Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുത്ത് സാരമുള്ളതല്ലെങ്കിലും തലമുതൽ താഴോട്ട് പകുതിഭാഗം സാരമായി പൊള്ളലേറ്റ നിലയിൽ; മുഖവും കഴുത്തും കത്തിക്കരിഞ്ഞു; പേശികൾക്ക് പൊള്ളലേറ്റതിനാൽ വൃക്കയേയും ബാധിക്കാൻ സാധ്യത; ചിലങ്ക ജംഗ്ഷനിൽ പെൺകുട്ടിയെ പച്ചയ്ക്ക് കത്തിക്കാൻ ശ്രമിച്ചതിന് പിന്നിൽ പ്രണയ നൈരാശ്യം തന്നെ; പൊലീസ് ചോദ്യം ചെയ്യലിനെ അജിൻ റെജി മാത്യു നേരിട്ടത് ഭാവമാറ്റമില്ലാതെ; ചിലങ്ക ജംഗ്ഷനിലെ ക്രൂരതയിൽ സത്യം വ്യക്തമാക്കി സിസിടിവിയും; പ്രതി ലക്ഷ്യമിട്ടത് യുവതിയെ കൊന്നശേഷം ആത്മഹത്യയ്ക്കും

കുത്ത് സാരമുള്ളതല്ലെങ്കിലും തലമുതൽ താഴോട്ട് പകുതിഭാഗം സാരമായി പൊള്ളലേറ്റ നിലയിൽ; മുഖവും കഴുത്തും കത്തിക്കരിഞ്ഞു; പേശികൾക്ക് പൊള്ളലേറ്റതിനാൽ വൃക്കയേയും ബാധിക്കാൻ സാധ്യത; ചിലങ്ക ജംഗ്ഷനിൽ പെൺകുട്ടിയെ പച്ചയ്ക്ക് കത്തിക്കാൻ ശ്രമിച്ചതിന് പിന്നിൽ പ്രണയ നൈരാശ്യം തന്നെ; പൊലീസ് ചോദ്യം ചെയ്യലിനെ അജിൻ റെജി മാത്യു നേരിട്ടത് ഭാവമാറ്റമില്ലാതെ; ചിലങ്ക ജംഗ്ഷനിലെ ക്രൂരതയിൽ സത്യം വ്യക്തമാക്കി സിസിടിവിയും; പ്രതി ലക്ഷ്യമിട്ടത് യുവതിയെ കൊന്നശേഷം ആത്മഹത്യയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: യുവാവ് നടുറോഡിൽ വെച്ച് പെൺകുട്ടിയെ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിലെ ദുരൂഹതകൾ പൂർണ്ണമായും മാറിയെന്ന് സൂചന. പ്രണയ നൈരാശ്യം തന്നെയാണ് സംഭവത്തിന് പിന്നിൽ. പത്തനംതിട്ട ജില്ലക്കാരിയാണ് ആക്രമണത്തിനിരയായത്. പ്രതി കുമ്പനാട് കടപ്ര കരാലിൽ അജിൻ റെജി മാത്യു(18) വിനെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. യുവതിയുടെ നില ഇപ്പോഴും അതീവഗുരുതരമാണ്. 60 ശതമാനം പൊള്ളലേറ്റ യുവതി അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ 9.10-ന് തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡിൽ ചിലങ്ക ജങ്ഷനു സമീപത്താണ് സംഭവം.

പെൺകുട്ടിക്ക് ഏറ്റ കുത്ത് സാരമുള്ളതല്ലെന്നു ഡോക്ടർമാർ പറഞ്ഞു. തല മുതൽ താഴോട്ട് പകുതിഭാഗം സാരമായി പൊള്ളിയ നിലയിലാണ്. മുഖത്തും കഴുത്തിനുമാണ് കൂടുതലായി പൊള്ളലേറ്റത്. മുടി മുഴുവൻ കരിഞ്ഞു. പേശികൾക്കും പൊള്ളലേറ്റിട്ടുണ്ട്. ഇതുമൂലം വൃക്കകൾക്കു തകരാർ സംഭവിക്കാൻ സാധ്യത ഏറെയാണ്. അരയ്ക്കു മുകളിലുള്ള ഭാഗത്താണ് പൊള്ളലിന്റെ 90% സംഭവിച്ചിരിക്കുന്നത്. യുവതി റേഡിയോളജി കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിലേക്ക് ബസ്സിറങ്ങി നടന്നുപോകുകയായിരുന്നു. ഇതേ ബസിൽ വന്ന അജിൻ യുവതിയുമായി സംസാരിച്ചുവരുന്നതിനിടയിൽ തർക്കമുണ്ടായി. തുടർന്ന് ഇയാൾ കത്തി കൊണ്ട് വയറ്റിൽ കുത്തി. ബാഗിലെ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്തേക്ക് ഒഴിച്ച് ലൈറ്റർ കൊണ്ട് കത്തിച്ചു. തീ ആളുന്നതിനിടെ, 10 ചുവട് മുന്നോട്ടോടിയ യുവതി പിന്നിലേക്ക് മറിഞ്ഞുവീണു. സമീപത്തെ കടകളിലും മറ്റും ഉണ്ടായിരുന്നവർ വെള്ളമൊഴിച്ച് തീകെടുത്തി.

യുവതിയെ തീ കൊളുത്തിയ സംഭവത്തിൽ പൊലീസിനു തെളിവായതു റെയിൽവേ സ്റ്റേഷൻ റോഡിലെ കളിപ്പാട്ടക്കടയിലെ ക്യാമറയാണ്. ഇതിൽ എല്ലാം വ്യക്തമാണ്. റോഡിലൂടെ പെൺകുട്ടി നടന്നുവരുന്നു. പിന്നാലെയെത്തുന്ന യുവാവ് സംഭവസ്ഥലത്തെത്തുമ്പോൾ വഴി തടസ്സപ്പെടുത്തി മുൻപിലേക്കു കയറി നിന്നു സംസാരിക്കുന്നു. ഇതിനിടയിൽ പെൺകുട്ടി വയർ പൊത്തി വേദനയോടെ നിൽക്കുന്നു. പെട്ടെന്നു യുവാവ് ബാഗ് തുറന്നു എന്തോ ദ്രാവകം യുവതിയുടെ തലയിലൂടെ ഒഴിക്കുന്നു. യുവാവ് ലൈറ്റർ കത്തിക്കുന്നതു പോലെയുള്ള ആക്ഷൻ. യുവതിയുടെ ദേഹത്ത് തീ പടരുന്നു. ഇവർ പുറകോട്ടു വീഴുന്നു. നാട്ടുകാർ ഓടിക്കൂടി ഫ്‌ളെക്‌സ് ബോർഡ് ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിക്കുന്നു. പിന്നെ നാട്ടുകാരുടെ ഇടപെടലും.

സംഭവസ്ഥലത്തുതന്നെ നിന്ന അജിനെ നാട്ടുകാർ പിടിച്ചുകെട്ടി പൊലീസിന് കൈമാറി. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് യുവതിയെ ആദ്യം പ്രവേശിപ്പിച്ചത്. ഒന്നാം വർഷ ബി.എസ്.സി വിദ്യാർത്ഥിയാണ് അജിൻ. ഇരുവരും ഹയർസെക്കൻഡറി സ്‌കൂളിൽ സഹപാഠികളായിരുന്നു. പ്രണയം നിരസിച്ചതിനാണ് തന്നെ ആക്രമിച്ചതെന്ന് യുവതിയും പൊലീസിന് ആശുപത്രിയിൽ വെച്ച് മൊഴി നൽകിയിട്ടുണ്ട്. അയിരൂർ സ്വദേശിനിയായ 18 വയസുകാരിയെയാണ് പട്ടാപ്പകൾ തിരുവല്ല ചിലങ്ക ജങ്ഷനിൽ വച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

പ്ലസ്ടുവിന് പഠിക്കുമ്പോൾ മുതൽ അജിൻ റെജി മാത്യുവിന് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ, അജിനോട് പെൺകുട്ടി ഒരുഘട്ടത്തിലും താൽപര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി ഇതെല്ലാം നിരസിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്തിയും യുവാവ് വിവാഹക്കാര്യം അവതരിപ്പിച്ചെങ്കിലും അവരും തള്ളിപ്പറഞ്ഞതോടെയാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്. കൈയിൽ കരുതിയിരുന്ന രണ്ടുകുപ്പി പെട്രോളിൽ ഒരു കുപ്പി പെട്രോളാണ് യുവതിയുടെ ശരീരത്തേക്ക് ഒഴിച്ചത്. തീക്കൊളുത്തിയ നിലയിൽ പെൺകുട്ടി നിലവിളിക്കുന്നതുകണ്ട നാട്ടുകാർ വെള്ളമൊഴിച്ച് തീ കെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില അതീ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ചിലങ്ക ജംക്ഷനിൽ നിന്നു വിദ്യാർത്ഥികളായ യുവാവും യുവതിയും നടന്നുപോകുന്നതു പലരും കണ്ടിരുന്നു. റോഡിൽ നിന്നു സംസാരിക്കുന്നതിനിടെ യുവാവ് യുവതിയുടെ തലയിലൂടെ പെട്രോൾ ഒഴിച്ചതും തീ കൊളുത്തിയതും നിമിഷങ്ങൾക്കുള്ളിലായിരുന്നു. 40 സെക്കൻഡിനുള്ളിൽ എല്ലാം കഴിഞ്ഞു.തീ ആളിക്കത്തിയപ്പോഴാണ് നാട്ടുകാർ ശ്രദ്ധിച്ചത്. പെൺകുട്ടിയുടെ ദേഹത്തെ തീ കെടുത്താനായിരുന്നു ആദ്യശ്രമം. രണ്ടു ബക്കറ്റ് വെള്ളമൊഴിച്ചതോടെ തീ കെട്ടു. ഉടനെ പെൺകുട്ടി പുറകോട്ടു മറിഞ്ഞുവീഴുകയും ചെയ്തു. അപ്പോൾ തന്നെ ഒരു കിലോമീറ്ററകലെയുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.

ഈ സമയമെല്ലാം റോഡിൽ അക്ഷോഭ്യനായി നിന്ന യുവാവിനെ ചിലർ പിടിച്ചുനിറുത്തി. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു മാറ്റിയശേഷമാണ് അന്വേഷണം തുടങ്ങിയത്. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാണ് പ്രതി വന്നതെന്നുമാണ് പൊലീസ് നിഗമനം. അതിനാണ് കത്തി, പെട്രോൾ, കയർ എന്നിവയുമായി തിരുവല്ലയിൽ എത്തിയത്. പെൺകുട്ടിയുടെ ദേഹത്ത് തീപടരുന്നതു കണ്ട് അക്ഷ്യോഭ്യനായി നിന്ന അജിൻ സ്റ്റേഷനിലെത്തിയിട്ടും ഭാവമാറ്റമില്ലാതെ നിന്നത് പൊലീസിനെ അദ്ഭുതപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP