ഇത് മാറനല്ലൂരാണ്, ഇവിടെ നിൽക്കുകയാണെങ്കിൽ അഡ്ജസ്റ്റ് ചെയ്തേ കഴിയൂ; ഒന്നുകിൽ പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ ഈ നാട്ടിൽ ജീവിക്കാൻ കഴിയില്ല, കാണിച്ചു തരാം; സിപിഎം ഭീഷണി പേടിച്ച് ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ; സഹോദരിയുടെ ആറു സെന്റ് സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സന്ദീപ് പരാതി നൽകിയിട്ടും അനങ്ങാതെ പൊലീസും; വീടും സ്ഥലവും കൈവശപ്പെടുത്താൻ സംഘടിത ശ്രമം നടക്കുമ്പോഴും എല്ലാം നിഷേധിച്ച് മാറനല്ലൂർ പൊലീസ്
എം മനോജ് കുമാർ
തിരുവനന്തപുരം: സിപിഎം അതിക്രമത്തിനു ഇരയായി വീടും സ്ഥലവും വിട്ട് ഓടേണ്ടി വന്ന് ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് മാനസിക നില തകർന്ന അവസ്ഥയിൽ ചികിത്സയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മാറനല്ലൂരിലെ സന്ദീപ് ചികിത്സയിൽ കഴിയുന്നത്. വീടും സ്ഥലവും കൈവശപ്പെടുത്താൻ മാറനല്ലൂരിലെ സിപിഎമ്മുകാർ നടത്തുന്ന ശ്രമമാണ് സന്ദീപിന്റെ ആത്മഹത്യാ ശ്രമത്തിലും മനസ് തകരിലും കലാശിച്ചിരിക്കുന്നത്. മാറനെല്ലൂർ മാവുവിളയിലെ സന്ദീപിന്റെ ആറു സെന്റ് സ്ഥലവും വീടും കൈവശപ്പെടുത്താനുള്ള ചിലരുടെ ശ്രമങ്ങളിൽ പ്രാദേശിക സിപിഎം നേതൃത്വം കൂടി ഇടപെട്ടതോടെയാണ് സന്ദീപിനും കുടുംബത്തിനും വീട് വിട്ടു മാറി താമസിക്കേണ്ടി വന്നത്.
സിപിഎം ഭീഷണി കാരണം വീട് വിട്ടു ഓടിപ്പോകേണ്ടി സന്ദീപ് മാറനല്ലൂർ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് അനങ്ങിയിട്ടില്ല. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ സമ്മർദ്ദം കാരണമാണ് പൊലീസ് നടപടി സ്വീകരിക്കാത്തത് എന്നാണ് ആക്ഷേപം നിലനിൽക്കുന്നത്. സിപിഎം ആക്രമണം കാരണം മാറനല്ലൂർ മാവുവിളയിലെ ആറു സെന്റിലെ വീട്ടിൽ ഇപ്പോൾ സന്ദീപിനും കുടുംബത്തിനും കാലു കുത്താൻ കഴിയുന്നില്ല. ഭീഷണികളുമായി ബന്ധപ്പെട്ടു വീടിനു നേരെ ഒരു സംഘം ആളുകൾ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് സന്ദീപും കുടുംബവും വീട് വിട്ട് മാറി നിൽക്കുകയും സന്ദീപ് ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തത്.
സിപിഎം നേതൃത്വത്തിൽ നിന്ന് വന്ന നിരന്തര ഭീഷണികളും അതിക്രമവും സഹിക്കാതെ വന്നതോടെയാണ് രണ്ടാഴ്ച മുൻപ് സന്ദീപ് ആത്മഹത്യാ ശ്രമം നടത്തിയത്. ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് സുഖം പ്രാപിച്ചിരുന്നെങ്കിലും പിന്നീട് മാനസിക പ്രശ്നങ്ങൾ കാരണം വീണ്ടും മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയിരിക്കുകയാണ്. രണ്ടാഴ്ച മുൻപാണ് മാറനല്ലൂരിലെ സിപിഎം അതിക്രമം കാരണം വീട് വിട്ടോടി സന്ദീപ് ആത്മഹത്യാ ശ്രമം നടത്തിയത്. ഉറക്കഗുളികകൾ കഴിച്ച് അരുവിക്കരയിലെ പാറയിൽ അബോധാവസ്ഥയിൽ കാണപ്പെട്ട പ്രശാന്തിനെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതോടെയാണ് രക്ഷപ്പെട്ടത്.
പ്രശാന്തിന്റെ ആത്മഹത്യാ ശ്രമത്തിനെക്കുറിച്ച് വിവരം ലഭിച്ച സഹോദരി മെഡിക്കൽ കോളേജ് പൊലീസിൽ പരാതിപ്പെട്ടപ്പോൾ മെഡിക്കൽ കോളേജ്-മാറനല്ലൂർ-നെയ്യാറ്റിൻകര പൊലീസ് നടത്തിയ സംയുക്ത ശ്രമത്തെ തുടർന്നാണ് പ്രശാന്ത് രക്ഷപ്പെട്ടത്. മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയുള്ള പരിശോധനയിലാണ് അരുവിപ്പുറം പാറയിൽ സന്ദീപിനെ ബോധമറ്റ നിലയിൽ പൊലീസ് കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ നടത്തി ഡിസ്ചാർജ് ചെയ്തെങ്കിലും പിന്നീട് മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മാറനല്ലൂർ മാവുവിളയിൽ സന്ദീപിന്റെ അയൽക്കാരായ ഗോവിന്ദൻ, മകൻ കുമാർ മറ്റു ബന്ധുക്കൾ എന്നിവർക്ക് എതിരെയാണ് സന്ദീപ് മാറനല്ലൂർ പൊലീസിൽ പരാതി നൽകിയത്. ഇവരൊക്കെ സിപിഎമ്മുമായി ബന്ധപ്പെട്ട ആളുകളുമാണ്. കേസ് കൊടെടാ.. പൊലീസ് എന്താണ് ചെയ്യുന്നതെന്ന് നോക്കട്ടെ... ആദ്യത്തെ പരാതിയിൽ അവന്മാർ എന്തോ വന്നു ഉണ്ടാക്കിയെടോ....ഈ നാട്ടുകാരായ ഞങ്ങൾക്ക് കഴിയാത്തത് പൊലീസിനു കഴിയുമോ എന്ന് ഞങ്ങൾ നിന്നെ വെല്ലുവിളിക്കുന്നു...ഇത്തരം ആക്രോശങ്ങളാണ് സിപിഎം നേതാക്കൾ നടത്തുന്നത് എന്നാണ് മാറനല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ സന്ദീപ് പറയുന്നത്.
സിപിഎം ആക്രമണത്തെക്കുറിച്ച് സന്ദീപിന്റെ പ്രതികരണം:
മാറനല്ലൂരിൽ എന്റെ പെങ്ങൾക്ക് ആറു സെന്റ് വസ്തുവും വീടുമുണ്ട്. ഞാനും അമ്മയും അവിടെയാണ് താമസിക്കുന്നത്. നാല് വർഷം മുൻപ് വാങ്ങിച്ച വസ്തുവാണ് അത്. പക്ഷെ ഒരു വർഷം മുൻപ് മാത്രമാണ് ഞങ്ങൾ ഈ വീട്ടിൽ താമസം തുടങ്ങിയിട്ട്. ഈ വീടല്ലാതെ വേറെ വസ്തുവോ വീടോ ഒന്നും ഞങ്ങൾക്കില്ല. കൊല്ലം-പത്തനാപുരമാണ് എന്റെ സ്വദേശം. എട്ടു വർഷമായി തിരുവനന്തപുരത്ത് വന്നിട്ട്. ഞങ്ങളെ ഓടിച്ചിട്ടു വസ്തു സ്വന്തമാക്കാനാണ് സിപിഎമ്മുമായി ബന്ധപ്പെട്ട ആളുകളുടെ ശ്രമം.
എനിക്ക് എറണാകുളത്ത് ടെക്സ്റ്റയിൽ ജോലിയാണ്. വീട്ടിൽ അമ്മ മാത്രമേയുള്ളൂ. വീടിനു നേരെ കല്ലെറിയുക, ആക്രമണം നടത്തുക, അമ്മയെ ശാരീരികമായ രീതിയിൽ ബുദ്ധിമുട്ടിക്കുക. ഇതൊക്കെയാണ് നടക്കുന്നത്. ഇതിനെതിരെ ഞങ്ങൾ വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതിപ്പെട്ടിരുന്നു. പക്ഷെ എവിടെ നിന്നും ഞങ്ങൾക്ക് നീതി കിട്ടിയില്ല. കഴിഞ്ഞ ഏഴാം തീയതി ഞങ്ങളുടെ വീട്ടിനു നേരെ ആക്രമണം നടത്തി. അമ്മ പൊലീസിൽ പരാതി നൽകി. തൊട്ടടുത്തുള്ള സിപിഎം കുടുംബത്തിനു ഞങ്ങളുടെ സ്വത്ത് കൈവശപ്പെടുത്തണം. ഞങ്ങൾക്ക് നേരെ നിരന്തര പ്രശ്നങ്ങൾ നടത്തുക. ഞങ്ങൾ എങ്ങിനെയും ഒഴിഞ്ഞു പോകണം. അത് മാത്രമല്ല ആരും ഈ വസ്തു വാങ്ങാൻ വരരുത്. വീടിനു അടുത്തള്ളവർക്ക് വസ്തു കുറഞ്ഞ വിലയ്ക്ക് ലഭ്യമാകണം. ഞങ്ങൾ അവർ പറയുന്ന വിലയ്ക്ക് വസ്തു അവർക്ക് കൊടുത്തിട്ട് പോകണം. ഇതാണ് ഞങ്ങളുടെ നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നിലുള്ളത്.
അമ്മ നൽകിയ പരാതിയുടെ പുറത്ത് പൊലീസ് വന്നു. പൊലീസ് സ്റ്റേഷനിൽ വരാൻ പറഞ്ഞു. അവരോടും സ്റ്റേഷനിൽ എത്താൻ പറഞ്ഞു. ഇതോടെ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള ആളുകൾ വന്നു. പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു. ഇത് നാട്ടിൻപുറമാണ്. ആളുകൾ ഇത്തരക്കാരാണ്. ഇവിടെ നിൽക്കുകയാണെങ്കിൽ അഡ്ജസ്റ്റ് ചെയ്തേ കഴിയൂ എന്നൊക്കെ പറഞ്ഞുള്ള ഭീഷണിയാണ് വന്നത്. വീടിന്റെ നഷ്ടം പറഞ്ഞപ്പോൾ അതൊന്നും നോക്കേണ്ട. കേസ് പിൻവലിക്കണം. ഇല്ലെങ്കിൽ ഈ നാട്ടിൽ ജീവിക്കാൻ കഴിയില്ല, കാണിച്ചു തരാം എന്നൊക്കെ ഭീഷണി മുഴക്കി. ഈ ഭീഷണി വന്ന ശേഷം മറ്റു മാർഗമില്ലാതെയാണ് അരുവിക്കര പോയി ഞാൻ ജീവനൊടുക്കാൻ ശ്രമിച്ചത്. ഞങ്ങളുടെ വഴി കൊട്ടിയടയ്ക്കുക. ഒരു ടോയ്ലെറ്റ് നിർമ്മിക്കാൻ നോക്കിയപ്പോൾ അത് തടഞ്ഞു. തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് വന്നത്. വീടിനു മുകളിലേക്ക് ഒരു തെങ്ങ് നിന്നിരുന്നു. അത് മാറ്റിത്തരണം എന്ന് പറഞ്ഞു പരാതി നൽകിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഷീറ്റിട്ട വീട് ആയതിനാൽ ഓലയും തേങ്ങയും വീണു ഷീറ്റ് പൊട്ടുന്നു. ഇതോടെയാണ് പരാതി നൽകിയത്. ഇവരുടെ പ്രശ്നത്തിൽ പാർട്ടി എന്ന നിലയിൽ സിപിഎം സജീവമായി ഇടപെട്ടതോടെയാണ് ഞങ്ങൾക്ക് നിൽക്കക്കള്ളിയില്ലാതായത്. പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ എനിക്ക് ഉറക്കം നഷ്ടമായി. അപ്പോൾ ഡോക്ടർ ഉറക്കുഗുളികകൾക്ക് എഴുതിയിരുന്നു. ഈ ഗുളികകളാണ് അരുവിപ്പുറം പാറയിൽ ഇരുന്നു ഞാൻ കഴിച്ചത്. മരണമൊഴിയായി ഞാൻ വീഡിയോ പുറത്തു വിട്ടിരുന്നു. ഇത് കണ്ടാണ് സഹോദരി മെഡിക്കൽ കോളേജ് പൊലീസിൽ പരാതിപ്പെട്ടത്. അതിനു ശേഷമാണ് പൊലീസ് എന്നെ കണ്ടെത്തിയത്.
മെഡിക്കൽ കോളേജ് ചികിത്സയ്ക്ക് ശേഷം ഞാൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും മാനസിക പ്രശ്നങ്ങൾ കാരണം വീണ്ടും ചികിത്സ തേടേണ്ടി വന്നു. ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലേക്ക് മടങ്ങിപ്പോകാനും സാധിക്കുന്നില്ല. അതൊക്കെ കൊണ്ട് തന്നെ മാനസിക പ്രശ്നങ്ങളിൽപ്പെട്ടു വീണ്ടും ആശുപത്രിയിലേക്ക് വരേണ്ടി വന്നിരിക്കുന്നു-സന്ദീപ് പറയുന്നു.
മാറനല്ലൂർ പൊലീസിന്റെ വിശദീകരണം:
സന്ദീപ് പറയുന്നത് ശരിയല്ല. മൂന്നു പരാതിയൊന്നും സ്റ്റേഷനിൽ വന്നിട്ടില്ല. ഒരേ പരാതി മാത്രമാണ് വന്നത്. തെങ്ങ് പ്രശ്നവുമായി ബന്ധപ്പെട്ട പരാതി മാത്രം. അത് ഞങ്ങൾ പരിഹരിച്ചു. നാട്ടുകാർ തന്നെ ഈ പരാതിയിൽ ഇടപെട്ടിരുന്നു. വീട് ആക്രമിച്ചു എന്ന പരാതി സന്ദീപ് തന്നിട്ടില്ല. അങ്ങിനെ സന്ദീപ് പറഞ്ഞെങ്കിൽ അത് കള്ളമാണ്. വീട് ആക്രമണ പരാതി വന്നിരുന്നേങ്കിൽ ഞങ്ങൾ എഫ്ഐആർ ഇടുമായിരുന്നു. അങ്ങിനെ പരാതി വന്നിട്ടില്ല-എസ് ഐ മറുനാടനോട് പറഞ്ഞു. ( എസ്ഐ പറഞ്ഞത് പച്ചക്കള്ളമാണ് എന്ന് സന്ദീപിന്റെ സഹോദരി ബിനിത പ്രതികരിക്കുന്നും പ്രതികരണം താഴെ നൽകിയിരിക്കുന്നു) സന്ദീപിന് ഹൈപ്പർ ടെൻഷൻ ആണ്. സന്ദീപിന്റെ സഹോദരി വരെ പറഞ്ഞത് അവനു കൗൺസിലിങ് കൊടുക്കണം എന്നാണ്. വീടിനു നേരെ ചിലർ ആക്രമണം നടത്തി എന്ന പരാതി സ്റ്റേഷനിൽ വന്നിട്ടില്ല. അത് കളവാണ്. സ്റ്റേഷൻ എസ്ഐ എന്ന നിലയിൽ തന്നെയാണ് ഞാൻ പറയുന്നത്. വീട്ടുകാർ തമ്മിലുള്ള പ്രശ്നം മാത്രമാണ് ഇത്. നാട്ടിൻപുറത്ത് നടക്കുന്ന പ്രശ്നങ്ങൾ മാത്രം. അതിൽ കൂടുതൽ ഒന്നും അവിടെയില്ല-എസ്ഐ പറയുന്നു.
എസ്ഐയ്ക്ക് വിശദീകരണത്തിനു മറുപടിയായി സഹോദരി ബിനിതയുടെ പ്രതികരണം:
സന്ദീപ് ആത്മഹത്യാ ശ്രമം നടത്തിയപ്പോൾ കൗൺസിലിങ് വേണം എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ അവനു മാനസിക പ്രശ്നങ്ങൾ ഉണ്ട് എന്നല്ല. ഈ വീടിൽ സിപിഎമ്മുമായി ബന്ധപ്പെട്ടവർ വന്നു പ്രശ്നങ്ങൾ വന്നപ്പോഴാണ് അവനു സമ്മർദ്ദം വന്നത്. അത് അവിടുത്തെ പ്രശ്നങ്ങളുടെ സൃഷ്ടി മാത്രമാണ്-ബിനിത മറുനാടനോട് പറഞ്ഞു. വീടുമായി ബന്ധപ്പെട്ടു സിപിഎം ഭീഷണി നിലനിൽക്കുന്നുണ്ട്. സന്ദീപ് മൂന്നു പരാതി നൽകിയിട്ടുണ്ട്. ഒന്ന് സന്ദീപ് നൽകി. ഒരു പരാതി അമ്മ നൽകി. വീട് ആക്രമിച്ച പരാതി ഞാൻ നൽകി. എന്നിട്ട് എസ്ഐ എന്തിനാണ് കളവ് പറയുന്നത്. എന്നോടും എസ്ഐ പറഞ്ഞത് പരാതി കിട്ടിയില്ലാ എന്നാണ്. ഞാനാണ് പരാതി നൽകിയത് എന്ന് പറഞ്ഞു ആ പരാതി ഞാൻ അവിടെ നിന്ന് തന്നെ സംഘടിപ്പിച്ച് എസ്ഐയെ കാണിച്ചു. അപ്പോൾ പരാതിയുണ്ടെന്നു എസ്ഐയ്ക്കും ബോധ്യമായ കാര്യമാണ്. സിപിഎം പറയുന്നത് ഒന്നുകിൽ നിശബ്ദമായി ഇരിക്കുക. അല്ലെങ്കിൽ വീട് വിറ്റ് വേറെ എങ്ങോട്ടെങ്കിലും പോകുക. ഇതാണ് സിപിഎം ഞങ്ങൾക്ക് മുന്നിൽ വെച്ച ഉപാധികൾ. പരാതിയുടെ കാര്യങ്ങൾ വാസ്തവം തന്നെയാണ്-ബിനിത പറയുന്നു.
Stories you may Like
- ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കണ്ടലയിൽ തട്ടിപ്പുകാർ ഇനി പിച്ചക്കാരാകും
- കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനും മകൻ അഖിലും ഇഡിയുടെ അറസ്റ്റിൽ
- മാറനല്ലൂർ ആസിഡ് ആക്രമണം; പ്രതി തൂങ്ങി മരിച്ച നിലയിൽ
- ഇനി സന്ദീപിന് ജോലിയുണ്ടാകില്ല; ഉടൻ പിരിച്ചു വിടും
- സന്ദീപ് ജി.വാര്യരും പി.ആർ. ശിവശങ്കറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്