രാത്രി ഒരു മണിക്ക് മീഞ്ചോല ഹോട്ടലിൽ എത്തിയ പൊലീസ് പറഞ്ഞത് സ്റ്റേഷനിലേക്ക് വരാൻ; എസ്ഐയുടെ മുറിയിൽ എത്തിച്ചപ്പോൾ വസ്ത്രങ്ങൾ ഊരിമാറ്റി തല കീഴായി തൂക്കിയിട്ട് മർദ്ദനം; ഗരുഡൻ തൂക്കവും ഇരുമ്പുകട്ടകൊണ്ട് മുതുകിൽ മർദ്ദനവും അടിവയറ്റിൽ തൊഴിയും; നിരപരാധിയായ ഹോട്ടൽ ഉടമയെ മർദ്ദിച്ചതിനും കള്ളക്കേസിൽ കുടുക്കിയതിൽ കടുത്ത ജനരോഷം; ഹോട്ടലിനു നേരെ നടന്ന ഗുണ്ടാ ആക്രമണത്തിനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമെന്ന് ആരോപണം; വെഞ്ഞാറമൂട് എസ്ഐയ്ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
മറുനാടൻ മലയാളി ബ്യൂറോ
വെഞ്ഞാറമൂട്: ഹോട്ടൽ നടത്തുന്ന യുവാവിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം ക്രൂരമർദ്ദനത്തിനു വിധേയമാക്കി മറ്റൊരു കേസിൽ പ്രതിയാക്കി റിമാൻഡ് ചെയ്ത വെഞ്ഞാറമൂട് എസ്ഐയ്ക്കെതിരെ രോഷം പുകയുന്നു. വെഞ്ഞാറമൂട് മീഞ്ചോല ഹോട്ടൽ നടത്തുന്ന മിഥിലാജിനെയാണ് ക്രൂരമർദ്ദനത്തിനും ഗരുഡൻ തൂക്കത്തിനു വിധേയമാക്കിയ ശേഷം വെഞ്ഞാറമൂട് എസ്ഐ വേറൊരു കേസിലെ ഒൻപതാം പ്രതിയാക്കി റിമാൻഡ് ചെയ്തത്. മർദ്ദനവും കള്ളക്കേസുമായി മിഥിലാജിനെ കുടുക്കിയപ്പോൾ ചാർജ് ചെയ്ത കേസിലെ മറ്റു പ്രതികൾക്ക് ജാമ്യം ലഭിച്ചപ്പോൾ മിഥിലാജിനു ജാമ്യം ലഭിച്ചിട്ടില്ല.
ഇതെല്ലാം മിഥിലാജിനെതിരെയുള്ള ഗൂഡ നീക്കങ്ങളുടെ സൂചന നൽകുകയും ചെയ്യുന്നു. മീഞ്ചോല ഹോട്ടലിൽ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് നൽകിയ പരാതിക്ക് പ്രതികാരമായാണ് മിഥിലാജിനെ നേരെ വന്ന പൊലീസ് മർദ്ദനവും കള്ളക്കേസുമെന്നാണ് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്. കള്ളക്കേസിൽ കുരുക്കി ക്രൂരമർദ്ദനം നടത്തി ജാമ്യമില്ലാതെ മിഥിലാജിനെ അകത്തിട്ട വെഞ്ഞാറമൂട് എസ്ഐയുടെ നടപടിക്കെതിരെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. നടപടി വൈകിയാൽ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരെ ഒപ്പം ചേർത്ത് ഉപവാസ സമരം അനുഷ്ടിക്കാനും കുടുംബം ആലോചിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മിഥിലാജിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രാത്രി പന്ത്രണ്ട് മണിക്കാണ് സ്റ്റേഷനിലേക്ക് കൂട്ടുക്കൊണ്ട് പോകുന്നത്. അതിനു ശേഷം അതിക്രൂരമായ പീഡനമാണ് മിഥിലാജിനു നേരെ നടന്നത് എന്നാണ് കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്. എസ്ഐയുടെ റൂമിൽ കയറ്റിയശേഷം വസ്ത്രങ്ങൾ ഊരിമാറ്റി തലകീഴായി തൂക്കിയിട്ടു. പതിനഞ്ച് മിനുട്ടോളം തൂക്കിയിട്ട നിലയിൽ നെഞ്ചിലും പുറത്തും എസ്ഐ മർദ്ദിച്ചു. ഗരുഡൻ തൂക്കം തൂക്കി. പിന്നീട് തല എസ്ഐയുടെ മുട്ടിന്നിടയിൽ തിരുകി ഇരുമ്പ്കട്ട പോലുള്ള സാധനം കൊണ്ട് മുതുകിൽ ആഞ്ഞിടിച്ചു. കയ്യിൽ കമ്പി വളയിട്ട് പല്ലിൽ ഇടിച്ച് പല്ല് പൊട്ടിച്ചു. കണ്ണിനു താഴെ ആഞ്ഞിടിച്ചു. അടിവയറ്റിൽ ആഞ്ഞു തൊഴിച്ച് മൂത്രതടസം സൃഷ്ടിച്ചു. അവശനായ മിഥിലാജിനെ എസ്ഐ ഭീഷണിപ്പെടുത്തി. പരാതി നൽകിയാൽ കഞ്ചാവ് കേസിലെ പ്രതിയാക്കി അകത്തിടും എന്ന് ഭീഷണിപ്പെടുത്തി. സ്വയം നിവർന്നു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് മകനുള്ളത്. ഈ പരാതി അന്വേഷിച്ച് എസ്ഐക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണം-മിഥിലാജിന്റെ അച്ഛൻ അബ്ദുൽ ബഷീർ നൽകിയ പരാതിയിൽ പറയുന്നു.
നിലവിൽ മിഥിലാജ് അറസ്റ്റിലായ കേസിൽ മിഥിലാജ് പ്രതിയല്ല. ഒരു ബൈക്ക് അപകടവുമായി ബന്ധപ്പെട്ടു നാട്ടുകാരുമായി നിലനിന്ന പ്രശ്നത്തിലെ കേസിലാണ് മിഥിലാജ് പ്രതി ചേർക്കപ്പെട്ടത്. ആ കേസിൽ നിലവിൽ എട്ടുവരെ പ്രതികൾ ഉണ്ട്. അതിലെ പ്രതിപ്പട്ടിക പൊലീസ് പൂർത്തിയാക്കിയതുമാണ്. നാട്ടുകാരുമായി പ്രശ്നമുണ്ടാക്കിയ കേസിൽ എട്ടുപേരെ പൊലീസ് പ്രതിയാക്കിയിട്ടുണ്ട്. ഈ കേസിൽ പുതുതായി രണ്ടു പ്രതികളെ കൂടി ഉൾപ്പെടുത്തുകയാണ് വെഞ്ഞാറമൂട് പൊലീസ് ചെയ്തതത്. അതിൽ ഒമ്പതാം പ്രതിയാക്കി മിഥിലാജിനെ ചേർത്തു. ഒരു പ്രതിയെക്കൂടി പുതുതായി ഉൾപ്പെടുത്തി. മീഞ്ചോല ഹോട്ടലിൽ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ടു മിഥിലാജ് ഉൾപ്പെടെയുള്ളവർ പൊലീസിന് നൽകിയ പരാതിയെ തുടർന്നുള്ള പ്രതികാരമായാണ് മിഥിലാജിനു നേരെയുള്ള ആക്രമണം എന്നാണ് ബന്ധുക്കൾ പറയുന്നത്.
കഴിഞ്ഞ ജൂൺ അവസാനമാണ് മീഞ്ചോല ഹോട്ടലിൽ ഗുണ്ടാ ആക്രമണം നടന്നത്. ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് ക്ഷുഭിതരായ ഗുണ്ടാ സംഘമാണ് ഹോട്ടലിനു നേരെ ആക്രമണം നടത്തിയത്. പുതിയ ഹോട്ടൽ ഇവർ പൂർണമായും അടിച്ചു തകർത്തിരുന്നു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. ആക്രമണ വേളയിൽ ഹോട്ടലിന്റെ കാഷ് കൗണ്ടറിലുണ്ടായിരുന്ന 80000 രൂപയും അപഹരിക്കപ്പെട്ടതായി ഹോട്ടൽ ഉടമ റഷാദ് പറഞ്ഞിരുന്നു. ഈ കേസിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഗുണ്ടാ സംഘവും പൊലീസ് ചേർന്ന് നടത്തിയ നീക്കത്തിനു ഒടുവിലാണ് മിഥിലാജ് ഒരു ബന്ധവുമില്ലാത്ത ഒരു കേസിൽ പ്രതി ചേർക്കപ്പെട്ടതും റിമാൻഡ് ചെയ്തപ്പെട്ടതും. ഇതാണ് ബന്ധുക്കളുടെ ആരോപണം. വെഞ്ഞാറമൂട് എസ്ഐ ഗുണ്ടകൾക്ക് ഒത്താശ ചെയ്യുകയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
മിഥിലാജിനു നേരെ നടന്ന അക്രമണത്തിൽ ബന്ധുക്കളുടെ പ്രതികരണം:
വെമ്പായത്തുള്ള കുട്ടികൾ ബൈക്കിൽ വരുമ്പോൾ ബൈക്ക് മറിഞ്ഞു അപകടമുണ്ടായി. അപ്പോൾ നാട്ടുകാരുമായി കശപിശയുണ്ടായി. ഇത് പൊലീസ് കേസായി. അതിൽ എട്ടു പ്രതികൾ ഉണ്ട്. ആ പ്രതിപ്പട്ടിക പൊലീസ് പൂർത്തിയാക്കിയതാണ്. ഈ കേസിൽ പുതിയ പ്രതിപ്പട്ടികയുണ്ടാക്കിയാണ് പൊലീസ് മിഥിലാജിനെ ഒമ്പതാം പ്രതിയാക്കിയത്. ക്രൂരമായി പൊലീസ് മിഥിലാജിനെ മർദ്ദിച്ചു. ജാമ്യം കിട്ടാത്ത വകുപ്പ് പ്രകാരം അകത്തിട്ടു. ഈ കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചപ്പോൾ ഒമ്പതാം പ്രതിയാക്കിയ മിഥിലാജിനു മാത്രം ജാമ്യം കിട്ടിയില്ല. പൊലീസിന്റെ ഒത്തുകളി വ്യക്തമാണ്. രാത്രി ഒരു മണിക്കാണ് സ്റ്റേഷനിലേക്ക് മിഥിലാജിനെ പൊലീസ് കൂട്ടിക്കൊണ്ട് പോകുന്നത്. ഗരുഡൻ തൂക്കവും ദേഹമാസകലമുള്ള മർദ്ദനവും മിഥിലാജിനു ഏൽക്കേണ്ടിവന്നു. മജിസ്ട്രേട്ടിന് മുന്നിൽ മിഥിലാജ് മർദ്ദനകാര്യത്തിൽ മൊഴി നൽകിയിട്ടുണ്ട്.
ഹോട്ടൽ ആക്രമണക്കേസിൽ പരാതി നൽകിയതിന് പൊലീസ് പ്രതികാരം ചെയ്തതാണ്. ഗുണ്ടകൾക്ക് പൊലീസ് അരുനിൽക്കുകയാണ്. കേസിലെ വാദികൾ തന്നെ പൊലീസിന് മുന്നിൽ പറഞ്ഞിട്ടുണ്ട്. മിഥിലാജിനെ അറിയാം. പ്രശ്നത്തിൽ മിഥിലാജ് ഉൾപ്പെട്ടിട്ടില്ലെന്ന്. ഇതൊന്നും പൊലീസ് വകവെച്ചില്ല. കള്ളക്കേസിൽ പൊലീസ് മിഥിലാജിനെ പ്രതിയാക്കി. ഇപ്പോൾ ഞങ്ങൾ നീതി തേടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുകയാണ്-ബന്ധുക്കൾ പറയുന്നു.
Stories you may Like
- 'മട്ടൺ ബിരിയാണിക്ക് ചൂടില്ല', ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ചു
- അമർ പ്രീത് സിങ് കൊടുംകുറ്റവാളി; കൊലയിൽ റോയും അന്വേഷണത്തിൽ
- പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം; പണം നൽകാതെ അതിഥി മുങ്ങി; കേസെടുത്ത് പൊലീസ്
- മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
- ഹമാസും ഇറാനും ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍