വാക്ക് ഇൻ ഇന്റർവ്യൂവിന് രേഖകൾ ഒന്നുമില്ലാതെ എത്തിയപ്പോൾ ഹാജരാക്കാൻ സമയം നൽകി സഹായം; ആവശ്യപ്പെട്ട അടിസ്ഥാന യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാഞ്ഞിട്ടും പത്തിൽ പത്ത് വെയിറ്റേജും നൽകി; എൽബിഎസ് സെന്ററിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ വേണ്ടപ്പെട്ടവർക്ക് വേണ്ടി എല്ലാം വളച്ചൊടിച്ച് നിയമനം; യഥാർത്ഥത്തിൽ നിയമനം കിട്ടേണ്ട വിദ്യാർത്ഥി പരാതിയുമായി എത്തിയപ്പോൾ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ മാനദണ്ഡം മറികടന്ന് അർഹരായവരെ പിന്തള്ളി രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസിരിച്ച് നിയമനം നടത്തിയതായി ആക്ഷേപം. പരാതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസും വിദ്യാഭ്യാസമന്ത്രിയും ഇക്കാര്യത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി.
കഴിഞ്ഞ വർഷം സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തിയാണ് താൽക്കാലിക നിയമനം നടത്തിയത്. ഈ ഒഴിവ് സ്ഥിരമാകാൻ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്തുവന്നതോടെ നിരവധി പേരാണ് അന്വേഷിച്ചത്. ഒടുവിൽ യോഗ്യതയില്ലാത്ത ചിലരെ മുൻനിരയിൽ എത്തിച്ച് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും നിയമനം നൽകുകയും ആയിരുന്നു. ഇതിനായി ചരടുവലികൾ നടന്നതായാണ് ആക്ഷേപം.
നിയമനത്തിൽ വൻ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥിയായ തിരുവനന്തപുരം സ്വദേശി ആദർശ് നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്. ക്രമക്കേട് പുറത്തുവരാതിരിക്കാൻ, വിവരാവകാശപ്രകാരം നൽകിയ അപേക്ഷകളിൽ മറുപടി നൽകുന്നത് വൈകിപ്പിച്ചും മറ്റും തടിതപ്പാൻ ശ്രമമുണ്ടായെങ്കിലും ഇപ്പോൾ ഇക്കാര്യത്തിൽ അന്വേഷണം നടന്നുവരികയാണെന്നാണ് സൂചന. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസാണ് ക്രമക്കേട് അന്വേഷിക്കുന്നത്.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ നടന്ന വാക്ക് ഇൻ ഇന്റർവ്യൂവിലാണ് ക്രമക്കേട് നടന്നതെന്നാണ് പരാതി. ഇതിനായി സെപ്റ്റംബർ 18ന് നൽകിയ അറിയിപ്പ് പ്രകാരം സിസ്റ്റം അനലിസ്റ്റ് തസ്തികയ്ക്ക് പറഞ്ഞിരുന്ന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഒന്നാംക്ളാസ് ബിടെക് ബിരുദം അല്ലെങ്കിൽ എംസിഎ ആയിരുന്നു. കൂടാതെ സിസ്റ്റം അലിസ്റ്റ് തസ്തികയിൽ കുറഞ്ഞത് എട്ടുവർഷത്തെ പ്രവൃത്തി പരിചയം വേണമെന്നും നിഷ്കർഷിച്ചിരുന്നു. മതിയായ രേഖകൾ സഹിതം ഇന്റർവ്യൂവിന് എത്തണമെന്നും നിർദ്ദേശിച്ചു.
എന്നാൽ ഒടുവിൽ നിയമന ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാകട്ടെ ഈ യോഗ്യതയില്ലാത്തവർ ലിസ്റ്റിൽ മുൻനിരയിലെത്തുകയും യോഗ്യതയുള്ളവർ പിന്നോട്ടുപോകുകയും ചെയ്തു. മാത്രമല്ല, ഒന്നാം റാങ്ക് നേടിയ വ്യക്തിയാകട്ടെ യോഗ്യതാ രേഖകൾ പോലുമില്ലാതെയാണ് ഇന്റർവ്യൂവിന് എത്തിയതെന്നും എന്നിട്ടും അതുകൊണ്ടുവരാൻ സമയം നൽകി നിയമനം നൽകിയെന്നും ഉദ്യോഗാർത്ഥിയായിരുന്ന ആദർശ് നൽകിയ പരാതിയിൽ പറയുന്നു. പരാതി ഫയലിൽ സ്വീകരിച്ചാണ് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഒന്നാം റാങ്ക് ലഭിച്ച ലിപു എൽ പണിക്കർക്ക് മതിയായ യോഗ്യതകൾ ഇല്ലായിരുന്നെന്നും പിജിഡിസിഎ മാത്രമാണ് യോഗ്യതയെന്നും ആദർശ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാൾ ഇന്റർവ്യൂ സമയത്ത് യോഗ്യതാരേഖകൾ ഹാജരാക്കിയിരുന്നില്ലെന്നും പിന്നീട് അതിന് സമയം അനുവദിച്ചുവെന്നും വിവരാവകാശ പ്രകാരം പിന്നീട് എൽബിഎസ് മറുപടി നൽകിയിരുന്നു. എന്നാൽ ആദർശ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഓഫർ ലെറ്റർ ഹാജരാക്കാൻ സമയം ചോദിച്ചെങ്കിലും അത് അനുവദിച്ചതുമില്ല. ആദർശിന് നിർദിഷ്ട യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടായിരുന്നു താനും.
അതോടൊപ്പം മതിയായ യോഗ്യത ഇല്ലാത്തയാളെ റാങ്ക് ലിസ്റ്റിന് മുകളിലെത്തിക്കാൻ പ്രവൃത്തിപരിചയത്തിന് അധിക വെയ്റ്റേജ് നൽകിയാണ് നിയമനത്തിന് സാധ്യത സൃഷ്ടിച്ചതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ പ്രവൃത്തിപരിചയം വേണമെന്നായിരുന്നു നിഷ്കർഷ. എന്നാൽ ക്ളാർക്കായി ജോലിക്ക് കയറുകയും സെലക്ഷൻ ഗ്രേഡ് സീനിയർ ക്ളർക്കായി ജോലി രാജിവയ്ക്കുകയും ചെയ്തയാളെയാണ് ഇപ്പോൾ അനലിസ്റ്റ് തസ്തികയിൽ എൽബിഎസ് നിയമിച്ചത്. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ ലീപു ജോലിചെയ്തിരുന്ന കാലത്ത് അവിടെ ഐടി-ഇഡിപി സെക്ഷൻ ഉണ്ടായിട്ടും അതിൽ പ്രവർത്തിച്ചിരുന്നില്ലെന്നും വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടി ആദർശ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ മതിയായ യോഗ്യതയും ബന്ധപ്പെട്ട തസ്തികയിൽ പ്രവൃത്തി പരിചയവും ഇല്ലാതിരുന്നയാളെ റാങ്ക് ലിസ്റ്റിൽ ഒന്നാമനാക്കാൻ പത്തിൽ പത്തുമാർക്ക് വെയ്റ്റേജ് നൽകിയെന്നും ആദർശ് പരാതിയിൽ വ്യക്തമാക്കി. ഒന്നാം റാങ്കുകാരന് പ്രവൃത്തി പരിചയം ഏഴുവർഷവും എട്ടുമാസവും എന്നുകാണിച്ച് പത്തിൽ പത്ത് വെയ്റ്റേജ് നൽകുകയും രണ്ടാം റാങ്കുകാരന് മൂന്നുവർഷം പ്രവൃത്തിപരിചയം കാണിച്ച് പത്തിൽ അഞ്ചുമാർക്കും നൽകിയപ്പോൾ എട്ടുവർഷം പ്രവൃത്തിപരിചയം വേണ്ടിടത്ത് പത്തുവർഷത്തിലേറെ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ തന്നെ പ്രവൃത്തി പരിചയമുള്ള ആദർശിന് പത്തിൽ മൂന്നുമാർക്ക് മാത്രമാണ് വെയ്റ്റേജ് നൽകിയത്. ഇത്തരത്തിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ റാങ്ക്ലിസ്റ്റ്ിൽ മുന്നിലെത്തിക്കാൻ എല്ലാ മാനദണ്ഡങ്ങളും അട്ടിമറിക്കപ്പെട്ടുവെന്ന് ആദർശ് പരാതിയിൽ ചൂണ്ടിക്കാട്ടി. സ്വജന പക്ഷപാതം കാണിച്ച് കൃത്രിമ മാർഗത്തിലൂടെയാണ് നിയമനം നടന്നതെന്ന് രേഖകൾ സഹിതം വ്യക്തമാക്കി ആദർശ് പരാതി നൽകിയതോടെ ഇക്കാര്യം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.
Stories you may Like
- പതിനാലുവയസുകാരൻ ഇനി അഭിരാം പണിക്കർ
- രൂക്ഷമായ കമ്യൂണിസ്റ്റ് വിമർശനവുമായി രഞ്ജി പണിക്കർ
- രഞ്ജി പണിക്കർക്ക് വീണ്ടും വിലക്ക്; സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന
- നഴ്സിങ് ഓഫീസർ പി ബി അനിതയ്ക്ക് കോഴിക്കോട് മെഡി.കോളേജിൽ തന്നെ നിയമനം
- പാർലമെന്റ് കന്റീനിൽ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത എംപി ബിജെപിയിൽ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍