ചെങ്ങന്നൂർ കൊലപാതക കേസ് അട്ടിമറിച്ചത് പൊലീസ്; വെളിയിൽ വരുന്നത് പൊലീസ്-അഭിഭാഷക-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട്; അദ്ധ്യാപികയുമായി അവിഹിത ബന്ധത്തിന്റെ പേരിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസ് ഇല്ലാതാക്കിയത് ഇങ്ങനെ
മാവേലിക്കര: കോളജ് അദ്ധ്യാപികയും അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥിയും തമ്മിൽ അവിശുദ്ധ ബന്ധം. അദ്ധ്യാപികയുടെ ഭർത്താവ് ഇതറിഞ്ഞപ്പോൾ താക്കീതും ബഹളവും. എന്നിട്ടും, ബന്ധം തുടർന്നപ്പോൾ ഭർത്താവിന്റെ അനിയൻ നേരിട്ടിറങ്ങി പ്രശ്നം തീർക്കാൻ. അദ്ധ്യാപികയുടെ കാമുകനായ ശിഷ്യനെ അനുനയത്തിൽ വിളിച്ചു സംസാരിച്ചു. വഴങ്ങാതായപ്പോൾ ഭീഷണിയും ശാരീരിക പീഡനവും. ഭയന്നോടിയ വിദ്യാർത്ഥി ട്രെയിനിനു മുന്നിൽപ്പെട്ടു മരിക്കുന്നു. പിന്നെയെല്ലാം പൊലീസിന്റെ കൈകളിൽ.
അദ്ധ്യാപികയുടെ അയൽപക്കക്കാരനായ രാഷ്ട്രീയ നേതാവിന്റെ ഇടപെടൽ മൂലം പൊലീസ് കഥയൊക്കെ മാറ്റി കുറ്റപത്രം ചമച്ചു. നിരപരാധിയായ ഒരു ചെറുപ്പക്കാരനെ നിഷ്ഠൂരമായി കൊന്ന കേസിലെ പ്രതികൾ പുഷ്പം പോലെ ഊരിപ്പോന്നു. അവർക്ക് ചെലവായത്് ഏതാനും നോട്ടുകെട്ടുകൾ. അതു വാങ്ങി അഭിഭാഷകരും പൊലീസും ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ നേതാവും ഒത്തുകളിച്ചപ്പോൾ പ്രതികളെ കോടതി വെറുതെ വിട്ടു. മകനെ നഷ്ടമായ മാതാപിതാക്കൾ വിധിയെ പഴിച്ച് ശിഷ്ട ജീവിതം തള്ളി നീക്കുന്നു.
വിദ്യാർത്ഥിയുടെ മരണത്തിന് കാരണക്കാരിയായ അദ്ധ്യാപിക ഇപ്പോഴും സസുഖം മറ്റൊരു പ്രവർത്തന മേഖലയിൽ വ്യാപരിക്കുന്നു. കോടതി വെറുതെ വിട്ട ഭാര്യയെ അഗ്നിശുദ്ധി വരുത്തിയ സീതയെപ്പോലെ സ്വീകരിക്കാൻ ഒരുങ്ങി ഭർത്താവ് ഇരുകൈയും വിടർത്തി നിൽക്കുന്നു. കോളിളക്കം സൃഷ്ടിച്ച, നാടുനടുക്കിയ ചെങ്ങന്നൂർ കൊലപാതകകേസിൽ പ്രതികളെ കോടതി വെറുതെ വിട്ടുവെന്ന് അറിഞ്ഞ് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് അനന്തരകഥകൾ വെളിച്ചത്തു വരുന്നത്.
ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളജ് വിദ്യാർത്ഥിയായിരുന്ന ചെറിയനാട് മേപ്പാട്ടേത്ത് അജിത് വി. ഗോപാൽ(18) ട്രെയിൻ തട്ടി മരിച്ച കേസിലാണ് തിരുവല്ല കടപ്ര വളഞ്ഞവട്ടം ചന്ദ്രഭവനം സരിൻ ചന്ദ്ര, കാരിക്കോട്ട് ഡാൻ ജോൺ എന്നിവരെ മാവേലിക്കര അഡിഷണൽ ജില്ലാ ജഡ്ജി കെ.കെ. സുജാത വെറുതെ വിട്ടത്. ഏറെക്കാലം മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്ന വാർത്തയായിരുന്നു ഇത്. കേസ് അട്ടിമറിക്കുന്നുവെന്ന് അന്നു തന്നെ പൊലീസിനെതിരേ ആരോപണം ഉണ്ടായിരുന്നു. വിധി വന്നപ്പോൾ അത് വ്യക്തമായി. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.
2011 മെയ് അഞ്ചിന് വൈകിട്ട് നാലേകാലോടെ ചെങ്ങന്നൂരിന് സമീപം ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അജിത്ത് മരിച്ചത്. ഒന്നാം പ്രതി സരിൻ ചന്ദ്രയുടെ സഹോദരന്റെ ഭാര്യയായ അദ്ധ്യാപികയുമായി അജിത്തിന് വഴിവിട്ട ബന്ധം ആരോപിക്കപ്പെട്ടിരുന്നു. ഇതേപ്പറ്റി ചോദിക്കാൻ സരിനും ഡാനും അജിത്തിനെ അനുനയത്തിൽ വിളിച്ച് കാറിൽ കയറ്റുകയായിരുന്നു. കാറിനുള്ളിൽ വച്ച് ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനിടെ ചെറിയനാട് മാമ്പള്ളിപടി റെയിൽവേ മേൽപ്പാലത്തിനു പടിഞ്ഞാറു വശത്ത് വച്ച് അജിത്ത് കാറിൽനിന്ന് ഇറങ്ങി ഓടി.
മാവേലിക്കര-ചെങ്ങന്നൂർ റെയിൽവേ പാതയിലൂടെ വടക്കോട്ട് ഓടിയ അജിത്തിനെ ഒന്നാം പ്രതി സരിൻ പിന്തുടർന്നു. ഇതിനിടെ പാളത്തിലൂടെ വരികയായിരുന്ന ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച് അജിത്ത് മരിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഇന്ത്യൻ ശിക്ഷാ നിയമം 365, 306, 34 വകുപ്പുകൾ ചുമത്തി ചെങ്ങന്നൂർ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ആർ. ജോസാണ് കേസ് ചാർജ് ചെയ്തത്. ഈ കേസ് അട്ടിമറിച്ചതും പൊലീസ്തന്നെയാണ്. ഇവരുടെ മണ്ണ്- മണൽമാഫിയ ബന്ധങ്ങൾക്ക് ഒത്താശ ചെയ്തിരുന്ന ചെങ്ങന്നൂരിലെ ബിജെപി നേതാവാണ് അയൽവാസിയായ അദ്ധ്യാപികയ്ക്ക് വേണ്ടി രംഗത്തുവന്നത്.
അവിഹിതബന്ധവും വിദ്യാർത്ഥിയുടെ മരണവും വിവാദമായതിനെ തുടർന്ന് അദ്ധ്യാപികയെ ഉപേക്ഷിക്കാൻ അവരുടെ ഭർത്താവ് തയാറായി. അതു സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല, അനിയന്റെയും ബന്ധുക്കളുടെയും താൽപര്യ പ്രകാരമായിരുന്നു. തന്നെ കൊലപാതകിയാക്കിയ സഹോദരഭാര്യയെ ഇനി മേലിൽ കുടുംബത്ത് കയറ്റരുതെന്ന വാശി ഭർത്താവിന്റെ അനുജൻ സരിൻചന്ദ്രയ്ക്ക് ആയിരുന്നു. എന്നാൽ, കേസിൽ അനിയനെയും കൂട്ടുകാരനെയും വെറുതെ വിട്ടാൽ ഭാര്യയെ സ്വീകരിക്കാൻ തയാറാണെന്ന് ഭർത്താവ് വാഗ്ദാനം ചെയ്തിരുന്നു. ഈ കേസ് ജയിക്കാൻ വേണ്ടിയാണ് ഭാര്യ അയൽവാസിയായ ബിജെപി നേതാവിനെ കൂട്ടുപിടിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനുമായുണ്ടായിരുന്ന ബന്ധം മുതലെടുത്ത് കേസിൽ പഴുതുകൾ ഉണ്ടാക്കാൻ നേതാവിന് സാധിച്ചു.
ഇപ്പോൾ അദ്ധ്യാപിക മാന്നാറിൽ ഒരു സ്വകാര്യ കുപ്പിവെള്ള കമ്പനിയിൽ ജോലി ചെയ്യുന്നു. ഇതു വാങ്ങിക്കൊടുത്തതും ബിജെപി നേതാവ് തന്നെ. പണവും സ്വാധീനവും ഉണ്ടെങ്കിൽ ഏതു കേസും തേച്ചു മാച്ചു കളയാമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. അദ്ധ്യാപികയുടെ ഭർത്താവിന് ഭാര്യയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിയുമോയെന്ന് തീർച്ചയില്ല. കാരണം കളങ്കിതയായ ഭാര്യയെ സ്വീകരിക്കാൻ ഭർത്താവിന്റെ അനുജന് സമ്മതമില്ല. സംഭവം നടക്കുന്ന സമയത്തെ ചെങ്ങന്നൂർ എസ്.ഐ പല മാദ്ധ്യമപ്രവർത്തകരുമായും അദ്ധ്യാപികയും ശിഷ്യനുമായുള്ള അവിഹിതബന്ധത്തിന്റെ കഥകൾ പങ്കു വച്ചിരുന്നു.
രാത്രികാലങ്ങളിലും പിന്നീട് പലപ്പോഴും ഗുരു-ശിഷ്യബന്ധം മറന്ന് ഇരുവരും അയച്ച സന്ദേശങ്ങൾ, ഫോൺ കോളുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ, ഇതിന്റെ പേരിൽ അജിത്തിന് വന്ന ഭീഷണികൾ, ഒടുവിൽ മരണം ഇതൊക്കെ സംബന്ധിച്ച് പൊലീസ് തയാറാക്കിയ കുറ്റപത്രത്തിൽ പഴുതുകൾ ഏറെയുണ്ടായിരുന്നു.
ഫോറൻസിക് പ്രഫസറും പൊലീസ് സർജനും റെയിൽവേയുടെ ലോക്കോ പൈലറ്റുമാരും ഉൾപ്പെടെ മുപ്പതോളം സാക്ഷികളെ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് വിസ്തരിച്ചു. എന്തായാലും നീതിയുടെ ഭാഗത്തുനിന്നുള്ള വിധിയല്ല ഇത്. അത് കോടതിയുടെയോ ജഡ്ജിയുടേയോ കുഴപ്പമല്ല. മറിച്ച് പൊലീസ് സംവിധാനത്തിന്റെ മാത്രമാണ്.
Stories you may Like
- അവിഹിത ബന്ധം തിരിച്ചറിഞ്ഞ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
- ട്രംപിനെതിരെ 420 കൊല്ലം അകത്തുകിടക്കേണ്ട കുറ്റങ്ങൾ
- യുവതിയുമായി അവിഹിത ബന്ധം; കൊലപ്പെടുത്തി ഭർത്താവ് സെപ്റ്റിക് ടാങ്കിലിട്ടു
- പ്രവാസിയുടെ ഭാര്യക്കും കാമുകനും ജീവപര്യന്തം കഠിന തടവും 11 ലക്ഷം പിഴയും
- സിദ്ധാർത്ഥിന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ ശ്രമം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍