Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോലി ശരിയാക്കാൻ വ്യക്തിപരമായി കണ്ടറിയണം എന്നു അഭിമുഖത്തിനെത്തിയ യുവതിയോട് അശ്ലീല സംഭാഷണം നടത്തിയ തവനൂർ കാർഷിക കോളേജിലെ വകുപ്പു മേധാവിക്കെതിരെ നടപടി; മന്ത്രി സുനിൽ കുമാർ കൂടി ഇടപെട്ടതോടെ ആരോപണവിധേയനെ ചുമതലകളിൽ നിന്നും ഒഴിവാക്കി സ്ഥലം മാറ്റി സർവകലാശാല; പീഡന ആരോപണങ്ങൾ ആവർത്തിക്കപ്പെട്ടിട്ടും ഡോ. വി എം. അബ്ദുൽഹക്കീമിനെതിരെ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കുന്നതിനെതിരെ ഒരു വിഭാഗം

ജോലി ശരിയാക്കാൻ വ്യക്തിപരമായി കണ്ടറിയണം എന്നു അഭിമുഖത്തിനെത്തിയ യുവതിയോട് അശ്ലീല സംഭാഷണം നടത്തിയ തവനൂർ കാർഷിക കോളേജിലെ വകുപ്പു മേധാവിക്കെതിരെ നടപടി; മന്ത്രി സുനിൽ കുമാർ കൂടി ഇടപെട്ടതോടെ ആരോപണവിധേയനെ ചുമതലകളിൽ നിന്നും ഒഴിവാക്കി സ്ഥലം മാറ്റി സർവകലാശാല; പീഡന ആരോപണങ്ങൾ ആവർത്തിക്കപ്പെട്ടിട്ടും ഡോ. വി എം. അബ്ദുൽഹക്കീമിനെതിരെ നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കുന്നതിനെതിരെ ഒരു വിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

കുറ്റിപ്പുറം: താൽക്കാലിക ജോലിയുടെ അഭിമുഖത്തിനായി അപേക്ഷ നൽകിയ ഉദ്യോഗാർത്ഥിയോട് ലൈംഗികചുവയോടെ സംസാരിച്ച സംഭവത്തിൽ ആരോപണവിധേയനായ വകുപ്പ് മേധാവിയെ സർവകലാശാല സ്ഥലംമാറ്റി. കാർഷികസർവകലാശാലയ്ക്ക് കീഴിലുള്ള തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ പ്രിസിഷൻ ഫാമിങ് ഡെവലപ്മെന്റ് സെന്റർ മേധാവി ഡോ. വി എം. അബ്ദുൽഹക്കീമീനെയാണ് സ്ഥലംമാറ്റിയത്. വകുപ്പ് മേധാവിയുടെ 
അശ്ലീല സംഭാഷണത്തിനെതിരെ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി ലഭിച്ചതോടെയാണ് നടപടികളിലേക്ക് സർവകലാശാല നീങ്ങിയത്.

ഇക്കഴിഞ്ഞ 14-ന് കോളേജിൽ നടന്ന ജോലി അഭിമുഖത്തിന് അപേക്ഷ നൽകിയ പൊന്നാനി സ്വദേശിനിയായ യുവതിയോട് ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്നാണ് പരാതി. തന്നെ വ്യക്തിപരമായി കണ്ടറിഞ്ഞാൽ ജോലി ശരിയാക്കിത്തരാമെന്നും ഇക്കാര്യം മറ്റാരുമറിയരുതെന്നും മേധാവി പറഞ്ഞതായും രാത്രിയിൽ പതിവായി ലൈംഗികച്ചുവയോടെ സംസാരിച്ചിരുന്നതായും യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. മാനസികമായി തകർന്നതിനാൽ അഭിമുഖത്തിനു ഹാജരാകാൻ സാധിച്ചില്ലെന്നും പരാതിയിലുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെടുത്തിയതോടെ വീട്ടുകാരെത്തി മേധാവിയെ കൈകാര്യംചെയ്തതായി വാർത്ത പരന്നിരുന്നു. എന്നാൽ, ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്നും വ്യാജ പ്രചാരണമാണെന്നുമായിരുന്നു മേധാവിയുടെ പ്രതികരണം. സിപിഐയും എ.ഐ.വൈ.എഫും പരാതിയുമായി രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു. തിങ്കളാഴ്ച ചേർന്ന കാർഷിക സർവകലാശാലാ ഭരണസമിതിയോഗം ഇക്കാര്യം ചർച്ചചെയ്യുകയും ഇദ്ദേഹത്തിനെതിരേ നടപടിയാവശ്യപ്പെടുകയും ചെയ്തു.

ഇതിനിടെയാണ് ചൊവ്വാഴ്ച ഇദ്ദേഹത്തെ സ്ഥലംമാറ്റി സർവകലാശാല ഉത്തരവിറക്കിയത്. ആനക്കയം കാർഷിക ഗവേഷണകേന്ദ്രത്തിലേക്കാണ് സ്ഥലംമാറ്റിയത്. എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനപ്രകാരം പൊതുജനതാത്പര്യാർഥമാണ് നടപടിയെന്നാണ് സൂചന. നിലവിൽ ഇദ്ദേഹം ആനക്കയം കാർഷിക ഗവേഷണകേന്ദ്രം മേധാവിയുടെ ചുമതല വഹിച്ചിരുന്നു. എന്നാൽ, ചുമതലകളിൽനിന്ന് ഒഴിവാക്കിയാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം. അതേസമയം സമാനമായ ആരോപണം നേരത്തെയും അബ്ദുൾ ഹക്കീമിനെതിരെ ഉയർന്നിരുന്നു.

ആരോപണ ഇയാളുടെ സ്വഭാവദൂഷ്യത്തിനെതിരെ വർഷങ്ങളായി വിദ്യാർത്ഥികളടക്കം പരാതിപ്പെട്ടിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് കോളേജ് ജീവനക്കാരടക്കം പറയുന്നത്. പുതിയ സംഭവം കൂടി ഉൾപ്പെടുത്തി പ്രൊഫസർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കോളേജിൽ നടക്കുന്ന കെടുകാര്യസ്ഥതയുടെ ഒരു തെളിവു കൂടിയാണ് ഈ സംഭവമെന്ന പരാതി ശക്തമാണ്. തല്ലുകൊണ്ട് പ്രൊഫസർക്കെതിരെ മുമ്പും സമാന ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.

തവനൂർ കേളപ്പജി എന്ജിനീയറിങ് കോളേജിലെ ഡോ അബ്ദുൾ ഹക്കീമിന്റെ പെൺകുട്ടികളോട് ഉള്ള ലൈംഗികാതിക്രമം കഴിഞ്ഞ പത്തു വർഷമായി വാർത്തകളിലുണ്ട്. നിരവധി കേസുകളും പൊലീസിലും, വിജിലൻസിലും കോടതികളിലുമായുണ്ട്. അബ്ദുൾ ഹക്കീം ഒരു സ്ത്രീലമ്പടനാണ് (ഒലിജലരസലറ) പെൺകുട്ടികളോടുള്ള അദ്ദേഹത്തിന്റെ മനോഭാവം നെറികെട്ടതാണ് (ഒശ െമേേശേtuറല ീേ ഴശൃഹ െശ െറശവെീിലേെ) എന്ന് വിജിലൻ്സിന്റെ നിരീക്ഷണവുമുണ്ട്. ഇതേതുടർന്ന് അബ്ദുൾ ഹക്കീമിനെ തവനൂരിലെ കോളജിൽ നിന്നും അപ്രധാനമായ തസ്തികയിലേക്ക് മാറ്റണമെന്നും വിജിലൻ്സിന്റെ ശുപാർശയുണ്ടായെങ്കിലും ഹക്കീമിന്റെ രാഷ്ട്രീ പിൻബലത്താൽ നാളിതുവരെ ഒന്നും നടന്നില്ല.യുഡിഎഫായാലും എൽഡിഎഫായാലും അബ്ദുൾ ഹക്കീമിന് കുലുക്കമില്ല.ഇതുമാത്രമല്ല തെളിയിക്കപ്പെട്ട സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ അപ്രധാന തസ്തികയിലേക്ക് മാറ്റപ്പെടേണ്ട ആരോപിതനായ ഹക്കീമിനെ തവനൂർ ചുമതലക്കു പുറമെ ഒരു പ്രാദേശീക ഗവേഷണ കേന്ദ്രത്തിന്റെ സ്വതന്ത്ര അധിക ചുമതല കൂടി നൽകി സർവ്വകലാശാല ബഹുമാനിക്കുകയായിരുന്നു.

തവനൂർ കോളേജിലെ ഒരു പെൺകുട്ടിക്ക് പരീക്ഷയുടെ ചോദ്യപേപ്പർ കൊടുക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു ഹക്കീം തന്റെ മുറിയിൽ കൊണ്ട് പോയി സ്വകാര്യമായി പരീക്ഷ എഴുതിക്കുകയും സഭ്യതയ്ക്ക് നിരക്കാത്ത രീതിയിൽ മോശമായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് വിജിലൻസിൽ കേസ്സുണ്ടായിരുന്നു.ഈ കേസ്സിൽ ഹക്കീമിന് പ്രതിസ്ഥാനത്തു നിർത്തുന്ന രീതിയിൽ കോളജ് ഡീൻ ഡോ.ജിപ്പു ജേക്കബ്ബും മറ്റു അദ്ധ്യാപകരും കൊടുത്ത മൊഴികൾ പുറത്തു വന്നിട്ടുള്ളതാണ്. ആരോപണവിധേയയായ പെൺകുട്ടി കോളേജിലെ ഒരു അദ്ധ്യാപികയോട് രേഖാ മൂലം പരാതി പെട്ടിരുന്നു. മുറിയിൽ കൊണ്ട് പോയി പരീക്ഷ എഴുതിച്ചതും മോശമായി പെരുമാറി എന്ന പെൺകുട്ടിയുടെ മൊഴിയും പുറത്തുവന്നിട്ടുള്ളതാണ്.

കേരള കാർഷിക സർവ്വകലാശാലയിൽ ഒരു വനിത രജിസ്റ്റ്രാർ ചുമതലയേറ്റിട്ടും സർവ്വകലാശാലയിലെ സ്ത്രീപീഡനങ്ങൾക്ക് വിധേയമാവുന്ന ജീവനക്കാരികൾക്ക് രക്ഷയില്ല. സർവ്വകലാശാലയിൽ ഇപ്പോഴും തർക്കമറ്റ രീതിയിൽ വനിതാ പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. സർവ്വീസിൽ നിന്ന് വിരമിച്ചവരും മരിച്ചുപോയവരും അടങ്ങുന്ന വനിതാ പരിഹാര സെൽ ബോർഡ് വനിതകൾക്ക് പരിഹാസ്യമായി ഇന്നും സർവ്വകലാശാലയുടെ ആസ്ഥാനത്ത് തൂങ്ങിക്കിടക്കുന്നുണ്ട്. ഈയ്യിടെ ഹക്കീമിനെതിരെയുള്ള ഇത്തരത്തിലുള്ള ഒരു പൊതുതാൽപ്പര്യ ഹരജിയുമായി ബന്ധപ്പെട്ട ഒരു കേസ്സിൽ സർവ്വകലാശാല രജിസ്റ്റ്രാർ ഡോ. ലീനാകുമാരി ഹക്കീമിന് അനുകൂലമായി മൊഴികൊടുത്തുകൊണ്ട് ഹക്കീമിനെ സംരക്ഷിച്ചത് സർവ്വകലാശാലയിലെ സ്ത്രീ ജീവനക്കാർക്കിടയിൽ ആശങ്കയുണർത്തിയിരുന്നു.

സർവ്വകലാശാല സംരക്ഷണം ഉറപ്പുള്ളതിന്റെ ഹുങ്കോടുകൂടി അബ്ദുൾ ഹക്കീം എല്ലാവരേയും വെല്ലുവിളിച്ചു വിലസുകയാണ്. ഹക്കീമിനെതിരെ പൊതുതാൽപ്പര്യ ഹരജി ഫയൽ ചെയ്ത തദ്ദേശവാസികളായ പൊതുപ്രവർത്തകൻ ഗോവിന്ദനുണ്ണി മാഷിനും ശ്രീ പി.വി. അനിലിനുമെതിരെ ഹക്കീം വധഭീഷണി മുഴക്കിയിരുന്നു. പൊതുതാൽപ്പര്യ ഹരജി പിൻവലിക്കാനായി ഹക്കീം സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. ഇതിന്നിടെ ഗോവിന്ദനുണ്ണി മാഷ് ബംഗളുരുവിൽ വച്ച് ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ടതും ഹക്കീമിനെ സംശയത്തിന്റെ നിഴലിലാക്കി. ഹക്കീമിന്റെ ഗുണ്ടായിസത്തെ ഭയപ്പെട്ട് ഗോവിന്ദനുണ്ണി മാഷിന്റെ വീട്ടുകാർ പരാതിക്കോ നിയമനടപടികൾക്കോ പോകുന്നില്ലെന്നും അറിയാൻ കഴിയുന്നു.

ഇപ്പോൾ അനിലിന്റെ പരാതിയിൽ ഡോ ഹക്കീമിനെതിരെ പൊലീസ് ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് എകഞ രജിസ്റ്റർ ചെയ്തിരിക്കുകയാണ് . എകഞ ഇടാൻ മടിച്ച പൊലീസ് മുഖ്യമന്ത്രിയുടെ ഓഫീസും ടഇടഠ കമ്മീഷനും ഇടപെട്ടതിനുശേഷം 41 ദിവസം കഴിഞ്ഞാണ് എകഞ ഇട്ടത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഋ എകഞ അപ് ലോഡു ചെയ്യുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല.സർവ്വകലാശാലയിലെ ഒരു ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്താൽ അനുവർത്തിക്കേണ്ട നടപടിക്രമങ്ങൾ ഒന്നും തന്നെ ഹക്കീമിന്റെ കാര്യത്തിൽ പാലിച്ചിട്ടുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP