വീട്ടമ്മയെ കടന്നുപിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസ് ഒതുക്കാൻ ഇടപെട്ടത് സി.പി.എം കൗൺസിലർ; ലീഗ് നേതാവിന്റെ മകനായ കുറ്റാരോപിതന് വേണ്ടി പണം ഓഫർ ചെയ്യുന്ന ശബ്ദരേഖ പുറത്ത്; പീഡനകേസ് ഒതുക്കാൻ ലീഗ്- സി.പി.എം നേതാക്കൾ ഒരുമിച്ചപ്പോൾ വിഷയം ഏറ്റെടുത്ത് ബിജെപി രംഗത്ത്
അർജുൻ സി വനജ്
കൊച്ചി: വീട്ടമ്മയെ കടന്നുപിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കുറ്റാരോപിതന് വേണ്ടി സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ പുറത്ത്. കൂത്തുപറമ്പിലെ മുസ്ലിം ലീഗ് നേതാവിന്റെ മകൻ അഫ്സലിനെതിരെയുള്ള പരാതി ഒതുക്കിത്തീർക്കാനാണ് സി.പി.എം കൂത്തുപറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും കൂത്തുപറമ്പ് നഗരസഭ ആറാം വാർഡ് കൗൺസിലറുമായ ഷമീർ പരാതിക്കാരിയെ വിളിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. കൂത്തുപറമ്പിലെ രണ്ട് കുട്ടികളുടെ അമ്മയായ മുസ്ലിം സ്ത്രീയെയാണ് അകന്ന ബന്ധത്തിൽ ഉള്ള അഫ്സൽ എന്ന യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കൂത്തുപറമ്പ് സ്റ്റേഷനിൽ ഒരാഴ്ച മുമ്പാണ് യുവതി പരാതി നൽകിയത്. ഇതേത്തുടർന്നാണ് കൗൺസിലറാണ്, ഷെമീർ എന്ന പരിചയപ്പെടുത്തലോടെ സംസാരിച്ചു തുടങ്ങുന്നത്.
ഫോൺ സംഭാഷണത്തിനിടയിൽ ഇത് എങ്ങനെ ഒതുക്കിത്തീർക്കാം..? സാമ്പത്തികമായാണോ നിങ്ങൾ ആഗ്രഹിക്കുന്നത് എന്ന സി.പി.എം കൗൺസിലറുടെ ചോദ്യത്തോട് ശക്തമായ ഭാഷയിലാണ് വീട്ടമ്മ പ്രതികരിക്കുന്നത്. നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെ ചോദിക്കാൻ, ഒരു പെണ്ണിനെയല്ല ഇവൻ ചതിച്ചത് ഒരുപാട് പെണ്ണുങ്ങളെ അവൻ ചതിച്ചിട്ടുണ്ട്. കേസ് തന്നെയാവട്ടെ എന്നാണ് കൗൺസിലർക്ക് സ്ത്രീ നൽകിയ മറുപടി. എന്നാൽ പെട്ടന്നുള്ള ദേഷ്യത്തിലാണ് ഷമീറിനോട് ഇത്തരത്തിൽ പ്രതികരിച്ചതെന്ന് പരാതിക്കാരി മറുനാടൻ മലയാളിയോട് പറഞ്ഞു. ഷമീർ വിളിച്ചതിൽ പരാതിയില്ല, അഫ്സലിനെ എന്ത്കൊണ്ടാണ് പൊലീസ് പിടികൂടാത്തതെന്നും പരാതിക്കാരിയായ വീട്ടമ്മ പറയുന്നു. എന്നാൽ വീട്ടമ്മയും കൗൺസിലർ ഷെമീറും തമ്മിലുള്ള ഫോൺ സംസാരം സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ സുഹൃത്തിന് നൽകിയ ശബ്ദരേഖയാണ് പ്രതികരിച്ചതെന്നും വീട്ടമ്മ പറയുന്നു.
അതേസമയം, ലീഗ്, സി.പി.എം നേതാക്കളുടെ സമ്മർദ്ദം മൂലമാണ് ഷമീറിനെതിരെ സ്ത്രീ പരാതി നൽകാത്തതെന്ന് യുവമോർച്ച കണ്ണൂർ ജില്ല അദ്ധ്യക്ഷ ലസിത പാലക്കൽ ആരോപിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള, കൗൺസിലർ ഷമീറിന്റെ ശബ്ദരേഖ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി ലസിത പാലക്കൽ കൂത്തുപറമ്പ് എസ്ഐയ്ക്ക് മുമ്പാകെ പരാതി നൽകി. കഴിഞ്ഞ ദിവസം വിഷയത്തിൽ യുവമോർച്ച കൂത്തുപറമ്പ് നഗരസഭ കാര്യലയത്തിന് മുന്നിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. അഫ്സലിന്റെ മെമ്മറി കാർഡിൽ കൂത്തുപറമ്പിലെ നിരവധി പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ ഉണ്ടെന്നാണ് വീട്ടമ്മ പലരോടും സംസാരിച്ചിട്ടുള്ളത്. പല പെൺകുട്ടികളുടേയും പേര് വീട്ടമ്മയുടേതായ വിവിധ ശബ്ദരേഖകളിലൂടെ പ്രചരിക്കുന്നുണ്ട്. അഫ്സലിന്റെ മെമ്മറി കാർഡ് ഈ വീട്ടമ്മയുടെ കൈവശമാണ് ഇപ്പോൾ ഉള്ളതെന്നാണ് വിവരം. ഇത് പൊലീസ് എത്രയും വേഗം പിടിച്ചെടുക്കണമെന്നും ലസിത പാലക്കൽ ആവശ്യപ്പെടുന്നു. മെമ്മറി കാർഡ് തന്റെ കൈവശം ഉണ്ടെന്ന് മറുനാടൻ മലയാളിയോടും വീട്ടമ്മ സ്ഥിരീകരിച്ചു.
ആഴ്ചകൾക്ക് മുമ്പാണ് കേസിന്റെ തുടക്കം. നാട്ടിൽ ഇടയ്ക്ക് വന്നുപോകുന്ന അഫ്സൽ ലഭിക്കുന്ന വിവരം അനുസരിച്ച് മൊബൈൽ ഷോപ്പ് നടത്തുകയാണ്. നാട്ടിലെ പെൺകുട്ടികളുടെ തലവെട്ടി ഒട്ടിച്ച നഗ്ന ചിത്രങ്ങൾ വച്ചാണ് ഇയാളുടെ മുതലെടുപ്പിന്റെ തുടക്കം. പിന്നീട് പ്രണയം നടിച്ചും ഭീഷണിപ്പെടുത്തിയും പെൺകുട്ടികളെ ഇയാൾ ഫോൺ സെക്സിനും നാട്ടിൽ വരുമ്പോൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിക്കും. വരില്ലെന്ന് പറയുന്നവരുടെ തലവെട്ടി ഒട്ടിച്ച നഗ്നചിത്രങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തും. ഇത്തരത്തിലുള്ള അഫ്സലിന്റെ പ്രവർത്തനം അറിഞ്ഞാണ് രണ്ട് കുട്ടികളുടെ മാതാവായ സ്ത്രി ഇവരുമായി സംസാരിച്ച് തന്ത്രപരമായി, സ്വന്തം ചെലവിൽ ടിക്കറ്റെടുത്തുകൊടുത്ത് ഖത്തറിൽ നിന്ന് നാട്ടിൽ എത്തിച്ചത്. ഇയാളുടെ മൊബൈലിൽ നിന്ന് മെമ്മറികാർഡും കൈവശപ്പെടുത്തി. ഇതിനിടയിലാണ് വീട്ടമ്മയെ പീഡനത്തിന് ഇരയാക്കാൻ ഇയാൾ ശ്രമിച്ചത്.
ഈ സമയം ഭർത്താവിനോട് വിവരങ്ങൾ അറിയിച്ചിരുന്നു. തുടർന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ സ്റ്റേഷനിൽ എത്തിയ അഫ്സൽ വീട്ടമ്മയുമായി ഇഷ്ടത്തിലാണെന്നും, അവരെ വിവാഹം ചെയ്യണമെന്നും പൊലീസിനെ അറിയിച്ചു. ഇതോടെ ഭർത്താവ് വീട്ടമ്മയുമായി അകന്നുതാമസിക്കുകയാണ് ഇപ്പോൾ. തനിക്ക് അഫ്സലുമായി യാതൊരു ബന്ധവുമില്ലെന്നും, അഫ്സലിനെ നാട്ടിൽ എത്തിക്കാനായാണ് സൗഹൃദത്തിൽ സംസാരിച്ചതെന്നും പരാതിക്കാരിയായ വീട്ടമ്മ പറയുന്നു. അതേസമയം, വീട്ടമ്മയുടെ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് അഫ്സലിനെതിരെ ഐപിസി 354 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പരാതിയിൽ കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്നും കൂത്തുപറമ്പ് എസ്ഐ കെവി നിഷിദ്ധ് മറുനാടൻ മലയാളിയോട് പറഞ്ഞു.
എന്നാൽ പരാതിക്കാരിയുമായി സുഹൃത്തുക്കൾ ഫോണിൽ സംസാരിക്കുമ്പോൾ, അഫ്സലിന്റെ ചതിയിൽ വീണ കൂത്തുപറമ്പിലെ നിരവധി പെൺകുട്ടികളുടെ പേര് വിവരങ്ങൾ ഇവർ പറയുന്നുണ്ട്. ഇത്തരത്തിലുള്ള ഒന്നിലധികം ശബ്ദരേഖ മറുനാടൻ മലയാളിക്ക് ലഭിച്ചു. വിവാഹം കഴിഞ്ഞതും, ഭർത്താക്കന്മാർ ഗൾഫിൽ ഉള്ളതുമായ ഹിന്ദു, മുസ്ലിം പെൺകുട്ടികളുടേയും വീട്ടമ്മമാരുടേയും പേര് വിവരങ്ങളാണ് പരാതിക്കാരി വെളിപ്പെടുത്തുന്നത്. ഇവരുടെ നഗ്ന ചിത്രങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിക്ക് മുമ്പാകെ മാത്രമേ താൻ കൈമാറുകയുള്ളുവെന്നും പരാതിക്കാരി മറുനാടൻ മലയാളിയോട് പറഞ്ഞു. കേസിലെ മുഖ്യപ്രതി അഫ്സൽ ഖത്തറിലാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി നീങ്ങുകയാണ് കൂത്തുപരമ്പ് പൊലീസ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം
- ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
- തൃത്താലയിൽ പത്ത് വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ
- കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം; പത്മജയുടെ പ്രാർത്ഥന ആവശ്യമില്ലെന്നും കെ. മുരളീധരൻ; പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുവെന്നതാണ് സംതൃപ്തിയെന്നും പ്രതികരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍