ഭർതൃമതിയായ വീട്ടമ്മയുമായി ലോക്കൽ സെക്രട്ടറിക്ക് അവിഹിതം; കുട്ടിയുണ്ടായപ്പോൾ യുവതി വഞ്ചനയ്ക്ക് പരാതി നൽകി; പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച കോടതി ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിട്ടു; രക്തസാമ്പിൾ ശേഖരിക്കുമ്പോൾ ആൾമാറാട്ടത്തിന് ശ്രമം: സംഗതി പൊളിഞ്ഞപ്പോൾ കുറ്റമെല്ലാം പൊലീസുകാരന്റെ തലയിൽ; സിഐ അടക്കമുള്ളവർ പ്രതിക്കൂട്ടിൽ; മറ നീക്കുന്നത് സിപിഎമ്മിൽ ഗ്രൂപ്പിസം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: പണ്ടൊക്കെ അവിഹിതഗർഭം സിപിഐഎമ്മുകാർ ഉപയോഗിച്ചിരുന്നത് എതിർ പാർട്ടിയിൽപ്പെട്ട വളർന്നു വരുന്ന യുവനേതാക്കളെ തകർക്കാനായിരുന്നു. ഇപ്പോഴിതാ, സ്വന്തം പാർട്ടിയിലെ നേതാക്കളെ തകർക്കാൻ ഇതേ തന്ത്രം തന്നെ ഉപയോഗിക്കുന്നു. സിപിഐഎം പത്തനംതിട്ട ജില്ലാസെക്രട്ടറിയേറ്റ് അംഗത്തിന്റെ പകിട കളിയിൽ പണി കിട്ടിയിരിക്കുന്നത് രണ്ട് സിപിഐം നേതാക്കൾക്കാണ്. ഒന്ന് തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറി സജിമോൻ. രണ്ടാമൻ സിപിഐഎം അനുകുല സംഘടനയായ പൊലീസ് അസോസിയേഷന്റെ അടുത്ത സെക്രട്ടറിയാകാൻ ഉടുപ്പും തയ്പിച്ച് കാത്തിരിക്കുന്ന ഹരിലാൽ എന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർക്കും.
സംഗതി ഇങ്ങനെ: ലോക്കൽ സെക്രട്ടറിയായ സജിമോൻ അവിവാഹിതനാണ്. ഇയാൾ ഭർത്താവ് വിദേശത്തുള്ള രണ്ടു മക്കളുള്ള വീട്ടമ്മയുമായി അടുക്കുന്നു. ഈ ബന്ധത്തിൽ യുവതി ഗർഭം ധരിച്ചു. വിവരം വീട്ടുകാരും നാട്ടുകാരും അറിഞ്ഞതോടെ യുവതി സജിമോനെതിരേ വഞ്ചനാകുറ്റത്തിന് കേസു കൊടുത്തു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുത്ത സജിമോനോട് ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റ് അട്ടിമറിക്കാൻ വേണ്ടി സജിമോന്‍ പകരം മറ്റൊരാളാണ് രക്തസാമ്പിൾ കൊടുത്തത്. പക്ഷേ, നഴ്സിനോട് ഇയാൾ യഥാർഥ പേര് പറഞ്ഞതോടെ സാമ്പിൾ മാറിപ്പോയി. സംഭവം വെളിയിൽ വന്നതോടെ ടെസ്റ്റിന് പ്രതിയുമായി പോയ സീനിയർ സിപിഓ ഹരിലാലിനെതിരേ റിപ്പോർട്ടുമായി. ഏപ്രിൽ നാലിനാണ് സംഭവം നടന്നത്. റിപ്പോർട്ട് തിരുവല്ല സിഐ എസ്പിക്കും അവിടുന്ന് അത് ഐജി മനോജ് ഏബ്രഹാമിനും പോയി. പക്ഷേ, ഒരു നടപടിയും ആർക്കുമെതിരേ ഇല്ല.
ഭർത്താവ് വിദേശത്തുള്ള യുവതിയുമായി സജിമോന്‍ വർഷങ്ങളായി ബന്ധമുണ്ടായിരുന്നു. ഇതിനിടയിൽ യുവതി ഗർഭിണിയായി. ഭർത്താവും ബന്ധുക്കളും വിവരം അറിഞ്ഞതോടെ വിവാഹ വാഗ്ദാനം ചെയ്ത് സജിമോൻ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി. ഇതോടെ കഴിഞ്ഞ ഒക്ടോബറിൽ സജിമോൻ ഒളിവിൽപ്പോയി. പാർട്ടിക്കുണ്ടായ നാണക്കേട് ഒഴിവാക്കുന്നതിന് സജിമോനെ സഹായിക്കുന്നതിനു വേണ്ടി കേസ് ലഘൂകരിക്കാൻ സിപിഎം നേതൃത്വം ഇടപെട്ടു. അങ്ങനെ സജിമോന്‍ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകാനായിരുന്നു കോടതി നിർദ്ദേശിച്ചത്.
ഇതിൻ പ്രകാരം ഏപ്രിൽ നാലിന് സജിമോൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരായി. ഇയാളുടെ ലൈംഗിക ശേഷിയും പരാതിക്കാരിക്ക് കുട്ടിയുള്ളതിനാൽ അതിന്റെ പിതൃത്വം തെളിയിക്കുന്നതിന് ഡിഎൻഎയും പരിശോധിക്കുന്നതിന് സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിലാലിനൊപ്പം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. ഓപി കൗണ്ടറിൽ നിന്ന് സജിമോന്റെ പേരിൽ ടിക്കറ്റ് എടുത്ത് ആദ്യം ലൈംഗികശേഷി പരിശോധിച്ചു. തുടർന്ന് ഡിഎൻഎ പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കാൻ ലബോറട്ടറിയിൽ ചെന്നപ്പോഴാണ് ആൾമാറാട്ടം നടത്തിയത്. സജിമോന്റെ പേരിൽ എടുത്ത ഓപി ടിക്കറ്റുമായി മറ്റൊരാളാണ് രക്തം നൽകാൻ എത്തിയത്. രക്തമെടുത്ത ടെക്നീഷ്യൻ ഓപി ടിക്കറ്റ് നോക്കാതെ വന്നയാളോട് പേര് ചോദിച്ചു. ഇയാളാകട്ടെ സജിമോന്റെ പേര് പറയുന്നതിന് പകരം സ്വന്തം പേര് തന്നെ അറിയാതെ പറയുകയും ചെയ്തു.
സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കാൻ പൊലീസ് ചെന്നപ്പോഴാണ് സജിമോന്റെ പേരിൽ സാമ്പിൾ എടുത്തിട്ടില്ല എന്നും പൊലീസ് ചോദിച്ച സാമ്പിൾ സുമേഷ് എന്ന പേരിലാണുള്ളത് എന്നും അറിയുന്നത്. സംഭവം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് ഇൻസ്പെക്ടർ ടി രായപ്പൻ റാവുത്തറെ ഡിവൈഎസ്പി ആർ ചന്ദ്രശേഖരപിള്ള ചുമതലപ്പെടുത്തി. തെളിവെടുപ്പിന് ഒപ്പം പോയ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരിലാലിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നാണ് റിപ്പോർട്ടിൽ പരാമർശമുള്ളതെന്ന് അറിയുന്നു. സിപിഎം അനുകൂല പൊലീസ് സംഘടനയുടെ സജീവ പ്രവർത്തകനായ ഹരിലാലിനാണ് തിരുവല്ലയിലെ ജനമൈത്രി പൊലീസിന്റെ ചുമതലയുമുള്ളത്.
വാടക കെട്ടിടത്തിൽ നാലുവർഷമായി കട നടത്തിയിരുന്ന സജിമോൻ തൊട്ടടുത്ത് താമസിച്ചിരുന്ന യുവതിയുമായി അടുക്കുകയായിരുന്നു. ലോക്കൽ സെക്രട്ടറി പ്രതിയായതിനാൽ യുവതിയുടെ ആദ്യ പരാതിയിൽ പൊലീസ് അനങ്ങിയില്ല. ഇതിനിടെ യുവതി പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പ്രസവം കഴിഞ്ഞ് വന്ന യുവതി നേരിട്ട് മജിസ്ട്രേറ്റിന് മുൻപാകെ എത്തി മൊഴി കൊടുത്തു. എന്നിട്ടും പൊലീസ് നടപടി എടുത്തില്ല. 376 വകുപ്പ് അടക്കം ചുമത്തിയ കേസിൽ മജിസ്ട്രേറ്റിന്റെ മൊഴിപ്പകർപ്പ് കിട്ടിയില്ല എന്നു പറഞ്ഞാണ് പൊലീസ് സജിമോനെ രക്ഷപ്പെടുത്തിയതും ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടാൻ സഹായിച്ചതും. ആൾമാറാട്ടം നടത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയെന്നും സൂചനയുണ്ട്.
സംഭവം വിവാദമായതോടെ തെളിവെടുപ്പിന് ഒപ്പം പോയ സിവിൽ പൊലീസ് ഓഫീസറെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ കേസിന്റെ നാൾവഴി പരിശോധിച്ചാൽ തന്നെ പൊലീസിന്റെഅന്വേഷണത്തിലെ ഉദാസീനത വ്യക്തമാണ്. മജിസ്ട്രേറ്റ് കേസെടുത്ത് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിട്ടു പോലും പൊലീസ് തയാറായിരുന്നില്ല. പ്രതി ഒളിവിലാണ് എന്ന തൊടുന്യായമാണ് നിരത്തിയത്. അതേസമയം, ഇയാൾ തിരുവല്ലയിലൂടെ നെഞ്ചും വിരിച്ച് നടന്നിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഒടുവിൽ പൊലീസിന്റെ കൂടി സഹായത്തോടെയാണ് പ്രതിയായ സജിമോന്‍ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതെന്നും പരാതിയുണ്ട്. കേസ് പാടേ അട്ടിമറിക്കുന്നതിന്റെ ഭാഗമായി ഡിഎൻഎയിൽ കൃത്രിമത്വം നടത്താൻ ആസൂത്രിത ഗൂഢാലോചന തന്നെ നടന്നിരുന്നുവെന്ന് വേണം സംശയിക്കാൻ.
പൊലീസ് അസോസിയേഷനിലെ വിഭാഗീയതും സിപിഎമ്മിന്റെ ജില്ലാ നേതാവിനുള്ള അസംതൃപ്തിയും ഹരിലാലിന് വിനയായി. അടുത്തു തന്നെ ഹരിലാൽ പൊലീസ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയാകുമെന്ന് സൂചന ലഭിച്ചിരുന്നു. സിപിഎം ജില്ലാ നേതാവിനെ ആദായ നികുതി വകുപ്പിൽ നിന്നാണെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം വാർത്തയായത് ഹരിലാൽ ചോർത്തിയിട്ടാണെന്ന ആരോപണവും നില നിന്നിരുന്നു. ഇതിന്റെ പ്രതികാരമെന്ന വണ്ണം ഹരിലാലിനെതിരേ ജില്ലാ നേതാവ് തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.
അണികൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള സജിമോനും നേതാവിന്റെ കണ്ണിലെ കരടായിരുന്നു. പരാതിക്കാരിയും സജിമോനുമായുള്ള പ്രശ്നം അവർ പറഞ്ഞു തീർത്തിരുന്നു. എന്നാൽ, പരാതിക്കാരിയുടെ സഹോദരിയെ കൈയിലെടുത്ത് കേസ് കുത്തിപ്പൊക്കിയതും ഈ നേതാവിന്റെ ബുദ്ധിയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍