റംസാനിലും ശാന്തമാകാതെ തിരൂർ; തീരദേശത്ത് ലീഗ്-സിപിഎം സംഘർഷം തുടരുന്നു; കഴിഞ്ഞ രാത്രിയിൽ തകർത്തത് 21 വീടുകളും നാല് വാഹനങ്ങളും; സമാധാന അന്തരീക്ഷമുണ്ടാക്കാൻ മുൻകൈയെടുക്കാതെ മത-രാഷ്ട്രീയ നേതാക്കൾ; നിസ്സാര തർക്കങ്ങൾ പോലും വലിയ സംഘർഷത്തിലേക്ക് മാറുന്നത് ഞൊടിയിടയിൽ
എംപി റാഫി
മലപ്പുറം: റംസാനിലും അഴവില്ലാതെ തിരൂർ തീരദേശത്തെ ലീഗ്, സിപിഎം സംഘർഷം. കഴിഞ്ഞ രാത്രിയിൽ 21 വീടുകളും വീട്ടുപകരണങ്ങളും 4 വാഹനങ്ങളുമാണ് രാഷ്ട്രീയത്തിന്റെ പേരിൽ അക്രമി സംഘങ്ങൾ കൂട്ടായി അരയൻകടപ്പുറം പ്രദേശത്ത് തകർത്തത്. ശനിയാഴ്ച ഒരു ലീഗ് പ്രവർത്തകന് വെട്ടേൽക്കുകയും ചെയ്തിരുന്നു. വർഷങ്ങളായി രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന പ്രദേശമാണ് ഇവിടം. റംസാൻ വ്രതനാളുകളിൽ സംഘർഷത്തിന് അഴവു വരികയും സമാധാനം വീണ്ടെടുക്കുകയുമാണ് പതിവ്. എന്നാൽ റംസാനിലെ പുണ്യദിനങ്ങളിലും ആയുധങ്ങളുമായി പരസ്പരം പോരടിക്കുകയാണിവിടെ.
മുസ്ലിം സമുദായത്തിൽപ്പെട്ടവർ മാത്രമാണ് മലപ്പുറത്തെ മിക്ക തീരപ്രദേശങ്ങളിലും ജീവിക്കുന്നത്. തീരദേശത്തുള്ള ഓരോ വീടുകളും പരസ്പരം കുടുംബങ്ങളോ ബന്ധുക്കളോ ആയിരിക്കും. എന്നാൽ ബന്ധങ്ങൾക്കു പോലും വിലകൽപ്പിക്കാതെ ഇവർ പരസ്പരം പോരടിക്കുകയാണ്. റംസാനിലും തുടരെയുണ്ടാകുന്ന സംഘർഷം ഞെട്ടലോടെയാണ് പ്രദേശത്തെ ജനങ്ങൾ കാണുന്നത്. എന്നാൽ മത നേതൃത്വങ്ങളോ രാഷ്ട്രീയ നേതാക്കളോ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന് ഇതുവരെ രംഗത്തെത്തിയിട്ടില്ല.
കൂട്ടായിക്കു പുറമെ ഉണ്യാലിലും കഴിഞ്ഞ ദിവസം ലീഗ് പ്രവർത്തകർക്കു നേരെ അക്രമമുണ്ടായിരുന്നു. ശനിയാഴ്ച ലീഗ് പ്രവർത്തകൻ അരയൻകടപ്പുറം സ്വദേശി മൂന്നുടിക്കൽ റഈസി(20) ന് വെട്ടേറ്റതിനു പിന്നാലെയാണ് കൂട്ടായിയിൽ വ്യാപക മുസ്ലിം ലീഗ് -സിപിഎം സംഘർഷമുണ്ടായത്. റഈസ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിൽ ചികിത്സയിലാണ്. അനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ 21വീടുകളും നാല് വാഹനങ്ങളും ഇരു വിഭാഗങ്ങൾ തകർത്തു. ലീഗ് പ്രവർത്തകരുടെ 13 വീടുകളും രണ്ട് വാഹനങ്ങളും സിപിഎം പ്രവർത്തകരുടെ 8 വീടുകളും രണ്ട് വാഹനങ്ങളുമാണ് തകർന്നത്.
നിരപരാധികളുടെ വീടുകളായിരുന്നു അക്രമിക്കപ്പെട്ടതിൽ അധികവും. 18നും 25നും മധ്യേ പ്രായമുള്ളവരാണ് അക്രമത്തിനു പിന്നിൽ. സംഘർഷം നടക്കുന്നതെല്ലാം രാഷ്ട്രീയ ചേരിതിരിവോടെയാണെങ്കിലും സജീവ രാഷ്ട്രീയ പ്രവർത്തകരോ രാഷ്ട്രീയ ബോധമുള്ളവരോ അല്ല ഇതിൽ അധികപേരും. പലപ്പോഴും നിസാര പ്രശ്നങ്ങളോ വാക്കേറ്റങ്ങളോ പിന്നീട് രാഷ്ട്രീയ സംഘർഷമായി മാറുകയാണ് ഇവിടത്തെ രീതി. ഇത് അമർച്ച ചെയ്യാൻ ബോധവൽക്കരണങ്ങളോ മറ്റു നടപടികളോ രാഷ്ട്രീയ നേതൃത്വവും കൈകൊള്ളുന്നില്ല. ഇരു ചേരിയിലുള്ളവരും റംസാനിൽ വ്രതമെടുക്കുന്നവരും വിശ്വാസികളുമാണ്.
എന്നാൽ നോമ്പ് ആവശ്യങ്ങൾക്കു വീടുകളിൽ സൂക്ഷിച്ച ഭക്ഷണ സാധനങ്ങൾ വരെ കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ നശിപ്പിച്ചിരുന്നു. വീടും വീട്ടുപകരണങ്ങളും നശിപ്പിച്ച് ക്രൂരത അതിരുകടക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സമീപ പ്രദേശമായ പറവണ്ണ വേളാപുരത്ത്് 19 ലീഗ്, സിപിഎം പ്രവർത്തകരുടെ വീടുകളും ഉണ്യാലിൽ 27 ലീഗ് പ്രവർത്തകരുടെ വീടുകളും നിരവധി വാഹനങ്ങളും തകർന്നിരുന്നു. ഈ പ്രദേശങ്ങൾ ഇന്നും ഈ ദുരന്തത്തിൽ നിന്നും കരകയറിയിട്ടില്ല. പലായനം ചെയ്ത പലരും ഇപ്പോഴും തിരിച്ചെത്തിയിട്ടുമില്ല.
കഴിഞ്ഞ ദിവസംത്തെ സംഘർഷത്തിൽ മുസ്ലിംലീഗ് പ്രവർത്തകരായ കുറിയന്റെ പുരക്കൽ മുഹമ്മദ് കുട്ടി, മാക്കാളന്റെ പുരക്കൽ ആസിഫ്, ഇർഷാദ്, മജീദ്, അസ്നാരെ പുരക്കൽ അർഷാദ്, ഇങ്കപ്പന്റെ പുരക്കൽ സാദിഖ്, കുറിയന്റെ പുരക്കൽ നിസാൽ, മനാഫ്, മൊയ്ദീൻ കുട്ടി,
മൂന്നുടിക്കൽ ശിഹാബ്, കുറിയന്റ പുരക്കൽ ഇബ്രാഹീം കുട്ടി, കമ്മുട്ടകത്ത് അസൈനാൽ, കുറിയന്റ പുരക്കൽ ഉസ്മാൻ എന്നിവരുടെ വീടുകളാണ് തകർന്നത്. മുഹമ്മദ് കുട്ടിയുടെ വീട്ടിലെ അലമാര തകർത്ത് അറുപതിനായിരം രൂപ മോഷണം പോയതായി വീട്ടുകാർ പറഞ്ഞു. അസൈനാരുടെ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടു. ടെലിവിഷൻ, ഫ്രിഡ്ജ് എന്നിവ ഇവിടെ തകർത്തു. ഉസ്മാന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും ഓട്ടോറിക്ഷയും തകർത്തിട്ടുണ്ട്.
സി പി എം പ്രവർത്തകരായ കുറിയന്റെ പുരക്കൽ ആമിനക്കുട്ടി, കുറിയന്റെ പുരക്കൽ ഇബ്രാഹീം കുട്ടി, സുലൈമാൻ, അസ്നാരെ പുരക്കൽ സലാം, ഉമ്മർ, മൂന്നുടിക്കൽ സിദ്ധീഖ്, മാക്കാളന്റെ പുരക്കൽ സിദ്ധീഖ്, ഇങ്കപ്പന്റെ പുരക്കൽ ഖദീജ എന്നിവരുടെ വീടുകളാണ് തകർന്നത്. ആമിനക്കുട്ടിയുടെ വീടിന്റെ വാതിലുകളെല്ലാം തകർത്ത നിലയിലാണ്. വീട്ടിലെ ഫ്രിഡ്ജ്, ടെലിവിഷൻ എന്നിവയും തകർത്തിട്ടുണ്ട്. ഈ വീട്ടിൽ മാത്രം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. സലാമിന്റെ വീട്ടിലെ മോട്ടോർ നശിപ്പിച്ചു.
രാത്രിയിലാണ് ഇരുവിഭാഗങ്ങളും ഇത്രയും അക്രമങ്ങൾ അഴിച്ചുവിട്ടത്. വീടും വാഹനങ്ങളും തകർത്ത് പ്രദേശത്തെ കലാപാന്തരീക്ഷമാക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സംഘർഷ സമയത്ത് നാല് പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും കൂടുതൽ പൊലീസ് എത്താൽ വൈകിയത് സംഘർഷം വ്യാപിക്കാൻ കാരണമായെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടർച്ചയായി സംഘർഷം നിലനിൽക്കുന്ന പ്രദേശത്ത് വേണ്ട മുൻകരുതലെടുക്കാൻ പൊലീസിനു സാധിച്ചില്ല.
സജീവ രാഷ്ട്രീയമില്ലാത്തവരുടെയും നിരപരാധികളുടെയും വീടുകൾ അക്രമിക്കപ്പെട്ടിട്ടുണ്ട്. വീടിനുള്ളിൽ ഭക്ഷ്യവസ്തുക്കൾ വരെ നശിപ്പിച്ച നിലയിലായിരുന്നു. റംസാനിലെ പുണ്യദിനങ്ങൾ രാഷ്ട്രീയ സംഘർഷങ്ങളാൽ ദുരിതം വിതച്ചിരിക്കുകയാണ് പ്രദേശത്ത്. സംഘർഷം
തുടരുന്നത് തീരദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉന്നത രാഷ്ട്രീയ നേതൃത്വങ്ങൾ ഇടപെട്ട് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നാണ് സാധാരണ ജനങ്ങളുടെ ആവശ്യം. അതേസമയം പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. സംഘർഷത്തിൽ ഇരു വിഭാഗം പ്രവർത്തകർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി അന്വേഷണം ആരംഭിച്ചതായി തിരൂർ പൊലീസ് അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍