Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ വാഗ്ദാനം നൽകി ഫേസ്‌ബുക്കിലൂടെ യുവതിയുമായി അടുത്തു; വിവിധ സ്ഥലങ്ങളിൽ ലോഡ്ജുകളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; വിവാഹത്തിൽ നിന്നും പിന്മാറിയതോടെ പൊലീസിൽ പരാതി നൽകി ബി ടെക് ബിരുദധാരിയായ യുവതി; കെഎപി ക്യാമ്പിലെ പൊലീസുകാരനെതിരെ പീഡന കേസ്; അറസ്റ്റിലാകും മുമ്പ് ഒളിവിൽപോയി പൊലീസുകാരൻ

വിവാഹ വാഗ്ദാനം നൽകി ഫേസ്‌ബുക്കിലൂടെ യുവതിയുമായി അടുത്തു; വിവിധ സ്ഥലങ്ങളിൽ ലോഡ്ജുകളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; വിവാഹത്തിൽ നിന്നും പിന്മാറിയതോടെ പൊലീസിൽ പരാതി നൽകി ബി ടെക് ബിരുദധാരിയായ യുവതി; കെഎപി ക്യാമ്പിലെ പൊലീസുകാരനെതിരെ പീഡന കേസ്; അറസ്റ്റിലാകും മുമ്പ് ഒളിവിൽപോയി പൊലീസുകാരൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി ബലാത്സംഗം ചെയ്ത പൊലീസുകാരൻ ഒളിവിൽ. മാങ്ങാട്ടു പറമ്പിലെ കെ.എ. പി. ക്യാമ്പ് സിവിൽ പൊലീസ് ഓഫീസറായ ചെങ്ങളായി സ്വദേശി ബഷീറാണ് പൊലീസ് കേസെടുത്തതോടെ മുങ്ങിയത്. വിവാഹ വാഗ്ദാനം ചെയ്ത് തൃശ്ശൂർ സ്വദേശിയായ യുവതിയെ വിവിധ ലോഡ്ജുകളിൽ കൊണ്ടു പോയി പലതവണ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.

കണ്ണൂർ ജില്ലാ പൊലീസ് ചീഫിന് തൃശ്ശൂർ സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്ന് എസ്‌പി. യുടെ നിർദേശ പ്രകാരം കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തത്. പൊലീസുകാരനായ ബഷീറിന്റെ സഹ പ്രവർത്തകരായ രണ്ടു പേർ കേസൊതുക്കാൻ ശ്രമം നടത്തിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. ബി.ടെക് ബിരുദധാരിയായ യുവതിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയം നടിക്കുകയുമായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകിയതോടെ യുവതി ബഷീറിന്റെ വലയിലായി.

കൂടുതൽ അടുപ്പം കാണിച്ചപ്പോൾ യുവതി 2018 ഏപ്രിൽ മാസം തലശ്ശേരിയിലെത്തി. ബഷീറിനോടൊപ്പം തലശ്ശേരിയിലെ ലോഡ്ജിൽ കൊണ്ടു പോവുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയ ബഷീർ പിന്നീട് തലശ്ശേരിയിലെ മറ്റൊരു ലോഡ്ജിൽ വെച്ചും ബലാത്സംഗം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. യുവതി പൊലീസിൽ പരാതി നൽകാൻ തയ്യാറായപ്പോൾ ബഷീറിന്റെ സുഹൃത്തുക്കളായ കെ.എ. പി. ക്യാമ്പിലെ സഹപ്രവർത്തകർ നിധീഷ്, രാജു എന്നീ പൊലീസുകാർ കേസൊഴിവാക്കാൻ വേണ്ടി ഗൂഢാലോചന നടത്തിയെന്നും തൃശ്ശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP