെത്തിച്ചത്.
ശുദ്ധീകരണശാലയുടെ ഗെയ്റ്റിന് സമീപമായിരുന്നു മോഷണം. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. സ്വർണം കൊണ്ടു പോകുന്നു എന്ന് മുൻകൂട്ടി അറിഞ്ഞ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. കവർച്ചയുമായി ബന്ധപ്പെട്ട് പൊലീസ് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുചക്ര വാഹനത്തിൽ എത്തിയ കവർച്ചക്കാർ കാറിന്റെ ചില്ലു തകർത്ത് സ്വർണം തട്ടിയെടുക്കുകയായിരുന്നു. വർഷങ്ങളായി എടയാറിൽ പ്രവർത്തിക്കുന്ന ശുദ്ധീകരണ ശാലയ്ക്ക് മുന്നിലാണ് കവർച്ച നടന്നത്. സ്വർണം മോഷ്ടിക്കപ്പെട്ടതിൽ സ്ഥാപനവുമായി ബന്ധമുള്ളവർ ഉൾപെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. കോടികളുടെ സ്വർണം കൊണ്ടുവരുന്നുണ്ടെന്നുള്ള കൃത്യമായ അറിവ് ബൈക്കിലെത്തി സ്വർണം കവർന്ന രണ്ടംഗ സംഘത്തിനുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മോഷ്ടിക്കാനെത്തിയവർ മലയാളികളാണ്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇവരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
സ്വർണം കവർന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് കരുതുന്നു. സ്വർണവുമായി വന്ന വാഹനം എവിടെ എപ്പോൾ നിർത്തുമെന്ന് വരെ കണക്കാക്കിയായിരുന്നു കവർച്ചക്കാരുടെ ആക്രമണം. പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിച്ച് മനസ്സിലാക്കിയാണ് കവർച്ചയെന്ന് പൊലീസ് കരുതുന്നു. വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് എറണാകുളത്തുനിന്ന് സ്വർണവുമായി വാഹനം എടയാറിലെ സിആർജി മെറ്റൽസ് എന്ന സ്ഥാപനത്തിലെത്തുന്നത്. വാഹനം ഗെയ്റ്റിനു മുന്നിൽ നിർത്തിയ ഉടനെ ബൈക്കിലെത്തിയ രണ്ടുപേർ ഇരുമ്പുവടിയുമായി വാഹനത്തെ ആക്രമിക്കുകയായിരുന്നു. വാഹനത്തിന്റെ ചില്ലുകൾ തകർത്ത സംഘം, ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തശേഷം സ്വർണമടങ്ങിയ പെട്ടിയുമായി കടക്കുകയായിരുന്നു. ബൈക്കിന് പുറകിലിരുന്ന ആൾ സ്യൂട്ട് കെയ്സ് പിടിക്കും പോലെ സ്വർണം പിടിച്ചാണ് കടത്തിയത്. തൊട്ടടുത്ത് തന്നെ വലിയ വാഹനത്തിൽ ആളുകൾ കാത്തു നിന്നതിന് തെലിവാണ് ഇത്.
ഒരു ബൈക്ക് സ്വർണവുമായെത്തിയ വാഹനത്തെ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രധാനമായും സിസിടിവി ദൃശ്യങ്ങളും ഈ ടവർ ലൊക്കേഷനിൽ കവർച്ചാസമയത്തുണ്ടായിരുന്ന മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം. എടയാർ വ്യവസായ മേഖലയിലെ പ്രധാനപാതയിൽ നിന്നുമാറിയാണ് കവർച്ച നടന്ന സിആർജി മെറ്റൽസ്. സ്ഥാപനം നിയമവിധേയമായാണ് പ്രവർത്തിക്കുന്നതെങ്കിലും പുറത്ത് ഒരു ബോർഡു പോലുമില്ല. അതിനാൽത്തന്നെ ഈ ഫാക്ടറിയെ കുറിച്ചും ഇവിടത്തെ പ്രവർത്തനങ്ങളെ കുറിച്ചും കൃത്യമായ അറിവുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ഇതിനു സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
പഴയ സ്വർണാഭരണങ്ങൾ ഉരുക്കി ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. വൻകിട സ്വർണക്കടകളിൽ നിന്നും മറ്റുമാണ് ഇങ്ങോട്ട് ആഭരണങ്ങൾ എത്തിക്കുന്നത്. സ്വർണാഭരണങ്ങൾ കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്ന നാലു പേരിൽനിന്നുൾപ്പെടെ പൊലീസ് വിശദമായ മൊഴി ശേഖരിക്കുന്നുണ്ട്. ഡ്രൈവർ സജിയെ കൂടാതെ നോയൽ, പീറ്റർ, മാർട്ടിൻ എന്നീ നാലുപേരാണ് കാറിലുണ്ടായിരുന്നത്. 20 കിലോ സ്വർണം ഒരു പെട്ടിയിലും അഞ്ചു കിലോ സ്വർണം മറ്റൊരു പെട്ടിയിലുമായിരുന്നു. 20 കിലോ സ്വർണം നിറച്ച പെട്ടി കാറിന്റെ പിൻസീറ്റിലും അഞ്ചു കിലോയുടെ പെട്ടി സീറ്റിനടിയിലുമായിരുന്നു. കമ്പനി വാച്ചർ ഗേറ്റ് തുറക്കുന്നതിനിടെയായിരുന്നു ആക്രമണം. കവർച്ചക്കാർ കടന്നുപോകുന്ന ദൃശ്യം പരിസരത്തെ സിസിടിവി ക്യാമറകളിൽനിന്ന് പൊലീസ് ശേഖരിച്ചെങ്കിലും ദൃശ്യങ്ങൾക്ക് വേണ്ടത്ര വ്യക്തതയില്ല.
ബിനാനിപുരം പൊലീസാണ് കേസെടുത്തിട്ടുള്ളത്. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.പ്രധാനവഴിയിൽനിന്നും ഏറെ ഉള്ളിലേക്ക് മാറിയുള്ള സ്ഥലത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 25 വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനം സംബന്ധിച്ച് നാട്ടുകാർക്ക് കാര്യമായ വിവരമില്ല. കമ്പനിയിലെ മറ്റു ജീവനക്കാരെയും സെക്യൂരിറ്റിക്കാരനെയും പൊലീസ് ചോദ്യംചെയ്യുന്നുണ്ട്. എറണാകുളത്തുനിന്ന് എടയാറിലെ സ്വർണശുദ്ധീകരണ സ്ഥാപനത്തിലേക്ക് സ്വർണം എത്തിക്കുന്നുവെന്നത് സംബന്ധിച്ച് കവർച്ചക്കാർക്ക് മുൻകൂട്ടി അറിവ് ലഭിച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. സ്വർണം കൊടുത്തുവിട്ട ജൂവലറിയിൽനിന്നോ എടയാറിലെ സ്വർണശുദ്ധീകരണ സ്ഥാപനത്തിൽനിന്നോ വിവരം കവർച്ചക്കാർക്ക് ലഭിച്ചുവെന്നുതന്നെയാണ് പൊലീസിന്റെ നിഗമനം. അർധരാത്രിയോടെ സ്വർണശുദ്ധീകരണ സ്ഥാപനത്തിന്റെ മുന്നിൽ കാർ എത്തുമ്പോൾ ബൈക്കിലെത്തിയ രണ്ടംഗസംഘം കാറിന്റെ ചില്ലുതകർത്ത് ഉള്ളിലുണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത് കടന്നുവെന്നാണ് പറയുന്നത്.
എന്നാൽ, കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്നതും പൊലീസിന്റെ സംശയം ഇരട്ടിയാക്കുന്നു. കാറിനുള്ളിൽ നാലുപേരുണ്ടായിരുന്നുവെന്നാണ് വിവരം. ബൈക്കിലെത്തിയത് രണ്ടുപേരും. കാറിലുണ്ടായിരുന്നവരും ബൈക്കിലെത്തിയവരും തമ്മിൽ ബലപ്രയോഗമൊന്നും നടന്നതായും കണ്ടെത്തിയിട്ടില്ല. കവർച്ച നടന്നതിന് തൊട്ടുപിന്നാലെ ആലുവ എടയാർ മേഖലയിലെ മുഴുവൻ റോഡുകളും പരിശോധിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതും ജീവനക്കാരെ സംശയത്തിന്റെ നിഴലിലാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്