വീഴ്ച പറ്റൽ പതിവായതോടെ പഴയ കേസുകൾ ഓരോന്നായി പൊങ്ങി വരുന്നു; ആത്മഹത്യകളും പൊലീസ് മർദനം മൂലമുള്ള മരണമാക്കി പുതിയ പരാതികൾ; റാന്നി സ്വദേശി രാജേഷിനെ ഒമ്പതു വർഷം മുൻപ് പൊലീസ് മർദിച്ചു കൊന്നുവെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ നിർദ്ദേശം; രാസപരിശോധനയിലും പോസ്റ്റ് മോർട്ടത്തിലും വിഷം ഉള്ളിൽ ചെന്നുവെന്നില്ല: അന്തിമ റിപ്പോർട്ടിൽ മരണ കാരണം വിഷം കഴിച്ചതെന്ന് പരാമർശം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: കേരളാ പൊലീസിന് വീഴ്ച പറ്റൽ പതിവായതോടെ, ആത്മഹത്യയാക്കി എഴുതി തള്ളിയ പഴയ പല കേസുകളും പൊലീസ് മർദനം മൂലമുള്ള മരണമായി ചിത്രീകരിച്ച് പുതിയ പരാതികൾ ഉയരുന്നു. പ്രഥമദൃഷ്ട്യാ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന അത്തരം പരാതികളിന്മേൽ പുനരന്വേഷണം നടത്താൻ പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റി അടക്കം ഉത്തരവിട്ടതോടെ പൊങ്ങി വരുന്നത് ഞെട്ടിക്കുന്ന അട്ടിമറികളുടെ കഥകളാകും. അത്തരമൊരു കദനകഥയുമായാണ് റാന്നി തോട്ടമൺ മുറിയിൽ വേലൻ പറമ്പിൽ നാരായണൻ കുട്ടി- സരസ്വതി ദമ്പതികളും മകൻ അജീഷും മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്.
ദളിത് വിഭാഗത്തിൽപ്പെട്ട ഇവരുടെ മകൻ രാജേഷിനെ(30) ഒമ്പതു വർഷം മുൻപ് റാന്നി സ്റ്റേഷനിലെ പൊലീസുകാർ മർദിച്ചു കൊന്ന ശേഷം വിഷം കഴിച്ചുള്ള മരണമാക്കി ചിത്രീകരിക്കുകയായിരുന്നുവെന്ന് നാരായണൻ കുട്ടി പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടും കെമിക്കൽ ലാബിലെ രാസപരിശോധനാ ഫലവും പരിശോധിക്കുമ്പോൾ സംഗതി സത്യമെന്ന് തന്നെ വിശ്വസിക്കേണ്ടിയിരിക്കുന്നു. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണ കാരണം കണ്ടെത്താൻ രാസപരിശോധനാ ഫലം വരണം എന്നാണ് പറയുന്നത്. ഏഴു വർഷത്തിന് ശേഷം വന്ന രാസപരിശോധനാ ഫലത്തിന്റെ റിപ്പോർട്ടിലും യുവാവ് വിഷം ഉള്ളിൽ ചെന്ന് മരിച്ചുവെന്ന് പറയുന്നില്ല.
അതിന് ശേഷം പൊലീസ് സർജൻ തയാറാക്കിയ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് സംശയത്തിന് ഇട നൽകിയിരിക്കുന്നത്. പ്രാഥമിക പോസ്റ്റ്മോർട്ടത്തിലും രാസപരിശോധനാ ഫലത്തിലും വിഷത്തിന്റെ അംശമുള്ളതായി പറയാതിരുന്നിട്ടും യുവാവ് വിഷം കഴിച്ചു മരിച്ചുവെന്നാണ് കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് ഡിപ്പാർട്ട്മെന്റ് നൽകിയ അന്തിമ റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ടിൽ യുവാവിന്റെ പോസ്റ്റുമോർട്ടം ആദ്യം നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ ഡെപ്യൂട്ടി പൊലീസ് സർജൻ ഡോ. തങ്കമ്മ പി. ജോർജിന്റെ പേര് വച്ച് മറ്റാരോ ഒപ്പിട്ടിരിക്കുകയാണ്. തങ്കമ്മ പി. ജോർജിന്റെ ആദ്യ റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നത് മരണകാരണമായി പറയുന്നുമില്ല. ഈ റിപ്പോർട്ടുകളിലെ വൈരുധ്യം കൂടിയായതോടെ മാതാപിതാക്കൾക്ക് ഉറപ്പായി തങ്ങളുടെ മകനെ കൊന്നത് തന്നെ.
കസ്റ്റഡിയിൽ എടുത്തത് കാമുകിയുടെ പരാതിയിൽ
2009 സെപ്റ്റംബർ 15നാണ് രാജേഷ് മരിച്ചത്. ഭർത്താവുമായി ബന്ധം പിരിഞ്ഞ് നിൽക്കുന്ന, നാലു വയസുള്ള കുട്ടിയുടെ മാതാവായ വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശിനിയുമായി സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന രാജേഷ് അടുപ്പത്തിലായിരുന്നു. അങ്ങനെയിരിക്കേ യുവതി രാജേഷിൽ നിന്ന് അകന്നു. ഇതിന്റെ പേരിൽ രാജേഷ് യുവതിയെ നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്യുന്നുവെന്നാരോപിച്ച് ഇവർ റാന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സെപ്റ്റംബർ 14 ന് രാവിലെ 11 മണിയോടെ കുരുവിള എന്ന പൊലീസുകാരൻ രാജേഷിനെയും ഒരു പെണ്ണിനെയും സ്റ്റേഷനിൽ പിടിച്ചു വച്ചിരിക്കുന്നുവെന്ന് വീട്ടിലെത്തി പിതാവ് നാരായണനെ അറിയിച്ചു.
ഇതിൻ പ്രകാരം മറ്റൊരാളെയും കൂട്ടി നാരായണൻ റാന്നി സ്റ്റേഷനിൽ എത്തിയപ്പോൾ യുവതിയും പിതാവും രാജേഷും അവിടെ ഉണ്ടായിരുന്നു. തുടർന്ന് സിഐയായിരുന്ന വിദ്യാധരൻ, പൊലീസുകാരൻ കുരുവിള എന്നിവർ തന്നെയും മകനെയും അസഭ്യം പറഞ്ഞുവെന്ന് പറയുന്നു. 30 ദിവസം തുടർച്ചയായി സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന് പറഞ്ഞ് രണ്ടു മണിയോടെ പിതാവിനെയും മകനെയും പോകാൻ അനുവദിച്ചു. നാരായണൻ വീട്ടിലേക്കും രാജേഷ് സുഹൃത്തുക്കളുടെ സമീപത്തേക്കും പോയി.
രാത്രിയിൽ വീട്ടിലെത്തിയ രാജേഷ് ഉറങ്ങാൻ കിടക്കവേ വേദന കൊണ്ട് പുളയുകയായിരുന്നു. ഉടൻ തന്നെ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിലും അവിടെ നിന്ന് കോട്ടയത്ത് മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 15 ന് വൈകിട്ട് മൂന്നരയോടെ മരിച്ചു. വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് അന്ന് കരുതിയത്. പിന്നീട് ഒരു പൊലീസുകാരൻ ഫോണിൽ വിളിച്ച് തനിക്ക് എതിരേ കേസ് നൽകരുതെന്നും താൻ രാജേഷിനെ മർദിച്ചിട്ടില്ലെന്നും പറഞ്ഞതോടെയാണ് സംശയമുണ്ടായത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഫോറൻസിക് ലാബ് റിപ്പോർട്ടിലും വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്ന് പറഞ്ഞിരുന്നു. പൊലീസ് മർദനമാണ് മരണ കാരണമെന്ന് ഇതോടെ മനസിലായി.
ഇതിനിടെ വിഷം ഉള്ളിൽ ചെന്നാണ് രാജേഷ് മരിച്ചതെന്ന വ്യാജ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസ് തയാറാക്കിയെന്നും മാതാപിതാക്കൾ പറഞ്ഞു. അന്ന് റാന്നി സ്റ്റേഷനിൽ ഉണ്ടായിരുന്ന കുരുവിള, ജെജെ വർഗീസ് എന്നീ പൊലീസുകാർ, എസ്ഐ ആയിരുന്ന പ്രദീപ് കുമാർ, സിഐ ആയിരുന്ന വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് രാജേഷിനെ മർദിച്ചതെന്നും ഇവർ പറയുന്നു. പൊലീസ് മർദനത്തെ തുടർന്നാണ് മരിച്ചതെന്നും കേസ് അട്ടിമറിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വരെ പൊലീസ് തിരിമറി നടത്തിയെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. അന്വേഷണം നടത്തണമെന്ന് രണ്ടുതവണ ഹൈക്കോടതി ഉത്തരവിട്ടിട്ടും മാനിക്കാൻ പൊലീസ് കൂട്ടാക്കിയില്ല. പൊലീസ് പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായെങ്കിലും അതിലും തുടർ നടപടിയില്ലെന്ന് നാരായണൻ കുട്ടിയും രാജേഷിന്റെ സഹോദരൻ അജീഷും പറഞ്ഞു.
പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിയുടെ നിർദ്ദേശപ്രകാരം കേസ് വീണ്ടും അന്വേഷിക്കാൻ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി എസ്പി ടി നാരായണൻ വ്യക്തമാക്കി. 2009-ലെ കേസിൽ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന അന്നത്തെ റാന്നി എസ്ഐ ദിലീപ് ഖാൻ, സിഐയായിരുന്ന ചന്ദ്രശേഖരൻ പിള്ള എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും എസ്പി പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിക്ക് നൽകിയ മറുപടിയിൽ പറയുന്നുണ്ട്.
Stories you may Like
- പൊലീസ് വീഴ്ച മറയ്ക്കാൻ പ്രോട്ടോക്കോളിനെ തെറി പറയേണ്ട
- താനൂർ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി
- താമീർ ജാഫ്രിയുടെ കസ്റ്റഡി മരണം: ജയിലിലെ പീഡനത്തിൽ അന്വേഷണം
- താമിർ ജിഫ്രിയെ കസ്റ്റഡിയിൽ എടുത്തത് ചേളാരിയിൽ നിന്ന് തന്നെയെന്ന് ഉറപ്പിച്ച് ക്രൈംബ്രാഞ്ച്
- താനൂർ കസ്റ്റഡി കൊലക്കേസിൽ വിവാദങ്ങൾക്കിടെ മലപ്പുറം എസ്പി പരിശീലനത്തിന്
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍