ചോക്ളേറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് കോട്ടയം ബിഗ് ബസാറിൽ കൊച്ചു കുട്ടികളെ പരസ്യമായി നഗ്നരാക്കി പരിശോധന; ആൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധിച്ചത് സഹോദരിമാരുടെ മുന്നിൽവച്ച്; ഞങ്ങളൊന്നും എടുത്തിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കാലുപിടിച്ചിട്ടും ജീവനക്കാർ പീഡിപ്പിച്ചത് മണിക്കൂറുകളോളം; വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടും വ്യാപാര ഭീമനെതിരെ നടപടിക്ക് മടിച്ച് പൊലീസും; പരസ്യം കിട്ടുന്നതിന്റെ പേരിൽ വാർത്ത മുക്കിയ കോട്ടയത്തെ പത്രമുത്തശ്ശിമാർക്ക് എതിരെ ആക്ഷേപം ചൊരിഞ്ഞ് സോഷ്യൽ മീഡിയ
എം മനോജ് കുമാർ
കോട്ടയം: ചോക്ളേറ്റ് മോഷ്ടിച്ചു എന്ന് ആരോപിച്ച് കോട്ടയം ബിഗ് ബസാറിൽ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ തടഞ്ഞുവച്ച് നഗ്നരാക്കി പരിശോധിച്ചു. പരിശോധനയിൽ ഒന്നും കിട്ടാതെ വന്നിട്ടും കുട്ടികളെ തിരിച്ചുംമറിച്ചും ചോദ്യംചെയ്തും പീഡനം തുടർന്നു. ഒന്നും മോഷ്ടിച്ചില്ലെന്ന് കുട്ടികൾ സെക്യൂരിറ്റി ജീവനക്കാരുടെ കാലുപിടിച്ച് പരിശോധിച്ചിട്ടും നാലുമണിക്കൂറോളം തടഞ്ഞുവച്ച് പീഡനം തുടർന്നതായാണ് ആക്ഷേപം.
ഇതിന് പിന്നാലെ കുട്ടികൾ നേരെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും പോക്സോ ചുമത്തിത്തന്നെ നടപടിയെടുക്കാവുന്ന സംഭവത്തിൽ പൊലീസ് നടപടി വൈകുന്നതായും ആക്ഷേപം ഉയരുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.
ആൺകുട്ടികളെ സഹോദരിമാരുടെ മുന്നിൽവച്ച് വിവസ്ത്രനാക്കി പരിശോധിച്ചതായും മണിക്കൂറുകൾ പീഡിപ്പിച്ചതായുമാണ് പരാതി. ഞങ്ങൾ മോഷ്ടിച്ചിട്ടില്ലെന്ന് കുട്ടികൾ കരഞ്ഞുപറഞ്ഞിട്ടും കാലുപിടിച്ചിട്ടും സെക്യൂരിറ്റിക്കാർ കുട്ടികളെ നാലുമണിക്കൂറോളം തടഞ്ഞുവയ്ക്കുകയായിരുന്നു. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി നൽകിയിട്ടുള്ളത്.
ബിഗ് ബസാറിൽ സിസിടിവി ക്യാമറ ഉൾപ്പെടെ ഉള്ളപ്പോഴാണ് അതിൽ പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെടാമായിരുന്നിട്ടും അതിന് തുനിയാതെ കുട്ടികളെ നഗ്നരാക്കി പരിശോധിച്ചത്. 12ഉം 14ഉം വയസ്സുള്ള ആൺകുട്ടികളെയാണ് അവരുടെ സഹോദരിമാരുടെ മുന്നിൽവച്ചുതന്നെ വസ്ത്രമഴിച്ച് പരിശോധിച്ചത്.
പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷത്തിനായാണ് കുട്ടികളെല്ലാം ബിഗ് ബസാറിൽ എത്തിയത്. കുറച്ച് നേരം ഇവിടെ നടന്ന ശേഷം ഇവർ പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ സാധനങ്ങളൊന്നും കുട്ടികൾ പർച്ചേസ് ചെയ്തിരുന്നില്ല. തിരികെ ഇറങ്ങുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ഇവരെ തടഞ്ഞു നിർത്തുകയായിരുന്നു. ചോക്കലേറ്റ് മോഷ്ടിച്ചത് തിരികെ തരണമെന്ന് സെക്യൂരിറ്റി ജീവനക്കാർ കുട്ടികളോട് ആവശ്യപ്പെട്ടു. എന്നാൽ, തങ്ങൾ മോഷ്ടിച്ചിട്ടില്ലെന്ന് കുട്ടികൾ പറഞ്ഞു.
ഇതോടെയാണ് ഇവരുടെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ചത്. സ്വന്തം സഹോദരിമാരുടെ മുന്നിൽ നഗ്നരാക്കി നിർത്തി പരിശോധിച്ചിട്ടും മോഷണം പോയ ഒന്നും കുട്ടികളിൽ നിന്നും കണ്ടെടുക്കാൻ ബിഗ് ബസാർ അധികൃതർക്ക് സാധിച്ചതുമില്ല. തുടർന്ന് രാത്രി ഒമ്പത് മണിയോടെയാണ് ഇവരെ വിട്ടയച്ചത്. മണിയോടെ ബിഗ്ബസാറിൽ നിന്നും പുറത്തിറങ്ങിയ കുട്ടികൾ നേരെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
കുട്ടികളുടെ പിതാവ് നൽകിയ പരാതിയിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി വെസ്റ്റ് പൊലീസ് എസ്ഐ രമേശ് മറുനാടൻ മലയാളിയോട് പറഞ്ഞു. കുട്ടികളുടെ കയ്യിൽ നിന്നും ബിഗ് ബസാർ ടീം ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും വെസ്റ്റ് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ബിഗ് ബസാർ പോലുള്ള റീട്ടെയിൽ ഭീമന് എതിരെ പരാതി വന്നപ്പോൾ ആദ്യ മണിക്കൂറുകൾ പൊലീസ് പരാതിയെ സംബന്ധിച്ച് അനങ്ങിയില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
പ്രത്യേകിച്ചും പ്രായപൂർത്തി ആകാത്ത കുട്ടികളെ പരസ്യമായി നഗ്നരാക്കി പരിശോധിച്ചത് ലൈംഗിക പീഡനം തന്നെയാണ്. അതിനാൽ ഇത്തരം കേസുകളിൽ പോക്സോ വകുപ്പുതന്നെ ചുമത്തി കേസെടുക്കാം. എന്നിട്ടും ഇതിൽ പൊലീസ് അനങ്ങുന്നില്ലെന്നാണ് ആക്ഷേപം.
വിവരം സോഷ്യൽ മീഡിയയിലും മറ്റും വന്നതോടെ പൊലീസ് തുടർ നടപടികളിലേക്ക് നീങ്ങിയിട്ടുണ്ട്. ബിഗ് ബസാറിലെ ക്യാമറകൾ വരെ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും വെസ്റ്റ് പൊലീസ് പറഞ്ഞു. കുട്ടികളെ നഗ്നരാക്കി പരിശോധിച്ചു എന്ന ആരോപണം പക്ഷെ പൊലീസ് നിഷേധിക്കുകയാണ്. പക്ഷെ ഈ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ പൊലീസ് തയ്യാറായതുമില്ല.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സഹോദരന്മാരും സഹോദരിമാരും അടങ്ങുന്ന സംഘം ഷോപ്പിംഗിനായി ബിഗ് ബസാറിൽ എത്തിയത്. പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷത്തിനായാണ് കുട്ടികളെല്ലാം ബിഗ് ബസാറിൽ എത്തിയത്. കുറച്ച് നേരം ഇവിടെ കറങ്ങി നടന്ന ശേഷം ഇവർ പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു. സാധനങ്ങളൊന്നും കുട്ടികൾ പർച്ചേസ് ചെയ്തിരുന്നില്ല. പക്ഷെ പുറത്തിറങ്ങുന്ന സമയത്ത് ബിഗ് ബസാർ ജീവനക്കാർ ഇവർ ചോക്ലേറ്റ് മോഷ്ടിച്ചുവെന്ന് ആരോപിക്കുകയായിരുന്നു. ചോക്ലേറ്റ് മോഷ്ടിച്ചിട്ടില്ലെന്നു പറഞ്ഞു കരഞ്ഞു കാലുപിടിച്ചിട്ട് പറഞ്ഞിട്ടും നഗ്നരാക്കി പരിശോധിക്കാൻ സെക്യൂരിറ്റി ജീവനക്കാർ തുനിഞ്ഞതാണ് സംഭവം വിവാദമാക്കിയത്. എന്നാൽ ഒന്നും കണ്ടെടുക്കാൻ ഇവർക്ക് കഴിഞ്ഞതുമില്ല.
വിവരം വീട്ടിൽ അറിയിച്ചതോടെ പിതാവിനൊപ്പം ഇവർ സ്റ്റേഷനിലെത്തി പരാതി നൽകി. ഇവരുടെ പരാതി രാത്രി തന്നെ കിട്ടിയിട്ടും ഈ പരാതിയിൽ നടപടി സ്വീകരിക്കാൻ പൊലീസ് മനഃപൂർവം വൈകിച്ചു എന്നാണ് ആക്ഷേപം. പക്ഷെ തങ്ങൾ നിയമാനുസൃതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് വെസ്റ്റ് പൊലീസ് മറുനാടനോട് പറഞ്ഞത്.
മുൻനിര മാധ്യമങ്ങൾക്കെതിരെ സോഷ്യൽ മീഡിയ
അതേസമയം, വൻകിട വ്യാപാരഭീമനും വലിയ പരസ്യ ദാതാവുമായ ബിഗ്ബസാറിൽ ഇത്രയും വലിയ അതിക്രമം കുട്ടികൾക്ക് നേരെ നടന്നിട്ടും അത് വാർത്തയാക്കാതെ മുക്കിയതിന് എതിരെ മുൻനിര മാധ്യമങ്ങൾക്ക് എതിരെ സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. നാട്ടിലെ കൊച്ചു സംഭവങ്ങൾ പോലും വാർത്തയാക്കാൻ മത്സരിക്കുന്ന പത്രമുത്തശ്ശിമാരും മുൻനിര ചാനലുകളും ഈ വാർത്ത കണ്ടില്ലേ എന്ന് ചോദിച്ച് പലരും കമന്റുകളും നൽകുന്നു. പ്രത്യേകിച്ചും നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടുന്ന മനോരമയുടേയും മംഗളത്തിന്റെയുമെല്ലാം തട്ടകത്തിൽ അവരുടെ മൂക്കിന് കീഴെയാണ് ഇത്തരമൊരു സംഭവം നടന്നത്. എന്നിട്ടും പരസ്യ താൽപര്യാർത്ഥം ബിഗ് ബസാറിനെതിരായ വാർത്ത മുക്കിയെന്നാണ് ആക്ഷേപം.
സംഭവം സോഷ്യൽ മീഡിയയിലൂടെ ചർച്ചയായതിന് പിന്നാലെയാണ് പൊലീസ് തന്നെ അന്വേഷണത്തിന് ഇറങ്ങിയതെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. കുട്ടികൾക്കെതിരായ ഏതു രീതിയിലുള്ള കുറ്റകൃത്യവും ഗുരുതരമായ കേസുകളുടൈ പരിധിയിൽപ്പെടുത്തിയ നിയമം നിലവിലുള്ള രാജ്യത്താണ് കുട്ടികളെ നഗ്നരാക്കി ദേഹ പരിശോധന നടത്തിയത്. ഈ സംഭവത്തിൽ സാമൂഹ്യ ദ്രോഹികളായ ജീവനക്കാരെ രക്ഷിക്കാൻ പൊലീസ് ഒത്തു കളിക്കകയാണെന്നും ആക്ഷേപം ഉയർന്നുകഴിഞ്ഞു.
പരാതി സ്വീകരിച്ചെങ്കിലും രസീത് പോലും നൽകാതെ മടക്കി അയക്കുകയായിരുന്നു എന്നും ആക്ഷേപം ഉയരുന്നു. ഇതേ തുടർന്ന് കുട്ടികളുടെ ബന്ധുകക്കൾ ബാലാവകാശ കമ്മിഷനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും സമീപിച്ചിട്ടുണ്ട്. കുട്ടികളുടെ വീട്ടിലൈത്തിയ കമ്മിഷൻ അംഗങ്ങൾ കുട്ടികളുടെ മൊഴിയെടുത്തിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ബിഗ് ബസാറിനെതിരായ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കുകയും ചെയ്തു.
Stories you may Like
- കാട്ടുമൃഗങ്ങളെ പോലെ ആയിരുന്നു അവരുടെ വരവും ആക്രമണവും
- 'മണിപ്പുർ സംഭവം ഭരണഘടനാലംഘനം; കുറ്റവാളികൾക്കെതിരെ കടുത്ത നടപടി വേണം'
- കലാം ആദരിച്ച സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെ മണിപ്പൂരിൽ ചുട്ടെരിച്ചു
- ഓടി നടന്ന് മോഷ്ടിക്കുന്ന കുപ്രസിദ്ധൻ ബിജുവിനെ കൈയോടെ പൊക്കി
- 1 മുതൽ 10 വരെ ക്ലാസുകളിലെത്തിയത് 42 ലക്ഷത്തോളം കുട്ടികൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്