കോടതിക്ക് പുറത്ത് ഒത്തു തീർപ്പായ സിവിൽ കേസിന്റെ കോർട്ട് ഫീസ് 2.98 ലക്ഷം തട്ടിയെടുക്കാൻ വ്യാജ മുക്ത്യാർ ഉണ്ടാക്കി; പത്തനംതിട്ട ബാർ അസോസിയേഷൻ സെക്രട്ടറി മാമൻ പാപ്പിക്കെതിരേ സിജെഎം നടപടി തുടങ്ങി; ഫീസ് തന്നില്ലെന്ന് വക്കീലിന്റെ വിചിത്രവാദം; തട്ടിപ്പിന് ഇരയായത് നടി മീരാ ജാസ്മിന്റെ സഹോദരി ജെനി ജോസഫ്; ഒരു ലക്ഷം രൂപ ഫീസായി നൽകിയെന്നും കൂടുതൽ തുക അദ്ദേഹം ചോദിച്ചതുമില്ലെന്നും ജെനി
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: കോടതിക്ക് പുറത്ത് ഒത്തു തീർപ്പായ സിവിൽ കേസിന്റെ കോർട്ട്ഫീസ് മുക്ത്യാർ ചമച്ച് തട്ടിയെടുക്കാൻ ശ്രമിച്ച ജില്ലാ ബാർ അസോസിയേഷൻ സെക്രട്ടിക്കെതിരേ സിജെഎം കോടതി നടപടി തുടങ്ങി. അഡ്വ. മാമൻ പാപ്പിക്കെതിരേയാണ് തിരുവല്ല സബ്ജഡ്ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി തുടങ്ങിയിരിക്കുന്നത്. നടി മീരാ ജാസ്മിന്റെ സഹോദരി ജെനി ജോസഫിനെയാണ് വക്കീൽ പറ്റിക്കാൻ ശ്രമിച്ചത്. 2,98,400 രൂപയാണ് കോർട്ട് ഫീ ആയി ഉണ്ടായിരുന്നത്.
2010 ൽ പയ്യന്നൂർ മാമ്പലം സ്വദേശി സതീശനെതിരേ തിരുവല്ല സബ്കോടതിയിലാണ് ജെനി ജോസഫ് സിവിൽ കേസ് നൽകിയത്. 2011 ൽ കേസ് കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കി. വക്കീൽ ഫീസ് ഇനത്തിൽ മാമൻ പാപ്പിക്ക് ജനി ഒരു ലക്ഷം രൂപയും നൽകിയിരുന്നു.
കൂടുതൽ തുക അദ്ദേഹം ചോദിച്ചിരുന്നുമില്ല. കോടതിക്ക് പുറത്ത് ഒത്തു തീർപ്പാകുന്ന കേസിൽ വാദിക്ക് കോർട്ട് ഫീസ് തിരികെ ലഭിക്കും. ഈ വിവരം ജെനിക്ക് അറിയില്ലായിരുന്നു. പിന്നീട് വക്കീലുമായി ബന്ധപ്പെട്ടപ്പോൾ തുക വാങ്ങി നൽകാമെന്ന് അറിയിച്ചു. പല വട്ടം മാമൻ പാപ്പിയോട് ഇതേപ്പറ്റി ചോദിച്ചിട്ടും നിരവധി കാരണങ്ങൾ നിരത്തി ഒഴഞ്ഞു മാറി. പിന്നീട് ആ തുക ഇനി കിട്ടില്ലെന്നും കാലഹരണപ്പെട്ടു പോയി എന്നും അറിയിച്ചു. അങ്ങനെ ഇരിക്കേ 2015 മെയ് മാസത്തിൽ പത്തനംതിട്ട കലക്ടറേറ്റിൽ നിന്നും ജെനി ജോസഫിന്റെ പേരിൽ ഒരു നോട്ടീസ് ലഭിച്ചു. താങ്കളുടെ പേരിൽ കോർട്ട് ഫീ ഇനത്തിൽ ചെലവായ 2,98,400 രൂപ റീഫണ്ട് ചെയ്യുന്നതാണെന്നും ഈ തുകയുടെ ബിൽ താങ്കളുടെ മുക്ത്യാർ ഏജന്റായ ടി.എൻ. രത്നമ്മ മുണ്ടപ്ലാക്കൽ, കരിമ്പനാംകുഴി, മാക്കാംകുന്ന്, പത്തനംതിട്ട എന്നയാളുടെ പേരിൽ അനുവദിക്കുന്നതിൽ താങ്കൾക്ക് ആക്ഷേപമുണ്ടെങ്കിൽ ഏഴു ദിവസത്തിനകം അറിയിക്കണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്.
നോട്ടീസ് ലഭിക്കുമ്പോൾ ജെനി വിദേശത്തായിരുന്നു. നോട്ടീസിന് മറുപടി നൽകിയത് ജനിയുടെ പിതാവ് ജോസഫ് ആയിരുന്നു. തന്റെ മകൾ വിദേശത്താണെന്നും ഒരു മാസം കഴിഞ്ഞ് മടങ്ങി വരുമെന്നും അതു വരെ ഈ കാര്യത്തിൽ നടപടി എടുക്കരുത് എന്നുമായിരുന്നു മറുപടിയിൽ സൂചിപ്പിച്ചിരുന്നു. തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ബോധ്യമായ ജില്ലാ കലക്ടർ ഈ വിവരങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി തിരുവല്ല സബ് ജഡ്ജിന് റിപ്പോർട്ട് നൽകി. സബ്ജഡ്ജ് ജെനിയെ വിളിച്ചു വരുത്തി മൊഴി എടുത്തു. അഡ്വ. മാമൻ പാപ്പിക്കെതിരേ നടപടി തുടങ്ങുകയും ചെയ്തു. കുരുങ്ങുമെന്ന് മനസിലായ വക്കീൽ തനിക്ക് ജെനി വക്കീൽ ഫീസിനത്തിൽ 2,98,400 രൂപ നൽകാനുണ്ടെന്ന് കാട്ടി പത്തനംതിട്ട മുൻസിഫ് കോടതിയിൽ 2016 ൽ ഒരു ഹർജി ഫയൽ ചെയ്തു. ഒരാഴ്ചയ്ക്ക് മുൻപ് അഭിഭാഷകനെതിരേ ക്രിമിനൽ നടപടിക്ക് വേണ്ടി തിരുവല്ല സബ് ജഡ്ജ് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് റിപ്പോർട്ട് അയച്ചു. മീരാ ജാസ്മിന്റെ സഹോദരിയായ ജെനി ക്ലാസ് മേറ്റ്സ് അടക്കം സിനിമകളിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്.
മുക്ത്യാർ തയാറാക്കിയത് ക്ലാർക്കിന്റെ പേരിൽ: സർട്ടിഫൈ ചെയ്തത്
സുഹൃത്തായ നോട്ടറി: കള്ളി പൊളിച്ചത് എസ്. ഹരികിഷോർ
കക്ഷിയുടെ പണം തട്ടിയെടുക്കാൻ വക്കീൽ നടത്തിയ കള്ളക്കളി പൊളിച്ചത് 2015 കാലഘട്ടത്തിൽ ജില്ലാ കലക്ടർ ആയിരുന്ന എസ്. ഹരികിഷോറാണ്. കോർട്ട് ഫീ മടക്കി നൽകുന്നതിന് വേണ്ടി തയാറാക്കിയ മുക്ത്യാറാണ് കലക്ടർക്ക് സംശയത്തിന് ഇട നൽകിയത്. അഡ്വ. മാമൻ പാപ്പിയുടെ ക്ലാർക്കായിരുന്നു മുക്ത്യാറിൽ പരാമർശിക്കുന്ന രത്നമ്മ. മാമൻ പാപ്പി തന്നെ തയാറാക്കിയ മുക്ത്യാറിൽ സർട്ടിഫൈ ചെയ്തത് കോഴഞ്ചേരിയിൽ നിന്നുള്ള നോട്ടറി കെടി തോമസായിരുന്നു. ഇതിൽ ജെനിയുടെ ഒപ്പ് വ്യാജമായി ചാർത്തി. സാക്ഷിയായി ഒപ്പിട്ടത് മാമൻ പാപ്പിയുടെ ജൂനിയർ വക്കീൽ ജസ്റ്റിൻ തോമസാണ്. രത്നമ്മയെയും കെടി തോമസ് എന്ന വക്കീലിനെയും മാമൻ പാപ്പി പറ്റിക്കുകയായിരുന്നുവെന്ന് കരുതുന്നു.
തനിക്ക് പണം കിട്ടാനുണ്ട്: നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് മാമൻ പാപ്പി
തനിക്ക് കുടുംബകോടതിയിൽ അടക്കം ഒട്ടേറെ കേസുകളിലായി ജെനി ജോസഫ് പണം നൽകാനുണ്ടായിരുന്നുവെന്നാണ് മാമൻ പാപ്പി പറയുന്നത്. കേസുകൾ ഒത്തു തീർപ്പാകുമ്പോൾ ഒന്നിച്ചു തരാമെന്നാണ് അവർ പറഞ്ഞിരുന്നത്. ഒരു കേസ് ഒത്തു തീർപ്പായ സമയത്ത് കിട്ടിയ മുഴുവൻ തുകയും എന്റെ അക്കൗണ്ടിലൂടെ അവരുടെ കമ്പനി അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുയാണ് ചെയ്തത്. ഫീസ് ഇപ്പോൾ എടുക്കരുതേ എന്ന അവരുടെ അഭ്യർത്ഥന മാനിക്കുകയും ചെയ്തു. പീന്നീട് അവർ വിദേശത്ത് പോകാൻ തീരുമാനിച്ചു. ആ സമയത്ത് താനവരോട് കേസും തന്റെ ഫീസുമൊക്കെ ലഭ്യമാക്കാൻ മുക്ത്യാർ തയാറാക്കണമെന്ന് പറഞ്ഞിരുന്നു. വീട്ടിൽ ആരുടെയെങ്കിലും പേരിൽ മുക്ത്യാർ തയാറാക്കാൻ പറഞ്ഞപ്പോൾ സാധിക്കില്ലെന്ന് അവർ അറിയിച്ചു. തുടർന്ന് എന്റെ ഓഫീസിൽ വന്ന് എന്റെ പേരിൽ മുക്ത്യാർ എടുക്കാൻ പറഞ്ഞു. ഞാൻ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ അവർ എന്റെ ക്ലാർക്കിനോട് സംസാരിച്ചു.
ചേച്ചിയുടെ പേരിൽ കൊടുക്കാം എന്ന് ജെനി തന്നെയാണ് പറഞ്ഞത്. അതനുസരിച്ചാണ് രത്നമ്മയുടെ പേരിൽ മുക്ത്യാർ തയാറാക്കിയത്. അതനുസരിച്ച് കലക്ടറേറ്റിൽ നിന്ന് ജെനിക്ക് അറിയിപ്പ് ചെന്നപ്പോൾ അവരുടെ പിതാവ് വന്ന് എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. പണം എനിക്ക് കിട്ടില്ലെന്ന് വന്നപ്പോൾ ഞാൻ സബ്കോടതിയിൽ ഹർജി കൊടുത്ത് തുക അറ്റാച്ച് ചെയ്തു. ഇതിനെതിരേ അവർ ഹൈക്കോടതിയിൽ പോയെങ്കിലും പിന്നീട് ആ കേസ് പിൻവലിച്ചു. അതിന് ശേഷം പത്തനംതിട്ടയിലെ പല വക്കിലന്മാരെയും അവർ സമീപിച്ചു. കോടതിക്ക് പുറത്ത് ഒരു ഒത്തു തീർപ്പിന് ശ്രമം നടന്നു വരികയാണ്. അതിനിടെ ഇപ്പോൾ ഇത് വിവാദമാക്കിയതിന് പിന്നിൽ ബാർ അസോസിയേഷനിലെ തർക്കങ്ങളാണെന്നും അഡ്വ. മാമൻ പാപ്പി പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍