Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മധുരയിൽ നിന്നും സി ഐ നവാസിനെ എറണാകുളത്ത് എത്തിച്ചു; കളമശ്ശേരി പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി; നടപടി ക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങിയ സിഐ മാധ്യമപ്രവർത്തകരോട് എല്ലാം നാളെപ്പറയാം എന്നു പറഞ്ഞ് വീട്ടിലേക്ക് പോയി; ഒളിച്ചോട്ടത്തിന് കാരണം മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമാണന്ന് തുറന്ന് പറയാൻ സിഐ തയ്യാറായില്ലെന്ന് സൂചന

മധുരയിൽ നിന്നും സി ഐ നവാസിനെ എറണാകുളത്ത് എത്തിച്ചു; കളമശ്ശേരി പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി; നടപടി ക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങിയ സിഐ മാധ്യമപ്രവർത്തകരോട് എല്ലാം നാളെപ്പറയാം എന്നു പറഞ്ഞ് വീട്ടിലേക്ക് പോയി; ഒളിച്ചോട്ടത്തിന് കാരണം മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമാണന്ന് തുറന്ന് പറയാൻ സിഐ തയ്യാറായില്ലെന്ന് സൂചന

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മധുരയിൽ വെച്ച് കണ്ടെത്തിയ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ സി ഐ നവാസിനെ കൊച്ചിയിൽ എത്തിച്ചു. കളമശ്ശേരി പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ സിഐയെ ഡിസിപി പൂങ്കുഴലി ചോദ്യം ചെയ്ത ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വിട്ടയച്ചു. രണ്ടു ദിവസം നീണ്ട അനശ്ചിത്വത്തിന് ശേഷമാണ് നവാസിനെ കൊച്ചിയിലെത്തിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ കളമശ്ശേരി പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ എത്തിച്ച സി ഐ നവാസിനെ ഡിസിപി പൂങ്കുഴലി 7 മണി വരെ വിശദമായി ചോദ്യം ചെയ്തു. എന്നാൽ തന്റെ ഒളിച്ചോട്ടത്തിന് കാരണം മേലുദ്യോഗസ്ഥരുടെ സമ്മർദ്ദമാണന്ന് തുറന്ന് പറയാൻ അദ്ദേഹം തയ്യാറായില്ലെന്നാണ് സൂചന.

7.30ഓടെ അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വിട്ടയച്ചു. പാലാരിവട്ടം സി ഐ യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് നവാസിനെ പാലക്കാട് നിന്നും എറണാകുളത്ത് എത്തിച്ചത്. മാധ്യമങ്ങൾക്ക് മുന്നിൽ സിഐ നവാസ് പ്രതികരിക്കാതിരിക്കാനുള്ള ശ്രമമാണ് മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നിൽ പൊലീസ് നടത്തിയത്. തിരികെ വീട്ടിലേക്ക് പോകുന്ന വേളയിൽ മാധ്യമപ്രവർത്തകരോട് എല്ലാം നാളെ പറയാം എന്നു പറഞ്ഞു കൊണ്ടാണ്

മധുരയിൽ നിന്നും ട്രെയിൻ യാത്രയ്ക്കിടെയാണ് നവാസിനെ ശനിയാഴ്ച പുലർച്ചെ കണ്ടെത്തിയത്. മേലുദ്യോഗസ്ഥരുടെ സമ്മർദ്ദം മൂലമാണ് നവാസ് നാടുവിട്ടതെന്ന് നേരത്തെ ഭാര്യ ആരോപണം ഉന്നയിച്ചിരുന്നു. അതസമയം കൊച്ചിയിൽ എത്തുന്നത് മുമ്പ് തന്റെ തിരോധാനത്തിന് മാപ്പു ചോദിക്കുന്നതായി സിഐ. വി എസ്. നവാസ് വ്യക്തമാക്കിയിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം എല്ലാവരെയും വിഷമിപ്പിച്ചതിന് മാപ്പ് ചോദിച്ചത്. മനസ്സ് നഷ്ടപ്പടുമെന്നായപ്പോൾ ശാന്തി തേടി ഒരുയാത്ര പോയതാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. മടക്കയാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തിയതോടെ സുഹൃത്തുക്കളുടെ പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ വരവായി. ഒരാൾ കുറിക്കുന്നു: 'അറിയാമായിരുന്നു നവാസ്, നിനക്കൊരിക്കലും ഒളിച്ചോടാനാവില്ലെന്ന്, കാരണം നീയൊരു ഭീരുവല്ലല്ലോ? എങ്കിലും കുറച്ചു സമയത്തേക്കെങ്കിലും എല്ലാവരെയും വിഷമിപ്പിച്ചുകളഞ്ഞു. ഇനിയും നിന്നെ അറിയാത്തവർ അറിയുക തന്നെ ചെയ്യും, നീയാണ് ശരിയെന്ന്.'

നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ യാത്രചെയ്യവേ കരൂരിൽ വച്ച് റെയിൽവേ പൊലീസാണ് സിഐയെ തിരിച്ചറിഞ്ഞത്. നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പുലർച്ചെ മൂന്നോടെ കരൂരിൽ വച്ചാണ് നവാസിനെ കണ്ടെത്തുന്നത്. തമിഴ്‌നാട് റയിൽവേ പൊലീസിലെ മലയാളി ഉദ്യോഗസ്ഥൻ സംശയം തോന്നി കേരളത്തിലേക്ക് വിവരം അറിയിച്ചു. തുടർന്ന് ഇവിടെ നിന്ന് ഫോട്ടോകൾ അയച്ചുകൊടുത്ത് നവാസ് തന്നെയെന്ന് ഉറപ്പാക്കി, അഞ്ചു മണിയോടെ കരൂർ സ്റ്റേഷനിൽ എത്തിച്ചു.

പാലക്കാട്ട് നിന്നുള്ള പൊലീസ് സംഘം രാവിലെ തന്നെ അവിടെയെത്തി അദ്ദേഹത്തെ ഏറ്റുവാങ്ങി, കൊച്ചിയിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘത്തിന് പാലക്കാട്ടെത്തിച്ച് കൈമാറി. കൊച്ചിയിൽ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ വി എസ് നവാസിന് കണ്ടെത്തായത് പൊലീസിന്റെ മികവ് തന്നെയായിരുന്നു. നവാസിന്റെ മൈബൈൽ സ്വിച്ച് ഓൺ ആകുന്നത് കാത്തിരുന്ന പൊലീസിന്റെ നീക്കം തെറ്റിയില്ല. ഇന്ന് പുലർച്ചെ ആ ഫോൺ ഓണായി. ഉടൻ ലൊക്കേഷനും അറിഞ്ഞു. ഇതാണ് നവാസിന്റെ കണ്ടെത്തലിൽ നിർണ്ണായകമായത്. ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിച്ചേരും. തമിഴ്‌നാട്ടിലെ കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത്. തമിഴ്‌നാട് റെയിൽവേ പൊലീസാണ് കൊച്ചി സെൻട്രൽ സിഐ നവാസിനെ തിരിച്ചറിഞ്ഞത്. നവാസ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചു.

മൂന്ന് ദിവസം മുമ്പ് മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് നവാസ് ആരോടും പറയാതെ വീട് വിട്ടിറങ്ങിയത്. ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി നവാസിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടർന്നാണ് സിഐ നാട് വിട്ടതെന്നാരോപിച്ച് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇത് നിർണ്ണായകമായി. വിവാദമുണ്ടാകില്ലെന്ന് കരുതിയായിരുന്നു നവാസ് വീടു വിട്ടത്. എന്നാൽ അതിവേഗം ഭാര്യ പരാതിയുമായി എത്തിയത് അന്വേഷണത്തിന് പുതുമാനം നൽകി. ഇതോടെ ഊർജ്ജിത അന്വേഷണമായി. എസിപിയുമായുള്ള പ്രശ്‌നം അറിയാവുന്നതുകൊണ്ടാണ് നവാസിന്റെ കാണാതാകലിനെ അസ്വാഭവികമായി ഭാര്യ കണ്ടത്. ഇതുകൊണ്ടാണ് മണിക്കൂറുകൾക്ക് അകം പരാതി നൽകിയത്.

തമിഴ്‌നാട്ടിലെ കരൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ പൊലീസാണ് പുലർച്ചെ മൂന്നു മണിയോടെ അദ്ദേഹത്തെ കണ്ടെത്തിയത്. നവാസ് ബന്ധുവുമായി ഫോണിൽ സംസാരിച്ചു. രാമേശ്വരത്തേക്ക് പോവുകയായിരുന്നു ലക്ഷ്യമെന്നാണ് അദ്ദേഹം അറിയിച്ചത്. തമിഴ്‌നാട്ടിലെത്തിയ കേരള പൊലീസ് സംഘത്തോടൊപ്പം അദ്ദേഹം ഉടൻ കേരളത്തിലേക്ക് തിരിക്കും. പാലക്കാടു നിന്നുള്ള പൊലീസ് സംഘമാണ് കരൂരിലെത്തിയത്. വ്യാഴാഴ്ച പുലർച്ചെയാണ് നവാസിനെ കാണാതായത്.

കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള നവാസ് ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ പി.എസ്. സുരേഷുമായി വയർലെസിൽ രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവർ, അസിസ്റ്റന്റ് തസ്തികകളിൽ ജോലിവാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിച്ച ചേർത്തല സ്വദേശിനിയെ നവാസ് അറസ്റ്റുചെയ്തിരുന്നു. ഇത് എ.സി.പി.യെ അറിയിക്കാത്തതിനെച്ചൊല്ലിയായിരുന്നു വാക്കേറ്റം. പിറ്റേന്നുരാവിലെയാണ് അദ്ദേഹത്തെ കാണാതായത്.

വ്യാഴാഴ്ച പുലർച്ചെ മുതൽ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയിൽ പറഞ്ഞിരുന്നത്. അന്ന് ഉച്ചയ്ക്ക് മുമ്പ് തന്നെ പരാതി കമ്മീഷണർക്ക് കിട്ടി. വിവരങ്ങൾ പുറത്തുവന്നതോടെ പൊലീസ് അതിശക്തമായ ഇടപെടൽ നടത്തി. സെൻട്രൽ സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകൾ 13-ാം തീയതി നവാസ് ഒഴിഞ്ഞതായി വിവരമുണ്ട്. 13-ാം തീയതി ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് സ്റ്റേഷനിൽ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോൺ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സൈബർ പൊലീസ് അടക്കമുള്ളവർ നിരീക്ഷണം ശക്തമാക്കി. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിരുന്നു.ഇതിനിടയിലാണ് നവാസിനെ തമിഴ്‌നാട് പൊലീസ് തിരിച്ചറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP