തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ ബൈക്ക് മോഷ്ടാക്കൾ പന്തളം പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു: പൊലീസിനെ വെട്ടിച്ചു മുങ്ങിയത് ആഡംബര ബൈക്കുകൾ എവിടെ കണ്ടാലും ഞൊടിയിടയിൽ മോഷ്ടിക്കുന്ന കള്ളന്മാർ; മൂത്രം ഒഴിക്കാനെന്നു പറഞ്ഞ കള്ളന്മാരെ രക്ഷപ്പെടാൻ അനുവദിച്ചതിൽ ദുരൂഹത
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ബൈക്ക് മോഷണക്കേസിൽ തെളിവെടുപ്പിനായി കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ റിമാൻഡ് പ്രതികൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. പന്തളം പൊലീസ് സ്റ്റേഷനിൽ ഇന്ന് പുലർച്ചെ ഒന്നിനായിരുന്നു സംഭവം.
ചെങ്ങന്നൂർ കൊഴുവല്ലൂർ തലക്കുളഞ്ഞിയിൽ കിഴക്കേതിൽ സുരേഷ് കുമാർ (മക്കു, 20), മലയാലപ്പുഴ താഴത്ത് താമസിക്കുന്ന കോയിപ്രം പൂവത്തൂർ കാവിക്കൊട്ടിൽ ഷിജു രാജൻ(അച്ചു,19) എന്നിവരാണ് രക്ഷപ്പെട്ടത്. നേരത്തെ മറ്റൊരു മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് കഴിയുമ്പോഴും ജയിൽ ചാടാൻ ശ്രമിച്ചയാളാണ് സുരേഷ്.
മൂത്രമൊഴിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടപ്പോൾ സെല്ലിൽ നിന്ന് പുറത്തിറക്കി. ഇതിനിടെ പ്രതികൾ ഓടി രക്ഷപ്പെടുകയുമായിരുന്നെന്നാണ് ഇതു സംബന്ധിച്ച് പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ, പൊലീസിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് രഹസ്യന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാത്രി കാലങ്ങളിൽ സ്റ്റേഷന്റെ മുൻവശത്തെ ഗ്രിൽ അടയ്ക്കമെന്നാണ് നിർദ്ദേശം. പന്തളം സ്റ്റേഷനിൽ ഇതു പാലിക്കാറില്ല. ചൊവ്വാഴ്ചയാണ് പ്രതികളെ അടൂർ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തമിഴ്നാട്ടിലും കേരളത്തിലും നിന്ന് 21 ആഡംബര ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്. ഇതിൽ കുറേ കേസുകൾ പന്തളം സ്റ്റേഷൻ പരിധിയിലായതിനാലാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പ് കഴിഞ്ഞ് നാളെ കോടതിയിൽ ഹാജരാക്കാനിരിക്കേയാണ് പ്രതികൾ രക്ഷപ്പെട്ടത്.
പന്തളം സിഐ ആർ. സുരേഷിനെ ഇന്നലെ ഡിജിപി സസ്പെൻഡ് ചെയ്തിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് സംഭവം. അടൂർ ഡിവൈ എസ്പി അവധിയിൽ ആയതിനാൽ അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പി എസ്. റഫീഖിനാണ് അന്വേഷണ ചുമതല.
ജില്ലയിൽ ആഡംബര ഇരുചക്രവാഹന മോഷണം വ്യാപകമായതിനെ തുടർന്ന് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സ്പോർട്സ് ബൈക്ക് ഷോറൂമുകളിലും സ്പെയർ പാർട്സ് കടകളിലും പഴയ സ്പോർട്സ് ബൈക്ക് വിൽപന കേന്ദ്രങ്ങളിലും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ കേരളം, തമിഴ്നാട്
സംസ്ഥാനങ്ങളിൽ നിന്ന് 21 ആഡംബര ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്.
ഡ്യൂക്ക് ബൈക്കിന്റെ 20000 രൂപ വിലയുള്ള മോദിഫിക്കേഷൻ സൈലൻസർ 3500 രൂപയ്ക്ക് വില്ക്കാനുണ്ടെന്നറിഞ്ഞ നിഴൽ പൊലീസ് ഷിജു രാജനുമായി ബന്ധപ്പെട്ടു. കച്ചവടം ഉറപ്പിച്ച ശേഷം തൊണ്ടി മുതലുമായി എത്തിയ ഷിജുവിനെ പിടികൂടി. ഷിജുവിനെ കൊണ്ട് ബൈക്ക് വാങ്ങാൻ ആളുണ്ടെന്ന് പറഞ്ഞ് സുരേഷിനെ വിളിച്ചുവരത്തി 12000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. ബൈക്കുമായി എത്തിയ സുരേഷിനെയും പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട സ്വദേശി പ്രവീണിന്റെ ബൈക്കാണെന്നും പന്തളം പൂഴിക്കാട് ചുറമുടിയിൽ നിന്നാണ് മോഷണം പോയതെന്നും കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് 30 ലക്ഷം രൂപയുടെ ആഡംബര ബൈക്ക് മോഷണ പരമ്പരയുടെ ചുരുളഴിയുന്നത്.
മോഷണ കുറ്റത്തിന് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ പൊലീസിനെ വെട്ടിച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതിയാണ് സുരേഷ്. പത്തനംതിട്ട ബസ് സ്റ്റാൻഡിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഷിജു രാജൻ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ
പരിധിയിൽ 12 ബൈക്ക് മോഷണ കേസുകളിലെ പ്രതിയായ സുരേഷിനെ പരിചയപ്പെട്ടതും പത്തനംതിട്ടയിലും സമീപ ജില്ലകളിലും മോഷണം വ്യാപിപ്പിച്ചതും.
ഇവർ നടത്തിയ ബൈക്ക് മോഷണങ്ങൾ...
മാർച്ച് 26 : കുളനട പാണ്ടിശ്ശേരി ഷിബു ദാനിയേലിന്റെ ബജാജ് പൾസർ 180 മോഷ്ടിച്ച് രണ്ട് ദിവസം പത്തനംതിട്ട, ഓമല്ലൂർ,പന്തളം എന്നിവിടങ്ങളിൽ കറങ്ങി നടന്ന് പെട്രോൾ തീർന്നപ്പോൾ ഉപേക്ഷിച്ചു.
ഏപ്രിൽ ഒന്ന് : കുരമ്പാല ഗീത ഭവനത്തിൽ രതീഷിന്റെ ബജാജ് പൾസർ 180. ഏപ്രിൽ 18 : കുമ്പഴ കളീക്കൽ പടിയിൽ ഓഡിറ്റോറിയത്തിന് സമീപത്തെ വീട്ടിൽ നിന്ന് പൾസർ 180, മലയാലപ്പുഴ താഴം ഭാഗത്തുള്ള വീട്ടിൽ നിന്നും ഹോണ്ടാ സി.ബി.ആർ.
ഏപ്രിൽ 24 : പത്തനംതിട്ട താഴേ വെട്ടിപ്പുറത്തുനനിന്നും സുസുക്കി ജിക്സർ. ഏപ്രിൽ 27: ആറന്മുള പരമു?റ്റംപടി പാണംപറമ്പിൽ പയസ് പീറ്ററിന്റെ ഭാര്യ സാലിയുടെ ഉടമസ്ഥതയിലുള്ള ബജാജ് പൾസർ 220. മെയ് 16 : പന്തളം തോന്നല്ലൂർ പാട്ടുപുരക്കാവ് ക്ഷേത്രത്തിന് സമീപം പുഷ്പ ഭവനിൽ സഞ്ജീവിന്റെ യമഹ എഫ്സി.
ജൂൺ : 12 മുളക്കുഴ പെരിങ്ങാല വിളപ്പുരയിടത്തിൽ മുരളി ഭാര്യ രാധാമണിയുടെ ഉടമസ്ഥതയിലുള്ള യമഹ എഫ്സി. ജൂൺ 13 : പറന്തൽ കണ്ഠാളൻ ക്ഷേത്ര പൂജാരിയുടെ ബജാജ് അവഞ്ചർ, ജൂലൈ 9 : അടൂർ ഗവ.ആശുപത്രിയിൽ നിന്നും പൾസർ 180, കുളനട മെഡിക്കൽ ട്രസ്?റ്റ് ആശുപത്രിയുടെ എതിർവശത്തുള്ള വീടിന്റെ പോർച്ചിലിരുന്ന തൃക്കൊടിത്താനം സ്വദേശി ടോണിയുടെ യമഹാ എഫ്സി,
പന്തളം തോന്നല്ലൂർ കാത്താടിയിൽ വിപിന്റെ ബജാജ് 220 പൾസർ, തെക്കേമല സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മുൻവശത്ത് വെച്ചിരുന്ന കോയിപ്രം പുല്ലാട് മരുതോലിക്കൽ അലൻ ലെജിയുടെ യമഹ ആർ.15. ജൂലൈ 10 : പന്തളം പൂഴിക്കാട് വീട്ടിൽ വന്ന പത്തനംതിട്ട കുമ്പഴ കൊക്കോട്ടു പ്രവീണിന്റെ യമഹ എഫ്സി, പന്തളം കടയ്ക്കാട് പാട്ടുകാരൻ തറയിൽ മുബാറകിന്റെ യമഹ എഫ്സി, കുളനട ഞെട്ടുർ ആശാരി പറമ്പിൽ രാജേഷിന്റെ യമഹ എഫ്സി, ചെങ്ങന്നൂർ കാരക്കാട് സന്തോഷ്ഭ വനത്തിൽ സന്തോഷിന്റെ ഡ്യൂക്ക്, വള്ളിക്കോട് കൊച്ചുമണ്ണിൽ പടിഞ്ഞാറ്റതിൽ വിനീഷ് കുമാറിന്റെ ബജാജ് 220 പൾസർ.
ഇതിനിടെയിൽ തമിഴ്നാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഇവർ മോഷണവും മോഷണമുതൽ എത്തിക്കലും നടത്തി.
Stories you may Like
- കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ
- ജൂവലറി മോഷണം: സഫിയയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
- മലപ്പുറത്തെ ജൂവലറിയിൽനിന്നും മോഷണത്തിന് പിടിയിലാകുന്ന രണ്ടാം പർദക്കാരി
- തിരുവനന്തപുരത്ത് നിന്നും 100 പവൻ മോഷ്ടിച്ച സംഭവം; അന്വേഷണം ഊർജ്ജിതമാക്കി
- കോട്ടയം കൂരോപ്പടയിൽ വൈദ്യുതി വിച്ഛേദിച്ച് കടകളിൽ മോഷണം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍